TC Generating Software (UPDATED)

>> Tuesday, April 26, 2011


വി.എച്ച് എസ് എസ് വളാഞ്ചേരിയിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ പി. ഉണ്ണികൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ ടി.സി ജനറേറ്റിങ് സോഫ്റ്റ്​വെയറാണ് ഇതോടൊപ്പമുള്ളത്. ഹൈസ്ക്കൂളുകളില്‍ നിന്നും പരീക്ഷാഭവനിലേക്ക് അപ് ലോഡ് ചെയ്ത sslc<sslc code>cns.txt (eg:sslc19035cns.txt) ഫയലില്‍ നിന്നും ടി.സി, സി.സി. മുതലായവ ഇത് വഴി പ്രിന്റ് ചെയ്തെടുക്കാമെന്ന് അദ്ദേഹത്തിന്റെ മെയിലില്‍ പറയുന്നു. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തിക്കുക. ടി.സി ഇപ്പോഴും കൈ കൊണ്ടെഴുതി തയ്യാറാക്കുന്ന അധ്യാപകര്‍ക്ക് ഇതൊരു സഹായമാകുമെന്ന് കരുതുന്നു. നമ്മുടെ അധ്യാപകരുടെ കണ്ടെത്തലുകളും പരീക്ഷണങ്ങളും പങ്കുവെക്കാനുള്ള വേദിയൊരുക്കുകയാണ് മാത്​സ് ബ്ലോഗ് ചെയ്യുന്നത്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.


1. TCGEN എന്ന ഫയല്‍ വിന്‍ഡോസ് ഒ.എസ് ഉള്ള സിസ്റ്റത്തിലേക്ക് extract ചെയ്യുക.

2. sslc<sslc code>cns.txt എന്നഫയല്‍ ആ ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുക.

3. dd/mm/yyyy എന്ന് ഫോര്‍മറ്റില്‍ Date format സെറ്റ് ചെയ്യുക (Start->Settings->Control Panal->Regional Settings->Customize->Date->Short Date Format---dd/mm/yyyy -> Appy ->OK)

4. Tc Gen.exe എന്ന് ഫയല്‍ തുറക്കുക. ഇതില്‍ Genaral Settings എന്ന വിന്‍ഡോ ആവശ്യമുള്ള വിവരങ്ങള്‍ ചേര്‍ത്ത് സേവ് ചെയ്യുക.

5. Import student details എന്ന് ബട്ടണില്‍ അമര്‍ത്തിയാല്‍ കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കപ്പെടും.

6. Student Details എന്ന വിന്‍ഡോ തുറന്നാല്‍ കുട്ടികളുടെ വിവരങ്ങള്‍ കാണവുന്നതാണ്

കുട്ടിയുടെ പേരില്‍ രണ്ട് പ്രാവശ്യം അമര്‍ത്തിയാല്‍ Edit Details എന്ന വിന്‍ഡോ തുറന്ന വരും മറ്റങ്ങള്‍ വരുത്തി സേവ് ചെയ്യാം

7. കുട്ടിയുടെ പേര് സെലക്റ്റ് ചെയ്ത് Print TC എന്ന് ബട്ടണില്‍ അമര്‍ത്തിയാല്‍ ടിസിയും PrintCC എന്ന് ബട്ടണില്‍ അമര്‍ത്തിയാല്‍ സിസി യും ലഭിക്കും.

8. പ്രിന്റ് ചെയ്യുന്നതിന്ന് ലേസര്‍ ജെറ്റ്, ഇന്‍ക് ജെറ്റ് എന്നീ പ്രിന്ററുകളും ലീഗല്‍ ഷീറ്റുകളും ഉപയോഗിക്കുക.

9. ടിസി പ്രിന്റ് ചെയ്തതിനു ശേഷം മാത്രം സിസി പ്രിന്റ് ചെയ്യുക.

10. മറ്റ് ക്ലാസ്സുകളിലെ കുട്ടികളുടെ വിവരങ്ങള്‍ ഇതില്‍ ചേര്‍ത്ത് അവരുടെ ടിസിയും പ്രിന്റ് എടുക്കാവുന്നതാണ്. അതിന് Edit Details തുറന്ന് എല്ലാ വിവരങ്ങളും ചേര്‍ത്ത് സേവ് ചെയ്യുക.

Click here for download the TC Generating software


Read More | തുടര്‍ന്നു വായിക്കുക

സാധ്യതയുടെ ഗണിത കൗതുകങ്ങള്‍


സാധ്യതയുടെ ഗണിതം (Probability) പത്താംക്ലാസിലെ പുതിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പഠനമേഖല സംസ്ഥാന പാഠപുസ്തകത്തില്‍ പുതിയതാണ്. സാധ്യതാസിദ്ധാന്തത്തില്‍ ചര്‍ച്ച ചെയ്യാവുന്നതും നമ്മുടെ ക്ലാസ് മുറികളില്‍ പരീക്ഷിക്കാവുന്നതുമായ ഒരു പ്രവര്‍ത്തമാണ് ഇന്നത്തെ പോസ്റ്റ്. ഗണിതശാസ്ത്രവുമായി നേര്‍ബന്ധമുള്ള വിഷയം സജീവചര്‍ച്ചയാക്കുകയും അവധിക്കാല പരിശീലനവേദികളില്‍ ഉപയോഗിക്കുയും ചെയ്യാം. താഴെ ഒരു ചിത്രമുണ്ട്. അതില്‍ ഒരു ചാര്‍ട്ട്പേപ്പറില്‍ വരച്ചിരിക്കുന്ന കുറേ സമാന്തരരേഖകള്‍ കാണാം. സമാന്തരരേഖകള്‍ തമ്മിലുള്ള അകലം d ആണ്. L നീളമുള്ള ഒരു സൂചി സമാന്തരരേഖകള്‍ വരച്ചിരിക്കുന്ന കടലാസിലേയ്ക്ക് ഇടുന്നു. ഇതൊരു Random Experiment ആയി കാണാം. സൂചിയുടെ നീളം സമാന്തരരേഖകള്‍ തമ്മിലുള്ള അകലത്തേക്കാള്‍ കുറവായിരിക്കണം. സൂചി വരയിലൊന്നില്‍ തൊടാനുള്ള സാധ്യത കണക്കാക്കാം. ബഫോണ്‍ പ്രശ്നം എന്നപേരില്‍ സാധ്യതാസിദ്ധാന്തത്തില്‍ ഇത് പ്രസിദ്ധമാണ്. ആവര്‍ത്തിക്കപ്പെട്ട തവണകളുടെ എണ്ണം N, വരയെ സ്പര്‍ശിക്കുന്ന സാഹചര്യങ്ങളുടെ എണ്ണം n ആയാല്‍ വരയില്‍ സൂചി തൊടാനുള്ള സാധ്യത n/N ആണല്ലോ. ബഫോണ്‍ പ്രശ്നവും അതിന്റെ സൈദ്ധാന്തികമായ അപഗ്രഥനവും നടത്തുമ്പോള്‍ കിട്ടുന്ന സാധ്യത താഴെ ചിത്രത്തോടൊപ്പം കൊടുത്തിരിക്കുന്നു.


ഈ പരീക്ഷണം പല പ്രാവശ്യം നടത്തി അതില്‍നിന്നും കിട്ടിയ സാധ്യത പ്രസ്തുത സമവാക്യത്തില്‍ കൊടുത്ത് പൈയുടെ വില കണ്ടെത്താന്‍ സാധിക്കും. ബഫോണ്‍ പ്രശ്നത്തോടൊപ്പം ഇത്തരമൊരു കണ്ടെത്തലുമുണ്ട് . പരീക്ഷണം 3048 തവണ നടത്തി കണ്ടെത്തിയ പൈ വില 3.1415929 ആണ്. ഇത് തികച്ചും യാദൃശ്ചികമായ ഗണിതസംഭവമാണോ? ഇതോ പ്രപഞ്ച ചേതനയില്‍ നാമറിയാതെ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഗണിത കൗതുകമാണോ?

ഇനി ഒരു സംഖ്യാപ്രശ്നം കാണാം. ഇത് സാധ്യതാഗണിതത്തില്‍ നിന്നുതന്നെയാണ്. 3, 1, 4, 0, 9, 2 എന്നീ അക്കങ്ങള്‍ക്കിടയില്‍ ചില ഒഴിവുകളുണ്ട്.
ആ ഒഴിവുകളില്‍ 5,6,7,8 എന്നിവ യഥേഷ്ടം എഴുതാം.അങ്ങനെ കിട്ടുന്ന പത്തക്കസംഖ്യ 396 ന്റെ ഗുണിതമാകാന്‍ ഉള്ള സാധ്യത എത്ര?
സാധ്യതയുടെ ഗണിതത്തിന്റെ ക്ലാസിക്കല്‍ നിര്‍വചനം കൃഷ്ണന്‍സാര്‍ മലയാളത്തില്‍ എഴുതിയത് ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട് ‌. ഒരു പ്രവൃത്തിയുടെ ഫലങ്ങള്‍ പലതരത്തില്‍ സംഭവിക്കാവുന്ന സന്ദര്‍ഭങ്ങളില്‍, ഒരു നിശ്ചിത സംഭവത്തിന്റെ സാധ്യത എന്നത് അതിന് അനുകൂലമായ ഫലങ്ങളുടെ എണ്ണം, ആകെ ഉണ്ടാകുന്ന ഫലങ്ങളുടെ എണ്ണത്തിന്റെ എത്രഭാഗമാണ് എന്നതാണ് ആ സംഭവത്തിന്റെ സാധ്യത.


Read More | തുടര്‍ന്നു വായിക്കുക

SSLC 2012 RESULT

>> Monday, April 25, 2011

SSLC 2013 Result : 24-4-2013 ബുധനാഴ്ച രാവിലെ 11.30 ന്
www.keralaresults.nic.in
Student wise Result | School Wise Result

www.keralapareekshabhavan.in | www.results.kerala.nic.in | www.keralaresults.nic.in
www.kerala.gov.in | www.prd.kerala.gov.in | www.results.itschool.gov.in


Read More | തുടര്‍ന്നു വായിക്കുക

പേ ഫിക്സ് ചെയ്യുന്നത് എങ്ങിനെ?


ലേഖകന്‍ കോഴിക്കോട് ജില്ലയിലെ ആര്‍ .ഇ.സി.ഗവ.ഹൈസ്‌കൂള്‍ ചാത്തമംഗലത്തെ ഒരു പ്രൈമറി അദ്ധ്യാപകനാണ്. അഞ്ചു വര്‍ഷം കോഴിക്കോട് എസ്.എസ്.എ യില്‍ പ്രവര്‍ത്തിച്ച പരിചയം മാത്രമാണ് ഇത്തരം ഒരു സംരംഭത്തിന് മുതിരാന്‍ പ്രേരിപ്പിച്ചത്. അന്ന് ലഭിച്ച കംപ്യൂട്ടര്‍ ട്രെയിനിങ്ങുകളും, കോഴിക്കോട് ഡി.പി.ഒ ആയിരുന്ന അബ്ബാസ്അലി, കോഴിക്കോട് റൂറല്‍ ബി.പി.ഒ ആയിരുന്ന ഇ.രാജഗോപാലന്‍ ‍, ട്രെയിനര്‍ ആയിരുന്ന കെ.ജെ.ജോയ് എന്നിവര്‍ നല്‍കിയ പ്രോത്സാഹനങ്ങളും എന്നും തനിക്ക് പ്രചോദമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കേരള സര്‍ക്കാര്‍ 26.02.2011 ന് പുറത്തിറക്കിയ ശമ്പളപരിഷ്‌കരണ ഉത്തരവിലേക്ക് വെളിച്ചം വീശാനാണ് ഈ ലേഖനത്തില്‍ ഉദ്ദേശിച്ചിരിക്കുന്നത്. ആയത് ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തിരികൊളുത്തുമെന്ന് പ്രത്യാശിക്കുന്നു. ആക്ഷേപങ്ങളും അഭിപ്രായങ്ങളും സവിനയം ക്ഷണിച്ചുകൊള്ളുന്നു. ശമ്പള പരിഷ്ക്കരണം എങ്ങനെയാണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് ഉദാഹരണസഹിതം വിശദീകരിക്കുന്നതോടൊപ്പം ഇക്കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ഉപകരിക്കുന്ന ഒരു സോഫ്റ്റ്​വെയറും താഴെ നല്‍കിയിരിക്കുന്നു. നോക്കുമല്ലോ.

ശമ്പളപരിഷ്ക്കരണത്തിലെ ചില ഭാഗങ്ങളില്‍ ക്ലാരിഫിക്കേഷന്‍ ലഭിച്ചെങ്കില്‍ മാത്രമേ അധ്യാപകരുടെ ഗ്രേഡിന്റെ കാര്യത്തില്‍ വ്യക്തതവരികയുള്ളു. ഉദാഹരണത്തിന് ഹൈസ്ക്കൂള്‍ അധ്യാപകരുടെ ഗ്രേഡ് 7, 15, 22 വര്‍ഷങ്ങളിലേക്ക് മാറ്റിയത് പ്രകാരം (ഉത്തരവിന്റെ പേജ് 2, 3 കാണുക) ഇത്തരം കാര്യങ്ങള്‍ ഫലത്തില്‍ വരുന്ന 1-2-2011 ന് (ഉത്തരവിന്റെ പേജ് 16 കാണുക) ഏഴര വര്‍ഷം സര്‍വീസ് തികയുന്നവര്‍ ഏത് തിയതിയില്‍ ഗ്രേഡ് ഫിക്സ് ചെയ്യണം? ഇത്തരം കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ പബ്ളിഷ് ചെയ്യുന്ന ഓപ്ഷന്‍ ഫോമിനുമെല്ലാം വേണ്ടി അല്പം കൂടി കാത്തിരിക്കേണ്ടതുണ്ട്. അനക്സര്‍ 4-12 വെബ്സൈറ്റില്‍ വരാനുമുണ്ട്. അതു കൊണ്ടു തന്നെ നമുക്ക് കുറച്ചു കൂടി കാത്തിരിക്കാം. ഗ്രേഡ് ഒഴികെയുള്ള കാര്യങ്ങളില്‍ നമുക്ക് ചര്‍ച്ച തുടരാം. എന്തായാലും അധ്യാപകര്‍ക്കൊപ്പം മാത്​സ് ബ്ലോഗ് എന്നുമുണ്ടാകും. ചര്‍ച്ച തുടരട്ടെ.
ശമ്പളപരിഷ്‌കരണം - എന്ത് ?
കാലാസൃതമായി ജീവിതനിലവാരത്തില്‍ വരുന്ന മാറ്റങ്ങള്‍ പൊതുവിപണിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഏകോപ്പിക്കാനാണ് ശമ്പളപരിഷ്‌കരണം നടത്തുന്നതെന്ന് പൊതുവില്‍ പറയാം. അങ്ങിനെ ഏകോപിപ്പിക്കുമ്പോള്‍ പൊരുത്തക്കേടുകളും സ്വാഭാവികമാണ്. അതിനെ അനോമലി എന്നാണ് പറയുക. അത് പരിഹരിക്കുന്നതിനും സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിക്കും.

ശമ്പളപരിഷ്‌കരണം എങ്ങിനെ ?
1.07.2009ല്‍ നിലവിലുണ്ടായിരുന്ന ശമ്പളത്തോട് 64 % ഡി.എ, ഫിറ്റ്‌മെന്റ്, സര്‍വ്വീസ് വെയിറ്റേജ് എന്നിവ കൂട്ടിയാണ് പുതുക്കിയ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. 1-1-2010 മുതല്‍ പുതുക്കിയ അടിസ്ഥാന ശമ്പളത്തിന്റെ 8% ഡി.എയും 1-7-2010 മുതല്‍ 18% ഡി.എയും നമുക്ക് ലഭിക്കും. ഹൌസ് റെന്റ് അലവന്‍സിലും സിറ്റി കോമ്പന്‍സേറ്ററി അലവന്‍സിലും മാറ്റമുണ്ട്. പക്ഷേ അടിസ്ഥാന ശമ്പളം നിര്‍ണയിക്കുന്നതിന് അതൊന്നും പരിഗണിക്കുന്നതേയില്ല. അതിനായി വേണ്ടത് സര്‍വ്വീസില്‍ പ്രവേശിച്ച തീയതി, ഓപ്ഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ദിവസം, 1-7-2009 ലെ അടിസ്ഥാന ശമ്പളം (Basic Pay) എന്നിവയാണ്. പിന്നെ അല്പം ലോജിക്കും.


House Rent Allowance
Pay Range B2 Class City C Class city/ Town Cities not in B2 & C Class Other places
8500-8729 350 270 270 250
8730-12549 560 390 390
12550-24039 840 550 480
24040-29179 1050 700 530
29180-33679 1400 950 530
33680 & above 1680 1110 530

സിറ്റി കോമ്പന്‍സേറ്ററി അലവന്‍സിന്റെ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. ഇതും അടിസ്ഥാന ശമ്പളം ഫിക്സ് ചെയ്യുമ്പോള്‍ ആവശ്യമായി വരുന്നേയില്ല. എങ്കിലും അധിക വിവരം എന്ന നിലയില്‍ നല്‍കിയതാണ്.
City Compensatory Allowance
Sl. No Pay Range Rate per Month
1 Below Rs.9440 Rs.200/-
2 Rs.9440 and above but below Rs.13540 Rs.250/-
3 Rs.13540 and above but below Rs.16980 Rs.300/-
4 Rs.16980 and above Rs.350/-

ശമ്പളപരിഷ്‌കരണം എങ്ങിനെ നടത്താം
ശമ്പളപരിഷ്‌കരണം തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

  1. ഓപ്ഷന്‍ കൊടുക്കല്‍
  2. ഓപ്ഷന്‍ തിയ്യതി നിശ്ചയിക്കല്‍
  3. നഷ്ടലാഭങ്ങളെപറ്റിയുള്ള ഉള്‍ക്കാഴ്ച.

1. ഓപ്ഷന്‍ കൊടുക്കല്‍
26.02.2011 മുതല്‍ 6 മാസത്തിനകം ഓപ്ഷന്‍ നിര്‍ബന്ധമായും എഴുതി കൊടുക്കേണ്ടതുണ്ട്. (അനക്‌സ് 2 പേജ് 4 13)

2. ഓപ്ഷന്‍ തിയ്യതി നിശ്ചയിക്കല്‍
ഓപ്ഷന്‍ തിയ്യതി 26.02.2011 മുതല്‍ ഒരു വര്‍ഷത്തില്‍ കൂടുതലാവാന്‍ പാടില്ല. അങ്ങിനെ വരുമ്പോള്‍ 1.07.2009 മുതല്‍ 26.02.2012 ന്റെയുള്ളില്‍ ഏതു തിയതിയും ഒരാള്‍ക്ക് നിശ്ചയിക്കാം. (അനക്‌സ് 2 പേജ് 6 26)

3. നഷ്ടലാഭങ്ങളെപറ്റിയുള്ള ഉള്‍ക്കാഴ്ച.
ചിലര്‍ കൂടുതല്‍ തുക പിഎഫില്‍ ലഭിക്കുമെന്നതിനാല്‍ ഓപ്ഷന്‍ നിശ്ചയിക്കും. ചിലര്‍ ബാക്കിയുള്ള സര്‍വ്വീസ് കണക്കിലെടുത്ത് കൂടുതല്‍ ബേസിക് പേ ലഭിക്കുന്ന വിധത്തില്‍ ഓപ്ട് ചെയ്യും. എല്ലാവര്‍ക്കും 1.07.2009 മുതല്‍ 26.02.2012 ന്റെയുള്ളില്‍ ഏതു തിയതിയും ഒരാള്‍ക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്ന് ഓര്‍ക്കുക.

ശമ്പളം പുതുക്കി നിശ്ചയിക്കുമ്പോള്‍

ഓപ്ഷന്‍ എ
1.7.2009 ലെ അടിസ്ഥാനശമ്പളം + 64 % ഡി.എ + ഫിറ്റ്‌മെന്റ് ബെനഫിറ്റ് (1000 രൂപ അല്ലെങ്കല്‍ അടിസ്ഥാനശമ്പളത്തിന്റെ 10 % ഏതാണോ കൂടുതല്‍ അത്) + സര്‍വ്വീസ് വെയിറ്റേജ് (അടിസ്ഥാനശമ്പളം പൂര്‍ത്തിയായ സര്‍വ്വീസ് വര്‍ഷം (പരമാവധി 30 വര്‍ഷം) / 200 ). ഇതിന്റെ ആകെ തുകയെ എക്‌സിസ്റ്റിങ് എമോളിമെന്റ്‌സ് എന്ന് പറയും. എക്‌സിസ്റ്റിങ് എമോളിമെന്റ്‌സിന്റെ തൊട്ടടുത്ത സ്റ്റേജായി അടിസ്ഥാനശമ്പളം 1.07.2009 മുതല്‍ ഫിക്‌സ് ചെയ്യാം. അടുത്ത ഇംക്രിമെന്റ് തിയതി 1.07.2010 ആയിരിക്കും.
ഓപ്ഷന്‍ ബി
1.07.2009 ന് ശേഷമുള്ള അടുത്ത ഇംക്രിമെന്റ് തിയതിയിലേക്ക് നിശ്ചയിക്കാം. അപ്പോഴും മേല്‍പറഞ്ഞതുപോലെ ഫിക്‌സ് ചെയ്യാം. ഇംക്രിമെന്റ് തിയതിയിലെ അടിസ്ഥാനശമ്പളം + 64 % ഡി.എ + ഫിറ്റ്‌മെന്റ് ബെനഫിറ്റ് (1000 രൂപ അല്ലെങ്കല്‍ അടിസ്ഥാനശമ്പളത്തിന്റെ 10 % ഏതാണോ കൂടുതല്‍ അത്) + സര്‍വ്വീസ് വെയിറ്റേജ് (അടിസ്ഥാനശമ്പളം പൂര്‍ത്തിയായ സര്‍വ്വീസ് വര്‍ഷം (പരമാവധി 30 വര്‍ഷം) / 200 ).
ഓപ്ഷന്‍ സി
ഇതുപോലെ അതിനടുത്ത ഇംക്രിമെന്റ് തിയതിയിലേക്കും നിശ്ചയിക്കാം. ഇത്തരത്തില്‍ മൂന്നോ നാലോ തിയതികളില്‍ ഫിക്‌സ് ചെയ്ത് നോക്കി കൂടുതല്‍ ലാഭകരമേതെന്ന് തീരുമാനിച്ച് വേണം ഓപ്ഷന്‍ നല്‍കാന്‍. ഓര്‍ക്കുക ഒരിക്കല്‍ നല്‍കിയ ഓപ്ഷന്‍ റദ്ദ് ചെയ്യാനോ പുതുതായി നല്‍കാനോ പ്രോവിഷനില്ല.

ചില ഉദാഹരണങ്ങള്‍
നാല് വര്‍ഷം സര്‍വീസുള്ള ഒരു അധ്യാപകന്റെ അടിസ്ഥാന ശമ്പളം ഫിക്സ് ചെയ്യുന്ന വിധം
ഉദ്യോഗപ്പേര് H.S.A
സര്‍വീസില്‍ പ്രവേശിച്ച തീയതി 05-06-2006
ഇന്‍ക്രിമെന്റ് തീയതി* 01-06-2009
അടിസ്ഥാനശമ്പളം (1-7-2009 ല്‍ ) 8990
64 % ഡി.എ 5754
ഫിറ്റമെന്റ് 1000
സര്‍വ്വീസ് വെയിറ്റേജ് (3 year)** (3x0.5)% of Basic pay 135
ആകെ 15879
പുതുക്കിയ അടിസ്ഥാന ശമ്പളം (മാസ്റ്റര്‍ സ്കെയിലില്‍ തൊട്ടു മുകളിലെ തുക) 16180
* ഇന്‍ക്രിമെന്റ് തിയതിയില്‍ മാറുന്നില്ല
** സര്‍വീസ് കാലം 5-6-2006 മുതല്‍ 1-7-2009 വരെ 3 വര്‍ഷം


(താഴെ നല്‍കിയിരിക്കുന്നത് എട്ടു വര്‍ഷം സര്‍വ്വീസുള്ള മറ്റൊരു അധ്യാപകന്റെ ശമ്പളം ഫിക്സ് ചെയ്യുന്ന രീതിയാണ്. ഈ അധ്യാപകന് 2009 ല്‍ ഗ്രേഡ് ലഭിക്കുന്നതിനാല്‍ രണ്ട് തരത്തിലും ഫിക്സ് ചെയ്തു നോക്കണം. ഗ്രേഡിന് മുമ്പ് ഫിക്സ് ചെയ്യുന്ന രീതിയും ഗ്രേഡിനു ശേഷം ഫിക്സ് ചെയ്യുന്ന രീതിയും. ഇത് രണ്ടു കേസുകളാക്കി തിരിച്ച് ചുവടെ നല്‍കിയിരിക്കുന്നു.
കേസ് 1 : ഗ്രേഡിനു മുമ്പ് ഫിക്സ് ചെയ്യുന്നു. എന്നിട്ട് ഗ്രേഡ് വാങ്ങുന്നു.
ഉദ്യോഗപ്പേര് H.S.A
സര്‍വീസില്‍ പ്രവേശിച്ച തീയതി 03-08-2001
അടുത്ത ഇന്‍ക്രിമെന്റ് തീയതി* 01-07-2010
അടിസ്ഥാനശമ്പളം (1-7-2009 ല്‍ ) 9390
64 % ഡി.എ 6010
ഫിറ്റമെന്റ് 1000
സര്‍വ്വീസ് വെയിറ്റേജ് (7 year)** (7x0.5)% of Basic pay 329
ആകെ 16729
പുതുക്കിയ അടിസ്ഥാന ശമ്പളം (മാസ്റ്റര്‍ സ്കെയിലില്‍ തൊട്ടു മുകളിലെ തുക) 16980
* കഴിഞ്ഞ ശമ്പളപരിഷ്ക്കരണത്തിനു ശേഷം ഇന്‍ക്രിമെന്റ് തീയതി മാറി ജൂലൈ 1 ആയി
** സര്‍വീസ് കാലം 3-8-2001 മുതല്‍ 1-7-2009 വരെ 7 വര്‍ഷം
ഗ്രേഡ് കണക്കാക്കുന്നത് (3/8/2009 ല്‍ 8 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ )
പുതുക്കിയ അടിസ്ഥാന ശമ്പളം 16980
ഇതിനു മുകളിലെ രണ്ട് ഇന്‍ക്രിമെന്റ് 440 + 440 880
ഗ്രേഡ് ഫിക്സ് ചെയ്ത ശേഷം അടിസ്ഥാന ശമ്പളം
17860


കേസ് 2 : പഴയ ശമ്പളത്തില്‍ 3-8-2009 വരെ കാത്തിരുന്ന് ഗ്രേഡ് വാങ്ങുന്നു. അതിനു ശേഷം ഫിക്സ് ചെയ്യുന്നു.
ഗ്രേഡ് കണക്കാക്കുന്നത് (3/8/2009 ല്‍ 8 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ )
അടിസ്ഥാന ശമ്പളം (1-8-2009 ല്‍ ) 9390
പഴയ സ്കെയിലിലെ രണ്ട് ഇന്‍ക്രിമെന്റ് 200 + 240 440
ഗ്രേഡ് ഫിക്സ് ചെയ്ത ശേഷം അടിസ്ഥാന ശമ്പളം
9830
അടുത്ത ഇന്‍ക്രിമെന്റ് തീയതി* 01-08-2010
അടിസ്ഥാനശമ്പളം (1-8-2009 ല്‍ ) 9830
64 % ഡി.എ 6291
ഫിറ്റമെന്റ് 1000
സര്‍വ്വീസ് വെയിറ്റേജ് (8 year)** (8 x 0.5)% of Basic pay 393
ആകെ 17514
പുതുക്കിയ അടിസ്ഥാന ശമ്പളം (മാസ്റ്റര്‍ സ്കെയിലില്‍ തൊട്ടു മുകളിലെ തുക) 17860
* കഴിഞ്ഞ ശമ്പളപരിഷ്ക്കരണത്തിനു ശേഷം ഇന്‍ക്രിമെന്റ് തീയതിക്ക് ആഗസ്റ്റ് 3 വരെ കാത്തിരിക്കുന്നു.
** സര്‍വീസ് കാലം 3-8-2001 മുതല്‍ 1-8-2009 വരെ 8 വര്‍ഷം

ഈ അധ്യാപകന് ഗ്രേഡിനു മുമ്പ് (കേസ് 1) പേ ഫിക്സ് ചെയ്യുന്നതാണ് ഗുണം. കാരണം, അദ്ദേഹം ശമ്പളവര്‍ദ്ധനവിനു വേണ്ടി ഒരു മാസം കൂടി കാത്തിരിക്കണം. ആ കാലയളവിലെ തുക നഷ്ടമാണല്ലോ.

Pay Fixation software (Exe in Zip file)
Contact : mohan7805@gmail.com

Pay Fixation software (Final Version) (Prepared by Anirudhan nilamel)

Pay fixation Excel Program (Updated on 28-4-2011)
Contact : Shijoy@yahoo.com


Read More | തുടര്‍ന്നു വായിക്കുക

അജ്മലും അവന്റെയൊരു ഡെല്ലും..!

>> Saturday, April 23, 2011


കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ അജ്മല്‍ തന്റെ പുതിയ 'ഡെല്‍ ഇന്‍സ്പിരോണ്‍' ലാപ്​ടോപുമായി എത്തിയത് ഒരുപാട് സംശയങ്ങളുമായാണ്. ജെനുവിന്‍ 'വിന്റോസ് 7' ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ലാപില്‍ ഈയിടെയായി ഇന്റര്‍നെറ്റ് വളരേ സ്ലോയാകുകയും സൈറ്റുകള്‍ റീ-ഡയറക്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. പണം മുടക്കി, ആന്റി വൈറസ് പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തെങ്കിലും ആഡ്​വെയറുകളും സ്പാംവെയറുകളും നീക്കുന്നതില്‍ വേണ്ടത്ര ഫലം കണ്ടില്ലെന്നുമാത്രമല്ലാ, കൂടുതല്‍ സ്ലോ ആകുകയും ചെയ്തു. അപ്പോഴാണ് ആരോ പറഞ്ഞ് ലിനക്സിന്റേയും ഉബുണ്ടുവിന്റെ ഗുണങ്ങള്‍ മനസ്സിലാക്കിയത്. ശേഖരിച്ചു സൂക്ഷിച്ചിരിക്കുന്ന പ്രധാനപ്പെട്ട പഠന ഫയലുകളൊന്നും നഷ്ടപ്പെടുത്താതെ, വിന്റോസ് നിലനിര്‍ത്തിക്കൊണ്ടുതന്നെ അതൊന്ന് ഇന്‍സ്റ്റാള്‍ ചെയ്തുതരണമെന്ന മിനിമം ആവശ്യമേ മരുമകന്‍ കൂടിയായ അവനുള്ളൂ..!

അതിനെന്താ പ്രയാസം? കഴിഞ്ഞ ആറേഴു കൊല്ലങ്ങളായി എത്രയെത്ര സിസ്റ്റങ്ങളില്‍ ഞാനിത് ചെയ്തിരിക്കുന്നു! എങ്കിലും, ഒരു മുന്‍കരുതലെന്ന നിലയില്‍ ആദ്യം അവന്റെ പ്രധാനപ്പെട്ട ഫയലുകളെല്ലാം ഒരു എക്സ്ടേണല്‍ ഹാര്‍ഡ് ഡിസ്കിലേക്ക് പകര്‍ത്തിവെച്ചു. ഐടി@സ്കൂളിനു വേണ്ടി മലപ്പുറത്തെ ഹക്കീം മാസ്റ്റര്‍ കസ്റ്റമൈസ് ചെയ്തെടുത്ത ഉബുണ്ടുവിന്റെ ഏറ്റവും പുതിയ വേര്‍ഷനടങ്ങിയ പെന്‍ ഡ്രൈവില്‍ നിന്നും ബൂട്ട് ചെയ്ത് പണിയാരംഭിച്ചു. പ്രശ്നങ്ങളൊന്നുമില്ലാതെ 25 മിനിറ്റുകൊണ്ട് സംഗതി റെഡി! ബൂട്ട് ചെയ്ത് വന്ന ഉബുണ്ടുവിന്റെ അപ്ലിക്കേഷനുകളൊന്നൊന്നായെടുത്ത് ഗുണഗണങ്ങളെക്കുറിച്ച് വാചാലനായി. ഇനി, തന്റെ വിന്റോസ് നഷ്ടപ്പെട്ടിട്ടില്ലെന്ന് അവനെ ബോധ്യപ്പെടുത്താന്‍ സിസ്റ്റം റീബൂട്ട് ചെയ്തു. പടച്ചോനേ..! ബൂട്ട് ചെയ്ത് വന്ന് നില്ക്കുന്നത് .no module found.അജ്മലിന്റെ മുഖത്തെ പ്രസന്നത മാഞ്ഞു, എന്റേയും. എന്താ പ്രശ്നമെന്ന് മനസ്സിലാകുന്നില്ല. ഒരിക്കല്‍ കൂടി ചെയ്തു നോക്കാമെന്നു തീരുമാനിച്ചു. ഇന്‍സ്റ്റലേഷനു ശേഷം ഇത്തവണ ബൂട്ടു ചെയ്ത് നേരെ വിന്റോസില്‍ കയറി. ഹാവൂ, കുഴപ്പമൊന്നുമില്ല! എന്നാല്‍ തിരിച്ചിറങ്ങി റീബൂട്ടില്‍ വീണ്ടും .no module found.

ആദ്യം വിളിച്ചത് ശ്രീനാഥിനെ. ബയോസില്‍ ചില്ലറ മിനുക്കു പണികള്‍ പറഞ്ഞുതന്നത് പരീക്ഷിച്ചു, രക്ഷയില്ല. പിന്നീട് വിളിച്ച ഹസൈനാര്‍ മാഷാണ് ചില സൂചനകള്‍ തന്നത്. പുതുതായിറങ്ങുന്ന ചില കമ്പനി ലാപ്​ടോപുകാരുടെ പോക്രിത്തരം! തങ്ങള്‍ തന്നിരിക്കുന്ന വിന്റോസിനോടൊപ്പം മറ്റു ഓപറേറ്റിങ് സിസ്റ്റങ്ങളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കാന്‍ ഏതോ പ്രോഗ്രാമുകള്‍ വിന്യസിച്ചിരിക്കുമത്ര! ഓരോ റീസ്റ്റാര്‍ട്ടിലും അവന്‍ MBR (മാസ്റ്റര്‍ ബൂട്ട് റെക്കോഡ്)മാറ്റിയെഴുതും!!

എന്നാല്‍ അതൊന്നു കണ്ടുപിടിക്കണമല്ലോ..! അരദിവസം മുഴുവന്‍ കുത്തിയിരുന്നു. ഉബുണ്ടു ഫോറം പരതി. ഗ്രബ് മാത്രം റീ ഇന്‍സ്റ്റാള്‍ ചെയ്ത് വിന്റോസില്‍ കയറി നോക്കി. മുഴുവന്‍ പ്രോഗ്രാമുകളുടേയും കൂട്ടത്തില്‍ ഡെല്‍ സ്പെഷ്യല്‍ മൂന്നെണ്ണം, അണ്‍ ഇന്‍സ്റ്റാള്‍ വഴി കളഞ്ഞൂ മൂന്നും. വീണ്ടും ഗ്രബ് റീ ഇന്‍സ്റ്റാള്‍ ചെയ്തു.

(ഗ്രബ് Re-install ചെയ്യാനായി ഹസൈനാര്‍ മങ്കട സാറിന്റെ പഴയൊരു പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്,,...........
ഉബുണ്ടു സി.ഡി. ഉപയോഗിച്ച് സിസ്റ്റം ബൂട്ട് ചെയ്യുക. Try Ubuntu ഉപയോഗിച്ച് ലൈവ് ആയി ബൂട്ട് ചെയ്ത് Desktop ലെത്തുക. ഇനി ഉബുണ്ടു/ഗ്രബ് നഷ്ടപ്പെട്ട OS ന്റെ റൂട്ട് പാര്‍ട്ടീഷ്യന്‍ ഏതെന്ന് മനസ്സിലാക്കുക. അതിനായി ടെര്‍മിനല്‍ തുറന്ന് താഴെ പറയുന്ന കമാന്റ് ടൈപ്പ് ചെയ്യുക.
sudo fdisk -l
OR
sudo blkid

sudo fdisk -l എന്ന കമാന്റിന് താഴെയുള്ള രീതിയില്‍ റിസള്‍ട്ട് ലഭിക്കുന്നു.

/dev/sda1 * 1 1976 15872188+ c W95 FAT32 (LBA)
/dev/sda2 1977 9729 62275972+ f W95 Ext'd (LBA)
/dev/sda5 1977 3800 14651248+ b W95 FAT32
/dev/sda6 3801 5546 14024713+ b W95 FAT32
/dev/sda7 5547 5801 2048256 82 Linux swap / Solaris
/dev/sda8 5802 9729 31551628+ 83 Linux

ഇതില്‍ നിന്നും size ലൂടെ പാര്‍ട്ടീഷ്യന്‍ തിരിച്ചറിയാം. റൂട്ട് പാര്‍ട്ടീഷ്യന്‍ sda8 ആണെന്നിരിക്കട്ടെ.. ഈ പാര്‍ട്ടീഷ്യനെ ലൈവ് സി.ഡി യുടെ ഫയല്‍ സിസ്റ്റത്തിലെ mnt എന്ന ഫോള്‍ഡറിലേക്ക് താഴെയുള്ള കമാന്റിലൂടെ മൗണ്ട് ചെയ്യിക്കുക.

sudo mount /dev/sda8 /mnt
ഫയല്‍ സിസ്റ്റത്തിലെ mnt എന്ന ഫോള്‍ഡര്‍ തുറന്ന് മൗണ്ട് ചെയ്തിരിക്കുന്നത് ശരിയായ പാര്‍ട്ടീഷ്യന്‍ തന്നെയാണോ എന്ന് ഉറപ്പ് വരുത്താവുന്നതാണ്. ഇനി ഫയല്‍ സിസ്റ്റത്തിലെ(ലൈവ്) dev,proc,sys എന്നിവയേയും താഴെയുള്ള കമാന്റിലൂടെ ഓരോന്നായി mnt എന്ന ഫോള്‍ഡറിലേക്ക് മൗണ്ട് ചെയ്യിക്കാം.
sudo mount --bind /dev /mnt/dev
sudo mount --bind /proc /mnt/proc
sudo mount --bind /sys /mnt/sys

ഇപ്പോള്‍ mnt എന്ന ഫോള്‍ഡറില്‍ ഒരു ചെറിയ 'വിര്‍ച്ച്വല്‍ ഫയല്‍ സിസ്റ്റം' തയ്യാറായി. പ്രസ്തുത ഫയല്‍ സിസ്റ്റത്തില്‍ അഡ്മിനിസ്ട്രേറ്റീവ് പ്രിവിലേജോടെ (chroot)പ്രവേശിക്കാന്‍ താഴെയുള്ള കമാന്റ് ഉപയോഗിക്കുക.
sudo chroot /mnt

ശേഷം ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്യാനായി താഴെയുള്ള കമാന്റ് ഉപയോഗിക്കാം.ഇവിടെ sudo ആവശ്യമില്ല.
grub-install --recheck /dev/sda (sda എന്നത് ഹാര്‍ഡ് ഡിസ്ക് ടൈപ്പിനെക്കുറിക്കുന്നു)

Ctrl+D അമര്‍ത്തി chroot നെ ക്സോസ് ചെയ്യാം.ഇനി മൗണ്ട് ചെയ്ത എല്ലാ ഫോള്‍ഡറുകളേയും unmount ചെയ്യിക്കാം.
sudo umount /mnt/dev
sudo umount /mnt/sys
sudo umount /mnt/proc
sudo umount /mnt
സിസ്റ്റം റീബൂട്ട് ചെയ്യുക.
sudo reboot)
ഭാഗ്യം സംഗതി റെഡി!
പിന്‍കുറിപ്പ്:
ഡെല്ലിന്റേതില്‍ മാത്രമല്ലാ, സോണി വയോ, ഏസര്‍,...തുടങ്ങിയവകളിലും ഈ പ്രശ്നമുണ്ട്. ഇന്‍സ്റ്റലേഷനു മുമ്പ് വിന്റോസില്‍ കയറി കുഴപ്പക്കാരെ പുറത്താക്കിയാല്‍ പിന്നെ യാതൊരു പ്രശ്നവുമില്ല.
കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ വെച്ച് ഹക്കീം മാഷോട് ഈ വിവരം പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഇതൊരു പോസ്റ്റാക്കണമെന്നും ധാരാളം പേര്‍ക്ക് ഉപകാരപ്പെടുമെന്നും പറഞ്ഞത്. സാങ്കേതികമായി വലിയ ധാരണകളൊന്നുമില്ലാത്തതിനാല്‍ പോസ്റ്റിലുള്ള പിശകുകള്‍ അറിവുള്ളവര്‍ കമന്റുവഴി തിരുത്തണം. ഇതുപോലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുകയും വേണം.


Read More | തുടര്‍ന്നു വായിക്കുക

ബ്ലോഗര്‍ രൂപം മാറുന്നു.

>> Thursday, April 21, 2011

ഇന്റര്‍നെറ്റിന് ഒരു മേല്‍വിലാസമുണ്ടാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതിന്റെ അവകാശവാദങ്ങളുന്നയിക്കാന്‍ എന്തു കൊണ്ടും അര്‍ഹത ഗൂഗിളിനുണ്ട്. (ഇക്കാര്യം മറിച്ചും പറയാം. വിരോധമില്ല) ബ്ലോഗ് എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകള്‍ ഏതെല്ലാമാണ്? ബ്ലോഗ്സ്പോട്ട് അഥവാ ബ്ലോഗര്‍, വേര്‍ഡ് പ്രസ് അങ്ങിനെ പോകുന്നു ആ നിര. ഇക്കൂട്ടത്തില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്ലോഗ് സേവനമേതെന്നു ചോദിച്ചാല്‍, അതേ നിമിഷം മറുപടി വരിക ബ്ലോഗര്‍ എന്നായിരിക്കും. അല്ലേ? (ഇതില്‍ ചിലര്‍ക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. തല്‍ക്കാലം, ഒന്നുക്ഷമിക്ക്!) അങ്ങിനെയുള്ള ഗൂഗിളിന്റെ ബ്ലോഗ് സേവനമായ ബ്ലോഗര്‍ ഒരു രൂപമാറ്റത്തിനൊരുങ്ങുകയാണ്. ഒരു പുതുപുത്തന്‍ വേഷവ്യതിയാനമാണ് ഗൂഗിള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഒരു പ്ലാസ്റ്റിക് സര്‍ജറി. പുതുതലമുറ ബ്ലോഗിലേക്ക് (Next Generation blogger) ഒരു കാല്‍വയ്പ്. അങ്ങിനെ കാണാന്‍ പോകുന്ന പൂരത്തിന് വിശേഷണങ്ങള്‍ അനവധിയാണ്. അതെന്താണെന്നല്ലേ? ആകാംക്ഷയേറുന്നെങ്കില്‍ ഞാനധികം നീട്ടുന്നില്ല.

ഒരു സമീപകാല ചരിത്രത്തില്‍ നിന്ന് തുടങ്ങാം. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടരലക്ഷം സജീവ വായനക്കാരാണ് ബ്ലോഗറിനുണ്ടായിരുന്നത്. എന്നാല്‍ ഇന്നത് 400 കോടി സജീവവായനക്കാരിലെത്തി നില്‍ക്കുന്നു. 50 കോടി (half billion) ബ്ലോഗ് പോസ്റ്റുകളെങ്കിലും ബ്ലോഗറിലൂടെ ഇതിനോടകം ബ്ലോഗര്‍മാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇത് ഏകദേശം 53 ലക്ഷം നോവലുകള്‍ക്ക് തുല്യമാണത്രേ. അന്‍പതിനായിരം കോടിയിലധികം (half trillion) വാക്കുകളാണ് ഈ പോസ്റ്റുകളിലുള്ളത്. മലയാളത്തിലടക്കം 50 ഭാഷകളില്‍ ഗൂഗിള്‍ നേരിട്ട് സേവനം നല്‍കുന്നുണ്ട്. രണ്ടരലക്ഷം വാക്കുകള്‍ ഒരു മിനിറ്റില്‍ എഴുതപ്പെടുന്നുണ്ട്. ഈ കണക്കുവെച്ചു നോക്കിയാല്‍ ദിനംപ്രതി 5000 നോവലുകള്‍ എഴുതപ്പെടുന്നതിന് തുല്യമാണിത്. ഇത്രയും ജനപ്രീതിയാര്‍ജ്ജിച്ച സ്ഥിതിക്ക് കാലത്തിന് അനുസരിച്ച ഒരു മാറ്റത്തിന് ബ്ലോഗറും തയ്യാറെടുക്കേണ്ടേ? ഫാസ്റ്റ് യുഗത്തില്‍ അല്പം ഫാഷനായില്ലെങ്കിലോ?

2010 ല്‍ ടെംപ്ലേറ്റ് ഡിസൈനിങ്ങിലൂടെയാണ് ഗൂഗിള്‍ ബ്ലോഗറില്‍ മാറ്റം കൊണ്ടുവന്നത്. Dash board-Design-Template Designer ല്‍ എത്തി അതിലൂടെ Template ന്റെ നിറവും അക്ഷരവലിപ്പവുമെല്ലാം ഉപയോക്താവിന് മാറ്റാന്‍ കഴിയുന്ന ഒരു സൗകര്യം ഗൂഗിള്‍ പ്രദാനം ചെയ്തു. ഒപ്പം Dash board-Stats എന്ന മെനുവിലൂടെ വായനക്കാരുടെ എണ്ണവും അവര്‍ സന്ദര്‍ശിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളുമെല്ലാം ബ്ലോഗ് അഡ്മിനിസ്ട്രേറ്റര്‍ക്ക് കാണാനും ഈ സേവനശൃംഖല സൗകര്യമൊരുക്കി. ഒപ്പം സ്പാം കമന്റുകളുടെ ഫില്‍റ്ററിങ്ങും ഫലപ്രദമായി. (ഇത് ബൂലോകത്ത് അല്പമൊക്കെ ഒച്ചപ്പാടുണ്ടാക്കി. താനിട്ട കമന്റ് കാണുന്നില്ലായെന്ന് ഒരാള്‍. താനത് നീക്കം ചെയ്തിട്ടില്ലെന്ന് അഡ്മിന്‍. രണ്ടു പേര്‍ക്കും പരസ്പരം വിശ്വസിക്കാനാവാത്ത അവസ്ഥ. ഇതിലാരെ കുറ്റം പറയും?) പുതിയ മാറ്റത്തില്‍ ഓട്ടോമാറ്റിക്കായി സ്പാം ആകുന്ന കമന്റുകളെ ഡിലീറ്റ് ചെയ്തു കളയാതെ ശേഖരിച്ച് ഒരു മെനുവിലേക്കെത്തിക്കുകയായിരുന്നു. അഡ്മിന് സ്പാം അല്ലെന്ന് ബോധ്യപ്പെട്ടാല്‍ നേരെ അത് പബ്ളിഷ് ചെയ്യാനാകുമായിരുന്നു. ഒരു കമന്റ് അതിന്റെ ആശയം കൊണ്ടു സ്പാമായാല്‍ അഡ്മിന് തല്‍ക്കാലത്തേക്ക് അതിനെ സ്പാമാക്കി സൂക്ഷിക്കുകയുമാകാം.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കിടിലന്‍ മാറ്റമാണ് 2011 ല്‍ കൊണ്ടുവരുന്നതെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. മാറ്റം എങ്ങിനെയെന്നല്ലേ? വായനക്കാനേക്കാള്‍ ബ്ലോഗ് അഡ്മിനു വേണ്ടിയാണ് പുതിയ മാറ്റങ്ങള്‍. ചിത്രസഹായത്തോടെയുള്ള ഒരു താരതമ്യപഠനത്തിലേക്ക് കണ്ണോടിച്ചാലോ?

പോസ്റ്റ് എഡിറ്റ് ചെയ്യുന്നതിനുള്ള ഇപ്പോഴത്തെ ജാലകം

പോസ്റ്റ് എഡിറ്റിങിനു വേണ്ടിയുള്ള പുതിയ ജാലകം

ഇപ്പോഴത്തെ ഡാഷ് ബോര്‍ഡ്

പുതിയ ഡാഷ് ബോര്‍ഡ്

പുതുതായി അവതരിപ്പിക്കുന്ന ആശയാന്വേഷണോപാധി (Content Discovery Feature)


ഇപ്പോള്‍ ഏതാണ്ട് വരാന്‍ പോകുന്ന മാറ്റത്തെക്കുറിച്ച് ഒരു ധാരണയായില്ലേ? തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്മാര്‍ക്കായിരിക്കും ഗൂഗിളിന്റെ പരീക്ഷണശാലയായ ഡ്രാഫ്റ്റ് ബ്ലോഗറിലൂടെ അവതരിപ്പിക്കുന്ന ഈ രൂപമാറ്റം ആദ്യഘട്ടത്തില്‍ കാണാനാവുക. (ഗൂഗിളിന്റെ ഭാഗ്യവാന്മാരുടെ ലിസ്റ്റില്‍ നിങ്ങള്‍ പെട്ടിട്ടുണ്ടോയെന്നറിയാന്‍ www.draft.blogger.com എന്ന സൈറ്റിലൂടെ ഒന്നു ലോഗിന്‍ ചെയ്തു നോക്കണേ). വിഷമിക്കേണ്ട, ഒട്ടും വൈകാതെ, തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ ഡ്രാഫ്റ്റ് ബ്ലോഗറിലൂടെ തന്നെ എല്ലാവര്‍ക്കും ഈ സേവനം ലഭ്യമായിത്തുടങ്ങും. മേല്‍സൂചിപ്പിച്ച വിവരങ്ങളില്‍ ഒരു പുതുമയുടെ ഗന്ധമില്ലേ? ഇനിയും കാത്തിരിക്കൂ, പുതുമകള്‍ കുറേയേറെയുണ്ടെന്നാണ് ഗൂഗിള്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതേക്കുറിച്ചെല്ലാം പ്രതിപാദിക്കുന്ന ഒരു വീഡിയോ കണ്ടു നോക്കൂ. അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

SSLC Examination Result 2011

>> Wednesday, April 20, 2011


School wise result with name of students | Student wise Result | District wise Result | IT@School | Mathrubhumi | Kerala SSLC/THSSLC Results | All in one | Result at a glance
രണ്ടു വിഷയം മാത്രം പരാജയപ്പെട്ടവര്‍ക്ക് മെയ് 16 മുതല്‍ 20 വരെ നടക്കുന്ന സേ പരീക്ഷ എഴുതാം
SSLC Re-valuation Results March-2011


Read More | തുടര്‍ന്നു വായിക്കുക

എട്ടാം ക്ലാസ്സ് കാരെ ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ വിളിക്കുന്നു...!

>> Tuesday, April 19, 2011


കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ നിന്നുള്ള നസീര്‍ മാഷെയും എസ്എസ്എല്‍സി ശാസ്ത്രവിഷയങ്ങളുടെ പരിശീലനത്തിന് അദ്ദേഹം നല്കിയ അവസരോചിതമായ സഹായങ്ങളേയും വായനക്കാര്‍ മറന്നുകാണില്ലല്ലോ..? തന്റെ സ്വന്തം തട്ടകമായ ടെക്നിക്കല്‍ ഹൈസ്കൂളുകളിലേക്ക് നമ്മെ ആകര്‍ഷിക്കുകയാണ് ഇപ്രാവശ്യം കക്ഷി! അക്കാഡമികപഠനത്തോടൊപ്പം സാങ്കേതികതകൂടി സമന്വ യിപ്പിച്ച് 'പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവു'മെന്ന വിദ്യാഭ്യാസ വിചക്ഷണരുടെ സുന്ദരസ്വപ്നത്തിന്റെ മകുടോദാഹരണമായി മാറിയ (മാറേണ്ട) സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തെക്കുറിച്ചാണ് നസീര്‍ സാര്‍ വിസ്തരിക്കുന്നത്....വായിച്ചോളൂ...

ഏഴാം ക്ലാസ് പാസായവര്‍ക്ക് കേരളത്തിലെ 39 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ തുടര്‍പഠനത്തിന് അവസരമൊരുങ്ങുന്നു. ഇതിനുള്ള നോട്ടിഫിക്കേഷന്‍ ഇന്നലെ പുറത്തിറങ്ങി. ഈ മാസം പതിനൊന്നാം തിയതി മുതല്‍ അതത് സ്കൂളുകളില്‍ നിന്നും അപ്ലിക്കേഷന്‍ ഫോമും പ്രോസ്പെക്ടസും ലഭിച്ചുതുടങ്ങും. പൂരിപ്പിച്ച അപേക്ഷ തിരിച്ചെത്തിക്കേണ്ട അവസാന ദിവസം മെയ് മാസം ഏഴിനാണ്.പത്തു ദിവസങ്ങള്‍ക്കുശേഷം മെയ് 17ന് രാവിലെ പത്തുമണിമുതല്‍ പതിനൊന്നേ മുപ്പതുവരെ നടത്തപ്പെടുന്ന പ്രവേശനപരീക്ഷയിലൂടെയാണ് കുട്ടികളുടെ തെരഞ്ഞെടുപ്പ്. തൊട്ടടുത്ത ദിവസം തന്നെ സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപ്ലിക്കേഷന്‍ ഫീസ് 10 രൂപയാണ്. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് പത്തുശതമാനം റിസര്‍വേഷന്‍ ഉണ്ട്.
ഓരോ ജില്ലയിലേയും സ്കൂളുകളേതൊക്കെയെന്നതടക്കമുള്ള മുഴുവന്‍ വിവരങ്ങളുമടങ്ങിയ ഈ വര്‍ഷത്തെ പ്രോസ്പെക്ടസ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷാ ഫോറം ഇവിടെയുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

ബെന്യാമിന്റെ ആടു ജീവിതം - (ഒരു ആസ്വാദനം)

>> Sunday, April 17, 2011


കുട്ടികളുടെ സൃഷ്ടികള്‍ ഇതുവരെ പ്രസിദ്ധീകരിക്കാതിരുന്നത് പരീക്ഷ കഴിയട്ടെയെന്ന തീരുമാനമുണ്ടായിരുന്നതിനാലാണ്. പരീക്ഷ കഴിഞ്ഞു. ഇനി നിങ്ങളുടെ സൃഷ്ടികള്‍ mathsekm@gmail.com എന്ന വിലാസത്തിലേക്ക് അയക്കാം. ജി.എച്ച്.എസ്.എസ്.ഇരിങ്ങല്ലൂരില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന റാഷിദ എം തയ്യാറാക്കിയ ഒരു പുസ്തക അവലോകനമാണ് ഇന്നത്തെ പോസ്റ്റിലുള്ളത്. സ്ക്കൂളില്‍ നിന്നും എച്ച്.എം മെയില്‍ ചെയ്തു തന്നതാണ് ഈ സൃഷ്ടി. ബന്യാമിന്‍ എഴുതിയ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ആടു ജീവിതം എന്ന ഈ നോവല്‍ എന്നെ വിസ്മയിപ്പിച്ചിരിക്കുന്നു എന്ന ആമുഖത്തോടെയാണ് റാഷിദ മാത്​സ് ബ്ലോഗിലേക്ക് ഈ ലേഖനം അയച്ചു തന്നിരിക്കുന്നത്. ഒരു സമീപകാല നോവലായതു കൊണ്ടു തന്നെ കഥയുടെ പൂര്‍ണമായ ഒരു ചിത്രം നല്‍കാതിരിക്കാന്‍ ചില എഡിറ്റുങ്ങുകള്‍ നടത്തിയിട്ടുണ്ട്. വായനക്കാര്‍ സദയം ക്ഷമിക്കുക. റാഷിദയെപ്പോലുള്ള കുട്ടികള്‍ക്ക് കമന്റിലൂടെ പ്രോത്സാഹനങ്ങള്‍ നല്‍കുമല്ലോ.

ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല; ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ്. ബെന്ന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ കുറിച്ചുള്ള അഭിപ്രായമാണിത്. അതിലുപരി അതൊരു വാസ്തവമാണ്. സഹൃദയരായ വായനക്കാര്‍ മാത്രമല്ല, ജീവിതത്തിന്റെ സമസ്ത തലങ്ങളിലുമുള്ള മുഴുവന്‍ ആളുകളും വായിച്ചിരിക്കേണ്ട പുസ്തകം എന്ന് ഈ കൃതിയെ ഒട്ടും അതിശയോക്തിയില്ലാതെ വിശേഷിപ്പിക്കാം. നജീബിനും ഹക്കീമിനും മരുഭൂമിയില്‍ ദാഹിച്ചു മരിച്ച എല്ലാ ആത്മാക്കള്‍ക്കും എന്ന സമര്‍പ്പണത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഈ പറഞ്ഞ നജീബാണ് കഥാനായകന്‍. അയാളൊന്നും നടിക്കുകയല്ല, പച്ചയായ ജീവിതം തുറന്നുകാട്ടുകയാണ്. നജീബ് എന്നത് ബെന്ന്യാമിന്‍ മെനഞ്ഞെടുത്ത ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല, അയാളുടെ ജീവിതവും അനുഭവങ്ങളും പരമമായ യാഥാര്‍ത്ഥ്യവുമാണ്. അതെ, തീവ്രമായ ചര്‍ച്ചകളിലൂടെയും പ്രത്യക്ഷമായ പങ്കുവെക്കലിലൂടെയും ബെന്ന്യാമിന്‍ സൃഷ്ടിച്ചെടുത്ത ഈ ലോകം നമുക്കിടയിലുള്ള ഒരു സഹോദരന്റെ നീറുന്ന ജീവിതത്തിന്റെ പകര്‍പ്പാണ്. ഇതില്‍ കഥാകാരന്‍ തന്റെ തൃപ്തിക്കായോ വായനക്കാരന്റെ ആസ്വാദനത്തിനായോ തുന്നിച്ചേര്‍ക്കലുകളൊന്നും നടത്തിയിട്ടില്ല. നജീബെന്ന ആ മനുഷ്യന്റെ ജീവിതം മോടികളേതും കൂടാതെ തന്നെ ഹൃദയ സ്പര്‍ശിയാണെന്ന വാസ്തവമായിരിക്കാം കഥാകൃത്തിനെ അതിനു പ്രേരിപ്പിക്കാഞ്ഞത്.
നോവലില്‍ ബെന്യാമിന്‍ നജീബിന്റെ കഥ പറയുകയല്ല, മറിച്ച് ആ മനുഷ്യന്റെ ആത്മാവില്‍ അലിഞ്ഞു ചെര്‍ന്ന് അയാള്‍ നജീബാവുകയാണ്. നോവും നൊമ്പരവും കഷ്ടതയും നിസ്സഹായാവസ്ഥയും അതിന്റെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ ആവിഷ്കരിച്ച കഥാകൃത്തിന്റെ നൈപുണ്യം പ്രശംസനീയം തന്നെ. നജീബ് സാധാരണക്കാരില്‍ സാധാരണക്കാരനാണ്. ഭാര്യ സൈനുവും ഉമ്മയുമുള്ള കൊച്ചു കുടുംബം. മണല്‍ വാരല്‍ തൊഴിലാളിയാണ്. ഭാര്യ ഗര്‍ഭിണിയായപ്പോള്‍ പ്രാരാബ്ധങ്ങള്‍ ഏറിവരുന്നതു പോലെ. യാദൃശ്ചികമായി ഒരു വിസ കിട്ടി. മോഹങ്ങള്‍ മാനത്തോളമുയര്‍ന്നു. കാറും വലിയവീടും ഗോള്‍ഡന്‍ വാച്ചും - ഗള്‍ഫുകാരന്‍ നജീബിനെ നോക്കി നാട്ടുകാര്‍ അസൂയപ്പെടുന്ന രംഗം. ഏതൊരു ഗള്‍ഫുകാരനും യാത്രയ്ക്കുമുമ്പേ മെനെഞെടുക്കുന്ന മിഥ്യാ സ്വപ്നങ്ങള്‍. ജീവിതത്തില്‍ മുങ്ങാംകുഴിയിടുന്ന ആ യുവാവിന് അവ നല്‍കിയ ഊര്‍ജം ശക്തമായിരുന്നു. അയാള്‍ ഹക്കീമെന്ന പയ്യനോടൊപ്പം തന്റെ സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നു. അവിടെ അവരെ വരവേറ്റത് - ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം - മുഷിഞ്ഞ വസ്ത്ര ധാരിയായ അവരുടെ യജമാനനായിരുന്നു, അഥവാ അറബിയില്‍ പറയുകയാണെങ്കില്‍ അതായിരുന്നു അവരുടെ അര്‍ബാബ്. അയാളുടെ പേരോ കുടുംബമോ വീടോ ഏതാണെന്ന് നജീബിനറിയില്ല – അന്നും ഇന്നും. നമുക്കതറിയേണ്ട കാരണം നജീബിന്റെ അര്‍ബാബ് എന്ന വ്യക്തിത്വമാണ് നോവലിലും ജീവിതത്തിലും അയാള്‍ക്കുള്ളത്.

ഒരു രാത്രിയില്‍ ഒരു കുടുസു വണ്ടിയില്‍ അര്‍ബാബ് അവരേയും കൊണ്ട് മൈലുകളോളം യാത്രചെയ്തു. പാതിരായ്ക്കെപ്പഴോ ഏതോ വെളിമ്പ്രദേശത്ത് വണ്ടി നിന്നു. അവിടെയിറങ്ങാന്‍ ഹക്കീമിനു മാത്രമായിരുന്നു അനുവാദം കിട്ടിയത്. ആ കൊലുന്നു പയ്യനെ പിടിച്ച് വലിച്ച് അയാള്‍ എവിടേയ്ക്കോ കൊണ്ടുപോയി തിരികെ വന്ന് വീണ്ടും വണ്ടിയുമായി നീങ്ങി. നജീബിന്റെയുള്ളില്‍ ആകാംഷ തിരയടിക്കുകയായിരുന്നു. ഏറെ നേരത്തെ യാത്രയ്ക്കു ശേഷം ആ വാഹനം വീണ്ടും നിശ്ചലമായി. ആ തുറസ്സായ സ്ഥലത്ത് കൂറ്റന്‍ ബംഗ്ലാവുകളും തിളങ്ങുന്ന ലൈറ്റുകളും ആള്‍ത്തിരക്കും അയാള്‍ കണ്ടില്ല. നാട്ടില്‍ നിന്നു വണ്ടികയറുമ്പോള്‍ സങ്കല്പിച്ചെടുത്ത ഗള്‍ഫിന്റെ മുഖം ഇങ്ങനെയൊന്നുമായിരുന്നില്ല. ഇരുട്ടിലെന്തോ അനക്കം മാത്രം അയാള്‍ കണ്ടു. താഴെ ഭൂമി, മേലെയാകാശം മറ്റൊന്നുമില്ല. എന്തിനിവിടെ കൊണ്ടുവന്നു എന്ന് ചോദിക്കാന്‍ നജീബിനറിയാം എന്നാല്‍ അത് മനസിലാക്കാന്‍ ഈ അറബിയ്കറിയില്ല. അയാള്‍ നിസ്സഹായനായി തന്റെ അര്‍ബാബിനെ അനുഗമിച്ചു. നജീബിനെ ഒരു പഴയ കട്ടിലിനരികെ നിര്‍ത്തി അയാള്‍ പോയി. നജീബിനൊന്നുമറിയില്ല. അയാള്‍ കട്ടിലിലേക്കു നോക്കി. ഗാഢമായ ഇരുട്ടില്‍ ആ തുറന്ന പ്രദേശത്ത് അയാളും കട്ടിലും. പെട്ടെന്ന് കട്ടിലില്‍ നിന്ന് ഒരു രൂപം എണീറ്റിരുന്നു. അയാള്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറഞ്ഞട്ടഹസിച്ചു. ബോധം കെടുത്താന്‍ തക്ക നാറ്റമുള്ള ആ ഭീകരരൂപി താടിയും മുടിയും നീണ്ടുവളര്‍ന്ന്, ചാക്കുപോലെന്തോ ധരിച്ചിരുന്നു. കുളിച്ചിട്ട് വര്‍ഷങ്ങളായെന്ന് തോന്നുന്നു. വെള്ളം കണ്ടതിന്റെ ഒരംശം പോലും അയാളില്‍ നജീബിനു തോന്നിയില്ല. താനെത്തിപ്പെട്ടിരിക്കുന്ന മേഖല എങ്ങനെയാണെന്ന് ഒരേകദേശ രൂപം അയാള്‍ക്ക് പിടികിട്ടി. കട്ടില്‍ ഭീകരരൂപിയുടേതാണ്. നജീബ് ബാഗ് തലയ്ക്ക് വെച്ച് ആ മണ്ണില്‍ കിടന്നു. ഭാര്യ തന്നയച്ച അച്ചാറുകുപ്പി ബാഗിലുണ്ടായിരുന്നു. സങ്കടം ഉപ്പുനീരായി കവിളിലൂടെ ഒഴുകി.
പിറ്റേന്ന് അയാള്‍ ഗള്‍ഫെന്ന യാഥാര്‍ത്ഥ്യവും തന്റെ സ്വപ്ന സങ്കല്പങ്ങളും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന വാസ്തവം ഞെട്ടലോടെ തിരിച്ചറിഞ്ഞു. തലേന്നു കണ്ട ഇരുട്ടിലെ അനക്കത്തിലേക്ക് അയാള്‍ നോക്കി. ആടുകള്‍! നോക്കെത്താദൂരത്തോളം ആടുകള്‍! രാത്രിയിലെ ഭീകരരൂപി ആടുകളെ കെട്ടിയ വേലിയ്ക്കുള്ളില്‍ എന്തോ ചെയ്യുന്നു. അര്‍ബാബ് നജീബിന്റെ ദേഹത്തേക്ക് നാറുന്ന വസ്ത്രം വലിച്ചെറിഞ്ഞുകൊടുത്തു ധരിക്കാന്‍ ആഗ്യം കാട്ടി. അവന്‍ അത് ധരിച്ചു - നാറുന്ന ആട്ടിടയന്റെ വസ്ത്രം. ക്രൂരനായ അര്‍ബാബിന്റെ മുന്‍പില്‍ കണ്ണീരിന്റെ വില ശൂന്യമായിരുന്നു. നജീബിന്റെ ആടു ജീവിതം അവിടെ തുടങ്ങുകയായിരുന്നു. ചുറ്റും കണ്ണോടിച്ചപ്പോള്‍ മനസ്സിലായി താന്‍ നില്‍ക്കുന്നത് മരുഭൂമിയിലാണ്. ചിത്രങ്ങളില്‍ കാണുന്ന മണല്‍ മരുഭൂമിയല്ല, വലിയ വലിയ കല്ലുകള്‍ നിറഞ്ഞ, പച്ചപ്പിന്റെ തരിപോലുമില്ലാത്ത വിസ്തൃതമായ ഭൂപ്രദേശം. ഓടി രക്ഷപ്പെടാന്‍ പോലും വയ്യ. നരകം അതിലും സന്തോഷം തരുമെന്നയാള്‍ക്ക് തോന്നി. തുടക്കത്തില്‍ തളര്‍ന്നുപോയ നജീബ് പിന്നെപ്പിന്നെ വികാരങ്ങളില്ലാത്ത വെറുമൊരാടിനെപ്പോലെ ആ മരുഭൂമിയില്‍.... മസറ എന്ന് അറബിയില്‍ പറയുന്ന ആടുകളെ കെട്ടിയിരിക്കുന്ന ആ സ്ഥലം അയാള്‍ക്ക് വീടാവുകയായിരുന്നു. പ്രതീക്ഷകള്‍ താനേ അണഞ്ഞു. നിരാശ കാര്‍മേഘം പോലെ ജീവിതത്തെ മൂടിക്കളഞ്ഞു.
മൂന്ന് വര്‍ഷം നാലുമാസം ഒന്‍പതു ദിവസം - ഈ കാലയളവില്‍ നജീബ് കുളിച്ചിട്ടില്ല, പല്ലുതേച്ചിട്ടില്ല (അതൊന്നും അത്ര വലിയ കാര്യമായി അയാള്‍ക്ക് തോന്നിയിട്ടില്ല). അര്‍ബാബിന്റെ ക്രൂരത നിറഞ്ഞ മുഖമല്ലാതെ മറ്റൊരു മനുഷ്യ ജീവിയെ കണ്ടിട്ടില്ല. മതിയോവോളം ഭക്ഷണം കഴിച്ചിട്ടില്ല, മനസ്സറിഞ്ഞ് ചിരിച്ചിട്ടില്ല, ഒരിത്തിരി തണലിത്തിരിന്നിട്ടില്ല – എന്നിട്ടും അയാള്‍ ജീവിച്ചില്ലേ? തളര്‍ന്നു വീണിടത്തെല്ലാം എഴുന്നേറ്റില്ലേ? ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചില്ലേ? അവിടെയാണ് നാം നജീബിനെ പഠിക്കേണ്ടത്. മലയാളിയുടെ ഗള്‍ഫ് ജീവിതത്തെക്കുറിച്ചുള്ള ഈ കഥ നമ്മുടെ പല സങ്കല്പങ്ങളും തിരുത്തിക്കുറിക്കുന്നതാണ്. മരുഭൂമിയുടെ പ്രത്യേകതകളും സവിശേഷതയും പ്രതിഭാസങ്ങളും മറ്റൊരു കൃതിയിലും പരാമര്‍ശിച്ചിട്ടുണ്ടാവില്ല. നജീബില്‍ നിന്നും നമുക്ക് കിട്ടുന്നത് ജീവിതത്തിലെ പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ഊര്‍ജ്ജമാണ്. ചെറിയ കാര്യങ്ങളില്‍പ്പോലും തളരുന്ന നാം അയാളുടെ ജീവിതത്തെയോര്‍ക്കുക. മനുഷ്യന്റെ സഹന ശക്തി എത്ര വലുതാണെന്ന് ബോധ്യമാകും.


Read More | തുടര്‍ന്നു വായിക്കുക

ഡാന്‍സിലൂടെ 'സോര്‍ട്ടിങ് വിദ്യകള്‍.'.!

>> Friday, April 15, 2011


ചെന്നൈയിലെ ഒരു പ്രധാന ഐടി കമ്പനിയിലെ ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റ് ഗ്രൂപ്പില്‍ ജോലിചെയ്യുന്ന ശ്രീ സന്തോഷ് തോട്ടുങ്ങലിനെ അറിയുമോ..? സ്വതന്ത്ര, ഓപണ്‍സോഴ്സ് പ്രോജക്ടുകളിലെ, പ്രത്യേകിച്ച് ഇന്ത്യന്‍ ലാങ്വേജ് കംപ്യൂട്ടിങ്ങിലെ സന്തോഷിന്റെ സംഭാവനകളെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക? സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഈ അമരക്കാരന്റെ ധ്വനി എന്ന ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റത്തിനായിരുന്നു 2008 ലെ FOSS അവാര്‍ഡ്. സന്തോഷിന്റെ സംഭാവനകള്‍ വിസ്തരിച്ച് അധികം സമയം കളയുന്നില്ല. അതൊക്കെ വഴിയേ ആകാമല്ലോ..!ഇന്നത്തെ ഈ പോസ്റ്റ് കഴിഞ്ഞദിവസം അദ്ദേഹം മെയില്‍ ചെയ്ത് തന്നതാണ്. രസകരവും വിജ്ഞാനപ്രദവും അത്ഭുതകരവുമായി ഒറ്റവായനയില്‍ തോന്നിയതുകൊണ്ടാണ് മുന്‍ഗണനാക്രമങ്ങളൊക്കെ മാറ്റിവെച്ച് ഇത് പബ്ലിഷ് ചെയ്യുന്നത്. വായിച്ചു നോക്ക്..നിങ്ങളും എന്നോട് യോജിക്കാതിരിക്കില്ല.. കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന എതൊരു വിദ്യാര്‍ത്ഥിയും അല്‍ഗോരിതങ്ങളെപ്പറ്റി പഠിക്കാന്‍ തുടങ്ങുമ്പോള്‍ നിരവധി സോര്‍ട്ടിങ്ങ് വിദ്യകളെപ്പറ്റി മനസ്സിലാക്കേണ്ടതുണ്ടു്. ഇന്‍സേര്‍ഷന്‍ സോര്‍ട്ട്, ഹീപ് സോര്‍ട്ട്, ബബിള്‍ സോര്‍ട്ട്, ക്വിക് സോര്‍ട്ട്, ഷെല്‍ സോര്‍ട്ട് എന്നിങ്ങനെ നിരവധി.. ഇതിലെ ഷെല്‍ സോര്‍ട്ട് അല്‍ഗോരിതം വളരെ മനോഹരമായ ഒരു ഹംഗേറിയന്‍ നാടോടി നൃത്തത്തിലൂടെ താഴേ വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നതു നോക്കൂ..



സ്കൂള്‍ക്ലാസുകളിലെ പഠനവിഷയങ്ങള്‍ മാത്രമല്ല, കമ്പ്യൂട്ടര്‍ സയന്‍സിലെ ഇത്തരം കാര്യങ്ങളും വളരെ ലളിതമായി , മനോഹരമായി അവതരിപ്പിക്കാം.
വീഡിയോ കണ്ടവര്‍ക്കായി വളരെ ലളിതമായി ഈ സോര്‍ട്ടിങ്ങ് അല്‍ഗോരിതം(നൃത്തത്തില്‍ അവരവതരിപ്പിക്കുന്നതെന്തെന്നും) വിശദീകരിക്കാന്‍ ശ്രമിക്കാം.(വിക്കിപീഡിയയിലും ഇന്റര്‍നെറ്റിലുമൊക്കെ ഉണ്ടു് )
3 0 1 8 7 2 5 4 9 6 എന്ന ക്രമത്തിലുള്ള 10 അക്കങ്ങളാണു് ഈ നൃത്തത്തില്‍ 5 ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളും അവതരിപ്പിക്കുന്നതു്.
5-സോര്‍ട്ട് എന്ന സ്റ്റെപ്പാണു് ആദ്യം. അതായതു്, ഈ 10 അക്കങ്ങളെ അഞ്ചെണ്ണമുള്ള രണ്ട് കൂട്ടമാക്കുക
3 0 1 8 7
2 5 4 9 6
ഇനി ഇതിലെ ഓരോ നിരകളിലെയും(കോളങ്ങള്‍) അക്കങ്ങള്‍ ക്രമത്തിലാക്കുക. വീഡിയോയില്‍ ആറാമാത്തെ അംഗം ഒന്നാമത്തെ അംഗവുമായി കാണുന്ന ദൃശ്യം.
2 0 1 8 7
3 5 4 9 6
ഇങ്ങനെ ഓരോ കോളങ്ങളും മാറ്റുമ്പോള്‍
2 0 1 8 6
3 5 4 9 7
ഇതോടെ 5-സോര്‍ട്ട് എന്നെ സ്റ്റെപ്പ് കഴിഞ്ഞു. ഈ അക്കങ്ങളെ ഇനി നിരത്തി എഴുതുക
2 0 1 8 6 3 5 4 9 7
ഇനി 3-സോര്‍ട്ട് സ്റ്റെപ്പ് ആണു്. അതായതു് മൂന്നക്കങ്ങളുള്ള വരികളാക്കുന്നു
2 0 1
8 6 3
5 4 9
7
ഇനി കോളങ്ങള്‍ എടുക്കുക: ആദ്യത്തെ രണ്ടു വരിയിലെ അക്കങ്ങള്‍ ക്രമീകരിക്കുക. അവ ക്രമത്തില്‍ തന്നെയാണു്.
2 0 1
8 6 3
5 4 9
7
രണ്ടും മൂന്നും വരികള്‍ ക്രമത്തിലാക്കുക
2 0 1
5 4 3
8 6 9
7
ഈ സ്റ്റെപ്പില്‍ 5 എന്ന പെണ്‍കുട്ടി 8 നെമാറ്റി വന്ന് 2 നോടു സംസാരിച്ച് പോവാതെ നില്‍ക്കും, കാരണം 2 ഉം 5 ഉം ക്രമത്തില്‍ തന്നെയാണല്ലോ.
അങ്ങനെ എല്ലാം തീരുമ്പോള്‍ ഇങ്ങനെ കിട്ടും
2 0 1
5 4 3
7 6 9
8
ഇതോടെ 3-സ്ടെപ് തീര്‍ന്നു.
നിരത്തിയെഴുതുമ്പോള്‍
2 0 1 5 4 3 7 6 9 8

അടുത്തതു് 1-സ്ടെപ് ആണു്. ഒരു വരിയില്‍ 1 വീതം അക്കങ്ങളെഴുതും
2
0
1
5
4
3
7
6
9
8
തൊട്ടടുത്തുള്ള ഓരോ ആളും ഇടതുവശത്തുള്ളവരുമായി ക്രമീകരിച്ച് മുന്നേറുന്നതു കാണുക. അവസാനം
0 1 2 3 4 5 6 7 8 9
എന്ന ക്രമത്തിലെത്തുന്നു. സംഘാംഗങ്ങള്‍ വട്ടത്തില്‍ നൃത്തം വെയ്ക്കുന്നു.

ഇതു പോലെ ഈ യൂട്യൂബ് ചാനലില്‍ ബബിള്‍ സോര്‍ട്ടും സെലക്ട് സോര്‍ട്ടും ഒക്കെയുണ്ടു്. വിശദീകരിക്കാന്‍ എനിക്കു സമയമില്ല. വിക്കിപീഡിയേല്‍ പോയി വായിക്കുക :)
ഇത്രയും രസകരമായ രീതിയില്‍ ഇതു കാണുമ്പോള്‍ ഈ അല്‍ഗോരിതങ്ങള്‍ ഞാന്‍ കോളേജില്‍ പഠിച്ചതെത്ര ബുദ്ധിമുട്ടിയായിരുന്നു...
കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന അനുജന്‍മാരോടും അനുജത്തിമാരോടും: നിങ്ങള്‍ക്കിതു കണ്ടിട്ടു് നമുക്കും ചെയ്യാമെന്നു തോന്നുന്നില്ലേ!, സോര്‍ട്ടിങ്ങ്, സെര്‍ച്ചിങ്ങ്, ഗ്രാഫ്, ട്രീ തുടങ്ങി എത്രയെത്ര അല്‍ഗോരിതങ്ങള്‍... നമ്മുടെ മനോഹരമായ നൃത്തരൂപങ്ങളും.... എന്താണാലോചിക്കുന്നതു്?


Read More | തുടര്‍ന്നു വായിക്കുക

പൈത്തണ്‍ പാഠങ്ങള്‍ തുടരുന്നു...

>> Thursday, April 7, 2011


സെന്‍സസിലും എസ്.എസ്.എല്‍.സിയിലും ശമ്പള പരിഷ്കരണത്തിലും ഇലക്ഷനിലുമൊക്കെ കുടുങ്ങി പൈത്തണ്‍ ഏഴാം പാഠം പ്രസിദ്ധീകരണം നീണ്ടുപോയതിന് മാപ്പ്. ഏതാണ്ട് മാസമൊന്നായെന്നു തോന്നുന്നു, ഫിലിപ്പ് സാര്‍ ഈ പാഠം റെഡിയാക്കിത്തന്നിട്ട്. പ്രസിദ്ധീകരിക്കാന്‍ വൈകുന്ന ഓരോ ദിവസവും ചങ്കിടിപ്പേറുകയായിരുന്നു. "ഗവേഷ​ണത്തിരയ്ക്കുകള്‍ പോലും മാറ്റിവെച്ച് ഇത്രയും ഭംഗിയായി പാഠങ്ങള്‍ തളികയിലെന്നപോലെ തരുമ്പോള്‍ അതൊന്നു പബ്ളിഷ് ചെയ്യാന്‍ നിങ്ങള്‍ക്കെന്താ സമയമില്ലാത്തതെ"ന്ന വായനക്കാരുടെ ചോദ്യം എപ്പോഴാ പൊട്ടിവീഴുന്നതെന്നറിയില്ലല്ലോ..? 'വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ..' എന്ന് ഒരു ടീമംഗം തന്നെ ചോദിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍! അതെങ്ങിനാ, 'അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാന്‍ നേരമില്ലെന്നു'പറഞ്ഞപോലായി കാര്യങ്ങള്‍. അതു പോട്ടെ.പാഠം 7 ഇതാ...
പൈത്തണ്‍ പാഠത്തിലേക്ക്...


Read More | തുടര്‍ന്നു വായിക്കുക

റെയില്‍വേയില്‍ പ്ലസ്ടൂക്കാര്‍ക്ക് സുവര്‍ണാവസരം

>> Monday, April 4, 2011

ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റിന് യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് ഇന്‍ഡ്യന്‍ റെയില്‍വേ സൗജന്യമായി മെക്കാനിക്കല്‍ ബി.ടെക് ബിരുദം നേടിക്കൊടുക്കുകുയും അതിനു ശേഷം ഇന്‍ഡ്യന്‍ റെയില്‍വേയുടെ മെക്കാനിക്കല്‍ വിഭാഗത്തില്‍ എന്‍ജിനീയറായി നിയമിക്കുകയും ചെയ്യുന്നു. ഈ പോസ്റ്റ്‌ നമുക്ക് വേണ്ടി അയച്ചു തന്നത് പാലക്കാട് മേഴ്​സി കോളേജിലെ (Mercy College) അവസാന വര്‍ഷ ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിനി അനിത അരവിന്ദ് ആണ്. പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങളും നോട്ടിഫിക്കേഷനും കഴിഞ്ഞ വര്‍ഷത്തെ പരീക്ഷാ ചോദ്യപേപ്പറുകളും ഇതോടൊപ്പം പി.ഡി.എഫ് രൂപത്തില്‍ നല്‍കിയിട്ടുണ്ട്. നോക്കുമല്ലോ.

സ്പെഷല്‍ ക്ലാസ് അപ്രന്റീസ് റിക്രൂട്ട്മെന്റ് പരീക്ഷ - 2011

വിദ്യാഭ്യാസ യോഗ്യത
പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് സെക്കന്റ് ക്ലാസ് ആയെങ്കിലും വിജയിച്ചിരിക്കണം. അല്ലെങ്കില്‍ ബിരുദം ഉണ്ടായിരിക്കണം. മാത്തമാറ്റിക്സും ഫിസിക്സും കെമിസ്ട്രിയും പ്ലസ്ടു/ബിരുദത്തിന് പഠിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.
പ്രായം
2011 ആഗസ്റ്റ് 1 ന് 17-21. എസ്.സി/എസ്.ടിക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും വികലാംഗര്‍ക്ക് പത്തു വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.
അപേക്ഷ എങ്ങിനെ അയക്കാം
www.upsconline.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഓണ്‍ലൈനായി അയക്കാം. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് 50 രൂപയാണ് ഫീസ്. അപേക്ഷ തപാല്‍വഴിയും അയക്കാവുന്നതാണ്. അപേക്ഷാഫോം എല്ലാ ജില്ലകളിലേയും ഹെഡ് പോസ്റ്റാഫീസുകളില്‍ ലഭിക്കും. അപേക്ഷകള്‍ക്ക് 100 രൂപയാണ് ഫീസ്. വനിതകള്‍/എസ്.സി/എസ്.ടി/വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
2011 ഏപ്രില്‍ 25
ഈ വര്‍ഷത്തെ പരീക്ഷാ തീയതി
2011 ജൂലായ് 31. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്.
തപാല്‍ അപേക്ഷകര്‍ അപേക്ഷ അയക്കേണ്ട വിലാസം
Union Public Service Commission
Dholpur House
Shajahan Road,
New Delhi-110069

Instructions for Offline Candidates
Instruction for online Applicants
SCRA General Deatils
SCRA 2011 Exam Centers
Syllabus for SCRA Exam
General Ability 2009
General Ability 2010
Physical Science 2009
Physical Science 2010
Mathematics 2009
Mathematics 2010


Read More | തുടര്‍ന്നു വായിക്കുക

ഇലക്ഷന്‍ ജോലിക്ക് ഒരു സഹായം - 2

>> Friday, April 1, 2011

പ്ലേബട്ടണില്‍ ക്ലിക്ക് ചെയ്ത് വീഡിയോ കാണാം. ഈ വീഡിയോയുടെ മൊബൈല്‍ വേര്‍ഷന്‍ (How to fix the Paper seal) Read More | തുടര്‍ന്നു വായിക്കുക എന്ന ലിങ്കില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്ത ശേഷം തുറന്നു വരുന്ന പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാത്​സ് ബ്ലോഗ് പ്രസിദ്ധീകരിച്ച ഷാജിസാറിന്റെ പോസ്റ്റ് കണ്ടിരിക്കുമല്ലോ. ഇപ്പോള്‍ ഇലക്ഷന്റെ രണ്ടാംവട്ട പരിശീലനക്ലാസുകളും കഴിഞ്ഞു. ഏതാണ്ടൊക്കെ ഒരു ധാരണയായിക്കാണും. ഏപ്രില്‍ 12 ന് വോട്ടിങ് മെഷീനും തിരഞ്ഞെടുപ്പ് സാമഗ്രികളും വാങ്ങി പോളിങ് സ്റ്റേഷനൊരുക്കി 13ന് സുഗമമായി വോട്ടെടുപ്പ് നടത്തി പെട്ടി തിരിച്ചേല്‍പ്പിക്കുന്നതുവരെയുള്ള ജോലികളാണ് പോളിങ് ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഇത്തവണ തിരഞ്ഞെടുപ്പ് ജോലികള്‍ കിട്ടിയിരിക്കുന്നവരില്‍ ഏറെ നാളത്തെ അനുഭവ പാരമ്പര്യമുള്ളവരുണ്ട്. ഇല്ലാത്തവരുണ്ട്. കൂട്ടുത്തരവാദിത്വത്തോടെ ചെയ്യുന്ന ഈ ജോലിയില്‍ പരിചയസമ്പന്നര്‍ പരിചയക്കുറവുള്ളവരെ സഹായിക്കും. അതാണ് പതിവ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനെ ആരും ഒരു ഭയത്തോടെ സമീപിക്കേണ്ടതില്ല. എല്ലാവര്‍ക്കും സഹായത്തിനായി മാത്​സ് ബ്ലോഗ് വീണ്ടും നിങ്ങളിലേക്ക് വരികയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില വീഡിയോകളും പി.ഡി.എഫ് ഫയലുകളുമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്. ആവശ്യപ്പെട്ടയുടനെ അവ ഞങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദിയും രേഖപ്പെടുത്തട്ടെ. നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങളാണ് ഇത്തരം സഹായക പോസ്റ്റുകള്‍ ഒരുക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രചോദമാകുന്നത്. താഴെയുള്ള ലിങ്കില്‍ 54 മിനിറ്റ് ദൈര്‍ഘ്യമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിന്ദിയിലുള്ള ഒരു വീഡിയോയും നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ഒരു പോളിങ് സ്റ്റേഷനില്‍ സംഭവിക്കുന്ന, സംഭവിക്കാവുന്ന എല്ലാ സംഭവവികാസങ്ങളും മനോഹരമായി അതില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. അതിനും താഴെ അവ മൊബൈലില്‍ കാണുന്നതിന് വേണ്ടി ഡൗണ്‍ലോഡ് ചെയ്തെടുക്കാനും ലിങ്ക് നല്‍കിയിരിക്കുന്നു.


(മുകളില്‍ കാണുന്ന 'The day of Poll' എന്ന വീഡിയോയുടെ ദൈര്‍ഘ്യം 54 മിനിറ്റാണ്)
Click here for download the video for mobile phones
(Size : 2.4 MB (duration : 1.53 Min) Video : How to fix the Paper seal)

Click here for download the video for mobile Phones
size : 62.7 MB (duration : 54 min) Video : The day of poll
ഈ വീഡിയോ മൊബൈലിനു വേണ്ടി ഡൗണ്‍ലോഡ് ചെയ്തെടുക്കുമ്പോള്‍, ഒരു പക്ഷേ താഴെ കാണുന്ന പോലൊരു അറിയിപ്പാകാം വരിക.
Sorry, we are unable to scan this file for viruses.
The file exceeds the maximum size that we scan. എങ്കില്‍ ഇതോടൊപ്പമുള്ള Download anywayയില്‍ ക്ലിക്ക് ചെയ്ത് ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതേയുള്ളു. ഇത് സിപ്പ് ഫയലാണ്. എക്സ്ട്രാക്ട് ചെയ്ത ശേഷം വേണം മൊബൈലിലേക്ക് സേവ് ചെയ്യാന്‍.

Help tips
Easy Election | Assembly presiding officers note | Brief Note | Returning to the Collection Center | Covers for Election ‌| Tips for Presiding officers

Hourly counting papers
Mock Poll Voting sheet | Number of Voters | Number of female voters only

Hand book for Presiding Officer-2009 | Check list

Presentations
Electronic Voting Machine | For Master Trainers | Important points

Phone number of Returning officers
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളെന്തായാലും ഇലക്ഷന്‍ കമ്മീഷന്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു മാത്രമേ പോളിങ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer