100 മീറ്ററില്‍ ഒന്നാമനായത് പിതാവിന്റെ വേര്‍പാടറിയാതെ

>> Sunday, December 19, 2010


സംസ്ഥാന സ്ക്കൂള്‍ കായിക മേള 100 മീറ്റര്‍ ചാമ്പ്യന്‍ സുജിത്ത് കുട്ടന്റെ പിതാവും ഏഷ്യന്‍ഗെയിംസ് ജേതാവുമായിരുന്ന മുരളി കുട്ടന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ദീര്‍ഘകാലം 400 മീറ്റര്‍ ദേശീയ ചാമ്പ്യനായിരുന്നു മുരളി കുട്ടന്‍. ഒളിമ്പിക്സിലടക്കം ഇന്‍ഡ്യയെ പ്രതിനിധീകരിച്ചിരുന്ന മേഴ്സിക്കുട്ടനാണ് ഭാര്യ. അല്പം മുമ്പ് അതായത് ഡിസംബര്‍ 19 ഞായറാഴ്ച 3 ​മണിക്ക് സമാപിച്ച 100 മീറ്റര്‍ മത്സരത്തിന്റെ ഫലം പുറത്തുവരുന്നത് വരെ സുജിത്ത് കുട്ടനെ ഇക്കാര്യം അറിയിച്ചിരുന്നതേയില്ല. വാശിയോടെയുള്ള ഈ മത്സരത്തിന്റെ ഫലമറിയാന്‍ ഉറ്റുനോക്കിയിരുന്ന കായികകേരളത്തിനിത് സന്തോഷത്തിലേറെ ദുഃഖം കലര്‍ന്ന നിമിഷങ്ങളായി. മാതൃഭൂമി വാര്‍ത്തയിലേക്ക്.

തിരുവനന്തപുരം: ഒരു സ്വര്‍ണനേട്ടം അത്യന്തം വേദനയുടേത് കൂടിയായി മാറുന്ന കാഴ്ചയ്ക്കാണ് ഇന്ന് സംസ്ഥാന സ്‌കൂള്‍ കായികമേള വേദി സാക്ഷ്യം വഹിച്ചത്. സീനീയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്റെയും മുരളിക്കുട്ടന്റെയും മകന്‍ സുജിത്കുട്ടന്‍ റെക്കോഡോടെ സ്വര്‍ണമണിഞ്ഞ നിമിഷം സന്തോഷത്തിന്റേതാണോ സങ്കടത്തിന്റേതോ എന്ന് നിര്‍വചിക്കാനാകാതെ സ്റ്റേഡിയത്തിലെ കാണികളും മാധ്യമപ്രവര്‍ത്തകരും വിഷമിച്ചു. തന്റെ അഭിമാനനേട്ടം അസുഖം മൂലം ആസ്​പത്രിയിലുള്ള അച്ഛനെ അറിയിക്കാനായി കാറില്‍ പുറപ്പെടുമ്പോഴും സുജിത്കുട്ടന്‍ അറിഞ്ഞിരുന്നില്ല അച്ഛന്‍ ഈ ലോകത്തോട് വിടപറഞ്ഞിട്ട് മണിക്കൂറുകള്‍ കഴിഞ്ഞുവെന്ന്.

ശനിയാഴ്ച രാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുജിത്തിന്റെ അച്ഛന്‍ മുരളിക്കുട്ടനെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ മരണം സംഭവിച്ചു. 100 മീറ്റര്‍ ഫൈനല്‍ ഞായറാഴ്ച നടക്കാനിരിക്കെ മകനെ അച്ഛന്റെ മരണവിവരം അറിയിക്കേണ്ടെന്ന് ബന്ധുക്കളും ഉറ്റവരും തീരുമാനിച്ചു. ആസ്​പത്രിയില്‍ വെച്ച് മുരളിക്കുട്ടന്‍ അവസാനമായി പറഞ്ഞതും എന്തുവന്നാലും മകന്‍ ഓടാന്‍ ഇറങ്ങണമെന്നായിരുന്നു.

അസുഖമായതിനാലാണ് അച്ഛന്‍ സ്റ്റേഡിയത്തിലെത്താത്തതെന്നാണ് സുജിത്തിനെ ഏവരും ധരിപ്പിച്ചിരുന്നത്. പിതാവിന്റെ മരണവാര്‍ത്ത അറിയാതെ 100 മീറ്റര്‍ ഓട്ടത്തില്‍ റെക്കോഡോടെ സുജിത്ത് മീറ്റീലെ വേഗമേറിയ താരവുമായി. മത്സരശേഷം എത്രയും വേഗം അച്ഛനെ തന്റെ റെക്കോഡ് നേട്ടം അറിയിക്കാന്‍ കാറില്‍ സുജിത് ആസ്​പത്രിയിലേക്ക്. സ്റ്റേഡിയത്തില്‍ നിന്ന് പുറപ്പെടുമ്പോഴും ആ കൗമാരമനസ്സ് വേ
സുജിത് കുട്ടന്‍ വേദനാജനകമായ വാര്‍ത്ത അറിഞ്ഞിരുന്നില്ല. അതുവരെ മണിക്കൂറുകളോളം മുരളിക്കുട്ടന്റെ മരണവാര്‍ത്ത പുറത്തുവിടാതിരുന്ന മാധ്യമപ്രവര്‍ത്തകരും വേദനയോടെ ആ വിവരം ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം വൈകിട്ട് നാലരയ്ക്ക് മത്സരങ്ങള്‍ നടക്കുന്ന യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ചു. അനിവാര്യ നിമിഷമെത്തി. മരണവാര്‍ത്ത അറിഞ്ഞ സുജിത്ത് തളര്‍ന്നുവീണു.

1981ല്‍ ടോക്യോയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റില്‍ 4 400 മീറ്ററില്‍ വെങ്കല മെഡല്‍, 1978ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെങ്കലം, 4ത400 മീറ്ററില്‍ വെള്ളി, 1978ലെ ഇന്തോ റഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണം എന്നിവയാണ് മുരളിക്കുട്ടന്റെ പ്രധാന അന്താരാഷ്ട്ര നേട്ടങ്ങള്‍. മുരളിക്കുട്ടന്റെയും ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്റെയും മകനായ സുജിത്ത് ഈ വര്‍ഷം ദേശീയ മീറ്റിലും സ്വര്‍ണമണിഞ്ഞിരുന്നു. രാജ്യത്ത് ആദ്യമായി ലോങ്ജംപില്‍ ആറ് മീറ്റര്‍ ചാടുന്ന തരമാണ് മേഴ്‌സിക്കുട്ടന്‍. പിന്നീട് മേഴ്‌സിക്കുട്ടന്റെ പരിശീലകനായി മാറിയ മുരളിക്കുട്ടന്റെ നിര്‍ദേശപ്രകാരമാണ് അവര്‍ ലോങ്ജംപില്‍ നിന്ന് 400 മീറ്റര്‍ ഓട്ടത്തിലേക്ക് മാറുന്നത്.
മറ്റു മത്സരഫലങ്ങള്‍ : സുജിത്ത് കുട്ടന്‍ (സീനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍) ലിഖിന്‍ എസ്, പുനലൂര്‍ സെന്റ് ഗൊറേത്തി എച്ച്.എസ് (ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികള്‍), എ.ജി രഖില്‍,പാലക്കാട് കല്ലടി ഹൈസ്ക്കൂള്‍ (സബ്​ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികുള്‍), കെ മഞ്ജു, കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് (സീനിയര്‍ പെണ്‍കുട്ടികള്‍), ടി.എസ്,ആര്യ (12.57 സെക്കന്റ്) ഇടുക്കി വണ്ണപ്പുറം എസ്.എന്‍.എം ഹൈസ്ക്കൂള്‍ (ജൂനിയര്‍ പെണ്‍കുട്ടികള്‍), മജീദ നൗര്‍ (12.48 സെക്കന്റ്) പാലക്കാട് പറളി ഹൈസ്കൂള്‍ (സബ്​ജൂനിയര്‍ പെണ്‍കുട്ടികള്‍) എന്നിവര്‍ വേഗമേറിയ താരങ്ങളായി.

Kerala School Sports 2010-2011 :

100 Meter Race - Sujith Kuttan (Senior boys), Likhin S, Punaloor Gorethi HS (Junior Boys) A.G Raghil, Kalladi HS, Palakkad (Sub Junior Boys),
100 Meter Race - K Manju, Kannur GVHSS (Senior Girls), T.S Arya (12.57 Second) SNM HS, Vannappuram, Idukki (Junior Girls), Majeeda Naur (12.48 Second) Palakkad Parali HS (Sub Junior Girls)

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer