പുതുവത്സരാശംസകള്‍ നേരാം

>> Friday, December 31, 2010


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലേക്ക് സപ്താശ്വങ്ങളെപ്പൂട്ടിയ രഥത്തിലൂടെ പകലോന്റെ വിരുന്നെഴുന്നുള്ളിപ്പിന് പുതിയ പ്രഭാതം സാക്ഷിയാകുന്നു. നേട്ടങ്ങളും കോട്ടങ്ങളും തുലാസിലിട്ട് നോക്കുമ്പോള്‍ ചലനം നിലക്കാതെ ഇടം വലം ചാടുന്ന തുലാസിലെ നാരായ സൂചി. ഒരു വര്‍ഷത്തിന്റെ ധൃതഗമനത്തിനിടയില്‍ നന്മയും തിന്മയും ആനന്ദിപ്പിക്കുന്നതും വ്യസനിപ്പിക്കുന്നതുമായ ഒട്ടേറെ ദിനങ്ങള്‍ സംഭവബഹുലമായിത്തന്നെ കടന്നു പോയി. എല്ലാം പെട്ടന്നായിരുന്നു. കലണ്ടര്‍ താളുകള്‍ അതി വേഗം മറിഞ്ഞതു പോലെ. നഷ്ടസ്വര്‍ഗങ്ങളെപ്പറ്റി ഖേദിച്ചിരിക്കാനുള്ള സമയമല്ലല്ലോ ഇത്. ഓരോ പുതുവര്‍ഷവും പുതിയ പുതിയ പ്രതീക്ഷകള്‍ അങ്കുരിപ്പിച്ചു കൊണ്ടാണ് കടന്നു വരുന്നത്. പോയാണ്ടില്‍ നേടാനാകാത്തവ ഇവിടെ നമുക്കു നേടാന്‍ കഴിയണം. അതിനു വേണ്ടി പുതുവര്‍ഷത്തിന്റെ പുതുമോടിയില്‍ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ബലമേകി നമുക്ക് 'പുതുവര്‍ഷപ്രതിജ്ഞകള്‍' എടുക്കാം.

പ്രതിസന്ധികളെ പുഷ്പസമാനമായി നേരിടുന്നതിനും നേട്ടങ്ങള്‍ കരഗതമാക്കുന്നതിനും ഈ പുതുവര്‍ഷം നിങ്ങളെ സഹായിക്കട്ടെ. ‌കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമടക്കം ഒപ്പം നില്‍ക്കുന്നവര്‍ക്കെപ്പോഴും വെളിച്ചമേകാന്‍ നിങ്ങളുടെ സാന്നിധ്യം കൊണ്ട് സാധിക്കട്ടെ. അതുവഴി ഐശ്വര്യസമ്പല്‍സമൃദ്ധ്യാനന്ദകമായ ഒരു ജീവിതം കൈവരട്ടെയെന്നും ഞങ്ങള്‍ ആശംസിക്കുന്നു. ഒരിക്കല്‍ക്കൂടി ഏവര്‍ക്കും മാത്​സ് ബ്ലോഗിന്റെ പുതുവത്സരാശംസകള്‍.


Read More | തുടര്‍ന്നു വായിക്കുക

ചരിവുഭിത്തികളും കോണിയും

>> Tuesday, December 28, 2010


ബ്ലോഗില്‍ വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍ അവതരിപ്പിച്ചതിനുള്ള ബഹുമതി പാലക്കാട് ടീമായ ഹിത, ഗായത്രി, അമ്മുമാര്‍ക്കുള്ളതാണ്. പാഠപുസ്തകസംബന്ധിയായതും അല്ലാത്തതുമായതുമായ ഒട്ടേറെ ചോദ്യങ്ങളാണ് അവര്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഗണിതതാല്പര്യമുള്ളവരും ഒളിമ്പ്യാഡ് പോലെയുള്ള വൈജ്ഞാനികസംഘട്ടനമേഖലകളിലുമെല്ലാം പങ്കെടുക്കുന്നവര്‍ക്കുമൊക്കെ ശോഭിക്കാനുള്ള ഒരു അവസരം ഈ ചോദ്യങ്ങളെയെല്ലാം വിടാതെ പിന്തുടര്‍ന്നാല്‍ ലഭിക്കും എന്നതില്‍ സംശയമേ വേണ്ട. അക്കൂട്ടത്തില്‍ ബ്ലോഗിന്റെ ആരംഭകാലം മുതലേ ഞങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുള്ള മറ്റൊരു പാലക്കാട്ടുകാരനാണ് മുരളീധരന്‍ സാര്‍. ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള മുരളി സാറിന്റെ വൈഭവവും അപാരമാണ്. വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍ കയ്യിലുണ്ടെങ്കില്‍ അയച്ചു തരണം എന്ന് എപ്പോഴും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കാറുണ്ട്. അതനുസരിച്ച് മുരളി സാര്‍ അയച്ചു തന്നിരിക്കുന്ന ചോദ്യം നോക്കൂ. ചരിവുഭിത്തിയില്‍ ചാരിവെച്ച ഒരു കോണിയുടെ (ladder) ഉയരം കണ്ടുപിടിക്കലാണ് ലക്ഷ്യം. ചോദ്യത്തിലേക്ക് കടക്കാം.

ചരിഞ്ഞതാണെങ്കിലും പരസ്പരം സമാന്തരങ്ങളായ രണ്ട് ഭിത്തികള്‍. ഇതില്‍ വ്യത്യസ്ത നീളത്തിലുള്ള രണ്ട് ഏണികള്‍ (PR, QS) ചാരിവെച്ചിരിക്കുന്നു. ഈ ഏണികളുടെ സംഗമ ബിന്ദുവായ M ല്‍ നിന്ന് 'R'ലേക്കുള്ള ഉയരം ( MR അല്ല ) 4 മീറ്റര്‍. R ല്‍ നിന്ന് S ലേക്കുള്ള ഉയരം (അകലമല്ല) 5 മീറ്റര്‍. എങ്കില്‍ M എന്ന ബിന്ദു തറയില്‍ നിന്നു എന്ത് ഉയരത്തിലായിരിക്കും?

ഇതു പോലുള്ള ചോദ്യങ്ങള്‍ mathsekm@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരുമല്ലോ. ഒപ്പം നല്ലൊരു പസില്‍ ചര്‍ച്ച ഇവിടെ തുടങ്ങുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

കമന്റില്‍ ഇപ്പോള്‍ ചിത്രവും ഉള്‍പ്പെടുത്താം

>> Saturday, December 25, 2010


ബ്ലോഗിന്റെ കമന്റ് ബോക്സില്‍ <u> , <i> , <a> തുടങ്ങിയ ടാഗുകള്‍ ഉപയോഗിക്കുന്നതിനു മാത്രമേ ബ്ലോഗര്‍ (www.blogger.com) അനുവദിക്കാറുള്ളു. എന്നാലിതാ, വേണമെന്നു വെച്ചാല്‍ കുറച്ചു കൂടി സൌകര്യങ്ങള്‍ ബ്ലോഗില്‍ വായനക്കാര്‍ക്ക് അനുവദിച്ചു കൊടുക്കാം. കമന്റ് ബോക്സില്‍ ചിത്രം പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാലോ? നമ്മുടെ ചര്‍ച്ച കുറേക്കൂടി പൊടിപൊടിക്കില്ലേ? പ്രത്യേകിച്ച് പസില്‍ ചര്‍ച്ചകളും ഗണിത സംശയങ്ങളും. അതുപോലെ കമന്റില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന അക്ഷരങ്ങളുടെ നിറത്തിലും ഇഷ്ടാനുസരണം നമുക്ക് വ്യത്യാസം വരുത്താനായെങ്കിലോ? ടി.വിയിലും മറ്റും ഫ്ലാഷ് ന്യൂസുകള്‍ ചലിക്കുന്നതുപോലെ അക്ഷരങ്ങളെ ചലിപ്പിക്കാനായാലോ? ഈ വിദ്യ മാത്​സ് ബ്ലോഗിലൊന്ന് പരീക്ഷിച്ചു നോക്കി. ടെംപ്ലേറ്റില്‍ ഒരു ചെറിയ കോഡ് ഉള്‍പ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളു, കേട്ടോ. വിശ്വാസമായില്ലേ? ശരി, നേരിട്ട് ഇവിടെത്തന്നെ പരീക്ഷിച്ചോളൂ. മേല്‍പ്പറഞ്ഞ രീതിയില്‍ അക്ഷരങ്ങളും ചിത്രങ്ങളും പ്രത്യക്ഷപ്പെടാനുള്ള ടാഗുകളെപ്പറ്റിയും ടെംപ്ലേറ്റില്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയതിനെപ്പറ്റിയുമെല്ലാം താഴെയുള്ള ഖണ്ഡികകളില്‍ വിശദീകരിച്ചിരിക്കുന്നു.

  • ആദ്യം www.blogger.com വഴി നമ്മുടെ ബ്ലോഗിന്റെ ഡാഷ് ബോഡിലെത്തുക
  • Design-Edit HTML എന്ന ക്രമത്തില്‍ ടെംപ്ലേറ്റ് തുറക്കുക.
  • Before editing your template, you may want to save a copy of it. Download Full Template എന്ന അറിയിപ്പു കണ്ടില്ലേ? എന്ത് എഡിറ്റിങ് വരുത്തുന്നതിനു മുമ്പും നമ്മുടെ ബ്ലോഗിന്റെ ടെംപ്ലേറ്റ് നാം കോപ്പി ചെയ്തു വെക്കണം. അതിനായി Download Full Template എന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ മതി. പിന്നീട് പഴയ ടെംപ്ലേറ്റ് തന്നെ മതി എന്നു തോന്നിയാല്‍ ഈ ഡൌണ്‍ലോഡ് ചെയ്ത് വെച്ച ഫയല്‍ അപ്‍ലോഡ് ചെയ്താല്‍ മതിയാകും.
  • ഇനി ടെംപ്ലേറ്റിനു മുകളിലായി Expand Widget Templates എന്നതിനു നേരെ ഒരു ടിക് മാര്‍ക് കാണും. അതില്‍ ക്ലിക്ക് ചെയ്യുക.
  • തുടര്‍ന്ന് </body> എന്ന ടാഗ് സെര്‍ച്ച് ചെയ്ത് കണ്ടു പിടിക്കുക.
    അതിന് തൊട്ടുമുകളിലായി താഴെ കാണുന്ന സ്ക്രിപ്റ്റ് ഇവിടെ നിന്നും കോപ്പിയെടുത്ത് പേസ്റ്റ് ചെയ്യുക.(പിന്നീട് ടെംപ്ലേറ്റ് പഴയപടി മതിയെന്നു തോന്നിയാല്‍ ടെംപ്ലേറ്റ് തുറന്ന് </body> ന് മുകളില്‍ നിന്നും ഈ കോഡ് ഡിലീറ്റ് ചെയ്താല്‍ മതിയാകും)

ഇനി ടെംപ്ലേറ്റ് സേവ് ചെയ്ത് പുറത്തു വന്നോളൂ. ഇനി നമ്മുടെ ബ്ലോഗില്‍ ഈ സംവിധാനം വന്ന വിവരം മറ്റുള്ളവരെ അറിയിക്കേണ്ടേ? അതിനായി കമന്റ് ബോക്സിനു മുകളില്‍ ഇത് നമുക്ക് വരുത്താം. അതിനായി Design-settings-comments എന്ന ക്രമത്തില്‍ തുറക്കുക. ആ പേജിലെ Comment Form Message ല്‍ താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ചുരുക്കി എഴുതിയാല്‍ മതി.
  • കമന്റില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ [im]Image URL[/im] എന്നതാണ് ടാഗ്. അതായത് [im],[/im]എന്നീ ടാഗുകള്‍ക്കിടയില്‍ നല്‍കേണ്ട ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കണം.
  • കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാനുള്ള ടാഗ് [co="red"]Type Text here[/co] എന്നതാണ്. ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഇത് അനുവര്‍ത്തിച്ചാല്‍ ഒരു വാക്കിലെ ഓരോ അക്ഷരത്തിനും നിറം നല്‍കാവുന്നതേയുള്ളു.
  • കമന്റിലെ അക്ഷരങ്ങളെ ചലിപ്പിക്കാനുള്ള ടാഗാണ് [ma]Type Text here[/ma]. ഇവിടെ [ma],[/ma] എന്നീ ടാഗുകള്‍ക്കുള്ളില്‍ എഴുതുന്ന അക്ഷരങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയും
പ്രിയ സുഹൃത്തുക്കള്‍ ഇവിടെത്തന്നെ പരീക്ഷിച്ചു നോക്കിക്കോളൂ. ഏവരുടേയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ക്രിസ്തുമസ് ആശംസകള്‍ - ഒപ്പമൊരു പസിലും


ക്രിസ്തുമസ് ദിനാഘോഷങ്ങളില്‍ ഉണ്ണിയേശുവിനോടൊപ്പം തന്നെ പ്രാധാന്യമാണ് സാന്താക്ലോസിന്. തണുത്തു വിറങ്ങലിച്ച ക്രിസ്തുമസ് രാവില്‍ ചുവന്ന വസ്ത്രവും കൂമ്പന്‍ തൊപ്പിയും ധരിച്ചെത്തുന്ന നരച്ച താടിക്കാരനായ ക്രിസ്തുമസ് അപ്പൂപ്പന്‍ ഒരു പ്രതീക്ഷയുടെ പ്രതീകമാണ്. ബലൂണുകളും ചുമലില്‍ സമ്മാനപ്പൊതികളുമായി ആരും കാണാതെ സമ്മാനങ്ങള്‍ നല്‍കാന്‍ സാന്താക്ലോസ് വരുമെന്ന സങ്കല്‍പ്പം കുട്ടികളിലുണ്ടാക്കുന്ന സന്തോഷം ചില്ലറയല്ല. നാലാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ജീവിച്ചിരുന്ന സെന്റ്.നിക്കോളാസാണ് ക്രിസ്തുമസ് ഫാദറെന്നാണ് വിശ്വാസം. ആ പേര് ലോപിച്ചാണ് സാന്റാക്ലോസായി മാറിയതത്രേ. അതു കൊണ്ടു തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ സാന്തായുടെ വരവ് ഡിസംബര്‍ ആദ്യ വാരങ്ങളിലേ തുടങ്ങുന്നു. ഡിസംബര്‍ ആറിനാണ് അദ്ദേഹത്തിന്റെ ജന്മദിനം. ഡച്ചുകാരാണ് ഈ വിശ്വാസത്തെ ആധാരമാക്കി സാന്താക്ലോസിനും ക്രിസ്തുമസിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടാക്കിയതത്രേ. റെയിന്‍ഡിയറുകള്‍ നയിക്കുന്ന പ്രത്യേക വാഹനത്തില്‍ രാത്രികളിലെത്തുന്ന ക്രിസ്തുമസ് പാപ്പ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ആരും കാണാതെ വീടുകളില്‍ നിക്ഷേപിച്ചു പോകുന്നുവെന്നാണ് പണ്ടുമുതലേയുള്ള സങ്കല്‍പ്പം. അതുകൊണ്ടു തന്നെ രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനമായാലും ക്രിസ്തുമസ് പാപ്പ നല്‍കുന്ന സമ്മാനമാണതെന്ന് വിശ്വസിക്കാനാണ് കുട്ടികള്‍ക്കിഷ്ടം. ജൈവവൈവിധ്യത്തിന്റെ പുരാതനകാലം മുതലേയുള്ള പ്രതീകമായി പുല്‍ക്കൂടും, ക്രിസ്തുമസ് ട്രീയും, ക്രിസ്തുമസ് നക്ഷത്രവും. അതെ, ക്രിസ്തുമസിന്റെ ആഘോഷം വിശ്വമാനവഹൃദയങ്ങളുള്ളവരുടേതു കൂടിയാണ്. മാത്‌സ് ബ്ലോഗിനും ഇത് ആഘോഷവേള തന്നെയാണ്. ഇത്തവണത്തെ നമ്മുടെ ക്രിസ്തുമസ് ആഘോഷം കുറേക്കൂടി വ്യത്യസ്തതയാര്‍ന്നതാക്കാനാണ് നമ്മുടെ പരിപാടി. പരിപൂര്‍ണമായും ഗണിതവല്‍ക്കരണത്തോടെ തന്നെ. പതിനൊന്ന് ലക്ഷം ഹിറ്റുകളുടെ നിറവില്‍ മാത്​സ് ബ്ലോഗിലെ വിജയന്‍ ലാര്‍വ സാര്‍ രൂപപ്പെടുത്തിയ ഒരു ക്രിസ്തുമസ് പസിലാണ് ആഘോഷങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചോദ്യം വായിക്കൂ. ഉത്തരം കണ്ടെത്താന്‍ ശ്രമിക്കൂ.

ഏവര്‍ക്കും മാത്‌സ് ബ്ലോഗിന്റെ ക്രിസ്തുമസ് ആശംസകള്‍


നാടെങ്ങും ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുമ്പോള്‍ അനൂപിന്റെ മനസ്സിലൊരാഗ്രഹം. വ്യത്യസ്തതയോടെ എന്തെങ്കിലും ചെയ്യണം. അതിനെന്താണൊരു മാര്‍ഗം? തലപുകഞ്ഞാലോചിച്ച് അവനൊരു മാര്‍ഗം കണ്ടെത്തി. ആരും കാണാത്ത തരത്തിലുള്ള ഒരു നക്ഷത്രം വരച്ച് നിറം നല്‍കി കൂട്ടുകാര്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കണം. ഒരു സമപഞ്ചഭുജത്തിന്റെ വശങ്ങളില്‍ വ്യത്യസ്ത വലിപ്പങ്ങളിലുള്ള മട്ടത്രികോണങ്ങള്‍
വരച്ച് അവനത് തയ്യാറാക്കുക തന്നെ ചെയ്തു. അവന്‍ വരച്ച നക്ഷത്രം താഴെ കൊടുത്തിരിക്കുന്നു.

സാധാരണകാണുന്ന നക്ഷത്രം പോലെയല്ലല്ലോ ഇത്. ഇതു കണ്ട കൂട്ടുകാര്‍ അവനെ കളിയാക്കി. അനൂപിന് വിഷമമായി. "വശങ്ങളെല്ലാം പൂര്‍ണസംഖ്യകളാക്കിക്കൊണ്ട് ഇതുപോലൊരു നക്ഷത്രം ഉണ്ടാക്കാന്‍ ഞാനെത്ര കഷ്ടപ്പെട്ടുവെന്നറിയുമോ? ഇങ്ങനെയൊന്ന് ഉണ്ടാക്കാന്‍ നിങ്ങള്‍ക്കാര്‍ക്കെങ്ങിലും കഴിയുമോ?" ഉടനെ ഒരു നോട്ട് ബുക്ക് പേപ്പറില്‍ ഇതുണ്ടാക്കിത്തരാമല്ലോയെന്നായി കൂട്ടുകാരിലൊരാള്‍. വെറുതെ നിര്‍ബന്ധം പിടിക്കേണ്ട, അതിനു സാധിക്കില്ലെന്ന് അനൂപും. മാത്രമല്ല, ഈ നക്ഷത്രം ഉണ്ടാക്കാനെടുത്ത കടലാസിന്റെ പരപ്പളവ് കണ്ടു പിടിക്കുന്നവര്‍ക്ക് ഒരു സമ്മാനം കൂടി തരുന്നുണ്ടെന്ന് അവന്‍ വെല്ലുവിളിക്കുകയും ചെയ്ത. കൂട്ടുകാര്‍ വെല്ലുവിളി ഏറ്റെടുത്തു.

നമ്മുടെ ചോദ്യം ഇതാണ്.
  • ആര് പറഞ്ഞതാണ് ശരി? അനൂപ് പറഞ്ഞ പോലൊരു നക്ഷത്രം ഉണ്ടാക്കാന്‍ നോട്ട് ബുക്കിലെ ഒരു ഷീറ്റ് കടലാസ് മതിയാകുമോ?
  • അനൂപ് നക്ഷത്രമുണ്ടാക്കാനെടുത്ത പേപ്പറിന്റെ പരപ്പളവ് കണ്ടത്താമോ?


Read More | തുടര്‍ന്നു വായിക്കുക

രാമാനുജന്‍ സംഖ്യകള്‍ - ഒരു രേഖാചിത്രം

>> Thursday, December 23, 2010


ഡിസംബര്‍ 22. ഇന്‍ഡ്യന്‍ ഗണിതശാസ്ത്രത്തിലെ രാജകുമാരന്റെ ജന്മദിനം.ദിനാഘോഷപ്പട്ടികയില്‍ ഇടം കിട്ടാതെ പോയ ഈ ദിവസമാണ് ശ്രീനിവാസരാമാനുജന്‍ അയ്യങ്കാര്‍ ജനിച്ചത്.ഗണിതമേളകളിലൂടെ, അധികവായനയ്ക്കുള്ള കണക്കുപുസ്തകങ്ങളിലൂടെ കുട്ടികളുടെ കളക്ഷന്‍ പുസ്തകങ്ങളിലൂടെ രാമാനുജന്‍ എന്ന ഗണിതജ്ഞന്‍ ജീവിക്കുന്നു. നമ്മുടെ പുതിയ ഒന്‍പതാംക്ലാസ് പാഠപുസ്തകത്തില്‍ വൃത്തത്തിന്റെ ചുറ്റളവും പരപ്പളവും ചര്‍ച്ചചെയ്യവെ നല്‍കിയിട്ടുള്ള രാമാനുജനെക്കുറിച്ചുള്ള സൈഡ് ബോക്സ് കണ്ടിരിക്കുമല്ലോ?

1729 എന്ന സംഖ്യയുടെ വ്യക്തിത്വം അനാവരണം ചെയ്തുകൊണ്ട് കുട്ടികള്‍ ലഘുപ്രോജക്ടുകള്‍ തയ്യാറാക്കാറുണ്ട്.ഈ സംഖ്യയുടെ എല്ലാഘടകങ്ങളും ഒറ്റസംഖ്യകളാണത്രേ!അവ കൊണ്ട് രൂപീകരിച്ച ഒരു സംഖ്യാപാറ്റേണ്‍ കണ്ടിട്ടുണ്ടോ?
1729 ന്റെ പ്രത്യേകതയുള്ള അനേകം സംഖ്യകളുണ്ട്. അവയെ പൊതുവെ Rസംഖ്യകള്‍ എന്നു വിളിക്കുന്നു.പഠന സൗകര്യത്തിനായി ഗവേഷകര്‍ 1729 നെ ആദ്യത്തെ മൂന്നാംവര്‍ഗ്ഗ രാമാനുജന്‍ സംഖ്യയായി കണക്കാക്കുന്നു.

രണ്ട് വ്യത്യസ്ത നിസര്‍ഗ്ഗ സംഖ്യകളുടെ വര്‍ഗ്ഗങ്ങളുടെ തുകയായി രണ്ടുവ്യത്യസ്ത തരത്തില്‍ എഴുതാന്‍ കഴിയുന്ന സംഖ്യകളാണ് രണ്ടാംവര്‍ഗ്ഗ രാമാനുജന്‍ സംഖ്യകള്‍ .ഇത്തരം സംഖ്യകളെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത് Cayley പട്ടിക ഉപയോഗിച്ചുകൊണ്ടാണ്.പട്ടികയുടെ ഒരു ചെറുരൂപമാണ് താഴെ കാണുന്നത്


ഈ പട്ടികയില്‍ നിന്നും ആദ്യത്തെ രണ്ടാംവര്‍ഗ്ഗ രാമാനുജന്‍ സംഖ്യ വളരെ എളുപ്പത്തില്‍ കണ്ടെത്താം.
ഇവ കണ്ടെത്തുന്നതിനുള്ള ബീജഗണിതസമീപനം ചിന്തനീയമാണ്.

(2-n)2 + (5n+3)2=(5n+2)2+(n+3)2=13(2n2+2n+1)

ഈ സര്‍വ്വസമവാക്യത്തില്‍ n ന് നിസര്‍ഗ്ഗസംഖ്യാവിലകള്‍ നല്‍കി അനേകം രണ്ടാംവര്‍ഗ്ഗരാമാനുജന്‍ സംഖ്യകള്‍ എഴുതാം.
ഇത്തരം ഒരു പഠനത്തിനുതന്നെ പ്രസക്തിയുണ്ടായത് ആദ്യത്തെ മൂന്നാംവര്‍ഗ്ഗ രാമാനുജന്‍സംഖ്യയുടെ സാന്നിധ്യമാണല്ലോ.
ഇവ കണ്ടെത്തുന്നതിനുള്ള രീതിയും ഒരു പട്ടികയയും കൊടുത്തിരിക്കുന്നു.
n3+(12n)3 +(9n)3 +(10n)3=1729n3


ഇതു പോലെ ഉയര്‍ന്ന വര്‍ഗ്ഗത്തിലുള്ള സംഖ്യകളെ കണ്ടെത്തുക ശ്രമകരമാണ്. അവിടെയാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുടെ പ്രസക്തി.രാമാനുജന്‍ സംഖ്യകളെക്കുറിച്ച് പലതരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള അധ്യാപകരും കുട്ടികളും നമ്മുടെ ഇടയിലുണ്ട് . അവരുടെ അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വിലപ്പെട്ടതാണ്.
റിവിഷന്‍ പേപ്പര്‍ 5 ന് ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

കെ.കരുണാകരന്‍ വിടവാങ്ങി


മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ (92) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളാകുകയും ചെയ്‌തെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്‌കാനിന് വിധേയനാക്കി. ബ്രെയിന്‍ സ്‌റ്റെമ്മിന് തകരാറുള്ളതായും തലച്ചോറില്‍ രക്തം കട്ടം പിടിച്ചതായും സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. മക്കളായ കെ.മുരളീധരനോടും പത്മജ വേണുഗോപാലിനോടും യഥാര്‍ഥ സ്ഥിതി ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടര്‍മാര്‍ മരണവിവരം സ്ഥിരീകരിച്ചു. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ തൃശൂരില്‍

(വാര്‍ത്തയ്ക്ക് കടപ്പാട് : മാതൃഭൂമി)
മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനോടുള്ള ആദരസൂചകമായി ഡിസംബര്‍ 24 ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനപൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സഹകരണ ബാങ്കുകള്‍ക്കും സ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 ന് രാവിലെ ഒമ്പത് മണിക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്തും 10 മണിക്ക് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളിലും അദ്ദേഹത്തിന്റെ ഭൌതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് തൃശൂര്‍ ടൌണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തൃശൂരില്‍ പൂര്‍ണ സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്കാരം. ദുഖാചരണത്തോടനുബന്ധിച്ച് ഏഴ് ദിവസം സംസ്ഥാനത്ത് ഔദ്യോഗിക പരിപാടികള്‍ ഉണ്ടാവില്ല. സംസ്ഥാന ദുഖാചരണത്തിന്റെ ഭാഗമായി മൂന്ന് ദിവസം (25 വരെ) ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും


Read More | തുടര്‍ന്നു വായിക്കുക

തിരയുന്നത്..(കവിത)

>> Sunday, December 19, 2010


കാസര്‍കോട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന അഹല്യ കെ.വി. എന്ന കൊച്ചു മിടുക്കിയുടെ കവിതയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. ചാര്‍ലി ചാപ്ളിന്റെ കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയെപ്പറ്റി നല്ലൊരു ഡോക്യുമെന്ററി നമ്മുടെ ബ്ലോഗിനു സമ്മാനിച്ച അഹമ്മദ് ഷെരീഫ് കുരിക്കള്‍ എന്ന അധ്യാപകനാണ് ഈ കവിത നമുക്ക് അയച്ചുതന്നിരിക്കുന്നത്. ഭാവിവാഗ്ദാനങ്ങളായ ഇത്തരം കുരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക? ഇതു വായിക്കുന്ന ഓരോരുത്തരുടേയും കമന്റുകള്‍ അഹല്യമാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം മാത്രം മതി, ഈ ബ്ലോഗിന്റെ ജന്മം സഫലമാകാന്‍. അല്ലേ..?
വായിക്കുക...

കരിഞ്ഞ കുന്നിന്റെ പിളര്‍ന്ന പള്ളയില്‍

കണ്ണുനീരിന്റെയുപ്പു പടരവെ

എരിഞ്ഞു തീരുന്ന മരത്തിനുദരത്തില്‍

കുരുന്നു ജീവനുറഞ്ഞു പോകവെ

കഴിഞ്ഞ കാലത്തിലെവിടെയോ വച്ച്

മറന്നു വച്ചുപോയ് ഞാനെന്റെ പുഞ്ചിരി

ഓണരാവിന്റെ ഓളമടിയിലോ

ആതിരാ നിലാ പന്തലിന്‍ കീഴിലോ

തളിര്‍ത്ത മാവിന്റെ തളിരിന്‍ ചുണ്ടിലോ

വിരിഞ്ഞ പ്ലാവിന്റെ കുരുന്നു കണ്ണിലോ

കളിചിരികളില്‍ കിളിമൊഴികളില്‍

കൊളുത്തി വച്ചു മറന്നു പോയ് ഞാനത്.

കുന്നു കറുത്ത് പുഴയ്ക്കു ദാഹിക്കവെ

ഇരുട്ടിന്‍ നിലാവില്‍ നിശബ്ദതയുടെ

സംഗീതമുണരവെ

ഓര്‍മ്മയുടെ ജീര്‍ണിച്ച ഏടുകളില്‍

വാഴപ്പോളകള്‍ തേന്‍ ചുരത്തിയപ്പോള്‍

മണ്ണിന്റെ മണമുയര്‍ന്നപ്പോള്‍

മഴത്തുള്ളിയുടെ കുളിരറിഞ്ഞപ്പോള്‍

മരിച്ചു പോകാത്ത ബാല്യസ്മരണയില്‍

ഇടയ്ക്കൊന്നു തിരഞ്ഞപ്പോള്‍

തിരിച്ചു കിട്ടിയെന്‍ പുഞ്ചിരി.



Read More | തുടര്‍ന്നു വായിക്കുക

100 മീറ്ററില്‍ ഒന്നാമനായത് പിതാവിന്റെ വേര്‍പാടറിയാതെ


സംസ്ഥാന സ്ക്കൂള്‍ കായിക മേള 100 മീറ്റര്‍ ചാമ്പ്യന്‍ സുജിത്ത് കുട്ടന്റെ പിതാവും ഏഷ്യന്‍ഗെയിംസ് ജേതാവുമായിരുന്ന മുരളി കുട്ടന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ദീര്‍ഘകാലം 400 മീറ്റര്‍ ദേശീയ ചാമ്പ്യനായിരുന്നു മുരളി കുട്ടന്‍. ഒളിമ്പിക്സിലടക്കം ഇന്‍ഡ്യയെ പ്രതിനിധീകരിച്ചിരുന്ന മേഴ്സിക്കുട്ടനാണ് ഭാര്യ. അല്പം മുമ്പ് അതായത് ഡിസംബര്‍ 19 ഞായറാഴ്ച 3 ​മണിക്ക് സമാപിച്ച 100 മീറ്റര്‍ മത്സരത്തിന്റെ ഫലം പുറത്തുവരുന്നത് വരെ സുജിത്ത് കുട്ടനെ ഇക്കാര്യം അറിയിച്ചിരുന്നതേയില്ല. വാശിയോടെയുള്ള ഈ മത്സരത്തിന്റെ ഫലമറിയാന്‍ ഉറ്റുനോക്കിയിരുന്ന കായികകേരളത്തിനിത് സന്തോഷത്തിലേറെ ദുഃഖം കലര്‍ന്ന നിമിഷങ്ങളായി. മാതൃഭൂമി വാര്‍ത്തയിലേക്ക്.

തിരുവനന്തപുരം: ഒരു സ്വര്‍ണനേട്ടം അത്യന്തം വേദനയുടേത് കൂടിയായി മാറുന്ന കാഴ്ചയ്ക്കാണ് ഇന്ന് സംസ്ഥാന സ്‌കൂള്‍ കായികമേള വേദി സാക്ഷ്യം വഹിച്ചത്. സീനീയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്റെയും മുരളിക്കുട്ടന്റെയും മകന്‍ സുജിത്കുട്ടന്‍ റെക്കോഡോടെ സ്വര്‍ണമണിഞ്ഞ നിമിഷം സന്തോഷത്തിന്റേതാണോ സങ്കടത്തിന്റേതോ എന്ന് നിര്‍വചിക്കാനാകാതെ സ്റ്റേഡിയത്തിലെ കാണികളും മാധ്യമപ്രവര്‍ത്തകരും വിഷമിച്ചു. തന്റെ അഭിമാനനേട്ടം അസുഖം മൂലം ആസ്​പത്രിയിലുള്ള അച്ഛനെ അറിയിക്കാനായി കാറില്‍ പുറപ്പെടുമ്പോഴും സുജിത്കുട്ടന്‍ അറിഞ്ഞിരുന്നില്ല അച്ഛന്‍ ഈ ലോകത്തോട് വിടപറഞ്ഞിട്ട് മണിക്കൂറുകള്‍ കഴിഞ്ഞുവെന്ന്.

ശനിയാഴ്ച രാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുജിത്തിന്റെ അച്ഛന്‍ മുരളിക്കുട്ടനെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ മരണം സംഭവിച്ചു. 100 മീറ്റര്‍ ഫൈനല്‍ ഞായറാഴ്ച നടക്കാനിരിക്കെ മകനെ അച്ഛന്റെ മരണവിവരം അറിയിക്കേണ്ടെന്ന് ബന്ധുക്കളും ഉറ്റവരും തീരുമാനിച്ചു. ആസ്​പത്രിയില്‍ വെച്ച് മുരളിക്കുട്ടന്‍ അവസാനമായി പറഞ്ഞതും എന്തുവന്നാലും മകന്‍ ഓടാന്‍ ഇറങ്ങണമെന്നായിരുന്നു.

അസുഖമായതിനാലാണ് അച്ഛന്‍ സ്റ്റേഡിയത്തിലെത്താത്തതെന്നാണ് സുജിത്തിനെ ഏവരും ധരിപ്പിച്ചിരുന്നത്. പിതാവിന്റെ മരണവാര്‍ത്ത അറിയാതെ 100 മീറ്റര്‍ ഓട്ടത്തില്‍ റെക്കോഡോടെ സുജിത്ത് മീറ്റീലെ വേഗമേറിയ താരവുമായി. മത്സരശേഷം എത്രയും വേഗം അച്ഛനെ തന്റെ റെക്കോഡ് നേട്ടം അറിയിക്കാന്‍ കാറില്‍ സുജിത് ആസ്​പത്രിയിലേക്ക്. സ്റ്റേഡിയത്തില്‍ നിന്ന് പുറപ്പെടുമ്പോഴും ആ കൗമാരമനസ്സ് വേ
സുജിത് കുട്ടന്‍ വേദനാജനകമായ വാര്‍ത്ത അറിഞ്ഞിരുന്നില്ല. അതുവരെ മണിക്കൂറുകളോളം മുരളിക്കുട്ടന്റെ മരണവാര്‍ത്ത പുറത്തുവിടാതിരുന്ന മാധ്യമപ്രവര്‍ത്തകരും വേദനയോടെ ആ വിവരം ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം വൈകിട്ട് നാലരയ്ക്ക് മത്സരങ്ങള്‍ നടക്കുന്ന യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ചു. അനിവാര്യ നിമിഷമെത്തി. മരണവാര്‍ത്ത അറിഞ്ഞ സുജിത്ത് തളര്‍ന്നുവീണു.

1981ല്‍ ടോക്യോയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റില്‍ 4 400 മീറ്ററില്‍ വെങ്കല മെഡല്‍, 1978ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലം, 4ത400 മീറ്ററില്‍ വെള്ളി, 1978ലെ ഇന്തോ റഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണം എന്നിവയാണ് മുരളിക്കുട്ടന്റെ പ്രധാന അന്താരാഷ്ട്ര നേട്ടങ്ങള്‍. മുരളിക്കുട്ടന്റെയും ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്റെയും മകനായ സുജിത്ത് ഈ വര്‍ഷം ദേശീയ മീറ്റിലും സ്വര്‍ണമണിഞ്ഞിരുന്നു. രാജ്യത്ത് ആദ്യമായി ലോങ്ജംപില്‍ ആറ് മീറ്റര്‍ ചാടുന്ന തരമാണ് മേഴ്‌സിക്കുട്ടന്‍. പിന്നീട് മേഴ്‌സിക്കുട്ടന്റെ പരിശീലകനായി മാറിയ മുരളിക്കുട്ടന്റെ നിര്‍ദേശപ്രകാരമാണ് അവര്‍ ലോങ്ജംപില്‍ നിന്ന് 400 മീറ്റര്‍ ഓട്ടത്തിലേക്ക് മാറുന്നത്.
മറ്റു മത്സരഫലങ്ങള്‍ : സുജിത്ത് കുട്ടന്‍ (സീനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍) ലിഖിന്‍ എസ്, പുനലൂര്‍ സെന്റ് ഗൊറേത്തി എച്ച്.എസ് (ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍), എ.ജി രഖില്‍,പാലക്കാട് കല്ലടി ഹൈസ്ക്കൂള്‍ (സബ്​ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികുള്‍), കെ മഞ്ജു, കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് (സീനിയര്‍ പെണ്‍കുട്ടികള്‍), ടി.എസ്,ആര്യ (12.57 സെക്കന്റ്) ഇടുക്കി വണ്ണപ്പുറം എസ്.എന്‍.എം ഹൈസ്ക്കൂള്‍ (ജൂനിയര്‍ പെണ്‍കുട്ടികള്‍), മജീദ നൗര്‍ (12.48 സെക്കന്റ്) പാലക്കാട് പറളി ഹൈസ്കൂള്‍ (സബ്​ജൂനിയര്‍ പെണ്‍കുട്ടികള്‍) എന്നിവര്‍ വേഗമേറിയ താരങ്ങളായി.

Kerala School Sports 2010-2011 :

100 Meter Race - Sujith Kuttan (Senior boys), Likhin S, Punaloor Gorethi HS (Junior Boys) A.G Raghil, Kalladi HS, Palakkad (Sub Junior Boys),
100 Meter Race - K Manju, Kannur GVHSS (Senior Girls), T.S Arya (12.57 Second) SNM HS, Vannappuram, Idukki (Junior Girls), Majeeda Naur (12.48 Second) Palakkad Parali HS (Sub Junior Girls)


Read More | തുടര്‍ന്നു വായിക്കുക

ഡിലീറ്റായ ഫയലുകള്‍ വീണ്ടെടുക്കാം

>> Saturday, December 18, 2010


ഐടി@സ്കൂള്‍ ഉബുണ്ടു കസ്റ്റമൈസ്ഡ് വേര്‍ഷന്‍ വ്യാപകമായതോടെ, മികച്ച ഒരു ഓപ്പറേറ്റിങ്സിസ്റ്റം ലഭിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് നാടു നഗരവും. വിദ്യാലയങ്ങളില്‍ നിന്നും ഈ ഡിവിഡി പതുക്കെപ്പതുക്കെ സ്വാതന്ത്ര്യസ്നേഹികളുടെ കൈകളിലേക്ക് എത്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പിറവിക്കുപിന്നിലെ ഏറ്റവും ഓര്‍ക്കപ്പെടേണ്ട പേരാണ് മലപ്പുറത്തെ ഹക്കീം മാഷിന്റേത്. അദ്ദേഹത്തിന്റെ കൂട്ടുകാരന്‍ ഹസൈനാര്‍ മങ്കടയാകട്ടെ, തിരക്കിട്ട ഗവേഷണങ്ങളിലും! ആ ഗവേഷണങ്ങളില്‍ നിന്നും ഇടക്കിടെ വീണുകിട്ടുന്ന രത്നങ്ങള്‍ എത്രയാണ് അദ്ദേഹം നമ്മുടെ ബ്ലോഗിലൂടെ പങ്കുവെച്ചുകഴിഞ്ഞത്? ഇത്തരത്തിലുള്ള മറ്റൊരു അമൂല്യമായ അറിവുമായാണ് ഇദ്ദേഹം ഇത്തവണയെത്തുന്നത്. അതെന്താണെന്നല്ലേ..? വായിച്ചോളൂ..

Read More | തുടര്‍ന്നു വായിക്കുക


Read More | തുടര്‍ന്നു വായിക്കുക

ഇ-രീതി ക്ലിക്ക്ഡ്!


 
(ഇതുവരെ 79 സബ്​മിഷനുകള്‍ ലഭിച്ചതായി ടീച്ചര്‍ അറിയിച്ചിരിക്കുന്നു. പ്രതികരിച്ച ഏവര്‍ക്കും നന്ദി.ഗവേഷണാനന്തരം കണ്ടെത്തലുകള്‍ പങ്കുവെയ്ക്കാമെന്നും ടീച്ചര്‍ അറിയിച്ചിരിക്കുന്നു. കുറച്ചുകൂടി സബ്​മിഷനുകള്‍ പ്രതീക്ഷിക്കുന്നു.)
മാത്സ് ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ ഈയടുത്ത ദിവസം വന്ന ഒരു മെയിലാണ് വള്ളിപുള്ളി വിടാതെ താഴേ കൊടുത്തിരിക്കുന്നത്. ഷഹന ടീച്ചര്‍ക്കുള്ള വ്യക്തിപരമായ ഒരു സഹായം എന്നതിലുപരി, ഇതു പോലുള്ള സന്ദര്‍ഭങ്ങളില്‍ (നമുക്കേവര്‍ക്കും) വിവരശേഖരണത്തിനും മറ്റും ഗൂഗിള്‍ ഡോക്യുമെന്റ്​സും ബ്ലോഗും ഉപകാരപ്പെടുന്നതെങ്ങിനെയെന്ന് അറിയിക്കാന്‍ കൂടി ഈ പോസ്റ്റ് സഹായകമാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അധ്യാപകരുടെയിടയില്‍ നിന്ന് വിവരശേഖരണം നടത്തുവാന്‍ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരേയുള്ള ആയിരക്കണക്കിന് അധ്യാപകര്‍ സ്ഥിരമായി കയറിയിറങ്ങുന്ന ഈ ബ്ലോഗിനെ വിശ്വസിച്ചേല്‍പ്പിച്ച ടീച്ചര്‍ക്ക് നന്ദി പറയുന്നു.

ഞാന്‍ മാത്​സ് ബ്ലോഗിന്റെ ഒരു സ്ഥിരം സന്ദര്‍ശകയാണ്. എന്റെ പേര് ഷഹന എ സലാം. ജനിച്ചത് എറണാകുളം ജില്ലയിലെ പറവൂരില്‍. ഇപ്പോള്‍ അധ്യാപകനായ ഭര്‍ത്താവിനോടും മൂന്നു മക്കളോടുമൊപ്പം തൃശൂര്‍ ജില്ലയിലെ അഴീക്കോട് താമസിക്കുന്നു. മൂത്തകുന്നം എസ്.എന്‍.എം. ട്രൈനിംഗ് കോളേജിലെ എം.എഡ്. അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. കോഴ്സിന്റെ ഭാഗമായി ഞാന്‍ ഏറ്റെടുത്തിരിക്കുന്ന ഡസര്‍ട്ടേഷന്‍ വിഷയം 'കേരളത്തിലെ ഹൈസ്കൂളുകളില്‍ സിനിമാ സംബന്ധിയായ പാഠഭാഗങ്ങളുടെ വിനിമയത്തില്‍ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍' എന്നതാണ്. ഇതിലേക്കുവേണ്ടിയുള്ള ഒരു ചോദ്യാവലി തയ്യാറാക്കി വിവര ശേഖരണത്തിനായി തൃശൂര്‍, എറണാകുളം ജില്ലകളിലെ ഹൈസ്കൂളുകളിലെ മലയാളം, ഇംഗ്ലീഷ് അധ്യാപകരെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ സാമ്പിളുകള്‍ കിട്ടുകയാണെങ്കില്‍ ഗവേഷണം മെച്ചപ്പെടുത്താന്‍ കഴിയുമല്ലോ?
ഈ അവസരത്തിലാണ് മാത്​സ് ബ്ലോഗിനെ ഓര്‍മ്മ വന്നത്. ധാരാളം മലയാളം, ഇംഗ്ലീഷ് അധ്യാപകര്‍ സന്ദര്‍ശിക്കുന്ന ഈ ബ്ലോഗില്‍ ഈ ചോദ്യാവലി പ്രസിദ്ധീകരിക്കുമെങ്കില്‍ നന്നായിരുന്നു. മാത്രമല്ലാ, ഇത്തരം ആവശ്യങ്ങള്‍ക്ക് ഈ മാതൃക അനുവര്‍ത്തിക്കാന്‍ ബാക്കിയുള്ളവര്‍ക്കും പ്രചോദനമാകുമല്ലോ?ഹൈസ്കൂള്‍ ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ പ്രതികരണങ്ങളാണ് വേണ്ടത്. സഹായിക്കുമല്ലോ..?ഒരു കാര്യം, നാല്‍പത്തിയഞ്ച് ചോദ്യങ്ങളുണ്ടെങ്കിലും വെറും അഞ്ചു മിനിറ്റില്‍ താഴേ മതി ക്ലിക്ക് ചെയ്ത് സബ്​മിറ്റു ചെയ്യാന്‍! മറ്റൊരു പ്രധാന കാര്യം, നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഗവേഷണാവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്ന എന്റെ ഉറപ്പ് നിങ്ങള്‍ക്ക് നൂറു ശതമാനവും വിശ്വസിക്കാമെന്നുള്ളതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഫോം സബ്​മിറ്റ് ചെയ്താല്‍ മാത്രം മതി.


Read More | തുടര്‍ന്നു വായിക്കുക

റിവിഷന്‍ പേപ്പര്‍ നാലാം ഭാഗം

>> Tuesday, December 14, 2010


ചിന്തയുടെ യുക്തിഭദ്രമായ വളര്‍ച്ചയും വികാസവും ഗണിതപഠനത്തിന്റെ മുഖമുദ്രയാണ്.അതുകൊണ്ടുതന്നെയാണ് മനുഷ്യബുദ്ധിയുടെ വികാസപരിണാമചരിത്രം ഗണിതചരിത്രമാകുന്നത്.മഹാഗണിതഞ്ജനായ ഡേവിഡ് ഗില്‍ബര്‍ട്ടിന്റെ വാക്കുകള്‍ വായിച്ചതോര്‍ക്കുന്നു. " in essence ,problems are the life blood of mathematics" ഗണിതകാരനായ പോള്‍ ഹാമോസ് കൂട്ടിച്ചേര്‍ക്കുന്നത് ഇപ്രകാരമാണ്" the complementary activity -theory building -provides the soul of mathematics"
ആശയങ്ങളുടെ താളാത്മകമായ വളര്‍ച്ച ഒന്‍പതാംക്ലാസിലെ ജ്യാമിതീയ അനുപാതവും ത്രികോണ സാദൃശ്യവും വിനിമയം ചെയ്യുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.ബുദ്ധിപരമായ സത്യസന്ധത യുക്തിക്കുനിരക്കുന്ന വിധമുള്ള ബോധ്യപ്പെടല്‍ തന്നെയാണ്.

AABB ഒരു നാലക്കസംഖ്യയാണ്. അതൊരു പൂര്‍ണ്ണവര്‍ഗ്ഗം കൂടിയാണ്. സാറിന് ഈ സംഖ്യ പറയാമോയെന്നു ചോദിച്ചത് ആറാംക്ലാസില്‍ പഠിക്കുന്ന ഒരു മിടുക്കിയാണ്.മേളയിലെ വിധികര്‍ത്താക്കള്‍ക്ക് ഊരും പേരും ചോദിക്കാന്‍ അവകാശമില്ലാത്തതിനാല്‍ അവള്‍ക്കുഞാന്‍ ആതിര എന്നുപേരിടുന്നു.ചടുലമായഭാഷയില്‍ യുക്തിഭദ്രമായി പ്രസ്താവനകള്‍ നിരത്തി 7744 എന്ന് ആതിര സമര്‍ഥിച്ചു.
ആതിരയുടെ ചിന്തകളിലേയ്ക്ക് ഒരു എത്തിനോട്ടമാണ് താഴെ വര്‍ക്ക്ഷീറ്റായി അവതരിപ്പിക്കുന്നത്.
വര്‍ക്ക്ഷീറ്റ്
1) AABB എന്ന നാലക്കസംഖ്യയെ സ്ഥാനവില അനുസരിച്ച് പിരിച്ചെഴുതുക
2) ലഘൂരിച്ച് AABB = 11( 100A + B) എന്ന് എഴുതുക
3) AABB ഒരു പൂര്‍ണ്ണ വര്‍ഗ്ഗമായതിനാല്‍ 100A + B യില്‍ ഘടകമായി 11 ഉം പിന്നെ മറ്റൊരു വര്‍ഗ്ഗസംഖ്യയും ഉണ്ടാകും.
4) 100A + B എന്നത് 11 ന്റെ ഗുണിതമാണ്. ശരിയാണോ?
5) 99A എന്നത് 11 ന്റെ ഗുണിതമായതിനാല്‍ 100A + B - 99A എന്നത് 11ന്റെ ഗുണിതമാകുമോ?
6) A+B എന്നത് 11 ന്റെ ഗുണിതമാകുമോ?
7) Aയും Bയും അക്കങ്ങളായതിനാല്‍ അവ 0 , 1 , 2 , 3 , 4 , 5, 6, 7, 8, 9 എന്നിവയാകുമല്ലോ?
ഇത്രയും പറഞ്ഞശേഷം ആതിര ഒരു പട്ടിക അവതരിപ്പിച്ചു.അതിന്റെ ഏകദേശരൂപം ഇതായിരുന്നു.

100A + B യുടെ ഘടകമായി 11നെ കൂടാതെ ഒരു വര്‍ഗ്ഗസംഖ്യയുള്ളത് 704 ല്‍ മാത്രമാണ്. അതില്‍ നിന്നും A = 7 , B = 4
അങ്ങനെ ആതിര AABB എന്ന നാലക്കസംഖ്യയെ 7744 എന്ന് എഴുതി.
യുക്തിപരമായി ചിന്തിച്ച് ഉത്തരത്തില്‍ എത്തിച്ചേരുന്ന പസിലുകള്‍ പങ്കുവെയ്ക്കുമല്ലോ.
നാലാമത്തെ റിവിഷന്‍ പേപ്പറിനായി ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

പഠനപ്രദര്‍ശനം - സ്വന്തം തട്ടകത്തില്‍

>> Saturday, December 11, 2010

ശാസ്ത്രമേളകളുടെ കാലമാണല്ലോ. പ്രവൃത്തിപരിചയം, ഗണിതം ഐ.ടി തുടങ്ങിയ മേളകളും ഇതോടൊന്നിച്ച് നടക്കും. മിടുക്കന്‍മാരും മിടുക്കികളുമായവര്‍ ഇതിലൊക്കെ പങ്കെടുക്കും. നല്ല സമ്മാനങ്ങളും നേടും. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായ സഹകരണങ്ങള്‍ ഇതിനൊക്കെ വേണ്ടുന്ന പിന്‍ബലം നല്‍കും. ഈ വര്‍ഷത്തെ മത്സരങ്ങള്‍ സമാപിക്കുന്നതിലൂടെ അടുത്ത വര്‍ഷത്തേക്കു വേണ്ട തയ്യാറെടുപ്പുകളില്‍ മുഴുകും. തീര്‍ച്ചയായും ഇതൊക്കെയും നല്ലതുതന്നെ. എന്നാല്‍ ഇതിന്റെ മറുവശം കൂടി നാം കാണണം. ഈ തരത്തിലുള്ള പരിപാടികളും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളും വൈജ്ഞാനിക വികാസവും കയ്യില്‍ കിട്ടുന്നത് വളരെ ചെറിയൊരു വിഭാഗം കുട്ടികള്‍ക്ക് മാത്രമാണ്. എല്ലാ സൌകര്യങ്ങളും ഉള്ള മികച്ച വിദ്യാലയങ്ങളില്‍ പോലും ഇതാണവസ്ഥ. കലാമത്സരങ്ങള്‍, ക്വിസ്സ് പോലുള്ള വൈജ്ഞാനിക പരിപാടികള്‍, ശാസ്ത്രമേളകള്‍ തുടങ്ങിയവയിലൊക്കെ ഇതാണവസ്ഥ. അപ്പോള്‍ ഇതൊക്കെയുള്ളതുകൊണ്ട് എല്ലാ കുട്ടികള്‍ക്കും ലഭിക്കേണ്ട അറിവനുഭവങ്ങള്‍ ലഭിക്കാനെന്തുചെയ്യാം എന്ന ആലോചന ചര്‍ച്ച ചെയ്യപ്പെടണം. പാലക്കാട് മണ്ണാര്‍ക്കാട് കെ.ടി.എം.എച്ച്.എസിലെ പ്രഥമാധ്യാപകനും എഴുത്തുകാരനുമായ എസ്.വി രാമനുണ്ണി മാഷ് ഇതേക്കുറിച്ചുള്ള വിപ്ലവകരമായ ചില ആശയങ്ങള്‍ പങ്കുവെക്കുന്നു. വായിച്ച് അഭിപ്രായം പങ്കുവെക്കുമല്ലോ.

ഈ ചര്‍ച്ചയുടെ ഭാഗമായാണ് ശാസ്ത്രപ്രദര്‍ശനം പോലുള്ള സംഗതികള്‍ വിപുലമായ തോതില്‍ സ്കൂളുകളില്‍ സംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടായത്. ‘വിപുലമായ ‘ എന്നൊക്കെ സങ്കല്‍പിച്ചുവെങ്കിലും വളരെ ചെറിയതോതില്‍ മാത്രമാണിതൊക്കെ പലപ്പോഴും നടക്കുന്നത്. അതുകൊണ്ടുതന്നെ മുഴുവന്‍ കുട്ടികളേയും ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നാം തന്നെ ഇനിയും ആലോചിക്കണം. ഒരു സാധ്യത ഇങ്ങനെയാണ്:

കഴിഞ്ഞ ദിവസങ്ങളില്‍ സാധാരണ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഒരു മുഴു ദിവസ പ്രദര്‍ശനം സ്കൂളില്‍ സംഘടിപ്പിക്കുക. ഇതിന്നായി 6 സ്റ്റാളുകള്‍ ഒരുക്കണം. ശാസ്ത്രം, ചരിത്രം, ഭാഷ, ഗണിതം, പ്രവൃത്തിപരിചയം, ഐ.ടി എന്നിങ്ങനെ ആറു സ്റ്റാളുകള്‍. ഇതില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും പങ്കാളികളായും കാണികളായും പങ്കെടുക്കണം. മുഴുവന്‍ അധ്യാപകരുടേയും സഹായസഹകരണങ്ങള്‍ ഉണ്ടാവണം.പങ്കാളിത്തം ഉറപ്പാക്കാന്‍ താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാം.

  • ഒരു ക്ലാസിലുള്ള മുഴുവന്‍ കുട്ടികളേയും ആറ് സ്റ്റാര്‍ ഗ്രൂപ്പുകളിലായി നിശ്ചയിക്കുക.ഗ്രൂപ്പുകള്‍ ഇങ്ങനെ.
  • 1] ശാസ്ത്രം, 2]ചരിത്രം, 3] ഭാഷ (എല്ലാ ഭാഷയും ഉള്‍പ്പെടും), 4] ഗണിതം, 5]പ്രവൃത്തിപരിചയം (ചിത്രമടക്കം), 6] ഐ.ടി.
  • സ്റ്റാര്‍ ഗ്രൂപ്പുകളില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നത് കഴിയുന്നത്ര അവരുടെ താല്‍പര്യം അനുസരിച്ചാവാം.എല്ലാ ക്ലാസുകളിലുമായി ഈ ഗ്രൂപ്പുകള്‍ സജീവമാകണം.
  • പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളും കുട്ടികള്‍ സവിശേഷമായി നിര്‍മ്മിക്കുന്ന പഠനോപകരണങ്ങളും സമയ ബന്ധിതമായി ശേഖരിക്കുകയും ഒരുക്കിയെടുക്കുകയും വേണം. ഇതിന്നായി ക്ലാസിലെ അധ്യാപകരുടെ സഹായവും മേല്‍നോട്ടവും വേണം.
  • ഒരു ക്ലാസില്‍ ആറു സ്റ്റാര്‍ ഗ്രൂപ്പുകള്‍ എന്ന തോതില്‍ സമയബന്ധിതമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. 5 മുതല്‍ 10 വരെ 20 ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ ആകെ 120 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കും. ഒരു വിഷയത്തില്‍ 20 സ്റ്റാര്‍രൂപ്പുകളും. ഒരു ഗ്രൂപ്പില്‍ 7-8 കുട്ടികള്‍ ഉണ്ടാവും.എല്ലാ കുട്ടിയും സജീവമാകും.വിഷയാടിസ്ഥാനത്തില്‍ അധ്യാപകര്‍ ഇടപെട്ട് സഹായിക്കും.
  • വേണ്ടത്ര പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഓരോ ഗ്രൂപ്പും നടത്തണം. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പ്രദര്‍ശനപരിപാടി സംഘടിപ്പിക്കണം. അധ്യാപകരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി മേല്‍നോട്ടം വഹിക്കണം.
  • ഒരോവിഷയത്തിലും സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശനവസ്തുക്കള്‍ നിശ്ചയിച്ച മുറികളില്‍ നന്നായി പ്രദര്‍ശിപ്പിക്കുകയും വേണ്ടത്ര വിവരണങ്ങള്‍ നല്‍കുകയും വേണം. അതിനുവേണ്ട നിര്‍ദ്ദേശങ്ങളും കൈത്താങ്ങും അധ്യാപകര്‍ നല്‍കും.
  • രാവിലെ 9 മുതല്‍ 11 വരെ സ്റ്റാള്‍ ഒരുക്കല്‍, 11 മുതല്‍ 12 വരെ മൂല്യനിര്‍ണ്ണയം-സമ്മാനങ്ങള്‍ നിശ്ചയിക്കല്‍ എന്നിവ നടക്കനം. 12 മുതല്‍ 4 മണിവരെ എല്ലാകുട്ടികളും പരസ്പരം സ്റ്റാളുകള്‍ സന്ദര്‍ശിക്കലും വിലയിരുത്തലും നടക്കണം.
  • 4 മണിക്ക് സമാപന സമ്മേളനവും പൊതു വിലയിരുത്തലും സമ്മാനങ്ങളും ഉണ്ടാവണം
  • സ്റ്റാളുകളിലെ അലങ്കരണം, ഒരുക്കല്‍, ഇനങ്ങള്‍ നിശ്ചയിക്കല്‍ എന്നിവ കുട്ടികള്‍ മത്സരബുദ്ധിയോടെ ചെയ്തു തീര്‍ക്കണം.
ഇത്രയും സംഗതികള്‍ വേണ്ടത്ര ആലോചനയിലൂടെയും ആവേശത്തോടെയും ചെയ്യുന്നതോടെ:
  1. മുഴുവന്‍ കുട്ടികളുടേയും അധ്യാപകരുടേയും പങ്കാളിത്തം ഉണ്ടാവുന്നു.
  2. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട മേഖലകളില്‍ അവരുടെ തനിമ പ്രദര്‍ശിപ്പിക്കാന്‍ ഇടം കിട്ടുന്നു.
  3. പരസ്പരം എല്ലാവരും കാണികളാവുന്നതിലൂടെ സ്വയം വിലയിരുത്താന്‍ അവസരം ഉണ്ടാവുന്നു. മെച്ചപ്പെടുത്താന്‍ കഴിയുന്നു.
  4. മികച്ച അധ്വാനവും പങ്കാളിത്തവും ഉണ്ടാവുന്നതിലൂടെ പൊതു ചെലവുകള്‍ വളരെ കുറയുന്നു.
  5. സ്കൂളിലെ പഠനപ്രവര്‍ത്തനങ്ങളുടെ മികവും നിലവാരവും രക്ഷിതാക്കള്‍ക്കടക്കം പൂര്‍ണ്ണമായി ബോധ്യപ്പെടുന്നു. എല്ലാം ഡോക്യുമെന്റ് ചെയ്യുന്നതിലൂടെ വരും കാലങ്ങളില്‍ നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നു.
  6. ഒരൊറ്റ ദിവസം കൊണ്ട് - കഴിഞ്ഞ ദിവസങ്ങളില്‍ മുഴുവന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ നമുക്ക് സ്വയം വിലയിരുത്താന്‍ കഴിയുന്നു.
  7. പോരായ്മകള്‍ പരിഹരിച്ചേ മതിയാകൂ എന്ന അവസ്ഥ സ്വയമേവ ഉണ്ടാവുന്നു.
കെ.ടി.എം ഹൈസ്കൂളില്‍ ഉടനെ സംഘടിപ്പിക്കുന്ന ‘പഠനപ്രദര്‍ശന’ത്തിന്റെ പ്ലാനിങ്ങും നടത്തിപ്പും ഈ ചര്‍ച്ചാക്കുറിപ്പെഴുതാന്‍ സഹായിച്ചു എന്നു കൂടി പറയട്ടെ.


Read More | തുടര്‍ന്നു വായിക്കുക

മാത്യു സാറിന് ആസ്ട്രേലിയയിലും നേട്ടം

>> Thursday, December 2, 2010


ആസ്ട്രേലിയായിലേക്ക് ചിലന്തിഗവേഷണത്തിനുപോയ എം.ജെ. മാത്യുസാറിനെ ഓര്‍മ്മയില്ലേ? എറണാകുളത്തെ ഐ.ടി@ സ്കൂള്‍ മാസ്റ്റര്‍ ട്രൈനറായിരുന്ന ആ പ്രതിഭയെ നാം ഈ പോസ്റ്റിലൂടെ പരിചയപ്പെട്ടിരുന്നു. പോകുന്നതിനു മുമ്പ്, തന്റെ അനുഭവങ്ങള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കാമെന്ന് അദ്ദേഹം ഏറ്റിരുന്നതാണ്. പലവട്ടം ചാറ്റിലും മറ്റും കണ്ടിരുന്നുവെങ്കിലും, തിരയ്ക്കിട്ട ഗവേഷണങ്ങള്‍ക്കിടയില്‍ പോസ്റ്റും ചോദിച്ച് ശല്യപ്പെടുത്തേണ്ടെന്ന് കരുതിയിരുന്നതാണ്. എന്നാല്‍ രണ്ടാഴ്ച മുമ്പ്, വൈകിയതിനുള്ള ക്ഷമാപണത്തോടെ,അനുഭവങ്ങള്‍ മെയിലായി പറന്നുവന്നു. നിങ്ങളുടെ ഓരോ കമന്റും, നമ്മുടെ നാടിന്റെ അഭിമാനമുയര്‍ത്താനുള്ള അദ്ദേഹത്തിന്റെ കഠിനശ്രമങ്ങള്‍ക്ക് കരുത്തേകും.

മാത്​സ് ബ്ളോഗിന്റെ എല്ലാ വായനക്കാര്‍ക്കും ഓസ്ട്രേലിയയില്‍ നിന്നും അഭിവാദ്യങ്ങള്‍. യാത്ര തിരിക്കുന്നതിനു മുന്‍പ് മാത്​സ് ബ്ളോഗുമായി ഇന്‍റ്ററാക്റ്റ് ചെയ്യാമെന്ന് ടീമംഗങ്ങള്‍ക്ക് വാക്കു കൊടുത്തിരുന്നെങ്കിലും ഇപ്പോഴാണതിനു സാധിച്ചത്, സദയം ക്ഷമിക്കുമല്ലോ?

ഇവിടെ ഞാന്‍ പെര്‍ത്ത് എന്ന സിറ്റിയിലാണ് താമസിക്കുന്നത്. ഓസ്ട്രേലിയയിലെ ആറ് സംസ്ഥാനങ്ങളിലൊന്നായ വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ തലസ്ഥാനമാണ് പെര്‍ത്ത്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരുപക്ഷേ പരിചിതമായ, ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായ, തലയ്ക്കുമുകളില്‍ പന്ത് കുത്തി ഉയരുന്ന, ലോകത്തിലെ ഏറ്റവും വേഗവും ബൗണ്‍സുമുള്ള "വാക്കാ" (WACA – Western Australian Cricket Association) ഗ്രൗണ്ട് ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ മ്യൂസിയം (http://museum.wa.gov.au/), യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയ (http://www.uwa.edu.au/) എന്നിവിടങ്ങളിലായാണ് ഞാന്‍ ഗവേഷണം ചെയ്യുന്നത്.

തികച്ചും പ്രോത്സാഹജനകമായ കണ്ടുപിടുത്തങ്ങളാണ് ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്. ഓസ്ട്രേലിയ-പസഫിക്ക് മേഘലയില്‍ നിന്നും 7 പുതിയ ഇനം (species) ചിലന്തികളെയും അവയുള്‍പ്പെടുന്ന ഒരു പുതിയ ജീനസ്സി (genus) നേയും ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ കണ്ടുപിടിക്കാന്‍ സാധിച്ചു. അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷത്തില്‍ തന്നെ ഈ കണ്ടുപിടുത്തം നടത്താന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. പുതിയ ജീനസ്സിന് പ്ളെബ്സ് (Plebs) എന്നും സ്പീഷീസ്സുകള്‍ക്ക് പ്ളെബ്സ് ഡീവിയസ് (Plebs devius), പ്ളെബ്സ് ആര്‍ലീനിയേ (Plebs arleneyae), പ്ളെബ്സ് ആര്‍ലെറ്റിയേ (Plebs arletteyae), പ്ളെബ്സ് നിയോഹെബ്രൈഡിക്കസ് (Pleb neohebridecus), പ്ളെബ്സ് പട്രീ‍ഷ്യസ് (Plebs patricius), പ്ളെബ്സ് റോസ്മേരിയെ (Plebs rosemaryae), പ്ളെബ്സ് സെബാസ്റ്റിനി (Plebs sebastiani) എന്നുമാണ് നാമകരണം ചെയ്തിരാക്കുന്നത്. ഈ കണ്ടുപിടുത്തം പ്രസിദ്ധീകരണത്തിനായി അന്താരാഷ്ട്ര ശാസ്ത്ര ജേര്‍ണ്ണലായ Invertebrate Systematics -ന് അയയ്കാനായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഗവേഷണത്തിന്റെ അടുത്ത ഘട്ടം ഈ ചിലന്തികളുടെ പരിണാമ വളര്‍ച്ച (Phylogeny), ജൈവ-ഭൂമിശാസ്ത്രം (Biogeography) എന്നിവയുടെ പഠനമാണ്. സമയപരിധിക്കുള്ളില്‍ ഇവയും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇവിടുത്തെ ജോലി സംസ്കാര (work culture) ത്തെക്കുറിച്ച് സൂചിപ്പിച്ച് ഈ കുറിപ്പ് ഉപസംഹരിക്കാമെന്ന് കരുതുന്നു. മ്യൂസിയത്തിലേയും യൂണിവേഴ്സിറ്റിയിലേയും സ്റ്റാഫ് വളരെ കഠിനമായി അധ്വാനിക്കുന്നവരാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. നമ്മുടെ ജോലിസ്ഥങ്ങളില്‍ വളരെ സാധാരണമായ ഗ്രുപ്പിസമോ അലസതയോ പരദൂഷണമോ ഇവിടെ കണ്ടില്ല. ഓരോരുത്തരും തങ്ങളുടെ ജോലിയോട് 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കുന്നതായിക്കണ്ടു. സഹപ്രവര്‍ത്തകരോട് വളരെ സ്നേഹത്തോടും ബഹുമാനത്തോടുമാണ് ഇവര്‍ പെരുമാറുന്നത്. തികച്ചും സ്നേഹപൂര്‍ണ്ണവും ആദരപൂര്‍ണ്ണവുമായ ഒരു അനുഭവമാണ് ഏനിക്കും ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Mathew M.J., Ph.D.
Research Scientist - Arachnology
Department of Terrestrial Zoology
Western Australian Museum
Locked Bag 49, Welshpool DC, Perth, WA 6986
AUSTRALIA

email: matthew.mundackatharappel@museum.wa.gov.au
mathewmj@asianetindia.com
mathewmj@gmail.com

tel: +61 8 9212 3790
mob: +61 4 2174 2248
fax: +61 8 9212 3882

http://www.museum.wa.gov.au/


Read More | തുടര്‍ന്നു വായിക്കുക

പത്താം ക്ലാസ് ചോദ്യപേപ്പര്‍ മൂന്നാം ഭാഗം

>> Monday, November 29, 2010


പത്താംക്ലാസുകാര്‍ക്കു വേണ്ടിയുള്ള റിവിഷന്‍ പേപ്പറിന്റെ മൂന്നാംഭാഗം ഇന്നു പ്രസിദ്ധീകരിക്കുകയാണ്. താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് നല്‍കാം. അതിനോടൊപ്പം അനുബന്ധമായി ഒരു പസിലായാലോ. അതെ, ത്രികോണങ്ങളുടെ സാദൃശ്യവുമായി നേര്‍ബന്ധമുള്ള പുതിയൊരു പസിലിലേയ്ക്ക് സ്വാഗതം. ഇതൊരു പഠനപ്രവര്‍ത്തനം കൂടിയാണ്. ഒന്‍പതാംക്ലാസിലെ കുട്ടികള്‍ക്ക് നല്‍കാവുന്ന ഒരു തുടര്‍പ്രവര്‍ത്തനം. പസില്‍ സോള്‍വ് ചെയ്യാമോ?

താഴെ കൊടുത്തിരിക്കുന്ന ചിത്രം കാണുക.രണ്ട് മട്ടത്രികോണങ്ങളുണ്ട് .ത്രികോണം ABC യും ത്രികോണം ACDയും . അവ ചേര്‍ത്തുവെച്ച് ഒരു ചതുര്‍ഭുജം രൂപീകരിച്ചിരിക്കുന്നു.ത്രികോണം ABC യുടെ വശങ്ങള്‍ 48 , 20 , 52 വീതമാണ്.ത്രികോണം ACD യുടെ വശങ്ങള്‍ 52 , 39 , 65 വീതമാണ്.

കാഡ്ബോഡില്‍ തീര്‍ത്ത ഒരു രൂപമായി ഇതിനെ കണക്കാക്കുക.D യില്‍നിന്നും ഒരു കല്ല് താഴെയ്ക്കിടുന്നു. AB എന്ന വശത്ത് കല്ല് വന്നുപതിക്കുന്നത് E യിലാണ്. A യില്‍നിന്നും എത്ര അകലെയാണ് E യുടെ സ്ഥാനം?
പരിശീലന ചോദ്യങ്ങള്‍ക്കായി ഇവിടെ ക്സിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

ഒന്‍പതാം ക്ലാസുകാരിയുടെ കവിത

>> Friday, November 26, 2010


ഇന്ന് മാത്‍സ് ബ്ലോഗ് അവതരിപ്പിക്കുന്നത് പാലക്കാട് ജില്ലയിലെ തൃത്താലയിലുള്ള ആനക്കര ജി.എച്ച്.എസ്.എസിലെ ഒന്‍പതാം ക്ലാസുകാരിയും അധ്യാപകദമ്പതികളുടെ മകളുമായ എസ്.അനഘയുടെ രണ്ടു കവിതകളാണ്. സ്ക്കൂളിലെ അധ്യാപകനായ ഉസ്മാന്‍ സാറിന്റെ സാക്ഷ്യപ്പെടുത്തലോടെ കഴിഞ്ഞ മാസത്തില്‍ മാത്​സ് ബ്ലോഗിന്റെ മെയില്‍ ബോക്സില്‍ കറുത്ത വെളിച്ചം എന്ന കവിത പ്രസിദ്ധീകരണത്തിനായി ലഭിച്ചതിലൂടെയാണ് മാത്​സ് ബ്ലോഗ് ഈ പ്രതിഭാ വിലാസം തിരിച്ചറിഞ്ഞത്. ഈ ചെറുപ്രായത്തില്‍ത്തന്നെ അനഘയുടെ തൂലിക ഒട്ടേറെ കവിതകള്‍ക്ക് ജന്മം നല്‍കിക്കഴിഞ്ഞു. സ്വന്തം കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ മന്ദാരം എന്ന പേരില്‍ ഒരു ബ്ലോഗ് തന്നെയുണ്ട് ഈ കൊച്ചു മിടുക്കിക്ക്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ്. പോസ്റ്റ് ഒരുക്കുന്നതിനു വേണ്ടി മന്ദാരത്തിലുടെ സഞ്ചരിച്ചപ്പോള്‍ ബ്ലഡ്ടെസ്റ്റ്‌ എന്ന പേരില്‍ ഒരു കവിത കണ്ടു. കവയിത്രിയെക്കുറിച്ച് കൂടുതലറിയാന്‍ ഈ കൊച്ചു കവിത സഹായിക്കുമെന്നുള്ളതുകൊണ്ടുതന്നെ അനുവാദമില്ലാതെ ആ കവിത ഇവിടെ പ്രസിദ്ധീകരിക്കുന്നു. അത് ഇങ്ങനെയായിരുന്നു.

ബ്ലഡ് ടെസ്റ്റ്

മഴ കൊടുത്ത പാരസെറ്റമോള്‍ ഫലിക്കാത്തതുകൊണ്ടാണ്
ഭൂമിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്.
ബ്ലഡ് ടെസ്റ്റ്‌ ചെയ്യാന്‍ സൂചി കൊണ്ട് കുത്തിയപ്പോള്‍
ഡോക്ടര്‍ക്കത് മനസ്സിലായി
കുത്തിയെടുക്കാന്‍ ഇനി ചോരയൊന്നും ബാക്കിയില്ല !


ഈ കവിത വായിച്ചപ്പോള്‍ എന്തു തോന്നി? നിങ്ങളുടെ അഭിപ്രായങ്ങള്‍ ഒരു കമന്‍റായി കുറിക്കുമല്ലോ. പ്രായത്തിനതീതമായ ചിന്തകള്‍ അഗ്നിച്ചിറകുകളുമായി പാറിനടക്കുന്നുവെന്ന് ഒട്ടും ആലങ്കാരികമല്ലാത്ത ഭാഷയില്‍ പറയാന്‍ ഈ കവിത എനിക്ക് ധൈര്യം തരുന്നു. യഥാര്‍ത്ഥത്തില്‍ സമൂഹത്തിലെ തിന്മകളോടുള്ള ഒരു പടയൊരുക്കമല്ലേ ഈ കവിത? ആത്മാവിഷ്ക്കാരത്തിനുള്ള മികച്ചൊരു ഉപാധി നിലയില്‍ മാത്രമല്ല, ചില സമയങ്ങളില്‍ കവിതകളെ അവള്‍ ഒരു ആയുധമായി ഉപയോഗിക്കുന്നുണ്ടെന്ന് പോലും തോന്നി. ഒറ്റവായനയില്‍ ഒതുക്കിത്തീര്‍ക്കാവുന്നതല്ല അനഘയുടെ കവിതയിലെ ഉള്ളടക്കം. ഓരോ തവണ വായിക്കുമ്പോഴും പുതുതായി എന്തെല്ലാമോ പറയാന്‍ കവിതയിലെ വരികള്‍ ശ്രമിക്കുന്നതായി തോന്നി. ഭാവിയുടെ വാഗ്ദാനമായ അനഘയെക്കുറിച്ച് നമ്മുടെ അധ്യാപകര്‍ അറിയണമെന്നും അത്തരത്തില്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കും എന്ന പ്രതീക്ഷയില്‍ അടുത്ത കവിത താഴെ കൊടുത്തിരിക്കുന്നു.


കറുത്ത വെളിച്ചം

ചിമ്മിനി കെട്ടപ്പോള്‍ മുറിയില്‍ വെളിച്ചം പരന്നു
കറുത്ത വെളിച്ചം..!
കറുത്ത വെളിച്ചത്തില്‍ കറുത്തതെല്ലാം
തെളിഞ്ഞു കണ്ടു

രക്തമൂറ്റിക്കുടിക്കുന്ന രക്ഷസ്സിന്റെയും
കവര്‍ന്നെടുക്കുന്ന കള്ളന്റെയും
വിഹാരം ഈ വെളിച്ചത്തിലല്ലേ

ഒന്നുമറിയാത്ത കുഞ്ഞുഭൂമിയെ
പ്രപഞ്ചത്തിന്റെ നടുക്ക്
പിടിച്ചിരുത്തിയവരുടെ മനസ്സിലും
ഈ കറുത്ത വെളിച്ചം തന്നെ

കുഴലും പിടിച്ചു വാനം നോക്കികളിച്ച
ഒരു പാവം വയസ്സന്റെ കണ്ണില്‍
ഈ വെളിച്ചം ഉണ്ടായിരുന്നില്ല
അതുകൊണ്ടാവാം
ഇരുട്ടത്തുനിന്നുകൊണ്ട്‌ ആരോ അങ്ങേരെ
'അന്ധനെന്ന്' വിളിച്ചു


നിങ്ങളുടെ കമന്റുകള്‍ വളര്‍ന്നു വരുന്ന ഈ തൂലികയ്ക്ക് ബലമേകുമെന്നു തീര്‍ച്ച. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നാം പറയേണ്ടതാവും നാളെ ഇവളിലൂടെ പുറത്തു വരിക. അതിനവളെ നാം പ്രോത്സാഹിപ്പിച്ചേ പറ്റൂ. അഭിപ്രായങ്ങള്‍ക്കായി മാത്‍സ് ബ്ലോഗും അനഘയും കാത്തിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

ജിയോജിബ്ര ട്യൂട്ടോറിയല്‍ മൂന്നാം ഭാഗം

>> Tuesday, November 23, 2010

ഒന്‍പതാം ക്ലാസ് രണ്ടാം ഭാഗത്തിന്റെ ജിയോജിബ്ര പാക്കേജ് പുറത്തിറങ്ങിയത് കണ്ടിരിക്കുമല്ലോ. അത് പാഠഭാഗത്തെ കുട്ടികളിലേക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. പക്ഷെ നമുക്ക് ക്ലാസില്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റുന്ന തരത്തില്‍ ഇതെല്ലാം എങ്ങനെ തയ്യാറാക്കാനാകും. അതെക്കുറിച്ച് പ്രതിപാദിക്കുന്ന പഠനപരമ്പരയുടെ മൂന്നാം ഭാഗമാണ് എറണാകുളത്തെ മാസ്റ്റര്‍ട്രെയിനറായ സുരേഷ് ബാബു സാര്‍ ഈ പാഠത്തിലൂടെ പറഞ്ഞിരിക്കുന്നത്. ആദ്യം ഒരു ന്യൂന (Acute) ത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കാണുന്നതിനുള്ള ഒരു Applet നിര്‍മ്മാണം എങ്ങനെയാണെന്നു നോക്കാം. പാദം, ഉന്നതി എന്നിവയുടെ അളവുകള്‍ സ്ലൈഡര്‍ നീക്കുമ്പോള്‍ മാറുന്നതിനനുസരിച്ചുള്ള ഒരു ന്യൂനത്രികോണമാണ് നമുക്ക് നിര്‍മ്മിക്കേണ്ടത്. കൂടാതെ മറ്റൊരു സ്ലൈഡര്‍ നീക്കുമ്പോള്‍ ഇതൊരു ചതുരമായി മാറുകയും വേണം. രേഖാഖണ്ഡംAB വരയ്ക്കുണം. AB യുടെ ഇടയില്‍ ഒരു ബിന്ദു D അടയാള പ്പെടുത്തുക. D യിലൂടെ ലംബം വരയ്ക്കണം. ഉന്നതിയുടെ അളവില്‍ D കേന്ദ്രമാക്കി ചാപം വരച്ച് ലംബരേഖയുമായി സംഗമിക്കുന്ന ബിന്ദുവിന് C എന്ന പേരു നല്കി CയുംA യും കൂടാതെ CയുംBയും യോജിപ്പിക്കണം. CD യുടെ മധ്യ ബിന്ദു Eഅടയാളപ്പേടുത്തി Eയിലൂടെ AB ക്ക് സമാന്തരമായി ഒരു രേഖ PQവരച്ച് അതിലൂടെ മുറിച്ചെടുക്കുന്നു. ഇപ്പോള്‍ ലഭിക്കുന്ന ചെറിയ രണ്ട് ത്രികോണങ്ങള്‍ ( CEP , CEQ) ശേഷിച്ച ഭാഗത്തിന്റെ PA, QB എന്നീ വശങ്ങളുമായി യഥാക്രമം CP , CQ എന്നീ വശങ്ങള്‍ ചേരത്തക്കവിധം ചേര്‍ത്തുവയ്ക്കുമ്പോള്‍ ഒരു ചതുരം (Rectangle ) ലഭിക്കും.

  • Step 1. Open Geogebra

  • Step 2. Hide Algebraic view and Axes.

  • Step 3. Slider on Number ( Name, Interval [Minimum ; o or >o, maximum ; any number, Increment ; any number])

  • Step 4. Line segment AB ( Segment with given length from point tool )

  • Step 5. Mark a new Point D on AB ( New Point tool )

  • Step 6. Perpendicular Line through D

  • Step 7. Slider on Number ( Name, Interval [Minimum ; o or >o, maximum ; any number, Increment ; any number])

  • Step 8. Draw a circle with centre at D - Circle with Centre and Radius tool – Radius ; Name of the above slider

  • Step 9. Mark the new point C – Intersect two object tool

  • Step 10. Draw CA and CB

  • Step 11. Mark the mid point E of CD

  • Step 12. Draw a line through E parallel to AB

  • Step 13. Mark the intersecting points P and Q on AC and BC respectively.

  • Step 14. Hide all the objects except the points A, B, C, E, P and Q.

  • Step 15. Draw 3 polygons – ABQP, CEP and CEQ.

  • Step 16. Slider on Angle - Interval : Minimum ; o, maximum ; 180, Increment ; 1

  • Step 17. ഒമ്പതാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Rotate Object around Point by Angle എന്ന ടൂളെടുത്ത് ആദ്യം CEQഎന്ന Polygon ന്റെ ഉള്ലിലും പിന്നീട് Q എന്ന ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Angle 45o എന്നത് മാറ്റി സ്ലൈഡറിന്റെ പേര് ( വലതു വശത്തുനിന്നും സെലക്ട് ചെയ്യാം. ) നല്കുകയും Clockwise ബട്ടണില്‍ ക്ലിക്ക് ചെയ്യുകയും ചെയ്തതിനു ശേഷം OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ CEQ എന്ന ത്രികോണത്തിന്റെ ഒരു പകര്‍പ്പ് അവിടെ വന്നിട്ടുണ്ടാകും. CEQ എന്ന ത്രികോണത്തെ hide ചെയ്യാം.

  • Sep 18. വീണ്ടും Rotate Object around Point by Angle എന്നടൂളെടുത്ത് ആദ്യം CEPഎന്ന Polygon ന്റെ ഉള്ലിലും പിന്നീട് P എന്ന ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Angle 45o എന്നത് മാറ്റി സ്ലൈഡറിന്റെ പേര് ( വലതു വശത്തുനിന്നും സെലക്ട് ചെയ്യാം. ) നല്കുകയും Counter Clockwise ബട്ടണില്‍ ക്ലിക്ക് ചെയ്യുകയും ചെയ്തതിനു ശേഷം OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ CEP എന്ന ത്രികോണത്തിന്റെ ഒരു പകര്‍പ്പ് അവിടെ വന്നിട്ടുണ്ടാകും. CEP എന്ന ത്രികോണത്തെ hide ചെയ്യാം. അവസാനമുണ്ടാക്കിയ സ്ലൈഡര്‍ ചലിപ്പിച്ച് മാറ്റം നിരീക്ഷിക്കൂ.


ബൃഹത് (Obtuse) ത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കണ്ടുപിടിക്കുന്നതിനുള്ള അപ്ലറ്റ് തയ്യാറാക്കുന്നതിനുമുമ്പായി പുതിയ ടൂളുകള്‍ കൂടി പരിചയപ്പെടാം.

ഡൈലേഷന്‍
ഒമ്പതാമത്തെ ടൂള്‍ ബോക്സിലുള്ള Dilate Object from Point by Factor എന്ന ടൂളുപയോഗിച്ച് നമുക്ക് ഒരു രൂപത്തെ , ഒരു നിശ്ചിത ബിന്ദുവില്‍ നിന്നുള്ള ദൂരം അടിസ്ഥാനമാക്കി വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യാവുന്നതാണ്.

ജിയോജിബ്ര ജാലകം തുറന്ന് ഒരു ത്രികോണം Polygon ടൂളുപയോഗിച്ച് വരയ്ക്കുക. തുടര്‍ന്ന് മറ്റൊരു ബിന്ദു അടയാളപ്പെടുത്തുക. Dilate Object from Point by Factor എന്ന ടൂളെടുത്ത് ആദ്യം ത്രികോണത്തിന്റെ ഉള്ളിലും പിന്നീട് ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Number എന്നതില്‍ ഏതെങ്കിലും ഒരു സംഖ്യ ( 0.5, 1, 1.5, 2, 3,....) നല്കി O K ബട്ടണില്‍ ക്ലിക്ക് ചെയ്ത് മാറ്റം നിരീക്ഷിക്കൂ.

എത്ര മടങ്ങ് മാറ്റണം എന്ന് നാം നിര്‍ദ്ദേശിക്കുന്ന സംഖ്യയെ വേണമെങ്കില്‍ ഒരു സ്ലൈഡര്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയുമാകാം. മുമ്പ് സൂചിപ്പിച്ച ഉദാഹരണത്തില്‍ ഒരു സ്ലൈഡര്‍ ഉണ്ടാക്കിയതിനുശേഷം (Slider on Number ( Name, Interval [Minimum ; o , maximum ; any number > 0, Increment ; any number]) Dilate Object from Point by Factor എന്ന ടൂളെടുത്ത് ആദ്യം ത്രികോണത്തിന്റെ ഉള്ളിലും പിന്നീട് ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Number എന്നതില്‍ സ്ലൈഡറിന്റെ പേര് നല്കി O K ബട്ടണില്‍ ക്ലിക്ക് ചെയ്ത് മാറ്റം നിരീക്ഷിക്കൂ.

ട്രാന്‍സ്ലേഷന്‍
ഒമ്പതാമത്തെ ടൂള്‍ ബോക്സിലുള്ള Translate Object by Vector എന്ന ടൂളുപയോഗിച്ച് നമുക്ക് ഒരു രൂപത്തിന്റെ പകര്‍പ്പ് , Vector നെ അടിസ്ഥാനമാക്കി തയ്യാറാക്കാം.

ജിയോജിബ്ര ജാലകം തുറന്ന് ഒരു ത്രികോണം Polygon ടൂളുപയോഗിച്ച് വരയ്ക്കുക.
മൂന്നാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Vector betwen two Points എന്ന ടൂളെടുത്ത് Drawing Pad ല്‍രണ്ട് ബിന്ദുക്കളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു Vector ലഭിക്കും.
Translate Object by Vector എന്ന ടൂളെടുത്ത് ആദ്യം Polygon ന്റെ ഉള്ളിലം പിന്നീട് Vector ലും ക്ലക്ക് ചെയ്യുമ്പോള്‍ വരുന്ന മാറ്റം നിരീക്ഷിക്കൂ
പല അപ്ലറ്റുകളുടെ നിര്‍മ്മാണത്തിലും ഇത്തരം ടൂളുകള്‍ (Rotatin, Dilation, Translation )ഉപയോഗിക്കാറണ്ട്.

സാമാന്തരിക (Parallelogram)ത്തിന്റെ വിസ്തീര്‍ണ്ണം കാണുന്നതിനുള്ള ഒരു Applet നിര്‍മ്മാണം (for Teachers)
സ്ലൈഡര്‍ ചലിപ്പിക്കുമ്പോള്‍ വ്യത്യസ്ത സാമാന്തരികങ്ങള്‍ ലഭിക്കത്തക്കവിധമുള്ള ഒരു സാമാന്തരികം ABCD ജിയോജിബ്ര ടൂളുകളുപയോഗിച്ച് നിര്‍മ്മിക്കുക.




  • Step 1. D യില്‍ നിന്നും AB യിലേക്ക് ലംബം വരയ്ക്കുക. (Perpendicular Line tool)

  • Step 2. ലംബം AB യുമായി സംഗമിക്കുന്ന ബിന്ദു E അടയാളപ്പെടുത്തുക. (Intersect Two Objects)

  • Step 3. A, B, C, D, E എന്നീ ബിന്ദുക്കളൊഴികെയുള്ള എല്ലാ object കളും hide ചെയ്യുക.

  • Step 4. Polygon ടൂളുപയോഗിച്ച് AED എന്ന മട്ടത്രികോണവും, EBCD എന്ന ലംബകവും വരയ്ക്കുക.

  • Step 5. Slider on Number ( min: 0, max : 1, incre : 0.001)

  • Step 6. Dilate Object from Point by Factor എന്ന ടൂളെടുത്ത് ആദ്യം B യിലും പിന്നീട് A യിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ ഇപ്പോള്‍ തയ്യാറാക്കിയ സ്ലൈഡറിന്റെ പേര് നല്കി O K ബട്ടണ്‍ ക്ലിക്ക് ചെയ്തതിനുശേഷം സ്ലൈഡര്‍ ചലിപ്പിച്ചുനോക്കൂ. A യുടേയും B യുടേയും ഇടയില്‍ ഒരു പുതിയ ബിന്ദു F നീങ്ങുന്നതു കാണാം.

  • Step 7. മൂന്നാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Vector between Two Points എന്ന ടൂളെടുത്ത് ആദ്യം A യിലും പിന്നീട് Fലും ക്ലിക്ക് ചെയ്യുമ്പോള്‍ അവിടെ ഒരു Vector വന്നിട്ടുണ്ടാകും. സ്ലൈഡര്‍ ചലിപ്പിച്ചുനോക്കൂ.

  • Step 8. Translate Object by Vector എന്ന ടൂളെടുത്ത് ആദ്യം AED എന്ന Polygon ന്റെ ഉള്ളിലും പിന്നീട് Vector ലും ക്ലിക്ക് ചെയ്യുമ്പോള്‍ Vector ന്റെ Terminal Point ല്‍ AED എന്ന Polygon ന്റെ ഒരു പകര്‍പ്പ് വന്നിട്ടുണ്ടാകും.

  • Step 9. AED എന്ന Polygon ഉം Vector ഉം hide ചെയ്ത് സ്ലൈഡര്‍ ചലിപ്പിച്ചുനോക്കൂ.


ബൃഹത് (Obtuse) ത്രികോണത്തിന്റെ വിസ്തീര്‍ണ്ണം കാണുന്നതിനുള്ള ഒരു അപ്ലറ്റ് Slider, Rotation, Dilation, Translation തുടങ്ങിയ ടൂളുകളുപയോഗിച്ച് തയ്യാറാക്കാം.


Read More | തുടര്‍ന്നു വായിക്കുക

ഒരു കളിക്കളപ്രശ്നം (Puzzle)

>> Sunday, November 21, 2010


അരിക്കുളം KPMSM ഹൈസ്കൂളിലെ "സ്പോര്‍ട്സ് മീറ്റ്‌ 2010 " ഒക്ടോബര്‍ മാസം രണ്ടാമത്തെ ആഴ്ചയില്‍ നടക്കുകയാണ് . പതിവ് പോലെ കുട്ടികളെ ഗ്രൂപ്പുകള്‍ ആക്കി തിരിച്ചു വിവിധ അധ്യാപകര്‍ക്ക് ഗ്രൂപ്പിന്റെ ചാര്‍ജുകള്‍ നല്‍കി. കണ്‍വീനര്‍ ആയി വിജയന്‍ മാഷെ തെരഞ്ഞെടുത്തു. (അല്ലെങ്കിലും വെയില്‍കൊള്ളുന്ന പരിപാടിക്കൊന്നും വിജയന്‍ സാറിനെ കിട്ടാറില്ല). എല്ലാ ഗ്രൂപ്പുകളില്‍ നിന്നും ലഭിച്ച എന്‍ട്രി ഫോമില്‍ നിന്നും ഓരോ ഐറ്റത്തിനുമുള്ള കുട്ടികളെ സോര്‍ട്ട് ചെയ്യല്‍ , അധ്യാപകര്‍ക്ക് വിവിധ ചാര്‍ജ്ജുകള്‍ നല്‍കി. സ്പോര്‍ട്സ് സുഗമമായി നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും വിജയന്‍ സര്‍ പൂര്‍ത്തിയാക്കി. സഹായത്തിനായി വിജയന്‍ സര്‍, ജനാര്‍ദ്ദനന്‍ സാറേയും വിളിച്ചിരുന്നു . അപ്പോള്‍, 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന 25 കുട്ടികളുടെ ലിസ്റ്റ് ജനാര്‍ദ്ദനന്‍ സാറിനു നല്‍കിക്കൊണ്ട് , വിജയന്‍ സര്‍ ഒരു ചോദ്യം ചോദിച്ചു. ആ ചോദ്യം താഴെ നല്‍കിയിരിക്കുന്നു.

ഈ 25 പേരും വ്യത്യസ്ത വേഗതയില്‍ ഓടുന്നവരാണ്. മാത്രവുമല്ല എത്ര തവണ ഓടിയാലും, ഇവരുടെ വേഗത എപ്പോഴും തുല്യമായിരിക്കും. (ഉദാഹരണത്തിന് A എന്ന ആള്‍ ഒന്നാമത്തെ റൗണ്ട് ഓടുന്ന അതേ വേഗതയില്‍ തന്നെയാണ് രണ്ടാമത്തെയും,മൂന്നാമത്തെയും.................റൗണ്ടുകള്‍ ഓടുക). പക്ഷെ ഓരോരുത്തരുടെയും വേഗതകള്‍ വ്യത്യസ്തമാണ്. സ്കൂളിലെ ആകെ ട്രാക്കുകളുടെ എണ്ണം 5 ആണ്. ഏറ്റവും കുറഞ്ഞത്‌ എത്ര ലാപ്പുകള്‍ കൊണ്ട് ജനാര്‍ദ്ദനന്‍ മാഷിന് ഒന്ന്, രണ്ടു, മൂന്ന് സ്ഥാനക്കാരെ കണ്ടെത്താന്‍ പറ്റും? സമയം അറിയാനുള്ള യാതൊരു ഉപകരണവും ഉപയോഗിക്കാന്‍ പാടില്ല. ശരിയുത്തരമയയ്ക്കുന്ന എല്ലാവര്‍ക്കും ആഭിനന്ദനത്തിന്റെ റോസാപ്പൂ നല്‍കുന്നതായിരിക്കും!


Read More | തുടര്‍ന്നു വായിക്കുക

ലൈവ് സിഡി ഉപയോഗിക്കേണ്ടത് എങ്ങിനെ?

>> Thursday, November 18, 2010


  • നമ്മുടെ വീട്ടിലെ സിസ്റ്റത്തില്‍ ലിനക്സ് ഇല്ലായെന്നിരിക്കട്ടേ. അതേ സിസ്റ്റം ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താല്പര്യമില്ല. പക്ഷേ നമുക്ക് നാളെ സ്ക്കൂളില്‍ പഠിപ്പിക്കേണ്ട ഒരു സംഗതി ചെയ്തു നോക്കുകയും വേണം. എന്താ ചെയ്യുക?
  • അല്ലെങ്കില്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന് തകരാറുണ്ടായി. അതു വിന്‍ഡോസാകട്ടെ, ലിനക്സാകട്ടെ. സിസ്റ്റത്തില്‍ നിന്നും ഏതെങ്കിലും നമുക്കാവശ്യമുള്ള ഒരു ഫയല്‍ എടുക്കണം. നിലവിലുള്ള സിസ്റ്റത്തില്‍ പുതുതായി ഇന്‍സ്റ്റലേഷന്‍ നടത്തിയാല്‍ ആ ഫയല്‍ നഷ്ടപ്പെടും. ഇതിനായി റിക്കവറി ഇന്‍സ്റ്റലേഷനൊന്നും സമയമില്ല. എന്താ ചെയ്യുക?
  • ഒരു സിസ്റ്റം പാസ്​വേഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്തിരിക്കുന്നു. ഓപ്പറേറ്റിങ് സിസ്റ്റം തുറക്കാനാകുന്നില്ല. പക്ഷെ അതിനുള്ളിലെ ഒരു ഫയല്‍ നമുക്ക് എടുക്കണം. എന്താ ചെയ്യുക?

ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കുള്ള വളരെ ഫലപ്രദമായ ഒരു പരിഹാരമാണ് ലൈവ് സി.ഡി. ഇതിനേപ്പറ്റി പലര്‍ക്കും അറിയില്ലായെന്നതാണ് വാസ്തവം. എന്നാല്‍ എല്ലാവരും, പ്രത്യേകിച്ച് ഐടി കൈകാര്യം ചെയ്യുന്നവര്‍ ഈ യൂട്ടിലിറ്റിയെപ്പറ്റി അറിഞ്ഞിരിക്കണം. കാരണം, മുകളില്‍ അക്കമിട്ടു നിരത്തിയതുപോലൊരു പ്രശ്നം നമുക്ക് അഭിമുഖീകരിക്കേണ്ടി വരുമ്പോഴായിരിക്കും ഈ അറിവിന്റെ ഗുണം മനസ്സിലാക്കാനാവുന്നത്. വലിയ സാങ്കേതിക പരിജ്ഞാനമില്ലെങ്കില്‍പ്പോലും നിസ്സാരമായി ഒരാളുടേയും സഹായമില്ലാതെ നമുക്ക് ഈ പ്രശ്നം പരിഹരിക്കാനാകും. നാളെ നമുക്കു മുന്നിലിരിക്കുന്ന കുട്ടികള്‍ ലൈവ് സിഡിയെപ്പറ്റി ചോദിച്ചാല്‍ എന്തു മറുപടിയാകും നാം നല്‍കുക?

ഉബുണ്ടു പരിശീലനവുമായി ബന്ധപ്പെട്ട നമ്മുടെ മുന്‍ പോസ്റ്റുകളെല്ലാം ഒട്ടേറെ പേര്‍ക്ക് ഉപകാരപ്രദമായെന്നറിയിച്ചിരുന്നു. ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ പോസ്റ്റില്‍ വന്ന കമന്റുകളുടെ എണ്ണം തന്നെ അത് പലര്‍ക്കും പല തരത്തില്‍ ഉപകരിച്ചു എന്നതിന് തെളിവാണ്. ഏതാണ്ട് 200 നു മേല്‍ കമന്റുകളാണ് ആ പോസ്റ്റിന് ലഭിച്ചത്. ഉബുണ്ടു പാഠങ്ങളുടെ ഭാഗമായി ഡോ.അനില്‍കുമാര്‍ പുതിയ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് ഒട്ടേറെ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരവുമായാണ്. ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഒരു സിസ്റ്റത്തില്‍ ലൈവ് സിഡി ഉപയോഗിച്ച് കയറി ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ തുറന്ന് നമുക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു നോക്കുന്നതിനേപ്പറ്റി ചിത്രങ്ങളുടെ സഹായത്തോടെ താഴെ വിശദീകരിച്ചിരിക്കുന്നു.
Read More | തുടര്‍ന്നു വായിക്കുക


Read More | തുടര്‍ന്നു വായിക്കുക

കണ്ണുനീരില്‍ പൊതിഞ്ഞ ചിരി!

>> Tuesday, November 16, 2010


കാസര്‍കോട് മോഡല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സിലെ അധ്യാപകനായ അഹമ്മദ് ഷെരീഫ് കുരിക്കള്‍ തികച്ചും ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയ വീഡിയോയാണ് ചിരിയുടെ രാജകുമാരന്‍ . ഈ വീഡിയോയുടെ ദൃശ്യാനുഭവവും ശ്രാവ്യാനുഭവവും ഏറെ മികച്ചതായതു കൊണ്ടു തന്നെ മാത്​സ് ബ്ലോഗിന്റെ സുഹൃത്തുക്കളെ ഈ വീഡിയോയിലേക്ക് ക്ഷണിക്കുകയാണ്. ഇതില്‍ പിന്നണിയിലുള്ള ശബ്ദം ഷെരീഫ് സാറിന്റേതാണ്. പാഠപുസ്തകത്തില്‍ ഇത്തരമൊരു ഭാഗം കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ അനുബന്ധമായി ഒരു വീഡിയോ, അല്ലെങ്കില്‍ ഒരു പ്രസന്റേഷന്‍ കുട്ടികള്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചാല്‍ ഒരിക്കലും അവര്‍ ആ പാഠഭാഗം മാത്രമല്ല അവര്‍ക്ക് പതിവുശൈലികളില്‍ നിന്ന് വ്യത്യസ്തമായി ദൃശ്യാനുഭവം നല്‍കുന്ന അധ്യാപകരേയും അവരൊരിക്കലും മറക്കുകയില്ല. ഇന്ന് കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യാന്‍ തീരെ അറിയാത്തവര്‍ പോലും ലാബില്‍ കുട്ടികളെക്കൊണ്ട് തന്നെ നെറ്റും പ്രൊജക്ടറുമെല്ലാമൊരുക്കി അവര്‍ക്ക് വേണ്ടി ഐ.സി.ടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അധ്യാപകന്റെ ജോലിഭാരം കുറക്കുകയാണ് ഇത്തരം ഐ.സി.ടി ടൂള്‍സ് ചെയ്യുന്നത്.
ഇത്തരം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ എല്ലാ അധ്യാപകര്‍ക്കും സാധിക്കേണ്ടതുണ്ട്. അതിനു ഒരു അവസരമൊരുക്കുകയാണ് മാത്സ് ബ്ലോഗ്. എന്തെന്നല്ലേ?

സ്‌കൂളുകളീല്‍ അദ്ധ്യപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അതിനു പ്രായോഗികമായ പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കാന്‍ മാത്​സ് ബ്ലോഗിനു സാധിച്ചിട്ടുണ്ട്. അതിനു കാരണമായത് ബ്ലോഗ് സന്ദര്‍ശിക്കുന്ന നിങ്ങളോരോരുത്തരുടെയും സഹകരണമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

പല അദ്ധ്യാപകരും നേരിട്ടും ഫോണിലൂടെയും അന്വേഷിക്കുന്ന ഒരു കാര്യമാണ് ഐ.സി.ടി അധിഷ്‌ഠിത പഠനത്തിനാവശ്യമായ വീഡിയോകള്‍ എവിടെ കിട്ടും എന്നത് . യൂ ട്യൂബില്‍ ഉണ്ടെങ്കിലും ശരിയായ വീഡിയോ കണ്ടെത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല.. വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്ക് സഹായകരമായ വീഡിയോകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ നമ്മുടെ ബ്ലോഗ് ടീം അംഗങ്ങള്‍ക്ക് പരിമിതികളുണ്ട്.
ആയതിനാല്‍ മാത്​സ് ബ്ലോഗ് കുടുംബാംഗങ്ങളായ നിങ്ങളുടെ ഒരു സഹായം ബ്ലോഗ് ആവശ്യപ്പെടുകയാണ്.
അതായത് ഓരോ വിഷയവും പഠിപ്പിക്കാന്‍ ആവശ്യമായ വീഡിയോകളുടെ ലിങ്ക് ഞങ്ങള്‍ക്ക് അയച്ചു തരിക. അധികം വൈകാതെ പ്രസിദ്ധീകരിക്കുന്ന പോസ്‌റ്റില്‍ ലിങ്ക് പരിചയപ്പെടുത്തിയ ആളിന്റെ പേരു സഹിതം ലിങ്കു നല്‍കും.
വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകളിലും ഇത്തരം ലിങ്കുകള്‍ ഉണ്ടാകും. ബ്ലോഗ് ടീം അംഗങ്ങള്‍ അവ അയച്ചു തരികയാണെങ്കില്‍ ബ്ലോഗിന്റെ പേരില്‍ അവ പ്രസിദ്ധീകരിക്കും. അതിന് താഴെ ചേര്‍ത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു തരാന്‍ സന്നദ്ധത പ്രകടിപ്പിക്കുമല്ലോ. പരസ്പരസഹകരണമാണ് അധ്യാപനത്തിന്റെ വിജയത്തിന് അടിസ്ഥാനമെന്നതില്‍ യാതൊരു സംശയവുമില്ല. വീഡിയോകള്‍ കൂടാതെ ഐ.സി.ടി അധിഷ്ഠിത പഠനത്തിനുപകരിക്കുന്ന പ്രസന്‍റേഷനുകള്‍/ പി,ഡി.എഫ് ഫയലുകള്‍ തുടങ്ങിയവയും അയച്ചു തരാവുന്നതാണ്. അപ്‌ലോഡ് ചെയ്തതിനു ശേഷം അവയുടെ ലിങ്ക് അയച്ചു തന്നാല്‍ മതിയാകും. കൂടുതല്‍ സഹായം ആവശ്യമെങ്കില്‍ mathsekm@gmail.com ലേക്ക് ഒരു മെയില്‍ അയക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

മുതിര്‍ന്ന ശിശുക്കള്‍ ?

>> Sunday, November 14, 2010


ശിശുദിനം ശിശുക്കള്‍ക്കുള്ളതാണ്. എന്നാല്‍ ഇന്ന് ശിശുസഹജമായ നിഷ്കളങ്കത നമ്മുടെ കുട്ടികളില്‍ നിന്നും വിട്ടുപോകുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മാളില്‍ പോകാനും ഗെയിം കളിക്കാനും ഐസ്ക്രീമിനു പോകാനും ആരോടും അനുവാദം ചോദിക്കേണ്ടാത്ത, സ്വയം കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു ശിശുസമൂഹം വളര്‍ന്നു വരുന്നുണ്ടോ ? പാവകളും ബസിന്റെയും മറ്റും കളിമാതൃകളുമൊന്നു കുട്ടികളെ ഇന്ന് ആകര്‍ഷിക്കുന്നില്ല. മരത്തില്‍ കയറ്റവും ​​മണ്ണപ്പം ചുട്ടു കളിയുമെല്ലാം നമ്മുടെ കുട്ടികളില്‍ നിന്നും അന്യമാകുന്നുണ്ട്. സാങ്കേതിക വിദ്യകളില്‍ മാതാപിതാക്കളേക്കാള്‍ അറിവുള്ള കുഞ്ഞുങ്ങളും ഇന്നുണ്ട്. ഇതെല്ലാം ആധുനിക കാലത്തിന്റെ മാറ്റമായി കണക്കാക്കിയാലും യാഥാര്‍ത്ഥ്യത്തിന്റേതല്ലാത്ത ഒരു ലോകത്ത് അവ നമ്മുടെ കുട്ടികളെ തളച്ചിടുന്നുണ്ടോ എന്ന വിഷയമാണ് മാത്സ് ബ്ലോഗ് ഈ ശിശുദിനത്തില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്നത്.ബ്ലോഗ് ടീമംഗമായ ജോമോന്‍ സാറാണ് ഈ ചിന്തകള്‍ നമ്മളുമായി പങ്കുവെയ്ക്കുന്നത്.

അച്ഛനും അമ്മയും മക്കളും.. മതി. അതായിരിക്കുന്നു ഇന്നു കുടുംബം. അതിനപ്പുറം ആരും വേണ്ട. അങ്കിള്‍, ആന്റി ഇവരെല്ലാം ഉണ്ട്. പക്ഷെ അവര്‍ അങ്കിള്‍,ആന്റി സ്ഥാനത്ത് മാത്രമാണ്. അച്ഛന്റെയോ അമ്മയുടെയോ സ്ഥാനത്ത് നിന്ന് കുട്ടികളെ ശാസിക്കാനോ തിരുത്താനോ അവകാശമുള്ളവരല്ല. കസിന്‍സ്, കസിന്‍സ് മാത്രമാണ്. അല്ലാതെ സഹോദരങ്ങള്‍ അല്ല ഇന്ന്. അച്ഛനും അമ്മയും മക്കളും മാത്രം അടങ്ങുന്ന ആ ലോകത്തേക്ക് മുത്തച്ഛനോ മുത്തശ്ശിക്കോ പോലും ഉപാധികളില്ലാതെ പ്രവേശനമില്ല ഇന്ന്.

എന്നാല്‍ അറുപത്, എഴുപത് കാലഘട്ടത്തില്‍ ഇതായിരുന്നില്ല സ്ഥിതി. അന്നു ലോകം ചെറുതായിരുന്നു. പക്ഷെ കുടുംബം വലുതായിരുന്നു.ഇന്നയാളുടെ മകന്‍ , ഇന്നയാളുടെ കൊച്ചു മകന്‍ , എന്നെല്ലാമായിരുന്നു ആളുകള്‍ അറിയപ്പെട്ടിരുന്നത്. അല്ലാതെ ഒരാളിന്റെ ജോലിയുടെ പേരില്‍ ആയിരുന്നില്ല. ബന്ധുക്കള്‍ ഏതു സമയത്തും സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഓരോ വീടിന്റെയും സാഹചര്യത്തിനനുസരിച്ച് ഒതുങ്ങാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. 'ഉള്ളതു വെച്ചുണ്ട് കഴിയാന്‍ ' അവര്‍ക്ക് മടിയില്ലായിരുന്നു. എത്തിച്ചേരുന്ന വീട്ടില്‍ ലഭ്യമായ വസ്‌ത്രങ്ങള്‍ പാകമാണെങ്കിലും അല്ലെങ്കിലും ധരിക്കാന്‍ മടിയില്ലായിരുന്നു. പരസ്‌പരം വമ്പന്‍ വിരുന്നൊരുക്കാന്‍ മത്സരമില്ലായിരുന്നു. സംസാരം വഴിമുട്ടുമ്പോള്‍ അടുത്ത വിഷയം കിട്ടിയില്ലെങ്കില്‍ ടിവിയിലേക്ക് നോക്കാന്‍ തുടങ്ങേണ്ടതില്ലായിരുന്നു. ഈ വക കാര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ കുട്ടികളെയും ബാധിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍ .

സെല്‍ഫോണും കംപ്യൂട്ടറുമായി കൂടുതല്‍ സമയം ഇടപെടുന്ന കുട്ടി ആധുനിക കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറുകയാണ് എന്നെല്ലാം വാദിക്കാമെങ്കിലും മുന്‍ തലമുറ പുലര്‍ത്തിയിരുന്ന ധാര്‍മ്മികത, മൂല്യബോധം,മര്യാദകള്‍ എന്നിവ നമ്മുടെ കുട്ടികളില്‍ നിന്നും അന്യമാകുന്നുണ്ടോ എന്നതു ഗൗരവമായി കാണേണ്ടിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന മൂല്യങ്ങളെ തിരികെ കൊണ്ടുവരുന്നതില്‍ കുടുംബങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കു വഹിക്കാനാവും. അവര്‍ നിത്യേന കാണുന്ന ഓര്‍ക്കൂട്ടിനും ഫേസ് ബുക്കിനും എല്ലാം അപ്പുറത്ത് യാഥാര്‍ത്ഥ്യത്തിന്റേതായ ഒരു ലോകമുണ്ടെന്ന് കുട്ടികളെ കാണിച്ചു കൊടുക്കാനാവും. കുട്ടികളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാനാവും. വൃദ്ധ സദനങ്ങളിലെയും അനാഥാലയത്തിലെയും സ്പെഷ്യല്‍ സ്കൂളുകളിലെയും, അവര്‍ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ജീവനുള്ള ലോകത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനാവും.


Read More | തുടര്‍ന്നു വായിക്കുക

ടൗണ്‍പ്ലാനറെ സഹായിക്കാമോ? (ഒരു STD X ചോദ്യപേപ്പറും)

>> Saturday, November 13, 2010


ഈ പസില്‍ പോസ്റ്റിനോടൊപ്പം ഇരുപത് ഭാഗങ്ങളുള്ള പത്താം ക്ലാസ് ചോദ്യപേപ്പര്‍ സീരിസിന്റെ രണ്ടാം ഭാഗം ഡൌണ്‍ലോഡായി നല്‍കിയിട്ടുണ്ടെന്ന കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ. അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ പോസ്റ്റില്‍ കമന്റുകളായി നല്‍കാം. ഒപ്പം ഏവര്‍ക്കും. ഒരു പുതിയ പഠനപ്രവര്‍ത്തനത്തിലേയ്ക്ക് സ്വാഗതം. ഇതും ഒരു ജ്യാമിതീയപ്രശ്നം തന്നെയാണ്.ഒരു പട്ടണത്തില്‍ നാല് പ്രധാനപ്പെട്ട തീര്‍ഥാടനസ്ഥലങ്ങളുണ്ട്.അവയെ A , B , C , D എന്ന് മാര്‍ക്ക് ചെയ്തിരിക്കുന്നു.ഇവ സമചതുരത്തിന്റെ ശീര്‍ഷങ്ങളാണ്. ഒരു വശം 20 കിലോ മീറ്റര്‍. ഇവയെ തമ്മില്‍ ബന്ധിപ്പിച്ച് റോഡുകള്‍ നിര്‍മ്മിക്കുകയാണ് ടൗണ്‍പ്ലാനറുടെ ലക്ഷ്യം.പൊതുജനങ്ങളുടെ അഭിപ്രായവും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട് പരസ്യം കൊടുത്തു.ആര്‍ക്കും റോഡ് ഡിസെനുകള്‍ നിര്‍ദ്ദേശിക്കാം. റോഡുകളുടെ ആകെ നീളം ഏറ്റവും കുറഞ്ഞിരിക്കണം. പലരുടെയും മാതൃകകള്‍ ചര്‍ച്ചയ്ക്കുവന്നു. അവര്‍ വരച്ച റോഡുകളുടെ ചില മാതൃകകളില്‍ ചിലതാണ് താഴെ കാണുന്നത്. ഇതില്‍ വികര്‍ണ്ണ റോഡിന്റെ ആകെ നീളം 56.6 ആണ്. അതിനേക്കാള്‍ കുറഞ്ഞ നീളമുള്ള ഒരു മാതൃക നിര്‍ദ്ദേശിക്കാമോ?

.

The points A , B , C , D denotes four pilgrim places in a town.The town planner has decided to construct roads joining the pilgrim places in such a way that the total length of the road should be minimum.A , B , C , D are the vertices of asquare of side 20 km.Can you suggest a suitable plan for this project?. Some of the plans collected from the public are shown above.

Click here to get revision paper 2 for standard X


Read More | തുടര്‍ന്നു വായിക്കുക

ഫിസിക്സ്, ഐ.ടി, ഗണിതപരീക്ഷയുടെ ഉത്തരങ്ങള്‍

>> Wednesday, November 10, 2010

ഇതേ പോസ്റ്റില്‍ നേരത്തേ പബ്ളിഷ് ചെയ്ത ഗണിതപരീക്ഷയുടേയും ഐടി പരീക്ഷയുടേയും ഉത്തരങ്ങള്‍ കൊടുക്കല്‍ വാങ്ങല്‍ രീതിയില്‍ നാം പങ്കുവെച്ചു. ഏതാണ്ട് നാലായിരത്തിനു മുകളില്‍ ഡൗണ്‍ലോഡുകളാണ് ഈ പോസ്റ്റിലെ പല ലിങ്കുകളില്‍ നിന്നുമായി ആകെ നടന്നിരിക്കുന്നത്. ഈ പോസ്റ്റ് നമ്മുടെ അധ്യാപക സമൂഹം കൈനീട്ടി സ്വീകരിച്ചു എന്നതിന് മറ്റെന്ത് തെളിവു വേണം. അതു കൊണ്ടു തന്നെ ഇന്നു നടന്ന പത്താം ക്ലാസ് ഫിസിക്സ് പരീക്ഷയുടെ നോര്‍ത്ത്, സെന്‍ട്രല്‍ സോണുകളില്‍ നിന്നുള്ള ചോദ്യങ്ങളും ഉത്തരങ്ങളും താഴെ കൊടുക്കുന്നു. കാസര്‍കോട്, നൈമര്‍മൂല, TIHSS ലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകനും മാത്​സ് ബ്ലോഗ് കുടുംബാംഗവുമായ ബാബു ജേക്കബ് സാറാണ് നോര്‍ത്ത് സോണിലെ ഉത്തരങ്ങള്‍ അയച്ചു തന്നിരിക്കുന്നത്. സെന്‍ട്രല്‍ സോണിലെ ചോദ്യോത്തരങ്ങള്‍ പാലക്കാട് നിന്നും ബ്ലോഗിലെ നിറസാന്നിധ്യമായ ഹിത.പി.നായരാണ് എഴുതി തയ്യാറാക്കിയിരിക്കുന്നത്. സൗത്ത് സോണില്‍ നിന്നുള്ള ചോദ്യോത്തരങ്ങള്‍ ലഭിച്ചാല്‍ അവ കൂടി നമുക്ക് ഇതില്‍ ഉള്‍പ്പെടുത്താം. താഴെയുള്ള ലിങ്കുകളില്‍ നല്‍കിയിരിക്കുന്ന ചോദ്യോത്തരങ്ങള്‍ ആവശ്യമെങ്കില്‍ ഒരു ചര്‍ച്ചയ്ക്ക് വിധേയമാക്കുമല്ലോ.

അര്‍ദ്ധവാര്‍ഷിക ഗണിത പരീക്ഷയുടെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ നമുക്ക് പദ്ധതിയുണ്ടെന്നും സാധിക്കുമെങ്കില്‍ കഴിയാവുന്നവര്‍ അവ തയ്യാറാക്കിത്തരണമെന്നും മാത്‍സ് ബ്ലോഗിന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയുണ്ടായല്ലോ. എട്ടാം ക്ലാസിലെ ആന്‍സര്‍ കീ കോഴിക്കോട് വടകരയില്‍ നിന്നുള്ള ആനന്ദ് കുമാര്‍ സാര്‍ നേരത്തേ തന്നെ അയച്ചു തന്നിരുന്നു. തിങ്കളാഴ്ച നടന്ന 9, 10 ക്ലാസുകളിലെ ഉത്തരങ്ങള്‍ നോര്‍ത്ത്, സെന്‍ട്രല്‍ സോണുകളില്‍ നിന്നുമാണ് ലഭിച്ചിട്ടുള്ളത്. ഹിതയും വിജയന്‍ സാറും ജോണ്‍ മാഷും ശ്രീജിത്ത് മുപ്ലിയവും അത് പരീക്ഷ കഴിഞ്ഞ ഉടനേ തന്നെ എഴുതി തയ്യാറാക്കി അയച്ചു തരുകയായിരുന്നു. സൌത്ത് സോണില്‍ നിന്നുമുള്ള ഉത്തരങ്ങള്‍ക്ക് പുറമേ അവിടത്തെ ചോദ്യങ്ങള്‍ കൂടി നമുക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മാസ്റ്റര്‍ ട്രെയിനറും ഞങ്ങളുടെ സുഹൃത്തുമായ ആര്‍. സഹാനി സാറും വര്‍ക്കല ശിവഗിരി എച്ച്.എസിലെ ഐടി കോഡിനേറ്ററായ സുജി സാറും യഥാക്രമം 8, 9 ക്ലാസുകളിലെ ചോദ്യപേപ്പറുകള്‍ അയച്ചു തരികയുണ്ടായി. പത്താം ക്ലാസിലെ ചോദ്യപേപ്പറുകള്‍ നമുക്ക് അയച്ചു തന്നത് പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര എസ്.എന്‍.ഡി.പി എച്ച്.എസ്.എസിലെ അധ്യാപികയായ ഷീബ ടീച്ചറാണ്. നമ്മുടെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും ആയതു കൊണ്ടു തന്നെ സൗത്ത് റീജിയണില്‍ നിന്നുള്ള ഇവര്‍ക്ക് പ്രത്യേകം നന്ദി പറയേണ്ടതില്ലെങ്കിലും ഈ സംരംഭം വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും കേരളത്തിലെ അധ്യാപകസുഹൃത്തുക്കളുടെ പേരില്‍ നന്ദി പറഞ്ഞു കൊള്ളട്ടെ. താഴെയുള്ള ലിങ്കുകളില്‍ നിന്നും ചോദ്യോത്തരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

STANDARD X - Physics Qns & Answers

Mathematics
North Zone
Central Zone
South Zone
  • STD X Questions
    Sent by Sheeba Tr, SNDP HSS, Muripara, Chenneerkara, Pathanamthitta-689517
  • Answers

  • STD IX Questions
    Sent by Suji sir, SITC, Varkala Sivagiri HS, Trivandrum
  • Answers

  • STD VIII Questions
    Sent by Sahani.R, Master Trainer, IT@School, Trivandrum
  • Answers
IT Exam


STANDARD X IT


Read More | തുടര്‍ന്നു വായിക്കുക

പരീക്ഷാ സിഡി ഇന്‍സ്റ്റലേഷന്‍ ഒറ്റ സ്ക്രിപ്റ്റിലൂടെ


ഈ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐടി പ്രാക്ടിക്കല്‍ പരീക്ഷ നവമ്പര്‍ ഒന്നിന് ആരംഭിച്ച് നവമ്പര്‍ 30 നകം തീര്‍ക്കണമെന്നാണല്ലോ നമുക്കു ലഭിച്ച നിര്‍ദ്ദേശം. സി.ഡി പലയിടത്തും എത്തിത്തുടങ്ങുന്നേയുള്ളു. ഇത്തവണ ഉബുണ്ടുവിലടക്കം പ്രാക്ടിക്കല്‍ പരീക്ഷ നടത്താം. സി.ഡി ഇന്‍സ്റ്റലേഷനെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ തവണത്തെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷകളിലുടനീളം ശക്തമായ സഹായമായിരുന്നു മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ ഹസൈനാര്‍ മങ്കടയുടെ ഇന്‍സ്റ്റലേഷന്‍ സ്ക്രിപ്റ്റുകള്‍. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷാ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സ്റ്റെപ്പ ബൈ സ്റ്റെപ്പായി ചെയ്യുന്ന എല്ലാ കാര്യങ്ങളും കൂടി ഒരൊറ്റ സ്ക്രിപ്റ്റില്‍ ഒതുക്കിയതോടെ പരീക്ഷാ സി.ഡി ഇന്‍സ്റ്റലേഷന്‍ സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ക്കു പോലും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നായി മാറി. സി.ഡി ഡ്രൈവ് ഇല്ലാത്ത സിസ്റ്റങ്ങളില്‍പ്പോലും പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ഹസൈനാര്‍ സാര്‍ ഈ സ്ക്രിപ്റ്റുകള്‍ തയ്യാറാക്കിയത്. ഈ സ്ക്രിപ്റ്റ് നിര്‍ദ്ദിഷ്ട രീതിയില്‍ റണ്‍ ചെയ്യിക്കുമ്പോഴേക്കും നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പഴയ പരീക്ഷകള്‍ ഓട്ടോമാറ്റിക് ആയി അണ്‍ ഇന്‍സ്റ്റാള്‍ ആകുന്നതും പുതിയ പരീക്ഷ ഇന്‍സ്റ്റാളാകുന്നതും നാം കണ്ടു. ഈ വര്‍ഷവും ഐടി പരീക്ഷയുടെ 6.5 വേര്‍ഷനു വേണ്ടിയുള്ള സ്ക്രിപ്റ്റ് അദ്ദേഹം അയച്ചു തന്നിട്ടുണ്ട്. സ്ക്കൂള്‍ ഗ്നു/ലിനക്സ് lite, 3.0, 3.2, 3.8, ഉബുണ്ടുവിന്റെ 9.10, 10.04 വേര്‍ഷനുകള്‍ക്കു വേണ്ടിയുള്ള സ്ക്രിപ്റ്റുകള്‍ താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

3.0, 3.2, lite വേര്‍ഷനുകള്‍ക്ക് വേണ്ടിയുള്ള Script

  • പരീക്ഷ root ല്‍ ചെയ്യരുത്. ഒരു പുതിയ യൂസറെ create ചെയ്ത് അതില്‍ പരീക്ഷ നടത്തുകയാണ് ഉചിതം.
  • സി.ഡിയിലുള്ള itexam-debs എന്ന ഫോള്‍ഡര്‍ പെന്‍​ഡ്രൈവ് വഴിയോ, മറ്റോ കോപ്പി ചെയ്ത് Home ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക. (പുതിയ യൂസറെ ക്രിയേറ്റ് ചെയ്യാതെ നേരത്തെയുള്ള യൂസര്നെയിമും പാസ്വേഡും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യുന്നതെങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. Home ഫോള്‍ഡറില്‍ images, Documents, exam, itexam debs എന്നീ പഴയ പരീക്ഷകളുടെ ഫയലുകളുണ്ടെങ്കില്‍ അവ നിര്‍ബന്ധമായും delete ചെയ്യണം)
  • ഇവിടെ നിന്നും Command for Midterm 2010 എന്ന ഫയല്‍ ഡെസ്ക്ടോപ്പിലേക്ക് ഡൌണ്‍ലോഡ് ചെയ്ത് ടെക്സ്റ്റ് എഡിറ്ററില്‍ തുറന്ന് അതിലുള്ള command കോപ്പി ചെയ്ത് Applications-Accessories വഴി Root Terminal ല്‍ പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. Exam റണ്‍ ചെയ്യിക്കാനായി Applications-Accessories-IT Practical Exam ക്ലിക്ക് ചെയ്യുക.
  • (itexam-debs ഫോള്‍ഡര്‍ Paste ചെയ്ത user ല്‍ നിന്ന് തന്നെ വേണം command execute ചെയ്യാന്‍.

ഗ്നു ലിനക്സ് 3.8 നു വേണ്ടിയുള്ള Command
  • റൂട്ട് ആയി ലോഗിന്‍ ചെയ്യരുത്. യൂസറായി തന്നെ വേണം ലോഗിന്‍ ചെയ്യാന്‍. പുതിയ യൂസറെ ക്രിയേറ്റ് ചെയ്യുന്നതാണ് ഉചിതം.
  • CD യിലുള്ള install_files_ITExam3.8 എന്ന ഫോള്‍ഡര്‍ Home ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യുക.
  • ഇവിടെ നിന്നും for SGL 3.8 എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അത് ടെക്സ്റ്റ് എഡിറ്ററില്‍ തുറന്ന് അതിലെ കമാന്റ് കോപ്പി ചെയ്ത് Root Terminal ല്‍ പേസ്റ്റ് ചെയ്യുക.
  • Exam റണ്‍ ചെയ്യിക്കാനായി Applications-Accessories-IT Practical Exam ക്ലിക്ക് ചെയ്യുക
  • 3.8 ല്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Exam റണ്‍ ചെയ്യുമ്പോള്‍ Desktop ല്‍ പരീക്ഷാ സംബന്ധമായ ഫോള്‍ഡറുകളില്‍ Image കളും documents കളും കാണുന്നില്ലെങ്കില്‍ പ്രസ്തുത ഫോള്‍ഡറുകളെല്ലാം ഡീലിറ്റ് ചെയ്ത് Root Terminal ല്‍ താഴെ പറയുന്ന കമാന്റ് റണ്‍ ചെയ്യുക. ശേഷം Exam റണ്‍ ചെയ്യുക
  • chmod -R 777 /usr/share/itexam/Resources


ഉബുണ്ടു 9.10 / 10.04 നു വേണ്ടിയുള്ള Script
  • നിലവിലുള്ള യൂസറില്‍ തന്നെ പരീക്ഷാ സി.ഡി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും. പക്ഷെ Home ഫോള്‍ഡറിനകത്തുള്ള Documents എന്ന ഫോള്‍ഡര്‍ Rename ചെയ്യണമെന്നു മാത്രം. (My Documents എന്നോ മറ്റോ മതിയാകും, കാരണം Documents എന്നത് ഉബുണ്ടുവില്‍ Default ആയി ഉള്ള ഫോള്‍ഡറാണ്. പരീക്ഷാ സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതിനും വേണം ഒരു Documents എന്ന ഫോള്‍ഡര്‍.പ്രസ്തുത ഫോള്‍ഡറില്‍ പരീക്ഷയ്ക്കാവശ്യമായ കുറെ ഫയലുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ഫോള്‍ഡര്‍ ലോഡ് ചെയ്യണമെങ്കില്‍ ഉബുണ്ടുവിന്റെ ഡിഫോള്‍ട്ട് ഫോള്‍ഡറിന്റെ പേര് മാറ്റണം.)
  • CD യിലുള്ള install_files_UBUNTU_9.10_10.04 എന്ന ഫോള്‍ഡര്‍ Home ലേക്ക് പേസ്റ്റ് ചെയ്യുക.
  • Home ല്‍ പേസ്റ്റ് ചെയ്ത install_files_UBUNTU_9.10_10.04 എന്ന ഫോള്‍ഡറില്‍ Right Click- Open in Terminal വഴി ടെര്‍മിനല്‍ തുറക്കുക.
  • തുടര്‍ന്ന് ഇവിടെ നിന്നും for Ubuntu എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അത് ടെക്സ്റ്റ് എഡിറ്ററില്‍ തുറന്ന് അതിലെ കമാന്റ് കോപ്പി ചെയ്ത് പ്രസ്തുത Terminal ല്‍ പേസ്റ്റ് ചെയ്യുക.
  • Exam റണ്‍ ചെയ്യിക്കാനായി Applications-Accessories-IT Practical Exam ക്ലിക്ക് ചെയ്യുക.
  • IT Practical എക്സാം സോഫ്റ്റ്‌വെയര്‍ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Desktop ല്‍ പ്രത്യക്ഷപ്പെടുന്ന itexam-3.desktop (പരീക്ഷയുടെ Short Cut) എന്ന ഫയലിന് Right Click-Properties-Permissions വഴി Execute Permission നല്കേണ്ടതാണ്.


മറ്റു ചില വിവരങ്ങള്‍
  • SGL 3.8 ഉപയോഗിക്കുന്നവര്‍ Root ആയി ലോഗിന്‍ ചെയ്ത് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യരുത്. സിഡിയിലുള്ള .sh ഫയലിന് root ല്‍ റണ്‍ ചെയ്യാനുള്ള permission നല്‍കിയിട്ടില്ല എന്നതു തന്നെ കാരണം.
  • കൂടാതെ SGL 3.8/Ubuntu എന്നിവയില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Home ല്‍ Documents, Images8, Images9, Images10, exam8, exam9, exam10, itexam debs എന്നീ ഫയലുകള്‍ ഉണ്ടെങ്കില്‍ അവ നിര്‍ബന്ധമായും delete ചെയ്യണം.(ഇവ പഴയ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിലെ ഫയലുകളായിരിക്കും) പഴയ IT Exam ഉണ്ടെങ്കില്‍ അത് കൂടി Synaptic Package Manager വഴി Complete remove ചെയ്യുകയും വേണം.
  • ഉബുണ്ടുവില്‍ പുതിയ യൂസറില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ Users and Groups വഴി User privileges ല്‍ പ്രവേശിച്ച് പുതിയ യൂസര്‍ക്ക് Administrator the System എന്ന പ്രിവിലേജ് നല്‍കേണ്ടതാണ്.
സി.ഡി ഡ്രൈവ് ഇല്ലാത്തതോ പ്രവര്‍ത്തിക്കാത്തതോ ആയ സിസ്റ്റങ്ങളില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പെന്‍ഡ്രൈവിലേക്ക് സി.ഡിയില്‍ നിന്നും കണ്ടന്റുകള്‍ കോപ്പി ചെയ്തെടുത്ത് മുകളില്‍ പറഞ്ഞ പ്രകാരമുള്ള സ്റ്റെപ്പുകള്‍ അനുവര്‍ത്തിച്ചാല്‍ മതിയാകും. അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെക്കാന്‍ മടിക്കരുതേ! നിങ്ങളുടെ അഭിപ്രായങ്ങളാണ് ഇത്തരം പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നത്.


Read More | തുടര്‍ന്നു വായിക്കുക

ഉബുണ്ടുവില്‍ സ്പോര്‍ട്ട്സ് സി.ഡി ഇന്‍സ്റ്റലേഷന്‍ എങ്ങനെ?

>> Monday, November 8, 2010


ഉപജില്ലാ തല കായിക മത്സരങ്ങള്‍ക്കു വേണ്ടി സംഘാടകരായ കായികാധ്യാപകര്‍ Kerala School Sports & Games 2010 സ്പോര്‍ട്ട്സ് ഓഫ് ലൈന്‍ സി.ഡി ഇന്‍സ്റ്റലേഷന്‍ ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. പ്രിന്ററുകള്‍ ഓട്ടോമാറ്റിക്കായി ഉബുണ്ടുവില്‍ എടുക്കും എന്നത് കൊണ്ട് പലരും ഉബുണ്ടുവിലാണ് ഈ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. പക്ഷെ ഇന്‍സ്റ്റലേഷന്റെ ഭാഗമായി lampp എക്സ്ട്രാക്ട് ചെയ്യാനായില്ല എന്നു ചിലര്‍ പറയുകയുണ്ടായി. സി.ഡിയില്‍ വിശദമായ ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകളുണ്ട്. അതു ശ്രമിച്ചിട്ടും നടന്നില്ലായെന്നു പറഞ്ഞവര്‍ക്കു വേണ്ടി ഉബുണ്ടുവില്‍ ഈ സോഫ്റ്റ്വെയറിന്റെ ഇന്സ്റ്റലേഷനെക്കുറിച്ച് താഴെ പറയുന്നു.

  • Software CD ഡ്രൈവിലിടുക.

  • ടെര്‍മിനലില്‍ sudo cp -R /media/cdrom/lampp.tar.gz /opt എന്ന കമാന്റ് ടൈപ്പ് ചെയ്യുക. (ഇവിടെ നിന്ന് പേസ്റ്റ് ചെയ്താലും മതി). ഈ സമയം പാസ്‍വേഡ് ചോദിച്ചാല്‍ പാസ്വേഡ് നല്‍കണം.

  • അതിനു ശേഷം വീണ്ടും ടെര്‍മിനല്‍ തുറന്ന് sudo nautilus എന്ന കമാന്റ് ടൈപ്പ് ചെയ്യുക. ഈ സമയവും പാസ്വേഡ് ചോദിക്കും. തുടര്‍ന്ന് ഒരു പുതിയ വിന്‍ഡോ തുറന്നു വരും. അവിടെ ഇടതു വശത്തെ പാനലില്‍ നിന്നും File system തുറന്ന് അതിലെ Opt എന്ന ഫോള്‍ഡറിലുള്ള lampp.tar.gz എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. ഈ സമയം ദൃശ്യമാകുന്ന വിന്‍ഡോയില്‍ Extract here ക്ലിക്ക് ചെയ്യുക.

  • തുടര്‍ന്ന് ടെര്‍മിനലില്‍ താഴെയുള്ള മൂന്ന് കമാന്റുകള്‍ ഓരോന്നായി നല്‍കുക. (ഇവിടെ നിന്ന് പേസ്റ്റ് ചെയ്താലും മതി) ഓരോ കമാന്റും നല്‍കിയ ശേഷം എന്‍റര്‍ അടിക്കണം.

sudo chmod -R 755 /opt/lampp
sudo chmod -R 777 /opt/lampp/var/mysql
sudo chmod -R 777 /opt/lampp/htdocs/sports_subdistrict

ഇതിനു ശേഷം lampp Server റണ്‍ ചെയ്യിക്കാനായി താഴെയുള്ള കമാന്റ് നല്‍കുക. സിസ്റ്റം ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും താഴെയുള്ള രണ്ടു സ്റ്റെപ്പുകളും നല്‍കണം.

  • ടെര്‍മിനലില്‍ sudo /opt/lampp/lampp start നല്‍കുക.
  • തുടര്‍ന്ന് മോസില്ല ഫയര്‍ഫോക്സ് ബ്രൗസര്‍ തുറന്ന് http://localhost/ എന്നു ടൈപ്പ് ചെയ്യുക. എന്‍റര്‍ അടിക്കുക

സ്ക്കൂള്‍ ഗ്നു ലിനക്സ് 3.2, 3.8 സിസ്റ്റങ്ങളിലെ ഇന്‍സ്റ്റലേഷന്‍

Root ആയി ലോഗിന്‍ ചെയ്യുക.

സിഡിയില്‍ നിന്നും lampp.tar.gz എന്ന ഫയല്‍ കോപ്പി ചെയ്ത് ഡെസ്ക്ടോപ്പില്‍ നിന്നും Computer-File System എന്ന ക്രമത്തില്‍ തുറന്ന് അതിലെെ optഎന്ന ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുക.


പേസ്റ്റ് ചെയ്ത lampp.tar.gz എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract here വഴി എക്സ്ട്രാക്ട് ചെയ്യുക
തുടര്‍ന്ന് ടെര്‍മിനലില്‍ താഴെയുള്ള കമാന്റുകള്‍ നല്‍കുക

chmod -R 755 /opt/lampp
chmod -R 777 /opt/lampp/var/mysql
chmod -R 777 /opt/lampp/htdocs/sports_subdistrict

നേരത്തേ പറഞ്ഞതു പോലെ തന്നെ ഇനിയുള്ള സ്റ്റെപ്പുകള്‍ ഓരോ തവണ സിസ്റ്റം ലോഗിന്‍ ചെയ്യുമ്പോഴും നല്‍കേണ്ടി വരും.

/opt/lampp/lampp start എന്ന് ടെര്‍മിനലില്‍ നല്‍കുക
അതിനു ശേഷം മോസില്ലയിിലെ അഡ്രസ് ബാറില്‍ http://localhost/ എന്നു ടൈപ്പ് ചെയ്യുക. ലോഗിന്‍ വിന്‍ഡോ പ്രത്യക്ഷപ്പെടുന്നത് കാണാം.

കഴിയുമെങ്കില്‍ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷനിലും ഡാറ്റാ എന്‍ട്രിയിലും വന്ന പ്രശ്നങ്ങള്‍ പങ്കുവെച്ചാല്‍ സംസ്ഥാനത്ത് ഒട്ടാകെയുള്ള കായികാധ്യാപകര്‍ക്ക് അത് സഹായകമായിരിക്കുമെന്ന് പ്രത്യാശിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

കോഴിപ്പെണ്ണിന്റെ ഡയറിക്കുറിപ്പ്

>> Sunday, November 7, 2010

വെറുമൊരു കോഴിപ്പെണ്ണായ എനിക്കെന്തു കഥ എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്. പക്ഷെ എനിക്കു പറയാനുള്ളത് പറഞ്ഞല്ലേ കഴിയൂ. ആന്ധ്രപ്രദേശിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ വലിയൊരു ഷെഡ്ഡിലാണെന്റെ ജന്മം. തോടു പൊട്ടിച്ചു പുറത്തേക്കു വരുമ്പോള്‍ ഞാന്‍ തനിച്ചായിരിക്കുമോ എന്നൊരു ആകാംക്ഷ എനിക്കുണ്ടായിരുന്നു. എന്നാല്‍ എന്റെ കൂട്ടുകാരുടെ വലിയ നിര കണ്ട് ഞാനത്ഭുതപ്പെട്ടു പോയി. പക്ഷെ ആ തിരക്കിലും ഞാനെന്റെ അമ്മയെ തിരഞ്ഞു. കൊത്തിപ്പെറുക്കിത്തരാനും ചിറകിന്നുള്ളിലൊളിപ്പിച്ച് മാതൃത്വത്തിന്റെ ചൂട് തരാനും ഒരാളില്ലാതായിപ്പോയി എന്നുള്ളത് എന്റെ ദുര്യോഗത്തിന്റെ തുടക്കം മാത്രം.

വലിയ നിയോണ്‍ ബള്‍ബിട്ട് പ്രകാശം വിതറി നില്‍ക്കുന്ന കൂട്ടിലേക്ക് രണ്ടു മനുഷ്യജീവികള്‍ കയറിവരുന്നത് കണ്ടുകൊണ്ടാണ് എന്റെ ആദ്യ പ്രഭാതം പൊട്ടി വിരിഞ്ഞത്. കപ്പടാ മീശയും തുറുകണ്ണുകളുമുള്ള ഒരു വലിയ മനുഷ്യന്‍. പഴയൊരു മുറിട്രൌസര്‍ മാത്രം ധരിച്ചൊരു മനുഷ്യക്കോലം കൂടെ. അയാള്‍ അവനെന്തൊക്കെയോ നിര്‍ദ്ദേശം കൊടുക്കുന്നുണ്ട്. ഞങ്ങളുടെ കീയോ, കീയോ ശബ്ദത്തിന്നുപരിയായി അദ്ദേഹത്തിന്റെ ഘനഗംഭീരശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുന്നു.

അമ്മയെക്കാണാത്ത ദു:ഖമൊക്കെ കുറച്ചു സമയം കൊണ്ട് വിട്ടൊഴിഞ്ഞു. ഷെഡ്ഡിലൂടെ ചെറുതായൊന്നു ചുറ്റിക്കറങ്ങിയപ്പോള്‍ അവിടവിടെയായി വെള്ളവും ഭക്ഷണവും. ചിക്കിപ്പെറുക്കേണ്ട, അന്വേഷിച്ച് തളരേണ്ട. ഞാനൊരു ഭാഗ്യവതി തന്നെ! തൊട്ടടുത്ത ഷെഡ്ഡുകളിലായി ധാരാളും സുഹൃത്തുക്കള്‍. പല ഷെഡ്ഡിലും പല പ്രായക്കാര്‍. ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്മാരായ ജീവികള്‍ ഞങ്ങള്‍ കോഴികള്‍ തന്നെ.

രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുറെ ചെക്കന്മാര്‍ വന്നു ഞങ്ങളെ ഓരോരുത്തരെയായി എടുത്തു പരിശോധിച്ചു. ആണുങ്ങളായവരെയെല്ലാം പലതരം ചായം തേച്ചു പിടിപ്പിച്ചു. എന്തൊരു ഭംഗിയാണവരെ അപ്പോള്‍ കാണാന്‍. എന്റെ ദേഹത്തു കൂടി ചായം പൂശിക്കിട്ടിയിരുന്നെങ്കില്‍. പക്ഷെ നിരാശയായിരുന്നു ഫലം. ഞാനനെന്റെ ചായക്കൂട്ടുകാരുടെ ദേഹത്തൊക്കെ മുട്ടിയുരുമ്മി നോക്കി. ഒരു മാറ്റവുമില്ല. പക്ഷ അതു ഭാഗ്യമായി എന്ന് വൈകുന്നേരമെനിക്ക് ബോധ്യമായി. സൈക്കിളില്‍ വന്ന കുറെ കരുമാടിക്കുട്ടന്മാര്‍ ചായം തേച്ചവരെയെല്ലാം പരന്ന കൊട്ടയിലാക്കി അടച്ച് സൈക്കിളില്‍ വച്ചുകെട്ടി എങ്ങോട്ടോ കൊണ്ടുപോയി.

ദിവസങ്ങള്‍ കഴിയുന്തോറും ഒരു കാര്യം വേദനയോടെ ഞാന്‍ മനസ്സിലാക്കി. എന്റെ ഇടതു കാലിന് ചെറിയൊരു മുടന്ത്. മാത്രമല്ല എന്റെ കൂട്ടുകാരികളുടെ ശരീരം നിത്യേന തടിച്ചു വരുന്നു. ഞന്‍ മാത്രം ശോഷിച്ച്, കഷ്ടിച്ച് എണീറ്റ് നടക്കാന്‍ മാത്രമുള്ള ആരോഗ്യവുമായി ഇങ്ങനെ. അവരെല്ലാം ഉജാല മുക്കിയ തൂവെള്ളച്ചിറകുകളുമായി നടന്നപ്പോള്‍ എന്റ ചിറകോ, നരച്ച മഞ്ഞ നിറത്തില്‍.

ഒരു ദിവസം തടിയനും കൂട്ടാളിയും ഷെഡ്ഡിലെത്തി. അയാള്‍ എന്നെ നോക്കി മുഖം ചുളിച്ചു സഹായിയോട് എന്തോ പറഞ്ഞു. അവന്‍ ഉടനെത്തന്നെ എന്നെയെടുത്ത് കൂടിനു വെളിയില്‍ക്കൊണ്ടുപോയി ദൂരേക്ക് വലിച്ചെറിഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ കത്തുന്ന വെയിലില്‍ കുറെ ചപ്പുചവറുകള്‍ക്കിടയില്‍ കിടക്കുകയായിരുന്നു ഞാന്‍. ചുറ്റിലും നിസ്സഹായതയോടെ നോക്കി. വിശപ്പും ദാഹവും കൊണ്ട് എന്റെ ശരീരം ഒന്നു കൂടി ക്ഷീണിതമായി. വേച്ച് വേച്ച് കൂട് ലക്ഷ്യമാക്കി നടന്നു. ചുറ്റിലും കമ്പിവല കെട്ടിയിരിക്കുന്നു. ഒരിടത്തൊരു ചെറിയ വിടവ്. ആരും കാണാതെ ഒരുവിധം അകത്തു കയറിപ്പറ്റി. ആഹാരവും വെള്ളവും ലഭിച്ചപ്പോള്‍ ക്ഷീണം കുറഞ്ഞു. എന്തിനാണ് ആ കശ്മലന്‍ എന്നെയെടുത്ത് ദൂരെയെറിഞ്ഞതെന്ന് എനിക്കപ്പോഴും മനസ്സിലായില്ല. പിന്നീട് അവര്‍ കൂട്ടിനകത്തു വരുമ്പോള്‍ ഞാനേതെങ്കിലും ചേച്ചിയുടെ ചിറകിന്നുള്ളിലൊളിക്കും. ഒരുതരം അജ്ഞാതവാസം!

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെ മറ്റൊരു ഷെഡ്ഡിലേക്കു മാറ്റി. എല്ലാവരും യൌവനയുക്തകളായി അഴകോടെ നടക്കുമ്പോള്‍ ഞാന്‍ മാത്രം.... ഏതെങ്കിലുമൊരു കോണില്‍ മറ്റുള്ളവരുടെ മുമ്പില്‍പെടാതെ നിരാശയോടെ കഴിഞ്ഞു കൂടി. എന്താണ് ഈശ്വരന്‍ എനിക്കു മാത്രം അഴകും ആരോഗ്യവും തരാതിരുന്നത്? ഇതിനിടെ പല ഷെഡ്ഡുകളില്‍ നിന്നും ചേച്ചിമാര്‍ ലോറികളില്‍ കയറി യാത്രപോയത് ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. പുറം ലോകം കാണാനുള്ള ഭാഗ്യമല്ലേ അവര്‍ക്കു കിട്ടിയിരിക്കുന്നത്. ഭഗവാനേ പുതുലോകം കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടാവണേ.

എന്റെ പ്രാര്‍ത്ഥനയ്ക്ക് ഇത്രവേഗം ഫലമുണ്ടാവുമെന്ന് കരുതിയതല്ല. വലിയൊരു ലോറിയുമായി ഒരു തമിഴന്‍ ഞങ്ങളുടെ ഷെഡ്ഡിന്നരികില്‍ വന്നു. എന്റെ മുതലാളിയേക്കാള്‍ തടിയും കറുപ്പുമുണ്ട് അയാള്‍ക്ക്. ലോറിയില്‍ നിന്ന് ഇറക്കിയ കമ്പിക്കൂടുകളിലേക്ക് ഞങ്ങളോരോരുത്തരെയായി ചിറകുകളില്‍ പിടിച്ച് തൂക്കിയിട്ടു. ലോകം കാണാനുള്ള ആഗ്രഹത്താല്‍ ഞാന്‍ തിക്കിത്തിരക്കി അവരുടെ മുമ്പിലേക്കു ചെന്നു. എന്നെ കയ്യിലെടുത്തപ്പോള്‍ 'ചിന്നക്കോളി' എന്നു പറഞ്ഞ് അവന്‍ കളിയാക്കി. കൂട്ടിലേക്ക് ഒരേറും. എനിക്കവനെ കൊല്ലാനുള്ള മനസ്സുണ്ടായിരുന്നു. പക്ഷെ എന്റെ കൂട് ഭാഗ്യത്തിന് ലോറിയുടെ വശങ്ങളിലൊന്നിലായിരുന്നു. അതു കാരണം എനിക്ക് വഴിയിലെ കാഴ്ചകള്‍ കാണാന്‍ പറ്റി. അതു മാത്രമല്ല എന്റ സഹോദരിമാര്‍ക്കൊന്നും ഉയരം തീരെ കമ്മിയായ കൂടുകളില്‍ നേരേ നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ശരീരത്തിന്റെ വലിപ്പക്കുറവില്‍ എനിക്കു വിഷമം തോന്നാതിരുന്നത് അപ്പോള്‍ മാത്രമാണ്. കൂടുകളുടെ മുകളില്‍ കൂടുകള്‍ നിരന്നു. അവസാനം ഉച്ചയോടെ ഞങ്ങള്‍ യാത്രയാരംഭിച്ചു. ഞാനെന്റെ ഉടയോനെ അവസാനമായൊന്നു കൂടി നോക്കി. എനിക്കയാളെ ഇഷ്ടമല്ലായിരുന്നുവെങ്കിലും അയാള്‍തന്ന ഭക്ഷണമല്ലേ താനിത്രയും ദിവസം കഴിച്ചിരുന്നത്. അയാളുടെ ഷെഡ്ഡിലല്ലേ ആരേയും പേടിക്കാതെ കഴിഞ്ഞു കൂടിയത്. അടുക്കിവെച്ച നോട്ടുകള്‍ കീശയിലേക്കിട്ട് അയാള്‍ ലോറി ഡ്രൈവറെ കൈവീശിക്കാണിച്ചു. ഞാന്‍ തിരിച്ചു ചിറകു വീശിയെങ്കിലും അയാളതു കണ്ടില്ല.

പൊടിനിറഞ്ഞ ചെമ്മണ്‍പാതയിലൂടെ കത്തുന്ന വെയിലില്‍ യാത്ര സുഖകരമായിരുന്നില്ല. ടാര്‍റോഡിലെത്തിയപ്പോള്‍ വണ്ടിയുടെ കുലുക്കമല്‍പ്പം കുറഞ്ഞുവെന്നു മാത്രം. വിശാലമായ തരിശുനിലങ്ങളിലൂടെ വിരസമായ യാത്ര. ചിലപ്പോള്‍ ചെറിയ അങ്ങാടികള്‍ കണ്ടെങ്കിലായി. കുറെക്കഴിഞ്ഞപ്പോള്‍ വിശപ്പും ദാഹവും കൊണ്ട് എല്ലാവരും പൊറുതിമുട്ടി. ഡ്രൈവറും സഹായിയും ഇടയ്ക്ക് എവിടെയോ വണ്ടി നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയി. തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കെന്തെങ്കിലും തരുമായിരിക്കും. പക്ഷെ അതൊരു പാഴ് ക്കിനാവ് മാത്രമായിരുന്നു. രാത്രിയായപ്പോള്‍ ഇരുള്‍ പരന്നു. അതു കണ്ട് ശീലിച്ചിട്ടില്ലാത്ത ഞങ്ങള്‍ക്കു പേടിയായി. എനിക്കാണെങ്കില്‍ പുറംകാഴ്ചകള്‍ കാണാന്‍ കഴിയാത്തതിലുള്ള വിഷമമായിരുന്നു. പുറകില്‍ വരുന്ന വണ്ടികളുടെ ഹെഡ്ലൈറ്റ് കണ്ണിലടിച്ചപ്പോള്‍ വെളിച്ചം വേണ്ട, ഇരുട്ട് തന്നെയാണ് നല്ലതെന്നു തോന്നി. കൂട്ടം കൂടി ഒരേ നില്‍പ്പ് നില്‍ക്കുകയല്ലേ, ഞങ്ങളുടെ വെള്ളക്കുപ്പായമൊക്കെ ആകെ വൃത്തികേടായി. രാത്രി കനത്തതോടുകൂടി ഞ‍ങ്ങള്‍ മയക്കത്തിലേക്കു വഴുതി വീണു.

ഉറക്കമുണര്‍ന്നപ്പോഴേക്കും നേരം പരപരാ വെളുത്തു. കൌതുകത്തോടെ പുറത്തേക്കു നോക്കിയപ്പോള്‍ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സാരമായ മാറ്റം കാണുന്നു. എങ്ങും പച്ചപ്പ്. വലിയ കരിമ്പനകളും മനോഹരമായ നെല്‍വയലുകളും. പനകള്‍ പിന്നീട് തെങ്ങുകള്‍ക്ക് വഴിമാറി. ഇത്രയും വൃത്തിയോടെ നടക്കുന്ന മനുഷ്യരുമുണ്ട് ഈ ലോകത്തില്‍ എന്ന് അല്പസമയം കൊണ്ട് ബോധ്യമായി. പക്ഷെ എല്ലാവരും തിരക്കിലാണ്.പരസ്പരം സംസാരിക്കുകപോലും ചെയ്യാതെ പോകുന്നവരാണധികവും. ഒരു നാട്ടുമ്പുറത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ഒരു ചെറിയ ചായക്കടയുടെ മുമ്പില്‍ വണ്ടി നിര്‍ത്തി. അവരിരുവരും ഉള്ളിലേക്കു കയറിപ്പോയി. ഞങ്ങള്‍ക്കിത്തവണയും ആഹാരവും ജലവും സ്വപ്നത്തിലൊതുക്കേണ്ടി വന്നു. നേരേ നില്‍ക്കാന്‍ പോലും കഴിയാതിരുന്ന അവസ്ഥയില്‍ ചിലര്‍ ബോധമറ്റു വീണു. നടുക്കുള്ള ചില കൂടുകളില്‍ നിന്നും അവസാനശ്വാസത്തിന്റെ ചില ഞരക്കങ്ങള്‍ കേട്ടുവോ എന്തോ?

അസ്വസ്ഥത ഒഴിവാക്കാനായി വെറുതെ പുറത്തക്കു നോക്കി. ജീവിതത്തില്‍ അന്നേവരെ കണ്ടിട്ടില്ലാത്തൊരു കാഴ്ചയാണപ്പോള്‍ കണ്ടത്.തൊട്ടടുത്തുള്ള വീട്ടിലെ ആലപ്പുറത്തു കയറി നിന്ന് ഞങ്ങളുടെ വര്‍ഗത്തിലുള്ള ഒരു പുരുഷന്‍ ഉറക്കെ 'കൊക്കരക്കോ...'എന്നു കൂവുന്നു. ഇത്രയും ഭംഗിയുള്ള ഒരാളെ ഈ ജീവിതത്തില്‍ കണ്ടിട്ടില്ല. ചുവന്ന പൂവും താടയും. കറുപ്പും ചുവപ്പും കലര്‍ന്ന എണ്ണമയമുള്ള പൂമേനി. അങ്കവാലില്‍ മാരിവില്ലിലെ സകല നിറങ്ങളും. അപ്രതീക്ഷിതമായി ആശ്രമകവാടത്തില്‍ സര്‍വാഭരണവിഭൂഷിതനായ ദുഷ്യന്ത മഹാരാജാവിനെക്കണ്ട ശകുന്തളയേപ്പോലെ ഞാനും മുഖം കുനിച്ചു. കഴുത്ത് അഴികളിലൂടെ പുറത്തേക്കിട്ട് അവന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഞാനൊരു ശ്രമം നടത്തി നോക്കി. എന്നെ കണ്ട അവന്റെ അരുണിമയാര്‍ന്ന കണ്ണ് വികസിച്ചുവോ? കൂടും ഷെഡ്ഡുമില്ലാത്ത അവന്റെ സാമ്രാജ്യത്തില്‍ മഹാറാണിയായിക്കഴിയാന്‍ എന്റെ മനം കൊതിച്ചു. തിരിച്ച് എന്തെങ്കിലും ശബ്ദമുണ്ടാക്കാന്‍ ക്ഷീണം മൂലം കഴിഞ്ഞില്ല. അവന്‍ കഴുത്തുയര്‍ത്തിപ്പിടിച്ച് ഒന്നു കൂടി കൂവി. കൊക്കരക്കോ... പക്ഷെ, സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത വണ്ടിയുടെ ശബ്ദത്തില്‍ അതലിഞ്ഞലിഞ്ഞില്ലാതായി.

നാട്ടിന്‍പുറങ്ങളും ചെറിയ അങ്ങാടികളും വലിയ പട്ടണങ്ങളും വന്‍നഗരങ്ങളും കടന്ന് ലോറി കുതിച്ചു പായുകയാണ്. നേരത്തേ കണ്ട കാമദേവനെ ധ്യാനിച്ച് പകല്‍ക്കിനാവുകള്‍ കണ്ടതിനാല്‍ പല കാഴ്ചകളും കണ്ടിട്ടും കാണാതെ പോയി. പൂര്‍ത്തിയാകാത്ത ഒരു സ്റ്റേഡിയത്തിന്റെ ഗാലറിയിലിരുന്ന് കുറേപ്പേര്‍ പന്തുകളി കാണുന്നു. ഇവരെന്തു മണ്ടന്മാരാണ്. കിട്ടുന്ന സമയത്ത് എന്നെപ്പോലെ ഇങ്ങനെ നാടു കാണാനിറങ്ങിക്കൂടേ? എന്തെല്ലാമുണ്ട് നമ്മള്‍ കാണാത്തതായിട്ട്. അവിടെ നിന്ന് തിരിഞ്ഞ് വീതി കുറഞ്ഞൊരു റോഡിലൂടെയായി പിന്നെ യാത്ര. അടച്ചിട്ട റെയില്‍വെ ഗേറ്റിനു മുമ്പില്‍ വാഹനം നിന്നു. ആളുകള്‍ ഞങ്ങളുടെ അരികിലൂടെ പോവുമ്പോള്‍ എന്തിനാണ് മൂക്കും പൊത്തി നടക്കുന്നതാവോ? ഗേറ്റിന്നിരുപുറവും കാത്തു നില്‍ക്കുന്നവരെ പുച്ഛിച്ചുകൊണ്ട് തീവണ്ടി ഓടിപ്പോയി. എന്തൊരു ഗമ. ഞാനും തീവണ്ടിയിലായിരുന്നു വരേണ്ടിയിരുന്നത്. ആട്ടെ അടുത്ത യാത്ര തീവണ്ടിയിലാക്കാം.

യാത്ര തുടരുകയാണ്. റോഡിലെ വളവുകള്‍ കൂടിക്കൂടി വന്നു. ഡ്രൈവര്‍ എന്തെല്ലാമോ പിറുപിറുക്കുന്നു. ഇവന്മാര്‍ക്ക് റോഡ് നേരെയുണ്ടാക്കിയാലെന്താ? പുഴയുടെ പാലം കടക്കുമ്പോള്‍ തണുപ്പുള്ള കാറ്റ് സന്തോഷത്തോടെ തലോടി. പിന്നെയും വളഞ്ഞു പുളഞ്ഞ് ഒരു കുന്നിന്റെ അടിവാരത്തുള്ള വലിയൊരാല്‍ മരത്തിന്റെ ചോട്ടില്‍ വണ്ടി നിന്നു. ഓടിയെത്തിയ മൂന്ന് ചെറുപ്പക്കാര്‍ ഞങ്ങളുടെ കമ്പിക്കൂടുകള്‍ ഒന്നൊന്നായി താഴെയിറക്കി. വീണ്ടും വിസ്താരമേറിയ കൂട്ടിലേക്ക്. രണ്ടു ദിവസമായി ഭക്ഷണം കിട്ടാത്തതിന്റെ ആര്‍ത്തി എല്ലാവരും പ്രകടമാക്കി. ഭക്ഷണപ്പാത്രത്തില്‍ കയറിയിരിക്കാന്‍ പോലും ചിലര്‍ മുതിര്‍ന്നു. തടിച്ചികളുടെ തിക്കിലും തിരക്കിലും ഞാന്‍ വീണുപോകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. ഇത്രയും ദൂരം സഞ്ചരിച്ചെത്തിയത് പഴയതുപോലെ കമ്പിവലഷെഡ്ഡില്‍ ജീവിതം ഹോമിക്കാനായിരുന്നോ? ആലപ്പുറത്തു കയറി ലോകം കീഴടക്കിയ എന്റെ വേള്‍ക്കാത്ത മണവാളനെ സ്വപ്നം കണ്ട് ആ രാത്രി സുഖമായുറങ്ങി.

രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു കാലില്‍ കെട്ടിയുയര്‍ത്തിയ ഒരു ചെറിയ കൂട്ടിലേക്കു എനിക്കു സ്ഥാനക്കയറ്റം കിട്ടി. കൂടെ പത്തിരുപതു ചേച്ചിമാരും. അവിടെയിരുന്നാല്‍ എല്ലാം കാണാം. പക്ഷെ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് അവിടെ നിന്ന് കണ്ടത്. കൂടിന്റെ എതിര്‍വശത്ത് ചെറിയൊരു മുറി. ഞങ്ങളില്‍ നിന്ന് രണ്ടു പേരെ ഒരുത്തന്‍ പിടിച്ചുകൊണ്ടുപോയി ത്രാസില്‍ വെച്ച് തൂക്കി. അതിനുശേഷം കത്തികൊണ്ട് കഴുത്തറത്ത് ഒരു വീപ്പയിലേക്ക്.... പുറത്തെടുത്ത് തൊലിയുരിഞ്ഞ് വലിയൊരു മരക്കുറ്റിയില്‍ വെച്ച് തുണ്ടം തുണ്ടമായി .......അയ്യോ, ഞാനതെങ്ങനെ പറയും. പലരും അപ്രത്യക്ഷരായി. പതിയ സഖാക്കള്‍ കൂട്ടില്‍ വന്നുകൊണ്ടിരുന്നു. ഓരോരുത്തര്‍ വരുമ്പോഴും പേടിച്ചരണ്ട് പുറകിലേക്ക് മാറി ഒളിക്കല്‍ ശീലമായിത്തീര്‍ന്നു.

ഒരു ദിവസം ഗള്‍ഫില്‍ നിന്ന് വന്നൊരു ചെറുപ്പക്കാരന്‍ ബൈക്കില്‍ അവിടെയെത്തി. അയാള്‍ക്ക് നാലെണ്ണം വേണമത്രേ. കൂട്ടിലപ്പോള്‍ ഞാനടക്കം നാലു പേരേയുള്ളു. പേടിച്ച് പുറകോട്ട് മാറിയ എന്നെ കൊടിലുകൊണ്ട് ആ ദ്രോഹി കൊളുത്തിപ്പിടിച്ചു. പുറത്തെത്തിയ എന്നെ ആ ഗള്‍ഫന്‍ സൂക്ഷിച്ചൊന്നു നോക്കി. പിന്നെ കയ്യിലെടുത്തു. വിലകൂടിയ മദ്യത്തിന്റെയും അത്തറിന്റെയും സമ്മിശ്രഗന്ധം മൂക്കിലേക്കിരച്ചു കയറി. അവന്റെ കഴുത്തിലെ സ്വര്‍ണച്ചങ്ങല കൊലക്കയറായാണ് എനിക്കു തോന്നിയത്. പക്ഷെ എന്നെ കൂട്ടിലേക്ക് തിരിച്ചെറിഞ്ഞ് അവന്‍ മൊഴിഞ്ഞു.
"ഈ മാതിരി കൊച്ചിലിക്കോടനൊന്നും എനിക്കു വേണ്ട. വൈകുന്നേരം 'പരിപാടി'യുണ്ട്. അതിനിത്തിരി കാമ്പുള്ളതൊക്കെത്തന്നെ വേണം."

പിന്നീട് പല ദിവസങ്ങളിലും എന്നെ പലര്‍ക്കും കൊടുക്കാന്‍ അവന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും എന്നെ വേണ്ടായിരുന്നു. ഒരു ദിവസം ഒരു കല്യാണപ്പാര്‍ട്ടിക്കു വേണ്ടി കുറെയധികം പേരുടെ കൂട്ടത്തില്‍ എന്നേയും ഉള്‍പ്പെടുത്തി. എന്നാല്‍ കട്ടു ചെയ്താല്‍ പീസിനു വലിപ്പമുണ്ടാവില്ല എന്നു പറഞ്ഞു അയാളും എന്റെ ആയുസ്സ് നീട്ടിത്തന്നു. എന്നെ ഏറ്റവും വ്യസനപ്പെടുത്തിയ ഈ ശരീരമാണല്ലോ ഇപ്പോഴെന്റെ ജീവന്‍ രക്ഷപ്പെടുത്തുന്നത്.

ഇന്ന് ഞായറാഴ്ച. കാലത്തു തന്നെ ഏന്തി വലിഞ്ഞ് കിതച്ചാണയാള്‍ അവിടേക്കു കയറി വന്നത്. കറുത്ത് ശോഷിച്ച ശരീരം. വാരിയെല്ലുകളെല്ലാം തെളിഞ്ഞു കാണാം. മുഷിഞ്ഞ കൈലിയാണ് വേഷം. അതിലും മുഷിഞ്ഞ തോര്‍ത്ത് തലയില്‍ കെട്ടിയിട്ടുണ്ട്. കൂട്ടിലൊക്കെ നോക്കി അയാള്‍ പതുക്കെ പറഞ്ഞു
"മോനെ, ഒരു ചെറിയ കോഴി വേണം."
കടക്കാരന്‍ ചെറുത് നോക്കി ഒന്നു രണ്ടു കോഴികളുടെ വില പറഞ്ഞു
"അതിലും ചെറിയത് മതി"
"എന്നാ, ങ്ങളൊരു മുട്ട വാങ്ങിക്കോളിന്‍ " അവന്റെ പരിഹാസം.
"അത്.. അത്..എന്റെ കയ്യില്‍ ആകെ നാല്‍പ്പത്തെട്ട് ഉറുപ്പ്യേള്ളൂ"
"48 ഉറുപ്പ്യേക്കു കോഴ്യോ.. നല്ല കഥ"
"മോനേ, എന്റെ മോളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്. അവളിന്നലെ പറയാ, അച്ഛാ, എനിക്ക് കോഴിറച്ചി കൂട്ടാനൊരു പൂതീന്ന്. എന്താപ്പം ചെയ്യ്വാ?"
പെട്ടെന്നാണ് അവന് എന്റെ കാര്യം ഓര്‍മ്മ വന്നത്. എന്റെ കാലില്‍ കൊടില് വീണു. ചിറകുകള്‍ കൂട്ടിപ്പിരിച്ചു ത്രാസില്‍ വെച്ചു.
"ഇതാ അമ്പത്താറുറുപ്പികക്കുണ്ട്. ഇതു വാങ്ങിക്കോളീന്‍"
"എട്ടുറുപ്പ്യ ഞാന്‍ പിന്നെത്തന്നാല്‍ മത്യോ?"
"ബാക്കി തര്വൊന്നും വേണ്ട. ഇങ്ങളു കൊണ്ടു പോയ്ക്കോ."

അവന്‍ എന്നെ ചിറകില്‍ തൂക്കി അകത്തേക്കു നടന്നു. തല പുറകിലേക്ക് വളച്ച് പിടിച്ച് കത്തിയെടുത്ത് എന്റെ ചങ്കിലൂടെ പതുക്കെ അരിഞ്ഞു താഴ്ത്തി. രക്തം എന്റെ കുഴുത്തിലൂടെ ഒലിച്ചിറങ്ങുന്നു. കണ്ണ് തുറന്നിച്ച് കിട്ടുന്നില്ല.കോഴിയിറച്ചി തിന്നാന്‍ പൂതി തോന്നിയ സഹോദരീ, എന്റെയീ പാഴ്ജന്മം നിനക്കു വോണ്ടി തരുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. അങ്കവാലുയര്‍ത്തി ആലപ്പുറത്തു കയറി ഉറക്കെ 'കൊക്കരക്കോ' പാടിയ എന്റെ മണവാളാ, അടുത്ത ജന്മത്തിലെങ്കിലും നിന്റെ സഖിയായി പറമ്പിലും പാടത്തും ഓടിക്കളിക്കാന്‍ എനിക്കു കഴിയണേ. വിറയ്ക്കുന്ന കൈകളാല്‍ തുട്ടുകള്‍ എണ്ണത്തിട്ടപ്പെടുത്തുന്ന അമ്മാവാ ... ഞാനിതാ നിങ്ങളോടൊപ്പം വ..രു...ന്നു....


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer