HP, Canon LBP 2900B Printer ഇന്‍സ്റ്റലേഷന്‍

>> Monday, December 26, 2011


ഐടി പ്രാക്ടിക്കല്‍ പരീക്ഷ നടക്കുന്നതിനിടെ പതിവു പോലെ പ്രിന്റര്‍ ഇന്‍സ്റ്റലേഷന്‍ നടത്തുന്നതിനെക്കുറിച്ച് പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് പലരും സമീപിക്കുകയുണ്ടായി. പ്രധാനമായും HP, Canon പ്രിന്ററുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിനെപ്പറ്റിയാണ് പലര്‍ക്കും അറിയേണ്ടത്. HPയുടെ എല്ലാ പ്രിന്ററുകളും കാനോണ്‍ LBP 29900B പ്രിന്ററും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതിന്റെ രീതികള്‍ ചുവടെ കൊടുത്തിരിക്കുന്നു. ഹസൈനാര്‍ സാറാണ് ഇത്തവണയും സഹായത്തിനെത്തിയത്. 10.04 ല്‍ HP പ്രിന്ററുകള്‍ പലപ്പോഴും ഓട്ടോമാറ്റിക്കായി ഇന്‍സ്റ്റാള്‍ ആവാറുണ്ട്. എന്നാല്‍ ചില പ്രിന്ററുകള്‍ Pluggins ഇല്ല എന്ന മെസ്സേജ് കാണിച്ച് പ്രിന്റിംഗ് നടക്കാറില്ല. ഇതിന് പരിഹാരമായി താഴെയുള്ള ഡ്രൈവര്‍ ഉപയോഗിക്കാം.

HP പ്രിന്റര്‍ ഇന്‍സ്റ്റലേഷന്‍

1. ആദ്യം സിസ്റ്റത്തില്‍ പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ അതെല്ലാം ഡീലിറ്റ് ചെയ്യുക.
2. ഇനി Printer കണക്ട് ചെയ്യുക.
3. ഇവിടെ നിന്നും DRIVER ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.
(C the Download button on the top right corner of the new page)
4. Extract ചെയ്ത ഫോള്‍ഡറിലെ install എന്ന ഫയലില്‍ ഡബിള്‍ക്ക് ചെയ്ത് run in terminal ക്ലിക്ക് ചെയ്യുക.
( ഈ പാക്കേജ് കണ്ടെത്തി ഇന്റസ്റ്റലേഷന്‍ സ്ക്രിപ്റ്റ് തയ്യാറാക്കിയത് Malappuram IT@School Master Trainer ഹക്കീം മാഷ് ആണ്.)
5. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ പ്രിന്റര്‍ ഓട്ടോമാറ്റിക്ക് ആയി Add ആയിട്ടുണ്ടാവും.
6. ഇനി പ്രിന്റിംഗ് നടത്താം. പ്രിന്റിംഗ് നടക്കുന്നില്ലെങ്കില്‍ സിസ്റ്റം റീബൂട്ട് ചെയ്യുക.
റീബൂട്ട് ചെയ്തിട്ടും പ്രിന്റര്‍ ഓട്ടോമാറ്റിക്ക് ആയിപ്രിന്റ് ചെയ്യുന്നില്ലെങ്കില്‍ താഴെയുള്ള രീതിയില്‍ പ്രിന്റര്‍ configure ചെയ്യുക.
(പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ ഡീലിറ്റ് ചെയ്യുക.)
7. ശേഷം ടെര്‍മിനലില്‍ താഴെയുള്ള കമാന്റ് ടൈപ്പ് ചെയ്യുക.
sudo hp-setup
ശേഷം നിര്‍ദ്ദേശത്തിനനുസരിച്ച് മുന്നോട്ട് പോയി Printer Add ചെയ്യുക. Test page പ്രിന്റ് ചെയ്യണമെന്നില്ല.
8. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.
HP യുടെ സ്കാനറുകളും ഇത് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
NB: ചില HP പ്രിന്ററുകള്‍ താഴെയുള്ള രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരാറുണ്ട്.
http://foo2xqx.rkkda.com/

Canon LBP 2900B Printer ഇന്‍സ്റ്റലേഷന്‍
Ubuntu 10.04 ല്‍ Canon LBP ലേസര്‍ പ്രിന്ററുകള്‍ cndrvcups-capt ഡ്രൈവറുപയോഗിച്ച് സാധാരണയായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കാറുണ്ട്. എന്നാല്‍ ആ മാര്‍ഗം ഉപയോഗിച്ച് LBP 2900B പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഒരു പ്രാവശ്യം പ്രിന്റ് ചെയ്ത് പ്രിന്റര്‍ പണി മുടക്കുന്നതായി പലരും പറയുന്നു. സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്താല്‍ ഈ പ്രിന്റര്‍ പിന്നെ വര്‍ക്ക് ചെയ്യില്ല. പഠിച്ച പണി പതിനെട്ടവും പയറ്റിയാലും മാര്‍ഗമില്ല. ഇത്തരം ഒരു പ്രിന്റര്‍ ലഭിക്കുകയാണെങ്കില്‍ എന്താണ് കാരണം കണ്ടെത്താമായിരുന്നു എന്ന് മനസ്സില്‍ കുറെ ദിവസമായുള്ള ആഗ്രഹമായിരുന്നു. ഇന്ന് LBP 2900B യുമായി ഒരു അധ്യാപകന്‍ ഓഫീസില്‍ വന്നപ്പോള്‍ സന്തോഷമാണ് തോന്നിയത്. ഒന്ന് പരീക്ഷണം നടത്താലോ? ഇതിനിടയില്‍ ഹക്കീം മാഷും വന്നു. capt ഡ്രൈവറിന്റെ പല വേര്‍ഷനും ഞങ്ങള്‍ പരീക്ഷിച്ചു. അവസാനം cndrvcups-capt_2.00-2 ഡ്രൈവര്‍ ഉപയോഗിച്ച് ഈ പ്രിന്റര്‍ ഞങ്ങള്‍ വിജയകരമായി പ്രിന്റ് ചെയ്യിച്ചു. വീണ്ടും! വീണ്ടും! പല പ്രാവശ്യം റീസ്റ്റാര്‍ട്ട് ചെയ്ത് പ്രിന്റ് ചെയ്ത് നോക്കി.. പ്രിന്റര്‍ പണിമുടക്കിയില്ല !.. ഞങ്ങള്‍ ചെയ്ത മാര്‍ഗം താഴെ നല്‍കുന്നു.

1. സിസ്റ്റത്തില്‍ cups മായി ബന്ധപ്പെട്ട പാക്കേജുകള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ളവ അപ്‌ഡേറ്റ് ചെയ്തു.
2. സിനാപ്റ്റിക്കില്‍ നിന്ന് portreserve എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്തു.
(sudo apt-get install portreserve)
ഇവിടെ നിന്ന് hplip ന്റെ പുതിയ ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ( ഇത് ആവശ്യമില്ലെങ്കിലും അത് ചെയ്തിരുന്നു എന്നത് പ്രത്യേകം ഇവിടെ ഓര്‍ക്കുന്നു.)
ശേഷം താഴെയുള്ള സ്റ്റെപ്പുകള്‍ ഓരോന്നായി ചെയ്തു.
3. നിലവിലുള്ള cndrvcups-capt ഡ്രൈവര്‍ ഉണ്ടെങ്കില്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക..
4. System-Administration-Printing ല്‍ പോയി LBP പ്രിന്റര്‍ Add ആയിട്ടുണ്ടെങ്കില്‍ ഡീലിറ്റ് ചെയ്യുക.
5. പ്രിന്റര്‍ പവര്‍ഓഫ് ചെയ്യുക.
6. ഇവിടെ നിന്നും libstdc++5 ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക (C the Download button on the top right corner of the new page)
7. ശേഷം ഇവിടെ നിന്ന് Capt_driver_2.0 ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് താഴെ പറയുന്ന ക്രമത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.(C the Download button on the top right corner of the new page)
cndrvcups-common_2.00-2_i386.deb
cndrvcups-capt_2.00-2_i386.deb
ഇനി താഴെയുള്ള കമാന്റ് ഓരോന്നായി റണ്‍ ചെയ്യുക, (കോപ്പി ചെയ്ത് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുക.)
sudo /etc/init.d/cups restart
sudo /usr/sbin/lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp:/var/ccpd/fifo0 -E
sudo /usr/sbin/ccpdadmin -p LBP2900 -o /dev/usblp0
sudo /etc/init.d/ccpd start
(കമാന്റുകള്‍ ഇവിടെ നിന്ന് കോപ്പി ചെയ്ത് ടെക്സ്റ്റ് എഡിറ്ററില്‍ പേസ്റ്റ് ചെയ്യുക. ശേഷം അവിടെ നിന്ന് കോപ്പി ചെയ്യാം)
മൂന്നാമത്തെ കമാന്റ് ടെര്‍മിനലില്‍ പേസ്റ്റ് ചെയ്യുമ്പോള്‍ OK എന്ന് ടെര്‍മിനലില്‍ തെളിയും. തെളിയണം. ഇത് വന്നില്ലെങ്കില്‍ System-Administration-Printing ല്‍ പോയി LBP പ്രിന്റര്‍ ഡീലിറ്റ് ചെയ്തതിന് ശേഷം സിസ്റ്റം റീസ്റ്റാര്‍‌ട്ട് ചെയ്യുക. ശേഷം മുകളില്‍ പറഞ്ഞ അവസാനത്തെ മൂന്ന് കമാന്റുകള്‍ മാത്രം ഓരോന്നായി വീണ്ടും ടെര്‍മിനലില്‍ റണ്‍ ചെയ്യണം.
ഇനി പ്രിന്റര്‍ പവര്‍ ഓണ്‍ ചെയ്ത് ഏതാണ്ട് 15 സെക്കന്റ് കാത്തിരിക്കുക.
LBP 2900 ready for printing എന്ന മെസ്സേജ് പാനലില്‍ തെളിയും.
8.ശേഷം താഴെയുള്ള കമാന്റ് റണ്‍ ചെയ്യുക.
sudo update-rc.d ccpd defaults 20

9.System-Administration-Printing തുറക്കുക. അവിടെ LBP യുടെ രണ്ട് പ്രിന്റര്‍ കാണാം. ഇതില്‍ LBP2900 Default ആയിട്ടില്ലെങ്കില്‍ Make default ആക്കുക. (മറ്റേതില്‍ Right Click ചെയ്ത് enable അണ്‍ ചെക്ക് ചെയ്യുക.)

10. ശേഷം ടൈപ്പ് ചെയ്ത് പ്രിന്റ് ചെയ്യാം. (Print test page വര്‍ക്ക് ചെയ്യണമെന്നില്ല.)

ഇനിയാണ് ശ്രദ്ധിക്കേണ്ടത്. സിസ്റ്റം ഓരോ പ്രാവശ്യം ഓഫ് ചെയ്യുന്നതിന് മുമ്പ് പ്രിന്റര്‍ ആദ്യം ഓഫ് ചെയ്യുക. സിസ്റ്റം സ്റ്റാര്‍ട്ട് ചെയ്ത് login ചെയ്തത് എല്ലാ അപ്ലിക്കേഷനും പ്രവര്‍ത്തന സജ്ജമായതിന് ശേഷം മാത്രം പ്രിന്റര്‍ ഓണാക്കുക. ഇനി പ്രിന്റ് ചെയ്യാം.
പ്രിന്റര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ വെറൊരു കമാന്റും ആവശ്യമില്ല.
(എന്നാല്‍ LBP2900 പ്രിന്ററിന് സിസ്റ്റം ഓരോ പ്രാവശ്യവും റിസ്റ്റാര്‍ട്ട് ചെയ്താല്‍ മുകളിലെ അവസാനത്തെ കമാന്റ് - sudo /etc/init.d/ccpd start - ടെര്‍മിനലില്‍ റണ്‍ ചെയ്താലേ പ്രിന്റര്‍ പ്രവര്‍ത്തിക്കൂ.)
പിന്നീട് പ്രിന്റര്‍ ​എപ്പോഴെങ്കിലും ഓഫാക്കിയിട്ടുണ്ടെങ്കില്‍ സിസ്റ്റം റീബൂട്ട് ചെയ്ത് മുമ്പ് സൂചിപ്പിച്ച രീതിയില്‍ പ്രിന്റര്‍ ഓണ്‍ ചെയ്യുക. (LBP 2900B ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അല്പം ക്ഷമ നിര്‍ബന്ധമായും ആവശ്യമാണ് കേട്ടോ ? )

LBP സീരിസില്‍ പെട്ട മറ്റ് പ്രിന്ററുകള്‍ ഒറ്റ സ്ക്രിപ്റ്റ് ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യാം.
ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സ്ക്രിപ്റ്റും ഡ്രൈവറും ഇവിടെ ഉണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്യാനായി extract ചെയ്ത ഫോള്‍ഡറിലെ canonLBP_install.sh എന്ന ഫയലിന് Execute Permission നല്‍കുക. ഇനി പ്രസ്തുത ഫോള്‍ഡറില്‍ Right Click ചെയ്ത് Open in Terminal വഴി ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്ത് താഴെ പറയുന്ന കമാന്റ് ടൈപ്പ് ചെയ്യുക.
sudo ./canonLBP_install.sh PRINTER_MODEL

Ex: LBP3010 ആണെങ്കില്‍ കമാന്റ് ഇങ്ങനെയാണ് നല്‍‌കേണ്ടത്.
sudo ./canonLBP_install.sh LBP3010

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുമല്ലോ ?

അധ്യാപകരുടെ സംശയങ്ങള്‍ താഴെ പങ്കുവെക്കാം. അത് പരീക്ഷിച്ചു വിജയിച്ചിട്ടുള്ളവര്‍ മറുപടി നല്‍കുകയും വേണം.


Read More | തുടര്‍ന്നു വായിക്കുക

ലഹരിവസ്തുക്കളുടെ അമിത ഉപയോഗവും മനുഷ്യന്റെ ആരോഗ്യവും

>> Monday, December 19, 2011


ലഹരി വസ്തുക്കളുടെ ഉപയോഗം നമ്മുടെ സമൂഹത്തില്‍ കൂടിക്കൂടി വരികയാണ്. ഒരു അനുഗ്രഹം പോലെ നമുക്ക് ലഭിച്ച ഈ ഭൂമിയിലെ ജീവിതം മനുഷ്യരായിത്തന്നെ നശിപ്പിക്കാന്‍ യത്നിച്ചു കൊണ്ടിരിക്കുകയാണ്. ആദിമകാലം മുതലേ ഔഷധങ്ങള്‍ ആയോ വേദനസംഹാരികള്‍ ആയോ മതാചാരങ്ങളുടെ ഭാഗമായോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വന്നിരുന്നു. സസ്യങ്ങളുടെ ഇല, തണ്ട്, പൂവ്, കായ്‌, കറ ഇവയെല്ലാം ലഹരി വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ഉപയോഗം കൂടുതല്‍ വിപുലമായതോടെ സുഖാനുഭൂതികള്‍ക്കു കൂടി അവ ഉപയോഗിക്കാന്‍ തുടങ്ങി. ആദ്യം ആകര്‍ഷിക്കുകയും അവസാനം ഉപയോഗിക്കുന്ന ആളിനെ അടിമയാക്കി നാശത്തിലെത്തിക്കുകയും ചെയ്യുന്നു. ആനന്ദ നിര്‍വൃതിയില്‍ ആകുന്ന മനുഷ്യന്‍ അറിയുന്നില്ല സാവകാശം ലഹരിക്കടിമയാകുകയും കരള്‍, കിഡ്നി, പാന്‍ക്രിയാസ്, തുടങ്ങിയവ രോഗഗ്രസ്തമാവുകയും ചെയ്യും എന്നും ഉള്ളത്. ഇതിനേക്കുറിച്ച് വ്യക്തമായ ബോധവല്‍ക്കരണം നമ്മുടെ സമൂഹത്തില്‍ നടക്കേണ്ടതുണ്ട്. ലഹരി വസ്തുക്കള്‍ ശരീരത്തെ കാര്‍ന്നു തിന്നുന്നതെങ്ങിനെയെന്നതിനെക്കറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ നാം മുന്നിട്ടിറങ്ങണം. ഈ ലക്ഷ്യത്തോടെ നവി മുംബൈയില്‍ ജോലി ചെയ്യുന്ന മങ്കൊമ്പ് നിവാസിയും ബ്ലോഗറുമായ ബോബന്‍ ജോസഫ് മാത്‌സ് ബ്ലോഗിന് അയച്ചു തന്ന ലേഖനത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. ലേഖനം വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കണേ.

6000 - 4000 BC യില്‍ കരിങ്കടല്‍ / കാസ്പിയന്‍ കടല്‍ തീര പ്രദേശങ്ങളിലും, 4000 BC യില്‍ ഈജിപ്തിലും, 800 BC യില്‍ ചൈനയിലും ഇന്ത്യയിലും അങ്ങിനെ ലോകത്തിന്റെ പല സ്ഥലങ്ങളിലും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി archaeological തെളിവുകള്‍ ഉണ്ട്. ലഹരി വസ്തുകള്‍ മനുഷ്യന്റെ ഗുണത്തിനുപയോഗിച്ചാല്‍ അത് നല്ലതും അത് ദുരുപയോഗം ചെയ്താല്‍ നാശവും ആണ് ഫലം. വളരെ കാലം ലഹരി വസ്തുക്കളുടെ ഉപയോഗം മാറ്റമില്ലാതെ തുടര്‍ന്നു.

മരുന്നിനുപയോഗിക്കുന്നതോ രോഗങ്ങള്‍ക്കെതിരായി ഉപയോഗിക്കുന്നതോ ആയ വസ്തുക്കളെ drugs എന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശം ഇല്ലാതെ ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം (abuse) എന്ന് പറയുന്നു. മാത്രമല്ല അത് ശരീരത്തിനുണ്ടാക്കുന്ന ദോഷം ചെറുതായിരിക്കില്ല. കറുപ്പും അതിന്റെ ഉല്പന്നങ്ങളും ഇന്നും മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. മറ്റുള്ള CNS , കൊക്കൈന്‍, അമ്ഭിറ്റമിന്‍ തുടങ്ങിയ ഉത്തേജക വസ്തുക്കള്‍, അരയില്‍ സൈക്ലോ ഹെക്സൈല്‍ അമീനുകള്‍ (aryl cyclo hexile amines ), ഹലുസിനോജനുകള്‍, നൈട്രസ് ഓക്സൈഡ്, മീതൈല്‍ ഈതര്‍ , കഞ്ചാവും കഞ്ചാവുല്പന്നങ്ങളും, തുടങ്ങിയ പലതും drugs ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നെങ്കിലും അവക്കൊക്കെ നിയമത്തിന്റെ അതിര്‍ത്തികള്‍ ഉണ്ട്. അത് മറികടന്നു ലഹരിക്കുവേണ്ടി ഉപയോഗിക്കുമ്പോള്‍ അത് ദുരുപയോഗം ആകുന്നു. ഇതിന്റെ ലഭ്യത കുറവായതിനാലും നിയമതിനെതിരായതിനാലും ലഹരിക്ക്‌ വേണ്ടി ഉപയോഗിക്കുന്നത് രഹസ്യത്തിലാനെന്നു മാത്രം.

പൊതുവേ Psychoactive Drug ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നു. പുകയില, നിക്കോട്ടിന്‍, മദ്യം ഇവയാണ് ലഹരിക്കുവേണ്ടി കൂടുതല്‍ ഉപയോഗിക്കുന്നത്. ഇവയ്ക് നിയമത്തിന്റെ ഊരാകുടുക്കില്ലതാതാണ് ഇതിനു കാരണം. ഇതിലും മദ്യം (alcohol) ആണ് കൂടുതല്‍ ജനകീയം. അതുകൊണ്ട് മദ്യത്തെ കുറിച്ച് അല്പം കാര്യങ്ങള്‍ ചിന്തിക്കാം.

മദ്യം (alcohol)

പല തരം ലഹരി വസ്തുക്കള്‍ ഉണ്ടെങ്കിലും ഇന്ന് ലോകത്തില്‍ ഏകദേശം 45 % ജനങ്ങള്‍ ഉപയോഗിക്കുന്നത് മദ്യം (alcohol ) എന്ന ലഹരിവസ്തുക്കള്‍ ആണ്. ആദിമ കാലം മുതലേ ഈ ദുശീലം മനുഷ്യരില്‍ നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ട്. അനുകൂലമായ സാമൂഹ്യ സാഹചര്യങ്ങള്‍ മദ്യം ഉപയോഗിക്കാന്‍ ഒരുവനെ സഹായിക്കുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് ഇവയുടെ ലഭ്യത, സമൂഹത്തില്‍ അന്തസ്സിന്റെയോ ആഭിജാത്യതിന്റെയോ ഭാഗമായും ഇവ നില നില്കുന്നു. എന്തൊക്കെയാണെങ്കിലും ദൂഷ്യഫലങ്ങളില്‍ ശീലം, ആസക്തി, സഹനശേഷി, അടിമത്തം ഇവ മറ്റു ലഹരികളെ പോലെ തന്നെ ഭീകരമായ എല്ലാ ദോഷവശങ്ങളും മദ്യത്തിനും ഉണ്ട്.

മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പറയുന്നത് അവരുടെ ജീവിതത്തിലെ കദന കഥകള്‍ അല്ലെങ്കില്‍ ദുഖ സാഹചര്യങ്ങളെ കുറിച്ചായിരിക്കും. അവയ്കൊരു തല്‍കാല ശമനത്തിനെന്ന വ്യാജേനയായിരിക്കും ആദ്യമൊക്കെ അവ ഉപയോഗിച്ച് തുടങ്ങുക. അല്ലെങ്കില്‍ ഒരു രസത്തിനോ കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ ആവാം.

ഈ ദുഖ സാഹചര്യങ്ങളെ തലച്ചോര്‍ എങ്ങിനെ കൈകാര്യം ചെയ്യുന്നു എന്നും അവ നോര്‍മല്‍ ആകുന്നതെങ്ങിനെയെന്നും നോക്കാം. സാധാരണ ഗതിയില്‍ സംഘര്‍ഷ സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സംഘര്‍ഷം ഉണ്ടാകുകയും ആ സാഹചര്യം വിടുമ്പോള്‍ നോര്‍മല്‍ ആകുകയും ചെയ്യുന്നു എന്നാണല്ലോ നാം ചിന്തിക്കുന്നത്. എന്നാല്‍ സത്യത്തില്‍ അല്പം ശാസ്ത്രീയമായി പറഞ്ഞാല്‍ ന്യൂറോണുകളാണ് ഇതില്‍ പ്രധാന പങ്കു വഹിക്കുന്നത്. സ്‌ട്രെസ് സാഹചര്യം ഉണ്ടാകുമ്പോള്‍ അതൊരു സ്‌ട്രെസ് സൈക്കിള്‍ ആണെന്ന് പറയാം. എന്താണീ സ്‌ട്രെസ് സൈക്കിള്‍?

സ്‌ട്രെസ് സൈക്കിള്‍

സ്‌ട്രെസ് സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ നേരിടാന്‍ തലചോറിലെ ലിംബിക് സിസ്റ്റം പ്രവര്‍ത്തനനിരതമാകുന്നു. സെറിബ്രല്‍ കോര്റെക്സില്‍ നിന്നും സ്‌ട്രെസ് നേരിടാനുള്ള സന്ദേശം ഹൈപോതലമാസിലെക്കെതിക്കുന്നു. ഇവയെ അവിടെ എത്തിക്കുന്നത് ടോപമിന്‍ എന്ന neurotransmitter ആണ്. അപ്പോള്‍ അവിടെ നിന്നും CRF (Corticotropin Releasing Factor) എന്ന രാസവസ്തു ഉണ്ടാകുന്നു. ഇത് രക്തവുമായി കലര്‍ന് തലച്ചോറിലെ pituitary ഗ്രന്ഥിയില്‍ എത്തുന്നു. ഇവ pituitary ഗ്രന്ഥിയില്‍ എത്തുമ്പോള്‍ അവിടെ ACTH (Adrenal copco tropic hormone) എന്നൊരു ഹോര്‍മോണ്‍ ഉണ്ടാകുന്നു. അവിടെ നിന്നും സിസ്റ്റത്തിന്റെ നിര്‍ദേശാനുസരണം CRF , ACTH ഇവ രക്തത്തില്‍ ലയിച്ചു വീണ്ടും കിട്നിയുടെ മുകളിലുള്ള adrenal ഗ്രന്ഥിയില്‍ എത്തുകയും, അവിടെ adrenaline , adrenocortico steroid മുതലായ ഹോര്‍മോണുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇപ്പോള്‍ ഇവിടെ നാല് തരം ഹോര്‍മോണുകള്‍ ഉണ്ടായിരിക്കുന്നു. ഇവ രക്തത്തില്‍ കലരുന്നു. ഇവയുടെയെല്ലാം ഫലമായി സ്ട്രെസ്സിനെ നേരിടാന്‍ ശരീരത്തിന് ശക്തി കിട്ടുന്നു. വീണ്ടും കോര്റെക്സില്‍ നിന്നും പിരി മുറുക്കം നേരിടാനുള്ള സന്ദേശം നില്‍കുമ്പോള്‍. ഹൈപോതലമാസ്സിന്റെയും pituitary യുടെയും പ്രവര്‍ത്തനം നില്കുന്നു. തന്മൂലം CRF , ACTH ഉത്പാദനം നില്കുന്നു. മനസ് നോര്‍മല്‍ ആകുന്നു. ഇതാണ് സ്‌ട്രെസ് സൈക്കിള്‍.

എന്നാല്‍ സ്‌ട്രെസ് സാഹചര്യം ആവര്‍ത്തിച്ചുണ്ടാകുമ്പോള്‍ ന്യുറോണുകള്‍ക്ക് (ഞരമ്പുകള്‍) ശക്തി കുറയുന്നു. ശരീരവും മനസും ക്ഷീണിക്കുന്നു. ഈ സാഹചര്യത്തില്‍ ലഹരികളെ ആശ്രയിച്ചാല്‍ അവനു കൂടുതല്‍ സുഖം തോന്നും (ശരീരത്തെ നശിപ്പിക്കുകയാണെന്ന് ആരറിയുന്നു?). CRF , ACTH ഇവയുടെ ഉത്പാദനം കുറയുന്നത് കൊണ്ടാണത്. ലിംബിക് സിസ്റെതില്‍ ലഹരി പ്രവര്‍ത്തികുമ്പോള്‍ CRF , ACTH ഇവയുടെ ഉത്പാദനം കുറയുന്നു. ടോപമിന്‍ (dopamine) കൂടി ലഹരിയുടെ കൂടെ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ സുഖം തോന്നുന്നു. ആ സുഖം മനുഷ്യന് രസമായി തോന്നുന്നു. (പക്ഷെ ഇതിന്റെ ഗുരുതരഭവിഷ്യത്തുകളെപ്പറ്റിപ്പോലും ആ നിമിഷം ഓര്‍ക്കണമെന്നില്ല.) ഇതാണ് ലഹരി വസ്തുക്കളോട് നമ്മുടെ തലച്ചോറിനുള്ള പ്രവര്‍ത്തനം.

ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍

ലഹരിക്ക്‌ ആദ്യം പറഞ്ഞത് പോലെ ശീലം, ആസക്തി, സഹനശേഷി (tolerance ), അടിമത്തം (dependence or addiction ) ഇങ്ങിനെ പല ഘട്ടങ്ങള്‍ ഉണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു. ഉദാ: എന്നും ഒരു പെഗ് എടുക്കുന്ന ഒരാള്‍ ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ ഒന്നര അല്ലെങ്കില്‍ രണ്ടു പെഗ് ആക്കുന്നു. അങ്ങിനെ സ്ഥിരം കഴിക്കുന്നവന്‍ അളവ് കൂട്ടി കൊണ്ട് വരും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അവനു വലിയ "കപാസിറ്റി" ആകുന്നു എന്ന് പറയും. സത്യത്തില്‍ അവനോ കൂടുകരോ അറിയുന്നില്ല അവന്‍ സഹനശേഷി എന്ന ലെവലിലേക്ക് ആണ് പോകുന്നത് എന്ന്. അടുത്ത ലെവല്‍ അടിമത്തം ആണ്. ടോളറെന്‍സിനു രണ്ടു തലങ്ങള്‍ ഉണ്ട് കരളിന്റെ ഉപചയം കൂടുന്നത് കൊണ്ട് ലഹരി കൂട്ടാനുള്ള പ്രേരണ തലച്ചോറില്‍ നിന്നുണ്ടാകുന്നു. എത്ര കഴിച്ചാലും പ്രശ്നമില്ല എന്ന് തോന്നും. ഇതിനെ pharmaco kainatic tolerance എന്ന് പറയുന്നു. ഇത് പോലെ തന്നെ തലച്ചോറും ഒരു ടോളറന്‍സ് തരുന്നത് pharmaco dynamic tolerance എന്ന് പറയും. ചിലര്‍ ഒരു കുപ്പിയൊക്കെ ഒറ്റയടിക്ക് തീര്‍ക്കുന്നത് കാണാം. ഇത്തരക്കാര്‍ ഈ രണ്ടാമത് പറഞ്ഞ tolerance ഉള്ളവരാണ്. പക്ഷെ ശരീരത്തിന്റെ പോലെ തലച്ചോറിനു ഇത്ര മാത്രം ലഹരി പിടിച്ചു നിര്‍ത്താനുള്ള കഴിവില്ല. ഒരു പരിധിക്കു അപ്പുരമെത്തിയാല്‍ മരണം നിശ്ചയമാണ്. ആ ലെവലിനെ മരകമാത്ര (lethal level ) എന്ന് പറയും. ഇങ്ങിനെ അകാല മൃത്യു അടയുന്ന എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍കു സ്ഥലകാല ബോധങ്ങള്‍ ഇല്ലാതാകുന്നു. വെപ്രാളം, വിശപ്പ്‌, വിയര്‍പ്, വ്യാകുലത, തലവേദന, തലയ്ക്കു മന്ദത, ശര്ദി, ശരീരം കൊച്ചിവളിക്കള്‍, അമിത രക്ത സമ്മര്‍ദം അങ്ങിനെ പല ശാരീരിക വിഷമതകള്‍ ഉണ്ടാകുന്നതിനു പുറമേ, മദ്യപന് ആഹാരം വേണ്ടുവോളം എടുത്തില്ലെങ്കില്‍ അവന്‍ ശരിക്കും അനാരോഗ്യവനാകുന്നു. രോഗ പ്രതിരോധ ശക്തി കുറയുന്നതുകൊണ്ട് പല പല രോഗങ്ങള്‍ പ്രത്യേകിച്ച് ലൈംഗിക രോഗങ്ങള്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 24 മണിക്കൂറിനുള്ളില്‍ withdrawal ‍ലക്ഷണങ്ങള്‍ കാണിക്കും. പെട്ടെന്ന് നിര്‍ത്തിയാല്‍ ഉണ്ടാകുന്ന withdrawal ലക്ഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കുറേശെ നിര്‍ത്തുക.

മുകളില്‍ പറഞ്ഞതില്‍ ചിലവയും മൂഡ്‌ ദിസോര്ടെര്‍, വിറയല്‍ പോലുള്ള രോഗങ്ങളും withdrawal symptoms ആയി പ്രത്യക്ഷപെടാം. ഒരാഴ്ച ക്ഷമിച്ചിരുന്നാല്‍ ഇവയോകെ അപ്രത്യക്ഷമാകും. ചിലര്‍ക് വളരെ കാലത്തെ ഉപയോഗത്താല്‍ വിറയല്‍ മരാരോഗമായി മാറുന്നു.

ലഹരി വസ്തുക്കളും ഗര്‍ഭസ്ഥ ശിശുവും

ലഹരി ഉപയോഗിക്കുന്ന ഗര്‍ഭിണികളുടെ ശിശുക്കല്കും പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ ധാരാളം സ്വീകരിണികള്‍ (receptors - നാഡികള്‍ക്കിടയിലെ രാസപധാരധങ്ങള്‍ വഴി സന്ദേശം കൈമാറുന്ന joint ) വളരെ കൂടുതലാണ്. അതിനാല്‍ ലഹരിയുടെ പ്രത്യാഘാതങ്ങള്‍ വളരെ കൂടുതല്‍ ആണ്. ജനിച്ചയുടന്‍ ചില കുട്ടികള്‍ വളരെ വെപ്രാളവും പരവേശവും മറ്റും കാട്ടാറുണ്ട്‌. അങ്ങിനെ ഡോക്ടരമാരടക്കം പലരെയും ഭയപ്പെടുത്തുന്നു. നമ്മുടെ നാട്ടില്‍ ചില മനുഷ്യര്‍ക്ക് ഒരു ധാരണയുണ്ട്. അല്പം മദ്യം ഗര്‍ഭിണികള്‍ക്ക് നല്ലതാണെന്ന്. അതുകൊണ്ട് തന്നെ അല്പം ബ്രാണ്ടി ചിലര്‍ കൊടുക്കുന്നു. ഇത് മൂലം മുകളില്‍ പറഞ്ഞ ഗുരുതരപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതല്ലാതെ പ്രത്യേകിച്ചു ഗുണമൊന്നും കിട്ടില്ല. ഇത്തരം കുഞ്ഞുങ്ങള്‍ക് ജനിതക, മസ്തിഷ്ക തകരാറുകള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌.

ലഹരിവസ്തുകളും മനുഷ്യ മസ്തിഷ്കവും സുഖാനുഭൂതിയും

സഹസ്രാബ്ദങ്ങളുടെ പരിണാമത്തിലൂടെ തലച്ചോറിന്റെ ceribral cortex എന്ന ഭാഗത്തുണ്ടായ വികാസം സസ്തനങ്ങളില്‍ മാത്രം ഉള്ള ഒരു പ്രത്യേകതയാണ്. മനുഷ്യരില്‍ വരുമ്പോള്‍ ഈ ഭാഗം കുറെ കൂടി വികസിച്ചിരിക്കുന്നു. അതിനു കാരണം അവന്റെ സാമൂഹ്യ ജീവിതം തന്നെ. ഇത് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കി. അവനു കൂടുതല്‍ ന്യുറോണുകള്‍ ഉണ്ടായി. മനുഷ്യന്റെ തലച്ചോറിലെ കേന്ദ്ര നാഡീവ്യൂഹതിലെ ന്യൂറോണുകള്‍ക്ക് കൂടുതല്‍ സംപ്രേഷണം (neurotransmission) ഉണ്ടായി. അവന്റെ ബുദ്ധി വികസിക്കാന്‍ തുടങ്ങി. അവന്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങി. അവന്‍ കൂടുതല്‍ അനുഭൂതികള്‍ തേടി അലഞ്ഞു. അങ്ങിനെ ഒരിക്കല്‍ അവന്‍ ലഹരിയുടെ സുഖം അറിഞ്ഞു. അന്ന് മുതല്‍ ഇന്നുവരെ ഈ ശീലം മനുഷ്യനില്‍ തുടര്‍ന് കൊണ്ടേയിരിക്കുന്നു. ഇന്ന് കേരളത്തിലെ മദ്യത്തിന്റെ ഉപയോഗം ഇന്ത്യയിലെ ഒന്നാം സ്ഥാനത്തിലേക്ക് മാറുന്നു. അതും തൃശൂര്‍ ജില്ല ഒന്നാം സ്ഥാനതാണെന്ന് പറയാം. ആദ്യമൊക്കെ വെറും അനുഭൂതിക്ക് വേണ്ടി തുടങ്ങുന്ന ഈ ശീലം അടിമതതിലേക്ക് (dependence) നീങ്ങുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഭാര്യയെയും മക്കളെയും ഉപദ്രവിക്കുന്ന സ്ഥിരം മദ്യപാനികളായ എത്രയോ ഭര്‍ത്താക്കന്മാര്‍ ഇന്ന് നമ്മുടെ കേരളത്തിലുണ്ട്. വരുമാനം ഒന്നും ഇല്ലെങ്കിലും വീട് സാധനങ്ങള്‍ വിറ്റു അതില്‍ നിന്ന് മദ്യം വാങ്ങി കഴിക്കുന്നവര്‍. ലഹരിക്ക്‌ വേണ്ടി ഇങ്ങനെ എന്തും ചെയ്യുന്നവര്‍. ഇങ്ങിനെ എത്രയൊക്കെ സംഭവങ്ങള്‍ നടക്കുന്നു. എന്തുകൊണ്ടാണിങ്ങനെ മനുഷ്യന്‍ അധഃപതിക്കുന്നത്. പ്രധാനമായും അടിമത്തം അല്ലെങ്കില്‍ dependence എന്ന ഒരു ലെവല്‍ എത്തുമ്പോഴാണിത് തുടങ്ങുന്നത്. ഇതിനെ പറ്റി അല്പം ചിന്തിച്ചാല്‍ നമ്മുടെ തലച്ചോറിനെയും ഇതുമായി ബന്ധപെട്ട അതിന്റെ പ്രവര്‍ത്തനത്തെയും കൂടി അല്പം അറിഞ്ഞിരിക്കുന്നത്. നന്നായിരിക്കും.

തലച്ചോറിന്റെ പ്രവര്‍ത്തനം മൊത്തത്തില്‍ ഒരു വലിയ സൂപ്പര്‍ കമ്പ്യുട്ടറിനോട് ഉപമിക്കാം. തലച്ചോറിനു ധാരാളം ഭാഗങ്ങളും കോടിക്കണക്കിനു ന്യുറോണുകളും ഉണ്ട്. തലച്ചോറിനു ധാരാളം ഭാഗങ്ങള്‍ ഉണ്ടെങ്കിലും, മനസ്സിന്റെ പ്രവര്‍ത്തനവുമായി ബന്ധപെടുതിയുള്ള ഭാഗം നോക്കുമ്പോള്‍ തലച്ചോറില്‍ പ്രധാനമായും നാല് നാഡീ കേന്ദ്രങ്ങള്‍ ആണുള്ളത്. കോര്റെക്സ്, ഹൈപോതലാമസ്, ലിംബിക് സിസ്റ്റം, ബ്രെയിന്‍ സ്ടേം. ഏറ്റവും മുകളില്‍ ഉള്ളത് കോര്റെക്സ്, ലിംബിക് സിസ്റ്റത്തിന് താഴെയാണ് ബ്രെയിന്‍ സ്ടേം, ബ്രെയിന്‍ സ്റെമിനെയും കോര്റെക്സിനെയും ബന്ധിപ്പിക്കുന്നത് ലിംബിക് സിസ്റെമാണ് രണ്ടിന്റെയും നടുക്ക് കാണുന്ന ചെറിയ ഭാഗമാണ് ഹൈപോതലാമസ്. ശ്വസോച്ചാസം, ഹൃദയമിടിപ്പ്‌, ആഹാരം, ഉറക്കം, ഇവ നിയന്ത്രിക്കുന്നത്‌ കോര്റെക്സ് ആണ്. ഈ ഭാഗമാണ് തലച്ചോറിന്റെ ഭൂരിഭാഗവും, ഇവിടെ sensory കോര്റെക്സ്, motor active കോര്റെക്സ്, auditory കോര്റെക്സ് അങ്ങിനെ പല ഭാഗങ്ങളും ഉണ്ട്. ചലനം, കാഴ്ച, കേള്‍വി ഇവയൊക്കെ ഇവിടെ നിയന്ത്രിക്കപ്ടുന്നു. ഇതിനു താഴെ ലിംബിക് സിസ്റെമാണ് അമിഗ്ടല, ഹിപോകംബാസ് എനീ ഭാഗങ്ങള്‍ ഉണ്ടിവിടെ. വികാരങ്ങള്‍ ‍ ഓര്മ എന്നിവ ഇവിടെ നിയന്ത്രിക്കപെടുന്നു. ഇതിനു താഴെ ബ്രെയിന്‍ സ്ടെം. ഇതിനു midbrain , pons , medulla എനീ ഉപവിഭാഗം ഉണ്ട്. ഇവിടെ ശ്രദ്ധ ബോധം തലച്ചോറിലേക്ക് വിവരങ്ങള്‍ എത്തിക്കുക ഇവയൊക്കെ ഇവിടെ നിര്‍വഹിക്കപെടുന്നു. ഹൈപോതലാമസ് എന്ന ഭാഗം ഉറക്കം, ദാഹം ഇങ്ങിനെയുല്ലവയെ പ്രധാനമായും നിയന്ത്രിക്കുന്നു.

സുഖാനുഭൂതി

സുഖം എന്ന അനുഭൂതി ആണ് ഏതു മനുഷ്യന്റെയും നിലനില്പിന് തന്നെ കാരണം. ശാരീരികവും മാനസികവുമായ സാസ്ത്യമാണ് സുഖം എന്നതുകൊണ്ട്‌ ഉദ്യേശിക്കുന്നത്. തലച്ചോറിലെ ലിംബിക് സിസ്റെവും ടോപമിന്‍ എന്ന രാസവസ്തുവിനെറെയും പ്രവര്‍ത്തനഫലമാണ് സുഖാനുഭൂതിയുടെ അടിസ്ഥാനം. മുകളില്‍ വിവരിച്ച സ്‌ട്രെസ് സൈക്കിള്‍ എന്ന അവസ്ഥയില്‍ നിന്ന് രക്ഷ പെടാന്‍ മനുഷ്യന്‍ ലഹരി ഉപയോഗിക്കുകയും. ലഹരി ഉള്ളില്‍ ചെന്നാല്‍ ടോപമിന്‍ എന്ന രാസവസ്തു ലിംബിക് സിസ്റെതില്‍ ഉണ്ടാകുകയും ചെയ്യുന്നു. അത് കോര്റെക്സില്‍ എത്തുമ്പോള്‍ സുഖമായി എന്ന വികാരം ഉണ്ടാകുകയും അത് അനുഭവപ്പെടുകയും ചെയ്യുന്നു. പുറമേ എത്ര വലിയ പ്രശ്നങ്ങള്‍ നടക്കുന്നു എങ്കിലും കൊര്റെക്സില്‍ ലഹരിയുടെ സന്ദേശം എത്തിയാല്‍ സുഖം, പരമാനന്ദം എന്ന അനുഭവം തന്നെ ഫലം. ഈ അനുഭവം ആവര്‍ത്തിക്കാന്‍ തലച്ചോര്‍ ആവശ്യപെടുന്നു. തലച്ചോര്‍ നശിക്കാന്‍ തുടങ്ങുന്നുവെന്ന് അര്‍ത്ഥം.

വിമോചന മാര്‍ഗങ്ങള്‍

ഈ ഒരു ഊരാക്കുടുക്കില്‍ നിന്നും രക്ഷ പെടണമെന്ന് വളരെ പേര്‍ ആഗ്രഹിക്കുന്നുണ്ടാകും. ചിലര്‍ക്ക് സാധിക്കുന്നു. ചിലര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കത്തവരാകുമ്പോള്‍ മദ്യപാനം നിര്‍ത്തനാകുകയില്ല. തുടരുന്നു. സമൂഹവും വ്യക്തിയും ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ആര്‍ക്കും രക്ഷപ്പെടാന്‍ പറ്റും. alcoholic anonymous , narcotic anonimous മുതലായ സന്നദ്ധ സംഘടനകള്‍ വഴിയും ആര്‍കും രക്ഷ പെടാന്‍ പറ്റും. ചുരുക്കത്തില്‍ ലഹരികളില്‍ നിന്നും മോചനം വേണമെന്നുള്ള മനസ്സിന്റെ ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ആദ്യം വേണ്ടത്. അതില്ലാതെ പ്രാര്‍ഥനയോ ധ്യാനമോ കൊണ്ടു മാത്രം ഒന്നും ഫലിക്കില്ല. ചിലര്‍ മറ്റുള്ളവര്‍ക് മുന്നില്‍ കൂടുതല്‍ വിധേയത്തം പുലര്‍ത്തുന്നു. ഒരു പെഗ്ഗ് ഓഫര്‍ ചെയ്താല്‍ 'നോ' എന്ന് പറയാനുള്ള ആര്‍ജ്ജവമാണ് നമുക്ക് ഉണ്ടാകേണ്ടത്. അടിമയായ ഒരുവന്‍ ചികിത്സക്ക് പോയാല്‍ ആ ചികിത്സയും BP , പ്രമേഹ ചികിത്സ പോലെ ജീവിതകാലം മുഴുവന്‍ നീണ്ടു നില്കും.

നിയമത്തിന്റെ വഴി

പല രാജ്യങ്ങല്കും ലഹരിയുടെ നിയമാവലി വ്യതസ്തമാനെകിലും ലോകതാദ്യമുണ്ടായതും ലോകാരോഗ്യ സങ്കടന കൈകാര്യം ചെയ്യുന്നതിനും പ്രാധാന്യമേരുന്നു.എന്നാല്‍ AD 1800 ഓടുകൂടി അമേരിക്കയില്‍ ഉണ്ടായ സാമൂഹ്യ ദുരന്തത്തോടെ അമേരിക്കന്‍ ജനതയാണ് ഇതിന്റെ ദുരവസ്ഥ ആദ്യമായി മനസിലാക്കിയത്. 1906 ഓടുകൂടി ഒരു Drug Act (Pure Drug Act 1906) ലോകാരോഗ്യ സംഘടന ഇറക്കിയതോടെ പല രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. പക്ഷെ പ്രതീക്ഷിച്ച അത്ര വിജയകരം ആയില്ല. പിന്നെ 1988 വര്‍ഷത്തില്‍ 106 അംഗരാജ്യങ്ങള്‍ അംഗീകരിച്ച NDPS Act (Narcotic Drugs and Psychotropic Substances Act, 1988) WHO ഇറക്കിയതോടുകൂടി ഇത് കുറച്ചുകൂടി ശക്തി പ്രാപിച്ചു. നമ്മുടെ രാജ്യത്തും ഇത് നടപ്പിലുണ്ട്.

നമ്മുടെ സമൂഹം നന്നാകണമെങ്കില്‍ വ്യക്തികള്‍ തന്നെ പരിശ്രമിക്കണം. അവന്‍ അങ്ങിനെ ഇവന്‍ ഇങ്ങിനെ എന്ന് ചിന്തിക്കുന്നതിനു മുമ്പ് ഞാന്‍ ശരിയാണോ എന്ന് ചിന്തിച്ചാല്‍ നാമെന്ന സമൂഹത്തിന്റെ ഭാഗം നന്നാകുകകയും ക്രമേണ സമൂഹവും നന്നാകും. ഒരു മദ്യ വിമുക്ത ലഹരി വിമുക്ത നാടിനു വേണ്ടി, ജനങ്ങളെ ബോധവാന്മാരാക്കാന്‍ നമ്മളാല്‍ ആകുന്ന വിധം പരിശ്രമിക്കാം.


Read More | തുടര്‍ന്നു വായിക്കുക

ബഹുപദങ്ങളില്‍ നിന്നും പരിശീലന ചോദ്യങ്ങള്‍

>> Monday, December 12, 2011


പത്താംക്ലാസിലെ ബഹുപദങ്ങളില്‍ നിന്നുള്ള പരിശീലന ചോദ്യങ്ങളാണ് ഇന്നത്തെ പോസ്റ്റ് . ബഹുപദത്തെ ദ്വിപദം കൊണ്ടുള്ള ഹരണക്രിയയിലൂടെ ശിഷ്ടം കാണുന്നത്, ഗുണോത്തരങ്ങള്‍ തുലനം ചെയ്തുകൊണ്ട് ശിഷ്ടം കാണുന്നത്, ശിഷ്ടസിദ്ധാന്തവും പ്രയോഗവും , ഘടകസിദ്ധാന്തം , അതിന്റെ വിവിധ സാഹചര്യങ്ങളിലുള്ള പ്രയോഗം , ഘടകമാണോ എന്ന പരിശോധന, ഘടകമാണെന്ന് തന്നിരുന്നാല്‍ ചില ഗുണോത്തരങ്ങള്‍ കണ്ടെത്തല്‍ എന്നിങ്ങനെ പരമാവധി മേഖലകളില്‍ നിന്നും ചോദ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

പരിക്ഷ കഴിയുന്ന മുറയ്ക്ക് SCERT പ്രസിദ്ധീകരിച്ച ചോദ്യബാങ്ക് നമുക്ക് തുറന്നുതരുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും തയ്യാറാക്കിയ ചോദ്യപേപ്പറുകള്‍ പരീക്ഷകഴിഞ്ഞ് അയച്ചു തന്നാല്‍ ഒന്നിച്ച് പോസ്റ്റായി പ്രസിദ്ധീകരിക്കാന്‍ തയ്യാറാണ്. അനേകം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അത് ഉപകാരപ്രദമായിരിക്കും. ഏതാനും യൂണിറ്റുകളുടെ കൂടി ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കാനുണ്ട്. അതിന്റെ പണിപ്പുരയിലാണ്. ഓരോ പോസ്റ്റിനോടൊപ്പം കൃഷ്ണന്‍ സര്‍ അയച്ചു തരുന്ന പുതിയ ചോദ്യങ്ങള്‍ കൂടിയാകുമ്പോള്‍ അതൊരു മുതല്‍ക്കൂട്ടാകും. പിന്നെ നമ്മുടെ ഹിത ചോദ്യങ്ങള്‍ അയച്ചുതരും .

പരീക്ഷകഴിഞ്ഞ് പ്രത്യേക റിവിഷന്‍ പാക്കേജ് പ്രസിദ്ധീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഗണിതപഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക വിഭവങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ധാരാളം മെയിലുകള്‍ വരുന്നുണ്ട് . അതിനേക്കുറിച്ചും ഗൗരവത്തോടെ തന്നെ ആലോചിക്കുന്നുണ്ട് . ഓരോ കരിക്കുലാര്‍ ഒബ്‌ജറ്റീവിനെയും അടിസ്ഥാനമാക്കി അടിസ്ഥാനചോദ്യങ്ങള്‍ അത്തരം പാക്കേജില്‍ ഉണ്ടാകും .ഗണിതാദ്ധ്യാപകരുടെയും കുട്ടികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

ബഹുപദങ്ങളിലെ ചോദ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


Read More | തുടര്‍ന്നു വായിക്കുക

അനന്തതയിലേക്കുള്ള പാത.

>> Sunday, December 11, 2011


ഡോ. ജോര്‍ജ്ജ് ഗീവര്‍ഗ്ഗീസ് ലോകപ്രശസ്തനായ ഗണിതശാസ്ത്രാധ്യാപകനും ഗവേഷകനുമാണ്. ജന്മം കൊണ്ട് ഇന്ത്യക്കാരനാണെങ്കിലും ജീവിതം കൊണ്ട് വിദേശിയായ ഈ മനുഷ്യന്‍ വേണ്ടി വന്നൂ നമുക്ക് നമ്മുടെ അമൂല്യങ്ങളായ ഗണിത ഈടുവെപ്പുകള്‍ കണ്ടെത്താനും ലോകജനതയ്ക്കുമുമ്പില്‍ അവതരിപ്പിക്കാനും! ലോകചിന്തയില്‍ ശ്രദ്ധേയങ്ങളായ ചലനങ്ങള്‍ സൃഷ്ടിച്ച അദ്ദേഹത്തിന്റെ 'പാസേജ് ടു ഇന്‍ഫിനിറ്റി' എന്ന ഗ്രന്ഥത്തെ അവലേകനം ചെയ്തുകൊണ്ട് ഐടി@സ്കൂള്‍ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ വി കെ ബാബുസാര്‍ എഴുതി കഴിഞ്ഞ സെപ്തംബര്‍ 25 ന്റെ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം, അദ്ദേഹത്തിന്റെ അനുവാദത്തോടെ പുന:പ്രസിദ്ധീകരിക്കുകയാണിവിടെ.
ഗണിതശാസ്ത്രപുരോഗമനത്തെക്കുറിച്ചുള്ള യൂറോ കേന്ദ്രീകൃതപരിപ്രേക്ഷ്യത്തെ പിടിച്ചുലക്കാന്‍ പോന്ന പുതുചരിത്രാഖ്യാനമാണ് 'അനന്തതയിലേക്ക് ഒരു പാത'(Passage to Infinity).പാശ്ചാത്യേതരസമൂഹങ്ങളിലെ ആധുനികപൂര്‍വ്വ ഗണിതപാരമ്പര്യങ്ങളുടെ വിസ്തൃത സ്ഥലിയില്‍ ഭാരതീയവും കേരളീയവുമായ ഈടുവെയ്പുകളെ അതിന്റെ ചരിത്രപരതയില്‍ സ്ഥാനപ്പെടുത്തുന്ന ഈ പുസ്തകം 'മയൂരശിഖ'(The Crest of the Peacock )യുടെ കര്‍ത്താവില്‍ നിന്നുതന്നെയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്.'മയൂരശിഖ'യിലൂടെ ഗണിതപദ്ധതികളുടെ ബഹുസ്വരത അനാവരണം ചെയ്ത് ഈ രംഗത്തെ യൂറോപ്യന്‍ അധിനിവേശചിന്തയെ പ്രഹരിച്ച ജോര്‍ജ് ഗിവര്‍ഗീസ് ജോസഫ് ഇവിടെ കേരളിയഗണിത പദ്ധതിയുടെ വിനിമയം യൂറോപ്യന്‍ പദ്ധതിയുടെ അടിസ്ഥാനമായിട്ടുണ്ട് എന്ന അനുമാനത്തെ ശാസ്ത്രീയാന്വേഷണത്തിലൂടെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. കെട്ടുകഥകളേയും ഐതിഹ്യങ്ങളേയും ആശ്രയിക്കുന്ന രാഷ്ട്രീയഹിന്ദുത്വത്തിന്റെ ജ്ഞാനാന്വേഷണങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കുന്ന ഈ അന്വേഷണം,വിവിധ നാഗരികതകളില്‍ ഗണിതശാസ്ത്ര പ്രയോഗവിദ്യകളെന്ന നിലയില്‍ വികസിച്ച ഗണിതശാസ്ത്ര വസ്തുതകളുടെ സ്വതന്ത്ര പുനരാവിഷ്കാരങ്ങളായി ആധുനിക ഗണിതശാസ്ത്രത്തെ കാണുന്ന ജനാധിപത്യവീക്ഷണമാണ് വികസിപ്പിക്കുന്നത്.

ഇംഗ്ലീഷില്‍ രചിക്കപ്പെട്ട കൃതിയുടെ ഈ മലയാളമൊഴിമാറ്റം നടത്തിയിരിക്കുന്നത് ആര്‍.പദ്മരാജ് ആണ്.യൂറോപ്പിനു പുറത്ത് ഉത്ഭവിച്ചിരിക്കാനിടയുള്ള ആധുനികഗണിതശാസ്‍ത്രത്തിന്റെ ആദിസ്പന്ദനങ്ങളടങ്ങിയ ആശയങ്ങളും സങ്കേതങ്ങളും യൂറോപ്പിലേക്കു വിനിമയം ചെയ്യപ്പെട്ടിരിക്കാനുള്ള സാദ്ധ്യതയുടെ അന്വേഷണമാണ് പരാമൃഷ്ട ഗ്രന്ഥത്തിന്റെ പ്രധാനപ്രമേയം.പതിനഞ്ചും പതിനാറും നൂറ്റണ്ടുകളില്‍ കേരളത്തില്‍ ജീവിച്ചിരുന്ന സംഗമഗ്രാമ മാധവന്‍,പരമേശ്വരന്‍,ദാമോദരന്‍ ,നീലകണ്ഠ സോമയാജി,ജ്യേഷ്ഠദേവന്‍,ചിത്രഭാനു, ശങ്കരവാരിയര്‍,അച്യുതപിഷാരടി തുടങ്ങിയ ഗണിതജ്ഞരുടെ സംഭാവനകള്‍ ഉള്‍ക്കൊണ്ട കേരളീയ ഗണിത പദ്ധതി (Kerala School of Mathematics) യാണോ ഈ സ്പന്ദനങ്ങളുടെ പ്രഭവസ്ഥാനം എന്നത് സവിശേഷമായും പരിശോധിക്കുന്നു.ഭാരതീയവും കേരളീയവുമായ ഗണിതസരണിയുടെ ദീപ്തമായ വശങ്ങളെ വിലയിരുത്താനും ഉള്‍ക്കൊള്ളാനും ഉള്ള ഈ ദൗത്യം ഗണിതശാസ്ത്രതത്പരരെ മാത്രം ആകര്‍ഷിക്കുന്ന ഒന്നല്ല.സ്വന്തം ദേശത്തിന്റെ ചിന്താപൈതൃകത്തെ കാലോചിതമായി സ്വാംശീകരിക്കാന്‍ ആഗ്രഹിക്കുന്ന സംസ്കാരപഠിതാക്കളേയും ചരിത്രഗവേഷകരേയും വിദ്യാഭ്യാസ പ്രവര്‍ത്തകരേയും പുസ്തകം ആകര്‍ഷിക്കും.

രചനയുടെ ലക്ഷ്യത്തിനനുഗുണമായിതന്നെ ഉള്ളടക്കം സംവിധാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു പറയാം.കേരളിയ ഗണിതപദ്ധതിയുടെ സാമൂഹികമായ സ്രോതസ്സുകളെ ആദ്യം തന്നെ വിശദമായി പരിശോധിക്കുന്നു.സാമൂഹികസ്രോതസ്സുകളെക്കുറിച്ചുള്ള വിസ്തൃതപഠനം ലേഖകന്റെ വാദങ്ങള്‍ക്ക് അധികയുക്തി പ്രദാനം ചെയ്യുന്നുണ്ട്.പതിനാലാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളോടെ ദൃശ്യമായിത്തുടങ്ങിയ ഈ ഗണിത-ജ്യോതിശാസ്ത്ര പുഷ്കലതയുടെ സാമൂഹികവും രാഷ്‍ട്രീയവും സാസ്‍കാരികവുമായ വേരുകള്‍ കണ്ടെടുക്കുയാണ് ഇതിലൂടെ .ഒന്‍പതാം നൂറ്റാണ്ടില്‍ കുലശേഖര ആഴ്‍വാറിന്റെ കാലത്തു മുതല്‍ ഉണ്ടായ സര്‍വതലസ്‍പര്‍ശിയായ ഉണര്‍വ് മധ്യകാലം (1102-1498) മുഴുവന്‍ തുടര്‍ന്നത് തദ്ദേശീയമായ ഗണിത-ജ്യോതിശാസ്‍ത്രപദ്ധതിയുടെ തിടം വെയ്ക്കലിന് ഫലഭുയിഷ്ഠമായ മണ്ണൊരുക്കി.മധ്യകാലകേരളത്തിലെ ജീവിതരീതി, ക്ഷേത്രസംസ്കാരം, വിജ്ഞാനസമ്പാദന പ്രക്രിയ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സമഗ്രമായ ഒരു പരിശോധനയിലൂടെയാണ് ഗ്രന്ഥകര്‍ത്താവ് ഈ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്നത്.

മുന്‍കാല ഭാരതീയ ഗണിത-ജ്യോതിശാസ്‍ത്ര ഉപലബ്‍ധികളെ ആധാരമാക്കിയുള്ള ഭാഷ്യങ്ങളുടെ രൂപത്തിലും കൃഷി,കാലാവസ്ഥാ പ്രവചനം,സമുദ്രതരണം,ഗ്രഹസ്ഥിതി നിര്‍ണ്ണയം തുടങ്ങിയ ജീവിതാവശ്യങ്ങളുടെ ആവിഷ്‍കാരമായ സ്വതന്ത്രമായ കൃതികളുടെ രൂപത്തിലും ഒരു മൗലികമുദ്രയുള്ള ഗണിതപദ്ധതി (school of mathematics) സാവധാനം വികസിച്ചുവന്നതിന്റെ ചിത്രം മിഴിവോടെ അവതരിപ്പിക്കുന്നു ഇവിടെ.സംഗമഗ്രാമ മാധവന്‍ മുതല്‍ കേരളീയ ഗണിതപദ്ധതിയിലെ ഗണനീയരായ എല്ലാവരുടേയും സംഭാവനകള്‍ അവയുടെ ചരിത്രപരമായ പ്രാധാന്യം എടുത്തുകാട്ടി വിവരിക്കുന്നുമുണ്ട് ഈ പ്രബന്ധത്തില്‍.കേരളീയപദ്ധതിയിലെ നിര്‍ണ്ണായക ഗ്രന്ഥമാണ് ജ്യേഷ്ഠദേവന്‍ നമ്പൂതിരി (1500-1610) രചിച്ച 'യുക്തിഭാഷ'.മലയാളത്തില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥം സിദ്ധാന്തങ്ങള്‍ എല്ലാ തെളിവുകളും സഹിതം സമര്‍ഥിക്കപ്പെട്ട ,കാല്‍ക്കുലസിന്റെ പിതൃത്വം അവകാശപ്പെടാവുന്ന ഒന്നത്രെ.

കേരളീയപദ്ധതിയുടെ ഗണിതസ്രോതസ്സുകള്‍ വിവരിക്കുന്ന അധ്യായത്തില്‍ പ്രധാന സംഭാവനകളുടെ വിശദമായ കണക്കെടുപ്പാണ്.പാശ്ചാത്യവും പാശ്ചാത്യേതരവുമായ ഗണിതപദ്ധതികളില്‍ നിന്നും കേരളീയപദ്ധതിയുടെ വ്യതിരിക്തത സോദാഹരണം വ്യക്തമാക്കുന്നു. ആര്യഭടീയത്തിന്റെ സ്വാധീനം വിശദമാക്കുന്നതിന് ഏറെ പേജുകള്‍ നീക്കിവെച്ചിരിക്കുന്നു.121 ശ്ലോകങ്ങളിലായി ഗണിതവും ജ്യോതിശാസ്‍ത്രവും പ്രതിപാദിക്കുന്ന പ്രസ്‍തുത കൃതിയുടെ പ്രഭാവം യൂക്ലീഡിന്റെ എലിമെന്റ്സ് പാശ്ചാത്യലോകത്തുണ്ടാക്കിയ സ്വാധീനത്തിന് തുല്യമാണെന്ന് ലേഖകന്‍ കണ്ടെത്തുന്നുണ്ട്.ന്യൂട്ടണ്‍-ഗ്രിഗറി സീരീസ് എന്നറിയപ്പെട്ടിരുന്ന അനന്തശ്രേണിയെ മാധവ-ഗ്രിഗറി സീരീസ് എന്ന് പുനര്‍നാമകരണം ചെയ്യല്‍ സാധ്യമാക്കിയതിന്റെ അടിസ്ഥാനം പ്രതിപാദിക്കുന്നുണ്ടിടെ.അതുമാത്രം പോരെന്നാണ് ലേഖകന്റെ മതം. നക്ഷത്രതുല്യരായി ഗണിക്കപ്പെടുന്നവരുടെ ആകാശത്തിലിടം നേടാന്‍ കേരളീയ പദ്ധതിയിലെ അനുഗൃഹീത ഗണിതശാസ്‍ത്രജ്ഞര്‍ക്ക് യോഗ്യതയുണ്ട്.

എ.ഡി. 14 മുതല്‍ 17 വരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തില്‍ തികച്ചും തദ്ദേശീയമായി വളര്‍ന്നു വികസിച്ച ഗണിതരംഗത്തെ മികവ് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മാത്രമല്ല ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും അജ്ഞാതമായിരുന്നു.കേരളപദ്ധതിയിലെ നാല് ഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട് 1834 ല്‍ ചാള്‍സ് വിഷ് ചില കേരളീയ കണ്ടെത്തലുകളെ വെളിവാക്കും വരെ ഇത് തുടര്‍ന്നു. വിലോമസ്‍പര്‍ശരേഖയ്‍ക്കുള്ള ഗ്രിഗറി ശ്രേണി(Gregory series for inverse tangent), π യ്‍ക്കുള്ള ലെബനിറ്റ്സ് ഘാതശ്രേണി (Leibnitz power series for π ),സൈന്‍/കൊസൈന്‍ എന്നിവയുടെ ന്യൂട്ടന്‍ ഘാതശ്രേണി (Newton power series for Sine/Cosine) ,ത്രികോണമിതിക ഏകദങ്ങളുടെ യുക്തിശോധനകള്‍(Rational approximations of Trigonometric functions) എന്നിവ വിഷ് എടുത്തുകാട്ടി.ഇക്കാര്യം വിശകലനം ചെയ്ത് ലേഖകന്‍ വസ്തുനിഷ്ഠമായി കേരള പദ്ധതിയുടെ പ്രമുഖാംശങ്ങളെ നാലാം അധ്യായത്തില്‍ വിവരിക്കുന്നു.ഗണിതശാസ്‍ത്രത്തിന്റെ ചരിത്രത്തില്‍ ഇടം നേടാനര്‍ഹമായ എട്ട് നിര്‍ണ്ണായകമായ സംഭാവനകള്‍ കേരളീയ പദ്ധതിയുടേതായി ഗ്രന്ഥകര്‍ത്താവ് കണ്ടെടുത്ത് അവതരിപ്പിക്കുന്നുണ്ട്.ഇവയില്‍ പലതും യൂറോപ്യന്‍മാര്‍ കണ്ടെത്തുന്നത് നൂറ്റാണ്ടുകള്‍ക്ക് ശേഷമത്രെ.അഭിമാനകരമായ തിരിച്ചറിവുകള്‍ മലയാളി വായനക്കാര്‍ക്ക് നല്‍കുന്ന സന്ദര്‍ഭമാണിത്.

ഭാരതീയ ത്രികോണമിതിയുടെ പ്രാചീനകാലം മുതലുള്ള സംഭാവനകള്‍ വ്യക്തമാക്കുന്ന ഒരു ഗവേഷണപ്രബന്ധവും തുടര്‍ന്ന് ചേര്‍ത്തിരിക്കുന്നു.കേരളീയ പദ്ധതിയുടെ ഈ രംഗത്തെ സംഭാവനകളുടെ ചരിത്രപരമായ വികാസം അടുത്തറിയാന്‍ ഇതുപകരിക്കും.ജ്യോതിശാസ്‍ത്ര/ജ്യോതിഷ ഉപാധിയെന്ന നിലയ്ക്കു നേരിടേണ്ടിയിരുന്ന പ്രശ്നങ്ങളാണ് ആദ്യകാല ത്രികോണമിതിയുടെ ഉള്ളടക്കം.ഭാരതീയ ത്രികോണമിതിയിലെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ രൂപപ്പെട്ടത് ഈ പ്രശ്നങ്ങള്‍ക്കുള്ള സമാധാനം എന്ന നിലയ്ക്കാവും.ആര്യഭടന്‍,വരീഹമിഹിരന്‍,ഭാസ്കരന്‍ ഒന്നാമന്‍,ബ്രഹ്മഗുപ്തന്‍,ഭാസ്കരന്‍ രണ്ടാമന്‍,നീലകണ്ഠന്‍ മുതലായവരുടെ ഈ രംഗത്തെ സംഭാവനകള്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.ഗ്രഹസ്ഫൂടങ്ങള്‍,ഗ്രഹചാരങ്ങള്‍ എന്നിങ്ങനെയുള്ള ജ്യോതിശാസ്ത്ര ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വികാസപരിണാമങ്ങള്‍ ത്രികോണമിതിയിലെ കേരളീയപദ്ധതിയുടെ പുരോഗതിയുടെ അടിസ്ഥാനമായി ഭവിച്ചതിന്റെ ദൃഷ്ടാന്തം നീലകണ്ഠന്റെ 'ഗോളസാരം' എന്ന കൃതിയെ ആസ്പദമാക്കി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

നേര്‍രേഖയും വക്രരേഖയും തമ്മില്‍ ഗണിതശാസ്‍ത്രപരമായി ബന്ധപ്പെട്ടിരിക്കണമെന്ന ആശയമാണ് കേരളീയ ഗണിത പദ്ധതിയുടെ അടിസ്ഥാന പ്രചോദനമായി ഭവിച്ചതെന്ന് ലേഖകന്‍.ഒരു നിശ്ചിത വ്യാസത്തിന് കൃത്യമായ വൃത്തപരിധിമൂല്യം നിര്‍ണ്ണയിക്കാനാവുന്നില്ലെന്ന സമസ്യയ്ക്ക് ഉത്തരം തേടി കേരളിയ ഗണിതജ്ഞരും അലഞ്ഞിരിക്കണം.1593 ല്‍ ഫ്രാന്‍സിയോസ് വിറ്റേ യൂറോപ്പില്‍ ആദ്യമായി π യെ പ്രതിനിധാനം ചെയ്യാന്‍ ഗണിതക്രിയാശ്രേണി രപപ്പെടുത്തി എന്നത് ചരിത്രം.എന്നാല്‍ അതിന് 250 വര്‍ഷം മുന്‍പ് സംഗമഗ്രാമ മാധവന്‍ π/4=1-1/3+1/5-1/7+.....എന്ന ഫലത്തിന് തത്തുല്യമായത് കണ്ടെത്തിയിരുന്നു. (വൃത്തപരിധി കണക്കാക്കാന്‍ 'വ്യാസത്തെ 4 ല്‍ ഗുണിച്ച് ; ഗുണിച്ചതിനെ ഒറ്റ സംഖ്യകള്‍ കൊണ്ട് ഹരിച്ച് ; ഹരണഫലം മേല്‍പറഞ്ഞതിനോട് മാറി മാറി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക' എന്ന് മാധവന്‍). അനന്തശ്രേണികളും സമാകലിതങ്ങളും(integrals) അടിസ്ഥാനമാക്കിയ രീതി ഉപയോഗിച്ച കേരളീയര്‍ പാരിമിത്യം (limit) എന്ന ആശയത്തിന് സമീപമെത്തിയിട്ടും കലന(calculus)ത്തിന്റെ അല്‍ഗരിതങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കാതെ ജ്യാമിതീയസമീപനത്തില്‍ തുടരുകയായിരുന്നു.ഇതാകട്ടെ യൂറോപ്യന്‍ ഗണിതജ്ഞര്‍ കലനം മുഖേന സാധിച്ചെടുക്കുകയും ചെയ്തതായി പ്രൊഫ.ജോസഫ് കണ്ടെത്തുന്നു.ഈ അനന്തശ്രേണി കേരളീയ ഗണിതജ്ഞര്‍ എപ്രകാരം നിര്‍ദ്ധാരണം ചെയ്‍തെടുത്തു എന്ന് വിസ്തരിച്ചിരിക്കുന്നു പുസ്തകത്തില്‍.പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് ഈ ദിശയിലുള്ള പഠനങ്ങള്‍ ഗ്രിഗറിയും ലെബനിറ്റ്സും നടത്തിയതെന്നോര്‍ക്കുക.

ഇന്ന് ഐസക് ന്യൂട്ടന്റെ പേരിലറിയപ്പെടുന്ന സൈന്‍, കൊസൈന്‍ ഘാതശ്രേണികള്‍ യഥാര്‍ത്ഥത്തില്‍ മാധവന്റെ പേരിലാണ് അറിയപ്പെടേണ്ടത് എന്ന കണ്ടെത്തലാണ് കേരളീയരുടെ ഞരമ്പുകളിലെ ചോരയെ തിളപ്പിക്കുക.വൃത്തത്തിന്റെ ആദ്യപാദത്തില്‍ സ്ഥതിചെയ്യുന്ന ചാപത്തിന്റെ നീളം ജ്യോതിശാസ്‍ത്രപരമായ ആവശ്യങ്ങള്‍ക്കയി കൃത്യതയോടെ കണക്കാക്കാനുള്ള ശ്രമമാണ് കേരളീയ ഗണിതകാരന്‍മാരെ സൈന്‍,കൊസൈന്‍ അനന്തശ്രേണികളുടെ ഗൗരവമായ പഠനത്തിലേക്ക് നയിച്ചിട്ടുണ്ടാവുക .'യുക്തിഭാഷ'യിലെ ബന്ധപ്പെട്ട ശ്ലോകങ്ങളെ ഗണിതശാസ്ത്രത്തിന്റെ ആധുനിക ഭാഷാചിഹ്നപ്രയോഗത്തിലേക്ക് വിവര്‍ത്തനം ചെയ്ത് തന്റെ മില്യന്‍ ഡോളര്‍ കണ്ടെത്തലിനെ സ്ഫടികവ്യക്തതയോടെ സാധൂകരിക്കുകയും ചെയ്യുന്നുണ്ട് ലേഖകന്‍.ഭാരതീയവും ആധുനികവുമായ ഗണിതങ്ങള്‍ തമ്മിലുള്ള രീതിശാസ്‍ത്രപരവും ജ്ഞാനശാസ്ത്രപരവും ദാര്‍ശനികവുമായ വ്യത്യസ്തതകളെ കണക്കിലെടുക്കുമ്പോള്‍ , ഭാരതീയഗണിതത്തിന് ഉപപത്തി (proof) ഇല്ല എന്നതുപോലുള്ള പാര്‍ശ്വവല്‍കരണങ്ങളിലേക്ക് നയിക്കുന്ന സാമാന്യവത്കരണങ്ങളും താരതമ്യങ്ങളും അപകടകരമാണെന്ന ഗ്രന്ഥകര്‍ത്താവിന്റെ നിരീക്ഷണം ശ്രദ്ധയമാണ്.

ഭാരതീയഗണിതത്തോടുള്ള ഇസ്ലാമിക്/അറബ് കാഴ്ചപ്പാടുകളില്‍ നിന്ന് വ്യത്യസ്തമായി യൂറോപ്യന്‍മാരുടേത് മേല്‍ക്കോയ്മയുടേതായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടോടെ സെഡില്ലോട്ടും ബെന്റ്ലിയും ലോകാംഗീകാരം നേടിയ ഭാരതീയ ഗണിതത്തിന്റെ മൗലികതയെ ചോദ്യം ചെയ്തു.ഈ ധാരണക്കുറവ് ഇന്നും തുടരുന്നവരുമുണ്ട്.അവര്‍ക്കെല്ലാമുള്ള മറുപടിയാണ് ലേഖകന്റെ കേരളീയ പദ്ധതിയെക്കുറിച്ചുള്ളതടക്കമുള്ള അനാവരണങ്ങള്‍.യൂറോ കേന്ദ്രീകൃതമായ മേധാവിത്ത മുന്‍വിധിയില്‍ നിന്നും വിടുതല്‍ നേടി യൂറോപ്യന്‍ പണ്ഠിതര്‍ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെയാണ് കേരളീയ പദ്ധതിയുടെ നേട്ടങ്ങളെ വിശകലനം ചെയ്യാന്‍ തുടങ്ങിയത്.സാധൂകരണമാര്‍ഗങ്ങളുടെ വ്യത്യസ്തതകളെ പരിഗണിക്കാതെയുള്ള നോട്ടങ്ങളും ദ്വിതീയസ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള നിഗമനങ്ങളും ആണ് കേരളീയ ഗണിതത്തിന്റെ ഗുണനിര്‍ണയത്തെ ഋണാത്മകമായി സ്വാധിനിക്കുന്നത്.

വിജ്ഞാന വിനിമയ വാദത്തിനു് യൂറോപ്യന്‍ പണ്ഠിതര്‍ അവലംബിച്ച മാര്‍ഗങ്ങള്‍ തന്നെ ഉപയോഗിച്ച് കേരളീയ പദ്ധതിയുടെ വിനിമയസാധ്യത തെളിയിക്കാനാകുമോ എന്ന ശ്രമമാണ് ലേഖകന്‍ നടത്തുന്നത്.വിനിമയം തെളിയിക്കുന്നതിന് ന്യൂഗബോര്‍ സിദ്ധാന്തിക്കുന്ന കാര്യങ്ങളും വാന്‍ഡര്‍ വാര്‍ഡന്റെ പൊതുസ്രോതസ്സിദ്ധാന്തമനുസരിച്ചുള്ള ഘടകങ്ങളും ഉണ്ടായിട്ടും കേരളീയഗണിതം യൂറോപ്പിലേക്ക് വിനിമയം ചെയ്യപ്പെട്ടുവെന്ന അനുമാനത്തിന് സാഹചര്യത്തെളിവ് പോരാതെ വരുന്നു.യൂറോപ്യന്‍ ഗണിതചരിത്രത്തിലൊന്നും ഇത്തരമൊരു വിനിമയസാധ്യതയുടെ സൂചനകളില്ലെന്നിരിക്കേ ,സാഹചര്യാധിഷ്ഠിതമായ മറ്റു തെളിവുകള്‍ എടുത്തുകാട്ടുന്നുണ്ട്.ഒപ്പം സാര്‍വ്വലൗകികമായിത്തീര്‍ന്ന ഒരു വിനിമയത്തിന്റെ ഉദ്ഭവവും വളര്‍ച്ചയും ഘട്ടങ്ങളും തന്റെ വാദത്തിന് ഉപോത്ബലകമായി വിസ്തരിക്കുന്നു.നൂറ്റാണ്ടുകളിലൂടെ ഭാരതത്തിനകത്തു തന്നെ പരിണമിച്ചുണ്ടായ പൂജ്യത്തോടുകൂടിയ,സ്ഥാനമൂല്യസംവിധാനത്തോടെയുള്ള സംഖ്യാപദ്ധതിയുടെ പടിഞ്ഞാട്ടുള്ള ഗതി അല്ലാതെ മറ്റൊന്നുമല്ല അത്.

കേരളീയഗണിതം യൂറോപ്പിലേക്കു വിനിമയം ചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതാപഠനം ഉള്‍ക്കൊള്ളുന്ന ലേഖകന്റെ നേതൃത്തിലുള്ള ഗവേഷണപ്രൊജക്ടിലെ കണ്ടേത്തലുകളാണ് അവസാനഭാഗം. പ്രേരണ,അവസരം,സാഹചര്യത്തെളിവുകള്‍,രേഖകള്‍ തുടങ്ങി എല്ലാം നിറഞ്ഞ ഈ 'കുറ്റാന്വേഷണ' ഡയറിക്കുറിപ്പുകള്‍ ആകാംക്ഷയോടെ വായിച്ചുപോകാന്‍ പാകത്തിലാണുള്ളത്. സമുദ്രതരണത്തിനുള്ള കൃത്യമായ കണക്കുകളുടെ ആവശ്യകത,ഗാമയുടെ വരവോടെ തുറന്നുകിട്ടിയ സഞ്ചാരപഥം,ഗണിത /സമുദ്രതരണ /ജ്യോതിശാസ്ത്ര ങ്ങളില്‍ പ്രവീണരായ ജെസ്യൂട്ട് പാതിരിമാരുടെ സാന്നിദ്ധ്യം ,പാതിരിമാര്‍ അയച്ച റിപ്പോര്‍ട്ടുകളും കത്തുകളിലേയും ഉള്ളടക്കം, യൂറോപ്യന്‍ ലൈബ്രറികളിലെ ഭാരതീയ ശാസ്ത്ര കൈയെഴുത്തുകളിലെ പരാമര്‍ശങ്ങള്‍, തുടങ്ങിയവ പരിഗണിച്ചുള്ള ശാസ്ത്രീയമായ പരിശോധനയാണ് ഇവിടെ.

വിനിമയം നടന്നിട്ടുണ്ട് എന്നുള്ള മുന്‍വിധി ഇല്ല എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. കേരളത്തില്‍ വികസിച്ചുവന്ന തദ്ദേശീയ ശാസ്ത്രവിജ്ഞാനം കൈക്കലാക്കാനുള്ള തീവ്രപ്രചോദനം ജെസ്യൂട്ട് പാതിരിമാര്‍ക്കുണ്ടായിരുന്നെന്ന മുന്‍ കണ്ടെത്തലിനെ ഉറപ്പിക്കാനായെങ്കിലും കേരളീയ ഗണിതമടങ്ങിയ താളിയോലകള്‍ അവര്‍ നേരിട്ട് കൈവശപ്പെടുത്തിയെന്നോ മൂന്നാമതൊരാള്‍ വഴി സ്വന്തമാക്കിയെന്നോ ഉള്ള വാദങ്ങളെ സാധൂകരിക്കുന്ന പ്രത്യക്ഷ തെളിവുകള്‍ ലഭിച്ചില്ല എന്ന വസ്തത ഇവിടെ സമ്മതിക്കുന്നുണ്ട്.തുടര്‍ന്ന് മറ്റു തരത്തിലുള്ള വിനിമയ സാധ്യതകളും യൂഗോ ബാള്‍ഡിനി അടക്കമുള്ളവരുടെ എതിര്‍വാദങ്ങളും ചര്‍ച്ച ചെയ്യുന്നു.രേഖാപരമല്ലാത്ത വിനിമയത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള അരുണ്‍ ബാലയുടെ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ ചില അനുമാനങ്ങളും മുന്നോട്ടുവെക്കുന്നു.ഭൂപടനിര്‍മാതാക്കള്‍,നാവികര്‍,പഞ്ചാംഗകര്‍ത്താക്കള്‍ തുടങ്ങിയവരിലൂടെ ഉപയോഗമൂല്യം മാത്രമുള്ള സൂത്രവാക്യങ്ങളുടെ രൂപത്തിലാവും പാശ്ചാത്യര്‍ക്ക് അത് ഒരുപക്ഷേ ലഭിച്ചിട്ടുണ്ടാവുക.

ചില സന്ദര്‍ഭങ്ങളിലെങ്കിലും ഗണിത പദാവലികള്‍ങ്ങള്‍ക്കുള്ള മലയാള തര്‍ജ്ജമ (ഉദാ:-chordന് ജ്യാവ്) മലയാള മാധ്യമത്തില്‍ പഠനം നടത്തിയവര്‍ക്ക് അല്പം അപരിചിതത്വം സൃഷ്ടിക്കാം. ഐസക് ന്യൂട്ടനും ലെബനിറ്റ്സിനും മുന്‍പ് കാല്‍കുലസിന്റെ ആദ്യസിദ്ധാന്തങ്ങള്‍ കേരളീയപദ്ധതിയുടെ ഭാഗമായിരുന്നു എന്നത് ,എലിമെന്ററി ഗണിതത്തിലിടം നല്‍കി നോണ്‍-യൂറോപ്യന്‍ സംഭാവനകളെ പരിമിതപ്പെടുത്തിയ അധിനിവേശചിന്താ സരണികള്‍ക്ക് വെടിമരുന്ന് നിറഞ്ഞ ഒരറിവാകാതെ വയ്യ.


Read More | തുടര്‍ന്നു വായിക്കുക

അനാവശ്യ സെര്‍ച്ചിങ്ങ് നിയന്ത്രിക്കാം

>> Tuesday, December 6, 2011


വീട്ടിലും സ്കൂളിലുമൊക്കെ ഇന്റര്‍നെറ്റ് ഉപയോഗം വ്യാപിക്കുന്നതിലെ സന്തോഷത്തോടൊപ്പം രക്ഷിതാക്കളുടേയും അധ്യാപകരുടേയും ഉറക്കംകെടുത്തുന്ന ഒന്നായി മാറുകയാണ്, അതിന്റെ ദുരുപയോഗം. സെര്‍ച്ച് എഞ്ചിനുകളുടെ സെര്‍ച്ച് ബോക്സില്‍ എന്ത് ടൈപ്പ് ചെയ്ത് കൊടുത്താലും വിവരങ്ങളായും ഇമേജുകളായും വീഡിയോകളായും നിമിഷത്തിനുള്ളില്‍ നിരന്നു കിടക്കുന്ന തമ്പ് നേലുകളില്‍ പലതും പരിസരത്തേക്കുപോലും അടുപ്പിക്കാന്‍ കൊള്ളാവുന്നവയല്ലെന്നത് ഒരു സത്യം മാത്രമാണ്. എല്‍സിഡി പ്രൊജക്ടര്‍ വെച്ച് ലൈവായി യൂട്യൂബിലും മറ്റും ചില തിരച്ചിലുകള്‍ നടത്തി കുട്ടികളുടെ മുന്നില്‍ വഷളായ അപൂര്‍വ്വം പേരെങ്കിലും അനുഭവം പങ്കുവെച്ചിട്ടുണ്ട്. 'പാരന്റല്‍ കണ്ട്രോള്‍' എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും നമ്മുടെ ഉബുണ്ടുവിലും മറ്റും ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന സൗജന്യമായ ഒന്നിനു വേണ്ടി വിഫലമായി ഏറെ തിരഞ്ഞിരുന്നു. എന്നാല്‍ ഫയര്‍ഫോക്സ് മോസില്ല ഉപയോഗിക്കുന്നവര്‍ക്ക് (ഉബുണ്ടുവായാലും വിന്റോസായാലും)ഒരു മിനുറ്റില്‍ താഴെ സമയം കൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു 'ആഡ് ഓണ്‍ 'ആയ Foxfilter നെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ആലപ്പുഴ കുട്ടനാട് മാസ്റ്റര്‍ ട്രൈനര്‍ കോ-ഓര്‍ഡിനേഷന്‍ ശ്രീ. കെ.ഒ. രാജേഷിന്റെ പഴയ ഒരു മെയിലില്‍ നിന്നാണ് ഇത് കണ്ടുകിട്ടിയത്. ഇവിടെ ക്ലിക്ക് ചെയ്തോ Tools -> Add-ons -> Search ->Foxfilter വഴിയോ ചുരുങ്ങിയ സമയം കൊണ്ട് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം.

Installation പൂര്‍ത്തിയാകുമ്പോള്‍ Firefox റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതി. കൂടുതല്‍ പദങ്ങള്‍ ഫില്‍ട്ടറിംഗിന് ഉള്‍പ്പെടുത്തണമെങ്കില്‍ Firefox ന്റെ Tools മെനുവില്‍ നിന്നും Foxfilter settings എടുത്ത് Blocked എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ നല്‍കിയിരിക്കുന്ന പദങ്ങളുടെ കൂടെ Type ചെയ്ത് സേവ് ചെയ്യുക.
പിന്‍കുറി:
കൂടുതല്‍ പദങ്ങള്‍ ഫില്‍ട്ടറിംഗിന് ഉള്‍പ്പെടുത്തണമെങ്കില്‍ Firefox ന്റെ Tools മെനുവില്‍ നിന്നും Foxfilter settings എടുത്ത് Blocked എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ നല്‍കിയിരിക്കുന്ന പദങ്ങളുടെ കൂടെ ഒഴിവാക്കേണ്ട പദങ്ങളൊക്കെ Type ചെയ്ത് ചേര്‍ത്ത് സേവ് ചെയ്യുക. ഇത് പാസ്​വേഡ് വെച്ച് പ്രൊട്ടക്ട് ചെയ്യുകയുമാകാം. പക്ഷേ കുറച്ച് പണം മുടക്കേണ്ടി വരുമെന്നാണ് മനസ്സിലാകുന്നത്!


Read More | തുടര്‍ന്നു വായിക്കുക

ടെക്സ്റ്റ്ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് 2012

>> Tuesday, November 29, 2011

2012-13 വര്‍ഷത്തേക്കാവശ്യമായ സ്കൂള്‍ പാഠപുസ്തകങ്ങളുടെ ഓര്‍ഡര്‍ നല്‍കുന്നതിന് മുന്‍ വര്‍ഷങ്ങളിലെ രീതിയില്‍ ഓണ്‍ലൈന്‍ ഇന്‍ഡന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകള്‍ക്കും www.keralabooks.org എന്ന വെബ്സൈറ്റിലെ online text book indent management system എന്ന ലിങ്കില്‍ പ്രവേശിച്ച് തങ്ങള്‍ക്കാവശ്യമായ പുസ്തകങ്ങളുടെ ക്ളാസ്സ്, ഇനം തിരിച്ച ഓര്‍ഡര്‍ നല്‍കാവുന്നതാണ്. ഇതിനുളള ഗൈഡ്ലൈന്‍സും സംശയദൂരീകരണത്തിനായുളള ഹെല്‍പ് ലൈന്‍ നമ്പരുകളും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ മാസം 21-ന് തുടങ്ങി ഡിസംബര്‍ 10-ന് അകം പൂര്‍ത്തിയാകത്തക്ക രീതിയിലാണ് ഇന്‍ഡന്റിംഗ് സംവിധാനം ഒരുക്കിയിട്ടുളളത്. സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്/എയിഡഡ് സ്കൂളുകളും ഈ സമയ പരിധിക്കുളളില്‍ തങ്ങളുടെ ആവശ്യകത രേഖപ്പെടുത്തിയിരിക്കണം.

ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസം റോളിലുണ്ടായിരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഓരോ ക്ളാസ്സ് കയറ്റി വേണം അടുത്ത വര്‍ഷത്തെ ആവശ്യകത കണക്കാക്കേണ്ടത്. ഇപ്പോള്‍ ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ അടുത്ത വര്‍ഷം രണ്ടാം ക്ളാസ്സിലാകും എന്ന രീതിയില്‍ ആവശ്യകത തയ്യാറാക്കാവുന്നതാണ്. മുന്‍ വര്‍ഷങ്ങളിലെ പരിചയവും യുക്തിയും ഉപയോഗിച്ച് വരും വര്‍ഷത്തെ ഓരോ ക്ളാസ്സിലേയും കുട്ടികളുടെ എണ്ണം മുന്‍കൂട്ടി കണ്ടുവേണം ഇന്‍ഡന്റ് നല്‍കേണ്ടത്.

ഇങ്ങനെ ഓര്‍ഡര്‍ നല്‍കുമ്പോള്‍ അറബി, ഉര്‍ദു, സംസ്കൃതം എന്നീ ഭാഷകള്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പ്രസ്തുത വിഷയങ്ങളുടെ ഓര്‍ഡര്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 5 മുതല്‍ 10 വരെ ക്ളാസ്സുകളില്‍ അറബി, സംസ്കൃതം ഓറിയന്റല്‍ പുസ്തകങ്ങള്‍ നിലവിലുണ്ട്. ഒന്നും രണ്ടും ഭാഷകള്‍ക്കു പകരം അറബി, സംസ്കൃതം പഠിപ്പിക്കുന്ന ചുരുക്കം ചില ഓറിയന്റല്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് വേണ്ടി മാത്രമുളളതാണ് ഈ പുസ്തകങ്ങള്‍. സാധാരണ സ്കൂളുകളിലെ കുട്ടികള്‍ ഈ ഓറിയന്റല്‍ പുസ്തകങ്ങള്‍ പഠിക്കേണ്ടതില്ല. അതിനാല്‍ ഇന്‍ഡന്റ് ഫോമിലെ Arabic (OS), Sanskrit (OS) എന്നിവ അക്കാഡമിക് സ്കൂളുകളിലെ കുട്ടികള്‍ക്കായി ഓര്‍ഡര്‍ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരും തങ്ങളുടെ മേഖലയിലെ ഹൈസ്കൂളുകള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ സ്കൂളുകളും കൃത്യമായി ഓര്‍ഡര്‍ നല്‍കി എന്ന് ഉറപ്പുവരുത്തണം. ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ മേല്‍പ്പറഞ്ഞ സമയപരിധിയില്‍ വിവിധ സ്കൂളുകളില്‍ നേരിട്ട് പരിശോധന നടത്തുകയും ഇന്‍ഡന്റിംഗ് കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.

ഓരോ ഉപജില്ലയിലേയും എല്ലാ പ്രഥമ അധ്യാപകരുടേയും യോഗം വിദ്യാഭ്യാസ ആഫീസര്‍ ഡിസംബര്‍ 8-ന് അകം വിളിച്ചു ചേര്‍ത്ത് ഇന്‍ഡന്റിംഗിലെ പുരോഗതിയും വിശ്വാസ്യതയും ഉറപ്പു വരുത്തണം. ഇതു സംബന്ധിച്ച മേല്‍നോട്ടം ജില്ലാ വിദ്യാഭ്യാസ ആഫീസറും ഉപഡയറക്ടറും യഥാവിധി കൈക്കൊളളുകയും വേണം.

കഴിഞ്ഞ വര്‍ഷം സ്വീകരിച്ച അതേ രീതിയില്‍ തന്നെ ഇപ്രാവശ്യവും ഓണ്‍ലൈന്‍ ഇന്‍ഡന്റ് നല്‍കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിനും അവ താഴേക്ക് പ്രചരിപ്പിക്കുന്നതിനുമായി എല്ലാ വിദ്യാഭ്യാസ ആഫീസര്‍മാര്‍ക്കും വരുന്ന ആഴ്ചയില്‍ സീമാറ്റിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് പിന്നാലെ നല്‍കും. അണ്‍ എയിഡഡ് സ്കൂളുകള്‍ക്കായി പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം പിന്നീട് ഏര്‍പ്പെടുത്തുമെന്നതിനാല്‍ ഈ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ അണ്‍എയിഡഡ് സ്കൂളുകള്‍ക്ക് ബാധകമല്ല.

Text Book officer's Circular
Instructions

ONLINE INDENTING – TEXTBOOKS 2012-13
HELP LINE NUMBERS
Thiruvananthapuram
Kollam
Pathanamthitta
999 54 11 786
Alappuzha
Kottayam
Idukki
Ernakulam
999 54 12 786
Thrissur
Palakkad
Malappuram
999 54 13 786
Kozhikode
Wayanad
Kannur
Kasaragod
999 54 14 786
General
999 54 16 786

Officer in charge: 9446565034
State Coordinator: 9447068383


Read More | തുടര്‍ന്നു വായിക്കുക

മുല്ലപ്പെരിയാര്‍ : തിരിച്ചറിവുണ്ടാകാന്‍ രക്തസാക്ഷികള്‍ വേണമെന്നോ?

>> Monday, November 28, 2011

കേരളത്തിലെ മൂന്നരക്കോടിക്ക് മേലെ വരുന്ന ജനങ്ങളില്‍ എത്രപേര്‍ തങ്ങളില്‍ പലരുടേയും അന്തകനാകാന്‍ സാദ്ധ്യതയുള്ള മുല്ലപ്പെരിയാര്‍ ഡാമിനെപ്പറ്റിയും അതിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ബോധവാന്മാരാണ്? ബഹുഭൂരിപക്ഷത്തിനും കാര്യമായൊന്നും അറിയില്ല എന്ന് തന്നെ വേണം കരുതാന്‍. ലക്ഷക്കണക്കിന് മലയാളികളുടെ തലയ്ക്ക് മുകളില്‍ ഡെമോക്ലസ്സിന്റെ വാള് പോലെ മുല്ലപ്പെരിയാര്‍ തൂങ്ങിയാടാന്‍ തുടങ്ങിയിട്ട് കാലം കുറേയാകുന്നു. നിര്‍മ്മാണ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഇതായിരുന്നെങ്കിലും, ചുണ്ണാമ്പും സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമൊക്കെ ഉപയോഗിച്ചുണ്ടാക്കിയ 113 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് ഇന്ന് ലോകത്തിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഭൂഗുരുത്വ അണക്കെട്ട്. 2009 ല്‍ ബൂലോകത്തെ പ്രമുഖ സഞ്ചാരസാഹിത്യകാരനായ നിരക്ഷരന്‍ എഴുതിയ ലേഖനം വായിക്കൂ. മുല്ലപ്പെരിയാര്‍ പ്രശ്നത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും. തമിഴന്‍ രാഷ്ട്രീയം മറന്ന് നാടിനു വേണ്ടി ഒരുമിക്കുമ്പോള്‍, സ്വതസിദ്ധമായ നിസ്സംഗത വെടിയാന്‍, മലയാളിയുടെ പ്രതിഷേധത്തിന്റെ ഗൗരവം തിരിച്ചറിയാന്‍, ഈ ലേഖനം സഹായിക്കും. രാഷ്ട്രീയഭേദമന്യേ ഈ പ്രശ്നം ഏറ്റെടുക്കാന്‍, ക്ലാസ് മുറികള്‍ അന്വേഷണാത്മകമനോഭാവമുള്ള നമ്മുടെ കുട്ടികള്‍ക്കു മുന്നില്‍ നിശബ്ദരാകാതിരിക്കാന്‍ അധ്യാപകസമൂഹത്തിന് മുന്നില്‍ മുല്ലപ്പെരിയാര്‍ പ്രശ്നവും ചരിത്രവും സമര്‍പ്പിക്കുന്നു. ഒപ്പം അതിന്റെ വീഡിയോയും. മുഴങ്ങട്ടെ, നമ്മുടെ പ്രതിഷേധം. അലയടിക്കട്ടെ, അതിര്‍ത്തികള്‍ കടന്ന്.. നമ്മുടെ ശബ്ദം.

സോഹന്‍റോയ് ഒരുക്കിയ 'ജലബോംബുകള്‍' (മലയാളം ഡോക്യുമെന്ററി)


1896 ല്‍ ഈ അണക്കെട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാലത്ത്, 50 കൊല്ലത്തിലധികം ഇത്തരം അണക്കെട്ടുകള്‍ക്ക് ആയുസ്സില്ലെന്ന് അണക്കെട്ടിന്റെ ശില്‍പ്പിയായ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷുകാരന്‍ തന്നെ പറയുന്നുണ്ട്. അങ്ങനെ നോക്കിയാല്‍പ്പോലും സ്വാതന്ത്ര്യത്തിന് മുന്നേ തന്നെ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സായിപ്പ് ഉണ്ടാക്കിയ അണക്കെട്ടായതുകൊണ്ട് മാത്രമാണ് പിന്നെയും 63 കൊല്ലമായി അതിങ്ങനെ പൊട്ടാതെ നില്‍ക്കുന്നത്. നമ്മുടെ നാട്ടുകാര്‍ ആരെങ്കിലുമാണ് ഡാമുണ്ടാക്കിയതെങ്കില്‍ ഇതിനോടകം മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തത്തിന്റെ പ്ലാറ്റിനം ജ്യൂബിലി മലയാളികള്‍ ആഘോഷിച്ച് കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.

കേരളത്തിലാണ് മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നതെങ്കിലും തമിഴ്‌നാടാണ് ഡാമിന്റെ ഉടമസ്ഥര്‍. അക്കഥകളൊക്കെ പറയാന്‍ പോയാല്‍ മണ്ടത്തരങ്ങളുടെ സര്‍ദാര്‍ജിക്കഥ പരമ്പര പോലെ കേട്ടിരുന്ന് ചിരിക്കാനുള്ള വകയുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് തേനി, മദുര, ദിണ്ടിക്കല്‍, രാമനാഥപുരം എന്നീ തമിഴ് പ്രവിശ്യകള്‍ ജലക്ഷാമം അനുഭവിക്കുമ്പോള്‍ പശ്ചിമഘട്ടത്തിനിപ്പുറമുള്ള കേരളത്തിലെ പെരിയാര്‍ തീരങ്ങളില്‍ പലപ്പോഴും വെള്ളപ്പൊക്കമായിരുന്നു. ഇതിന് സായിപ്പ് കണ്ടുപിടിച്ച പ്രതിവിധിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. പെരിയാര്‍ നദിയിലെ വെള്ളം അണകെട്ടി പശ്ചിമഘട്ടം തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാനിട്ട പദ്ധതിയാണ് ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം എന്ന തലവേദനയായി മലയാളിയുടെ ഉറക്കം കെടുത്തുന്നത്.

1886 ഒക്ടോബര്‍ 29ന് പെരിയാര്‍ പാട്ടക്കരാര്‍ പ്രകാരം പെരിയാര്‍ നദിയുടെ 155 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 8000 ഏക്കര്‍ സ്ഥലത്തിന് പുറമെ അണക്കെട്ട് നിര്‍മ്മാണത്തിനായി 100 ഏക്കര്‍ സ്ഥലവും തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ രാമവര്‍മ്മ അന്നത്തെ മദിരാശി സര്‍ക്കാറിന് പാട്ടമായി നല്‍കുകയാണുണ്ടായത്. കരാറുപ്രകാരം പാട്ടത്തുകയായി ഏക്കറിന് 5 രൂപയെന്ന കണക്കില്‍ 40,000 രൂപ വര്‍ഷം തോറും കേരളത്തിന് ലഭിക്കും. 50 വര്‍ഷം മാത്രം ആയുസ്സ് കണക്കാക്കിയിരുന്ന ‍ഡാമിന്റെ കരാര്‍ കാലയളവ് 999 വര്‍ഷമാണെന്നുള്ളതാണ് വിരോധാഭാസം. ആദ്യകരാര്‍ കഴിയുമ്പോള്‍ വേണമെങ്കില്‍ വീണ്ടുമൊരു 999 വര്‍ഷത്തേക്ക് കരാര്‍ പുതുക്കുന്നതിന് വിരോധമൊന്നും ഇല്ലെന്നുള്ള മറ്റൊരു മണ്ടത്തരവും കൂടെ കരാറിലുണ്ട്.

അണക്കെട്ടില്‍ ചോര്‍ച്ചയും മറ്റും വരാന്‍ തുടങ്ങിയതോടെയായിരിക്കണം അണക്കെട്ട് ദുര്‍ബ്ബലമാണെന്നും ജലനിരപ്പ് 136 അടിക്ക് മുകളില്‍ ഉയര്‍ത്താന്‍ പറ്റില്ലെന്നും പറഞ്ഞ് കേരളവും തമിഴ്‌നാടും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ ആരംഭിക്കുന്നത്. (ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയം ഉണ്ടോയെന്നറിയില്ല.) ഡാം പൊട്ടിയാലും തമിഴ്‌നാട്ടിലേക്ക് വെള്ളമൊഴുകി അവര്‍ക്ക് അപകടം ഒന്നുമുണ്ടാകില്ല എന്നതുകൊണ്ട് കിട്ടുന്നിടത്തോളം കാലം വെള്ളം ഊറ്റാനാണ് തമിഴ്‌നാടിന്റെ പദ്ധതി. ഡാം പൊട്ടിയാല്‍ 35 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാം ആ വെള്ളം മുഴുവന്‍ താങ്ങിക്കോളും എന്നുള്ള മുടന്തന്‍ ന്യായങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇടുക്കി ഡാം അല്ലാതെ തന്നെ നിറഞ്ഞുകവിയാറുണ്ടെന്നും മുല്ലപ്പെരിയാറിലെ വെള്ളം കൂടെ താങ്ങാന്‍ ഇടുക്കി ഡാമിന് ആകില്ലെന്നുമുള്ളത് പകല്‍ പോലെ വ്യക്തമായ കാര്യമാണ്. ഇനി അഥവാ ഇടുക്കി ഡാം ഈ വെള്ളം മുഴുവന്‍ താങ്ങിയാലും മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയില്‍ പെരിയാര്‍ തീരത്ത് താമസിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ?

ആയുസ്സെത്തിയ അണക്കെട്ടെങ്ങാനും പൊട്ടിയാലുള്ള അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അഞ്ചാറ് ജില്ലകളിലെ ജനങ്ങള്‍ക്ക് മനസ്സമാധാനത്തോടെ റോഡിലിറങ്ങാനും പറ്റില്ല, വീട്ടിലിരിക്കാനും പറ്റില്ല. ഇടുക്കിയിലുള്ള ഒരു ബ്ലോഗ് സുഹൃത്ത് ഈയിടയ്ക്ക് എന്നോട് പറഞ്ഞു അദ്ദേഹം തെങ്ങ് കയറ്റം പഠിക്കാന്‍ പോകുകയാണെന്ന്. തെങ്ങ് കയറ്റം പഠിക്കുന്നത് നല്ലതാണ്. തെങ്ങുകയറ്റത്തൊഴിലാളി ക്ഷാമം നേരിടുന്ന ഇക്കാലത്ത് കുറച്ച് കാലം തേങ്ങയിടാന്‍ മറ്റാരേയും ആശ്രയിക്കേണ്ടി വരില്ല എന്നല്ലാതെ, ഡാം പൊട്ടുന്ന സമയത്ത് തെങ്ങില്‍ക്കയറി രക്ഷപ്പെടാമെന്നൊന്നും ആരും കരുതേണ്ട. എറണാകുളത്ത് ഹൈക്കോര്‍ട്ട് കെട്ടിടത്തിന്റെ നാലാം നിലയില്‍ വരെ വെള്ളം കയറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍പ്പിന്നെ ഇടുക്കിയിലുള്ള തെങ്ങിന്റെ മണ്ടയില്‍ക്കയറി രക്ഷപെടാമെന്നുള്ളത് വ്യാമോഹം മാത്രമല്ലേ ?

അപകടം എന്തെങ്കിലും പിണഞ്ഞാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞത് 40 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ദ്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കമുള്ള ലക്ഷക്കണക്കിന് മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും. കുറേയധികം പേര്‍ ആര്‍ക്കും ബുദ്ധിമൊട്ടൊന്നും ഉണ്ടാക്കാതെ അറബിക്കടലിന്റെ അഗാധതയില്‍ സമാധിയാകും. കന്നുകാലികള്‍ അടക്കമുള്ള മിണ്ടാപ്രാണികളുടെ കണക്കൊന്നും മുകളില്‍പ്പറഞ്ഞ 40 ലക്ഷത്തില്‍ പെടുന്നില്ല.

കെട്ടിടങ്ങള്‍ക്കുള്ളിലും വാഹനങ്ങളിലുമൊക്കെയായി കുടുങ്ങിക്കിടക്കുന്ന ഇത്രയുമധികം ശവശരീരങ്ങള്‍ 24 മണിക്കൂറിനകം കണ്ടെടുത്ത് ശരിയാംവണ്ണം മറവുചെയ്തില്ലെങ്കില്‍, ജീവനോടെ അവശേഷിക്കുന്ന ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റ് രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. നദീജലം നഷ്ടമായതുകൊണ്ട് തേനി, മധുര, ദിണ്ടിക്കല്‍ ‍, രാമനാഥപുരം എന്നിങ്ങനെ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തമിഴ് മക്കള്‍ വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലയും. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സമയത്ത് സര്‍ദാര്‍ജിമാര്‍ക്ക് നേരെ പൊതുജനം ആക്രമണം അഴിച്ചുവിട്ടതുപൊലെ കണ്‍‌മുന്നില്‍ വന്നുപെടുന്ന തമിഴന്മാരോട് മലയാളികള്‍ വികാരപ്രകടനം വല്ലതും നടത്തുകയും അതേ നാണയത്തില്‍ തമിഴ് മക്കള്‍ പ്രതികരിക്കുകയും ചെയ്താല്‍ ഒരു വംശീയകലാപംതന്നെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടെന്ന് വരും.

ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഒരു രാജാവിന് പറ്റിയ അബദ്ധം നാളിത്ര കഴിഞ്ഞിട്ടും തിരുത്താനാകാതെ പ്രജകളെ പരിപാലിക്കുന്നെന്ന പേരില്‍ നികുതിപ്പണം തിന്നുകുടിച്ച് സുഖിച്ച് കഴിഞ്ഞുപോകുന്ന മന്ത്രിമാരേയും അവരുടെ പിണിയാളുകളേയും നാമൊക്കെ പിന്നെയും പിന്നെയും വന്‍ ഭൂരിപക്ഷത്തിന് തിരഞ്ഞെടുത്ത് തലസ്ഥാനത്തേക്കും കേന്ദ്രത്തിലേക്കും അയച്ചുകൊണ്ടിരിക്കും. ആ രാഷ്ടീയവിഷജീവികളൊക്കെയും ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും.

1979 ആഗസ്റ്റ് 11ന് കനത്ത മഴയില്‍ ഗുജറാത്തിലെ മോര്‍വി ഡാം തകര്‍ന്നപ്പോള്‍ ഉണ്ടായതാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ദുരന്തം. 20 മിനിറ്റിനകം 15,000ത്തോളം ജനങ്ങളാണ് അന്ന് മോര്‍വി പട്ടണത്തില്‍ മണ്ണോട് ചേര്‍ന്നത്.

രണ്ടാഴ്ച്ച മുന്‍പ് അതിശക്തമായ മഴകാരണം തമിഴ്‌നാട്ടിലെ ആളിയാര്‍ ഡാം തുറന്ന് വിട്ടപ്പോള്‍ പാലക്കാട്ടെ മൂലത്തറ റെഗുലേറ്റര്‍ തകര്‍ന്ന് വിലപ്പെട്ട മനുഷ്യജീവനൊപ്പം 50 കോടിയില്‍പ്പരം രൂപയുടെ നാശന‍ഷ്ടങ്ങളാണുണ്ടായത്.

2006 ആഗസ്റ്റില്‍ കനത്തമഴകാരണം രാജസ്ഥാനിലെ ബജാജ് സാഗര്‍ ഡാമിലെ അധിക ജലം തുറന്ന് വിട്ടപ്പോള്‍ ഉണ്ടായ ദുരന്തത്തിന്റെ ബാക്കിപത്രങ്ങള്‍ കുറേനാളുകള്‍ക്ക് ശേഷമാണെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്‌ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി. തൊട്ടടുത്ത സംസ്ഥാനമായ ഗുജറാത്തിലും ഈ ഡാമില്‍ നിന്നൊഴുകിയ വെള്ളം ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. ഗുജറാത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത മുന്‍സൈനികനും ഹെലിക്കോപ്റ്റര്‍ പൈലറ്റുമായ എന്റെ അമ്മാവന്‍ ക്യാപ്റ്റന്‍ മോഹന്റെ അടുക്കല്‍ നിന്ന് ആ ദുരന്തത്തിന്റെ മറ്റൊരു ഭീകരമുഖം മനസ്സിലാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതൊക്കെക്കൊണ്ടാകാം 2 കൊല്ലത്തിലധികമായി, എന്നും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് ഞാന്‍ കാതോര്‍ക്കുന്നത് ഒരു ഉള്‍ക്കിടിലത്തോടെ മാത്രമാണ്.

മനുഷ്യത്ത്വം എന്നത് അധികാ‍രക്കസേരകളില്‍ ഇരിക്കുന്ന മഹാന്മാര്‍ക്കൊക്കെ നഷ്ടപ്പെട്ടുകഴിഞ്ഞോ ? അണക്കെട്ടിന്റെ ആയുസ്സിന്റെ 20 ഇരട്ടിയേക്കാളധികം കാലത്തേക്ക് അതില്‍ നിന്ന് അയല്‍ സംസ്ഥാനത്തിന് വെള്ളം കൊടുക്കാമെന്നുള്ള കരാറിന് കൂട്ടുനിന്ന രാജാവിനും, (രാജാവിനെ സായിപ്പ് നിര്‍ബന്ധിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നുള്ളത് വിസ്മരിക്കുന്നില്ല.) ആ കരാര്‍പ്രകാരം ഇനിയും മുന്നോട്ട് പോയാല്‍ ലക്ഷക്കണക്കിന് പ്രജകള്‍ ചത്തടിയുമെന്ന് മനസ്സിലാക്കിയിട്ടും രാഷ്ട്രീയം കളിക്കുന്ന മന്ത്രിമാര്‍ക്കും, മനുഷ്യത്ത്വം തൊട്ട് തീണ്ടിയിട്ടില്ലേ ?

സംസ്ഥാനങ്ങളുടെ രണ്ടിന്റേയും കേസ് കോടതിയിലിട്ട് തട്ടിക്കളിക്കുന്ന സുപ്രീം കോടതി എന്ന് പറയുന്ന പരമോന്നത നീതിന്യായ വ്യവസ്ഥയ്ക്ക് പിന്നിലുള്ളത് മനുഷ്യന്മാര്‍ തന്നെയല്ല എന്നുണ്ടോ ? ഇതെന്താ പിടികിട്ടാപ്പുള്ളിയോ, തെളിവില്ലാതെ കിടക്കുന്ന കേസോ മറ്റോ ആണോ ഇങ്ങനെ നീട്ടിനീട്ടിക്കൊണ്ടുപോകാന്‍? അടുത്ത ഹിയറിങ്ങ് ഇനി ജനുവരിയിലാണ് പോലും! രണ്ട് കൂട്ടര്‍ക്കും 9 ദിവസം വീ‍തം വേണമത്രേ കേസ് വാദിച്ച് തീര്‍ക്കാന്‍.

ഈ കേസ് തീര്‍പ്പാക്കാന്‍ എന്താണിത്ര കാലതാമസം ? ഇതിനേക്കാള്‍ വലിയ ഏത് കേസാണ് സുപ്രീം കോടതിയില്‍ അടിയന്തിരമായി തീരുമാനം കാത്തുകിടക്കുന്നത് ? എന്തോന്നാണ് ഇത്ര വാദിക്കാന്‍ ? ഡാമിലെ വെള്ളം കുറച്ച് ദിവസമെടുത്തിട്ടായാലും, ആളപായമില്ലാത്ത രീതിയില്‍ ഒന്ന് തുറന്ന് വിട്ട് ഇപ്പോഴത്തെ അതിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കാന്‍ സുപ്രീം കോടതിക്ക് ഒരു ശ്രമം നടത്തി നോക്കിക്കൂടെ ? ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്ന തരത്തിലുള്ള ഒരു കേസാകുമ്പോള്‍ കോടതി നേരിട്ടിടപെട്ട് അങ്ങനെ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്ന് മാത്രമേ നിയമമറിയാത്ത സാധാരണക്കാരനായ എനിക്ക് ചിന്തിക്കാനാകുന്നുള്ളൂ.

പാച്ചു എന്ന ബ്ലോഗര്‍ മുല്ലപ്പെരിയാറിലേക്ക് നടത്തിയിട്ടുള്ള യാത്രയുടെ വിവരണങ്ങളും പടങ്ങളുമൊക്കെ ഓരോ മലയാളിയും ഈ അവസരത്തില്‍ കണ്ടിരിക്കേണ്ട ഒന്നാണ്. ഒറ്റയാള്‍പ്പട്ടാളമായി ഇംഗ്ലണ്ടിലെ തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പെറുക്കി മുല്ലപ്പെരിയാര്‍ ഡാമുണ്ടാക്കിയ പെന്നി ക്വിക്ക് എന്ന സായിപ്പിന്റെ കഥയൊക്കെ പാച്ചുവിന്റെ തന്നെ വാക്കുകളിലൂടെ അവിടെ വായിക്കാം. 115 അടിക്ക് താഴെ അണക്കെട്ടിലെ വെള്ളം താഴ്‌ന്നാല്‍ മാത്രമേ പൊട്ടിപ്പൊളിഞ്ഞ അണക്കെട്ടിന്റെ ശരിയായ രൂപം വെളിയില്‍ വരൂ. അതാരും കാണാതിരിക്കാന്‍ തമിഴ്‌നാട് പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും പല ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പാച്ചു ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കൂട്ടത്തില്‍ ഷേര്‍ഷയുടെ ഈ പോസ്റ്റും വായിക്കൂ.

ഡാം പരിസരത്തെങ്ങാനും റിക്‍ടര്‍ സ്കെയില്‍ സൂചിക 6 ലേക്ക് എത്തുന്ന രീതിയിലുള്ള ഒരു ഭൂചലനമോ മറ്റോ ഉണ്ടായാല്‍ എല്ലാം അതോടെ തീരും. കേന്ദ്രജലകമ്മീഷന്റെ ചട്ടപ്രകാരം, ഡാമില്‍ ഉണ്ടാകുന്ന ചോര്‍ച്ചകളും മാറ്റങ്ങളും നിരീക്ഷിക്കുകയും അപകട സാദ്ധ്യത കണ്ടാല്‍ കേരള സര്‍ക്കാരിനേയും ജനങ്ങളേയും വിവരമറിയിക്കേണ്ടതും തമിഴ്‌നാട് സര്‍ക്കാരാണ്. കേസും കൂട്ടവുമായി കേരളത്തിനെതിരെ ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്ന അവര്‍ അക്കാര്യത്തില്‍ എത്രത്തോളം ശുഷ്‌ക്കാന്തി കാണിക്കുമെന്ന് കണ്ടുതന്നെ അറിയണം.

എമര്‍ജന്‍സി ആക്‍ഷന്‍ പ്ലാന്‍ (E.A.P.)എന്ന അറ്റ കൈയ്യെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ പ്രധാനമായും ചെയ്യാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പറഞ്ഞ ആക്‍ഷന്‍ പ്ലാന്‍. എന്തൊക്കെ പ്ലാന്‍ ചെയ്താലും എത്രയൊക്കെ നടപ്പിലാക്കാന്‍ പറ്റും ഈ മലവെള്ളപ്പാച്ചിലിനിടയില്‍ ?! എത്രപേരുടെ ജീവനും സ്വത്തും രക്ഷിക്കാനാകും പ്രളയജലം പൊങ്ങിപ്പൊങ്ങി വരുന്നതിനിടയ്ക്ക് ? തിക്കിനും തിരക്കിനുമിടയില്‍ എല്ലാം വെള്ളത്തില്‍ വരച്ച വര മാത്രമേ ആകൂ.

കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ദൈവത്തിനല്ലാതെ മറ്റാര്‍ക്കും കേരളത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങേര്‍ക്ക് വേണമെങ്കില്‍ രക്ഷിക്കട്ടെ. അങ്ങേരുടെ സ്വന്തം നാടല്ലേ എന്നതാണ് അവസ്ഥ !

ഒരപകടവും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്ന സമയത്തും, അഥവാ അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ത്തന്നെ ഞാന്‍ എന്റെ കുടുംബത്തിന്റെ കൂടെ നാട്ടിലുള്ളപ്പോള്‍ മാത്രം അത് സംഭവിച്ചാല്‍ മതിയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്തുവന്നാലും ഒരുമിച്ച് നേരിടാമല്ലോ ? അതല്‍പ്പം സ്വാര്‍ത്ഥതയാകാം, പക്ഷെ എനിക്കങ്ങനെ ചിന്തിക്കാനും പ്രാര്‍ത്ഥിക്കാനുമേ ഈയവസരത്തില്‍ ആകുന്നുള്ളൂ, ക്ഷമിക്കുക.

പ്രാര്‍ത്ഥിക്കാനല്ലാതെ നമ്മള്‍ ജനത്തിന് എന്താണ് ചെയ്യാനാകുക ? തമിഴനെ ആക്രമിച്ച് കീഴടക്കി ഡാം തുറന്ന് വിട്ട് ജയിലില്‍ പോകണോ ? അതോ കോടതി വിധി വരുന്നതുവരെ പ്രാണഭയത്തോടെ ജീവിക്കണോ ? അതുമല്ലെങ്കില്‍ ഇതുപോലെ വാക്കുകളിലൂടെ സ്വന്തം ദൈന്യത പ്രകടിപ്പിച്ചാല്‍ മതിയോ ?

നൂറുകണക്കിന് ആളെ കൊന്നൊടുക്കിയ വിദേശ തീവ്രവാദിക്ക് 31 കോടി ചിലവില്‍ താമസവും, ഭക്ഷണവും, പാതുകാപ്പും, വക്കീലും, വിളിപ്പുറത്ത് വൈദ്യസഹായവുമെല്ലാം കൊടുക്കുന്ന രാജ്യത്ത്, ഒരക്രമവും കാണിക്കാതെ നിയമം അനുശാസിക്കുന്നതുപോലെ മാന്യമായി ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് നേരാംവണ്ണം ഭക്ഷണവും വെള്ളവും വെളിച്ചവും ജീവസുരക്ഷയും ഒന്നുമില്ല.

ഒന്ന് മാത്രം മനസ്സിലാക്കുക. രാഷ്ട്രീയവും കോടതിയുമൊക്കെ കളിച്ച് കളിച്ച് എന്തെങ്കിലും കുഴപ്പങ്ങള്‍ വരുത്തിവെക്കാനാണ് അധികാരി വര്‍ഗ്ഗത്തിന്റെ ഭാവമെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഒരു ദുരന്തത്തിനവര്‍ സമാധാനം പറയേണ്ടി വരും. അവരിലൊന്നിനെപ്പോലും റോഡിലിറങ്ങി നടക്കാന്‍ ബാക്കി വരുന്ന കേരളജനത അനുവദിച്ചെന്ന് വരില്ല. പേപ്പട്ടികളെ നേരിടുന്ന ലാഘവത്തോടെ തെരുവില്‍ ജനങ്ങളവരെ കല്ലെറിഞ്ഞുവീഴ്ത്തും. ഉറ്റവനും ഉടയവനും നഷ്ടപ്പെട്ട് മനസ്സിന്റെ സമനില തെറ്റി നില്‍ക്കേണ്ടി വന്നേക്കാവുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരത്തിന് മാത്രം വില പറയരുത്.

ഇതേ വിഷയം പ്രസിദ്ധീകരിച്ചിട്ടുള്ള പൂഞ്ഞാര്‍ ന്യൂസ് എന്ന ബ്ലോഗില്‍ കണ്ട രണ്ടു വീഡിയോകളില്‍ ഒന്നാണ് ചുവടെ നല്‍കിയിരിക്കുന്നത്. (ദൈര്‍ഘ്യം 21.27 മിനിറ്റ്)


മുല്ലപ്പെരിയാറിന്റെ ചരിത്രം വിക്കിപീഡിയ പറയുന്നു : ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക


Read More | തുടര്‍ന്നു വായിക്കുക

ഹിത വാക്കുപാലിക്കുന്നു..!

>> Wednesday, November 23, 2011

ഇന്നലെ മാത്രം നമ്മുടെ ബ്ലോഗിന്റെ സന്ദര്‍ശനങ്ങള്‍ ഇരുപത്തയ്യായിരത്തിനടുത്ത്! ചൂടോടെ കിട്ടുന്ന ഡൗണ്‍ലോഡുകള്‍ കൊത്തിയെടുക്കാനെത്തുന്ന കൂട്ടരെ മാറ്റിനിറുത്തിയാല്‍ ബാക്കിയുള്ളവര്‍ ജോണ്‍സാറിന്റെ ഗണിത പോസ്റ്റിലെ മാതൃകാ ചോദ്യങ്ങളും ആരാധ്യനായ കൃഷ്ണന്‍ സാറിന്റെ അമൂല്യ ലേഖനവും ചോദ്യങ്ങളും കണ്ട് പാഞ്ഞെത്തിയവര്‍ തന്നെ. ഞാനടക്കമുള്ള ഗണിതാധ്യാപകര്‍ പലരും ഇതെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും തിരിച്ച് തങ്ങള്‍ക്കെന്താണ് നല്‍കാനുള്ളതെന്ന് ആലോചിക്കുന്നു പോലുമില്ലെന്നതില്‍ സങ്കടമുണ്ട്. ഈ അവസരത്തിലാണ് നമ്മുടെ ഹിതയും അര്‍ജ്ജുനുമൊക്കെ മാതൃകയാകുന്നത്. പത്താം ക്ലാസിലെ ഗണിതം ആറും ഏഴും പാഠങ്ങളായ സൂചകസംഖ്യകള്‍, സാധ്യതയുടെ ഗണിതം , ഫിസിക്സിലെ അഞ്ചാം പാഠമായ പ്രകാശപ്രതിഭാസങ്ങള്‍ എന്നിവയില്‍ നിന്നുള്ള ചില മാതൃകാചോദ്യങ്ങളുമായാണ് ഹിത രംഗത്തുവന്നിരിക്കുന്നത്. ആയിരം ദിവസം തികയുന്ന ദിവസം എന്ത് ചെയാന്‍ കഴിയും എന്നതിന് ഇന്നതെല്ലാം ചെയ്യാം എന്ന് എണ്ണമിട്ടു പറയുക മാത്രമല്ലാ പ്രവൃത്തിപഥത്തിലെത്തിക്കുക കൂടി ചെയ്തിരിക്കുന്നൂ പോസ്റ്റല്‍ ജീവനക്കാരികൂടിയായ പാലക്കാട് കോട്ടായിക്കാരി ഹിത. ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉത്തരങ്ങള്‍ കണ്ടെത്തി സംശയങ്ങള്‍ പങ്ക് വെച്ചുകൂടേ..?
സൂചകസംഖ്യകള്‍ ( Coordinates)
സാധ്യതയുടെ ഗണിതം ( Mathematics of Chances)
പ്രകാശ പ്രതിഭാസങ്ങള്‍ (Optical phinomena)


Read More | തുടര്‍ന്നു വായിക്കുക

ജ്യാമിതിയും ബീജഗണിതവും

>> Monday, November 21, 2011


ഭൗതിക പ്രശ്നങ്ങള്‍ക്ക് ഗണിതപരിഹാരം കാണുന്നതിന് ജ്യാമിതീയരീതി ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമാണ്. പത്താംക്ലാസിലെ പാഠപുസ്തകത്തില്‍ 'ജ്യാമിതിയും ബീജഗണിതവും' ​എന്ന പാഠഭാഗത്തിന്റെ സൈഡ്ബോക്സില്‍ നിറഞ്ഞുനില്‍ക്കുന്നതും ഇതുതന്നെയാണ്. ഗണിതചിന്തകളുടെ പ്രായോഗികത നിറഞ്ഞുനില്‍ക്കുന്ന ഭൗതികശാസ്ത്രം രസതന്ത്രം എന്നിവയുടെ പഠനത്തിലും ആസ്വാദനത്തിലും ചിട്ടയായ ഗണിതപഠനം അനിവാര്യമത്രേ. ചലനസമവാക്യങ്ങള്‍ ജ്യാമിതീയമായി തെളിയിക്കുകയും ഒപ്പം ജ്യാമിതിയും ബീജഗണിതവും എന്ന പാഠഭാഗത്തുനിന്ന് പരിശീലനചോദ്യങ്ങള്‍ നല്‍കുകയുമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. പോസ്റ്റിനൊടുവില്‍ പരിശീലനചോദ്യങ്ങളുടെ പി.ഡി.എഫ് ഫയല്‍ നല്‍കിയിട്ടുണ്ട്.

x സൂചകാക്ഷത്തില്‍ സമയവും y സൂചകാക്ഷത്തില്‍ പ്രവേഗവും(velocity) എടുത്തുകൊണ്ടാണ് പ്രവേഗ-സമയ ഗ്രാഫ് (velocity-time graph)വരക്കുന്നത് . പ്രവേഗസമയ ഗ്രാഫിന്റെ ചരിവ് ത്വരണമായിരിക്കും(acceleration). $t_1$ സമയത്തിലെ പ്രവേഗം $v_1$ , $t_2$ സമയത്തിലെ പ്രവേഗം $v_2$ആയാല്‍ $\frac{v_2-v_1}{t_2-t_1}$എന്നത് ത്വരണമാണ്. നേര്‍രേഖയില്‍ സമാനത്വരണത്തോടെ(uniform acceleration) സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ചലനം പരിഗണിച്ചുകൊണ്ട് വരക്കുന്ന v-t ഗ്രാഫ് ഒരു നേര്‍രേഖയായിരിക്കും. x അക്ഷത്തിനു സമാന്തരമായ നേര്‍രേഖയുടെ പ്രസക്തി അതിന്റെ ചരിവ് (slope)പൂജ്യമാണെന്നതാണ് . അതായത് ത്വരണം പൂജ്യമായ ചലനത്തെ സൂചിപ്പിക്കുന്നതാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇത് സമാനചലനത്തിന്റെ പ്രവേഗ-സമയ ഗ്രാഫാണ്.

ഇനി താഴെ കൊടുത്തിരിക്കുന്ന ഗ്രാഫ് നോക്കാം. ഇവിടെ AB എന്ന വര സമാനത്വരണത്തോടെ ചലിക്കുന്ന വസ്തുവിന്റെ V-T ഗ്രാഫാണ് .ഈ വര സമയ അക്ഷവുമായി(axis) ചേര്‍ന്നുണ്ടാക്കുന്ന ഒരു ലംബകം (trapezium)കാണാം. ഈ ലംബകത്തിന്റെ പരപ്പളവാണ്(area) വസ്തു സഞ്ചരിച്ച ദൂരം അഥവാ സ്ഥാനാന്തരം (distance or displacement). ഈ പരപ്പളവ് നമുക്ക് കണക്കാക്കാം. ചില ബിന്ദുക്കളുടെ സൂചകസംഖ്യകള്‍(coordinates) എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.

ചിത്രത്തില്‍ കാണുന്ന AB എന്ന വര ആദ്യപ്രവേഗം(initial velocity) u , ത്വരണം a ആയ ചലനത്തിന്റെ ഗ്രാഫാണ് . ഈ വര സമയ അക്ഷവുമായി രൂപീകരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് വസ്തു സഞ്ചരിച്ച ദൂരമാണ് . ഈ പരപ്പളവ് ലംബകത്തിന്റെ പരപ്പളവ് കാണുന്ന രീതിയില്‍ കണ്ടെത്തിയാല്‍ നമുക്ക് രണ്ടാമത്തെ ചലനസമവാക്യമായിരിക്കും (equation of mation)കിട്ടുന്നത് .
ലംബകം OABD യുടെ പരപ്പളവ് = $\frac{1}{2} h (a+b)$
ലംബകം OABD യുടെ പരപ്പളവ് = $\frac{1}{2} h (a+b)$
$\frac{1}{2} \times OD \times (OA+BD)$
$\frac{1}{2} \times t \times (u+v)$
$\frac{1}{2} \times t \times (u+u+at)$
$\frac{1}{2} \times t \times (2u+at)$
$ut+\frac{1}{2} a t^2$
ജ്യാമിതിയും ബീജഗണിതവും ഒത്തുചേര്‍ന്ന് രണ്ടാം ചലനസമവാക്യം രുപീകരിച്ചിരിക്കുന്നതാണ് ഇത് . ഇപ്രകാരം മൂന്നാമത്തെ ചലനസമവാക്യം ജ്യാമിതീയമായി തെഴിയിക്കാന്‍ പറ്റുമോയെന്ന് നോക്കുക. മൂന്നാമത്തെ ചലനസമവാക്യം ഒന്‍പതാംക്ലാസില്‍ പഠിച്ചിട്ടുണ്ടല്ലോ. $v^2=u^2+2as$എന്നതാണ് സമവാക്യം

ജ്യാമിതിയും ബീജഗണിതവും: പരിശീലനചോദ്യങ്ങള്‍"
ചലനത്തെക്കുറിച്ചുള്ള കൃഷ്ണന്‍സാറിന്റെ ലേഖനം

കൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ പുതിയ ചോദ്യങ്ങള്‍


Read More | തുടര്‍ന്നു വായിക്കുക

എവിടെയാണ് കോത്താഴം

>> Thursday, November 17, 2011

നാ­ടോ­ടി­ക്ക­ഥ­കള്‍­കൊ­ണ്ട്‌ സമ്പ­ന്ന­മാ­ണ്‌ ഓരോ ജന­സാ­മാ­ന്യ­വും. വി­ഷ­യം­കൊ­ണ്ടും ആഖ്യാ­ന­രീ­തി­കൊ­ണ്ടും ഭാ­വ­ത­ലം­കൊ­ണ്ടു­മൊ­ക്കെ നാ­ട്ടു­ക­ഥ­ക­ളില്‍ വ്യ­ത്യ­സ്‌­ത­ത­ക­ളു­ടെ തു­രു­ത്തു­ക­ളു­ണ്ടാ­വു­ന്നു. നാ­ടോ­ടി­ക്ക­ഥ­ക­ളി­ലെ ഒരു സവി­ശേഷ ഇന­മാ­ണ്‌ ഫലി­ത­ക­ഥ. ലൗ­കിക കഥ­കള്‍ എന്ന നാ­ടോ­ടി­ക്ക­ഥാ­വി­ഭാ­ഗ­ത്തില്‍ ഉള്‍­പ്പെ­ടു­ത്താ­വു­ന്ന ഫലിത കഥ­കള്‍ പല തര­ത്തി­ലു­ണ്ട്‌. നിര്‍­ദോഷ ഫലി­ത­ക­ഥ, ആക്ഷേപ രീ­തി­യി­ലു­ള്ള ­ക­ഥ എന്നിവ അവ­യില്‍ പ്ര­ധാ­ന­പ്പെ­ട്ട­താ­ണ്‌. ­ആ­ലുവ യു­.­സി­.­കോ­ള­ജിലെ മലയാളവിഭാഗത്തില്‍ അസി­സ്റ്റ­ന്റ് പ്ര­ഫ­സ­റും പ്രമുഖ ഫോ­ക് ലോര്‍ പണ്ഡി­ത­നു­മാ­യ ഡോ.അ­ജു നാ­രാ­യ­ണന്‍ എഴുതിയ രസകരമായ അന്വേഷണത്തിലേക്ക് നമുക്ക് കണ്ണോടിക്കാം. എന്‍.ബി.എസ് പുറത്തിറക്കിയ ഫോക്‌ലോര്‍ - പാഠങ്ങള്‍, പഠനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുള്ള ഈ ലേഖനം അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തിന്റെ ആമുഖം അദ്ദേഹം അയച്ചു തന്നിട്ടുള്ളത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. ഫ­ലിത കഥ­ക­ളില്‍ വലി­യൊ­രു വി­ഭാ­ഗം, ഏതെ­ങ്കി­ലും ജാ­തി­ക്കാ­രെ അവ­രു­ടേ­തെ­ന്നു പറ­യ­പ്പെ­ടു­ന്ന വി­ഡ്‌­ഢി­ത്ത­ങ്ങ­ളെ പരി­ഹ­സി­ക്കു­ന്ന­വ­യാ­ണ്‌. എന്നാല്‍ ജാ­തി സമു­ദാ­യ­ങ്ങ­ളെ മാ­ത്ര­മ­ല്ല സ്ഥ­ല­ത്തെ­/­ദേ­ശ­ത്തെ കേ­ന്ദ്ര­മാ­ക്കി­യു­ള്ള ഫലി­ത/­വി­ഡ്‌­ഢി­ത്ത കഥ­ക­ളു­മു­ണ്ട്‌. ­കോ­ത്താ­ഴം­ കഥ­കള്‍ എന്ന­റി­യ­പ്പെ­ടു­ന്ന നാ­ടോ­ടി­ക്ക­ഥ­കള്‍ ഈ സം­വര്‍­ഗ­ത്തില്‍­പ്പെ­ടു­ന്നു­. എ­വി­ടെ­യാ­ണ്‌ കോ­ത്താ­ഴം? കേ­ര­ള­ത്തി­ലാ­ണ്‌ എന്നെ­ല്ലാ­വ­രും സമ്മ­തി­ച്ചേ­ക്കും. പക്ഷേ കേ­ര­ള­ത്തില്‍ എവി­ടെ? ചി­ലര്‍ കോ­ത്താ­ഴം കാ­ട്ടി­ത്ത­രാന്‍ കോ­ട്ട­യ­ത്തി­ന്റെ പ്രാ­ന്ത­പ്ര­ദേ­ശ­ങ്ങ­ളി­ലേ­ക്ക്‌ വി­രല്‍ ചൂ­ണ്ടി­യെ­ന്നി­രി­ക്കും. ഔദ്യേ­ാ­ഗിക റി­ക്കേ­ാര്‍­ഡു­ക­ളില്‍ കോ­ത്താ­ഴ­മൊ­ന്നു സ്ഥ­ല­നാ­മം നാ­മൊ­രി­ക്ക­ലും കണ്ടെ­ത്തു­ക­യി­ല്ല.

­കോ­ട്ട­യ­ത്തി­ന്‌ കി­ഴ­ക്ക്‌ മണി­മ­ല­യ്‌­ക്ക­ടു­ത്തു­ള്ള ചി­റ­ക്ക­ട­വാ­ണ്‌ കോ­ത്താ­ഴ­മെ­ന്ന്‌ പൊ­തു­വേ പറ­ഞ്ഞു വരു­ന്നു. ചി­റ­ക്ക­ട­വു­കാര്‍­ത­ന്നെ തങ്ങ­ളു­ടെ സ്ഥ­ല­മാ­ണ്‌ കോ­ത്താ­ഴ­മെ­ന്ന­റി­യ­പ്പെ­ടു­ന്ന­ത്‌ എന്നു സമ്മ­തി­ക്കു­ന്നു­ണ്ട്‌. ചി­റ­ക്ക­ട­വി­ന്റെ സമീ­പ­സ്ഥ­ല­ത്തു­നി­ന്ന്‌ വരു­ന്നു­വെ­ന്ന കാ­ര­ണ­ത്താ­ലാ­വാം പ്ര­ഥ­മ­കേ­രള നി­യ­മ­സ­ഭ­യി­ലെ പ്ര­തി­പ­ക്ഷ നേ­താ­വാ­യി­രു­ന്ന ശ്രീ­.­പി­.­ടി. ചാ­ക്കോ­യെ അന്ന­ത്തെ വി­ദ്യാ­ഭ്യാ­സ­മ­ന്ത്രി ജോ­സ­ഫ്‌ മു­ണ്ട­ശ്ശേ­രി കോ­ത്താ­ഴ­ത്ത്‌ യാ­ജ്ഞ­വല്‍­ക്യന്‍ എന്ന്‌ അധി­ക്ഷേ­പി­ച്ച്‌ വി­ളി­ച്ച­ത്‌.

­കൂ­വ­ത്താ­ഴ­ത്തി­ന്റെ വാ­മൊ­ഴി ഭേ­ദ­മാ­ണ്‌ കോ­ത്താ­ഴം എന്നൊ­രു നി­രീ­ക്ഷ­ണ­മു­ണ്ട്‌. മണ്ട­ന്മാ­രു­ടെ നാ­ടെ­ന്നു പു­കള്‍­പെ­റ്റ ഗോ­റ്റ്‌ ഹാം - Gotham- (ഇം­ഗ്ല­ണ്ടി­ലെ ഒരു സ്ഥ­ലം) ആണ്‌ കോ­ത്താ­ഴ­മാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ട­തെ­ന്നാ­ണ്‌ മറ്റൊ­രു നി­രീ­ക്ഷ­ണം. ഇതു ശരി­യാ­ണെ­ങ്കില്‍, ബ്രി­ട്ടീ­ഷു­കാര്‍ കേ­ര­ള­ത്തില്‍ വേ­രു­റ­പ്പി­ച്ച­തി­നു ശേ­ഷം ഗോ­റ്റ്‌­ഹാം കഥ­കള്‍ സ്ഥ­ല­വും കഥാ­പാ­ത്ര­ങ്ങ­ളും മാ­റി ഇവി­ടെ പ്ര­ച­രി­ച്ച­താ­വ­ണം­.

­കോ­ത്താ­ഴ­ത്തി­ന്റെ പി­ന്നാ­മ്പു­റ­ക്ക­ഥ­കള്‍ എന്താ­യി­രു­ന്നാ­ലും (കോ­ത്താ­ഴം ഒരു സാ­ങ്കല്‍­പ്പിക സ്ഥ­ല­മാ­ണെ­ങ്കില്‍­പ്പോ­ലും) വി­ഡ്‌­ഢി­ക­ളു­ടെ നാ­ടാ­ണ്‌ അതെ­ന്നും ഇവി­ട­ത്തെ ആള്‍­ക്കാര്‍­ക്ക്‌ ധാ­രാ­ളം വി­ഡ്‌­ഢി­ത്ത­ങ്ങള്‍ പി­ണ­ഞ്ഞി­ട്ടു­ണ്ടെ­ന്നും ഏവ­രും സമ്മ­തി­ക്കും; കോ­ത്താ­ഴ­ത്തു­കാര്‍ വരെ­!

­കോ­ത്താ­ഴ­ത്തി­നു സമാ­ന­മായ സ്ഥ­ല­ങ്ങ­ളാ­യി മറ്റു പല­യി­ട­ങ്ങ­ളും പരി­കല്‍­പ്പി­ക്ക­പ്പെ­ടു­ന്നു­ണ്ട്‌. അതി­ലൊ­ന്നാ­ണ്‌ എറ­ണാ­കു­ളം ജി­ല്ല­യി­ലെ പെ­രു­മ്പാ­വൂ­രി­നു തെ­ക്കു­ള്ള കു­മ്മ­നോ­ട്‌ ഗ്രാ­മം. കു­മ്മാ­ട്ടോ­ട്ടു­കര ലോ­പി­ച്ച്‌ കു­മ്മ­നോ­ടാ­യി­ത്തീര്‍­ന്നു­വെ­ന്നൊ­രു പ്ര­ബ­ല­മായ നാ­ട്ട­റി­വു­ണ്ട്‌. ഈ പ്ര­ദേ­ശ­ത്തും അനു­ബ­ന്ധ­സ്ഥ­ല­ങ്ങ­ളി­ലും പ്ര­ച­രി­ച്ചു വരു­ന്ന നാ­ടോ­ടി­ക്ക­ഥ­ക­ളില്‍ കു­യെ­യേ­റെ കഥ­കള്‍ ഇവി­ടു­ത്തു­കാര്‍ പമ്പര വി­ഡ്‌­ഢി­ക­ളാ­ണെ­ന്നു പ്ര­ത്യ­ക്ഷ­മാ­യി വി­ളം­ബ­രം ചെ­യ്യു­ന്ന­വ­യാ­ണ്‌; കോ­ത്താ­ഴം കഥ­ക­ളി­ലെ­ന്ന പോ­ലെ­.

­വി­ത്തു വി­ത­യ്‌­ക്കു­ന്ന­യാ­ളി­ന്റെ കാല്‍­പ്പാ­ടു പതി­ഞ്ഞ്‌ പാ­ടം വൃ­ത്തി­കേ­ടാ­വാ­തി­രി­ക്കാന്‍ വേ­ണ്ടി പല്ല­ക്കു പോ­ലൊ­രു മഞ്ചം കെ­ട്ടി­യു­ണ്ടാ­ക്കി നാ­ലു­പേര്‍ ചേര്‍­ന്ന്‌ വി­ത­ക്കാ­ര­നെ ചു­മ­ന്നു­വെ­ന്നൊ­രു കഥ­യു­ണ്ട്‌. നെ­ല്ലി­ക്ക തി­ന്ന­തി­നു ശേ­ഷം കു­ടി­ച്ച വെ­ള്ള­ത്തി­ന്റെ മാ­ധു­ര്യ­ത്തില്‍ മതി മറ­ന്ന്‌ വെ­ള്ള­മെ­ടു­ത്ത കി­ണ­റി­നെ കെ­ട്ടി­വ­ലി­ച്ച്‌ നാ­ട്ടി­ലെ­ത്തി­ക്കാന്‍ കു­മ്മ­നോ­ട്ടു­കാര്‍ ശ്ര­മി­ച്ചു­വെ­ന്നാ­ണ്‌ മറ്റൊ­രു കഥ. അട­യ്‌­ക്ക എറി­ഞ്ഞു വീ­ഴ്‌­ത്തി­ക്കൊ­ണ്ടി­രു­ന്ന കര്‍­ഷ­കന്‍, പാള അടര്‍­ന്നു വീ­ണ്‌ അട­യ്‌­ക്ക കാ­ണാ­താ­യ­തി­നെ തു­ടര്‍­ന്ന്‌ കാ­വു­ങ്ങില്‍ കയ­റി പാള മാ­റ്റി­യ­ശേ­ഷം താ­ഴെ­യി­റ­ങ്ങി ഏറു തു­ട­ങ്ങി­യ­ത്രേ. ചു­രു­ട്ടി­വെ­ച്ച പായ നി­വര്‍­ത്താന്‍ വഴി­യി­ല്ലാ­തെ അതി­ന്റെ ഒര­റ്റം ചവി­ട്ടി­പ്പി­ടി­ച്ച്‌ നി­ല­ത്തു വീ­ണ­വ­രും ഇവി­ടു­ത്തു­കാര്‍ തന്നെ. പാ­വല്‍ പടര്‍­ത്തി വി­ടാന്‍ പരു­വ­ത്തി­ലു­ള്ള ചെ­ടി­ക­ളോ മര­ങ്ങ­ളോ കാ­ണാ­ഞ്ഞ കര്‍­ഷ­കന്‍ അടു­ത്തു നി­ന്നി­രു­ന്ന മുള വലി­ച്ചു­താ­ഴ്‌­ത്തി അതില്‍ പാ­വല്‍ ബന്ധി­ച്ചു­വെ­ന്നും പി­ടി­വി­ട്ട­പ്പോള്‍ പാ­വല്‍ വേ­രോ­ടെ പി­ഴു­തു പോ­യെ­ന്നും വേ­റൊ­രു കഥ.

ഈ കഥ­കള്‍ സാ­ര­മായ വ്യ­ത്യാ­സ­ങ്ങള്‍ കൂ­ടാ­തെ കോ­ത്താ­ഴ­ത്തു­കാ­രെ­പ്പ­റ്റി­യും പരി­ഹാ­സ­രൂ­പേണ പറ­ഞ്ഞു­വ­രു­ന്നു. കേ­ര­ള­ത്തി­ലെ മറ്റി­ട­ങ്ങ­ളെ­ക്കു­റി­ച്ചോ ജാ­തി­സ­മു­ദാ­യ­ങ്ങ­ളെ­ക്കു­റി­ച്ചോ ഈ കഥ­കള്‍ നി­റം മാ­റി വന്നേ­ക്കാം. എന്നാല്‍ കു­മ്മ­നോ­ട്ടു­കാ­രെ­ക്കു­റി­ച്ച്‌ ചു­വ­ടെ ചേര്‍­ക്കു­ന്ന ആന­ക്ക­ഥ­യ്‌­ക്ക്‌ പ്ര­ഭേ­ദ­ങ്ങ­ളോ സമാ­ന്ത­ര­ങ്ങ­ളോ ഉള്ള­താ­യി അറി­വി­ല്ല. ഈ കഥ­യു­ടെ കാ­ര്യ­ത്തില്‍ കു­മ്മ­നോ­ട്ടു­കാര്‍ മു­ഴു­വ­നാ­യും ഒറ്റ തി­രി­ഞ്ഞു നില്‍­ക്കു­ന്നു­വെ­ന്നു പറ­യാം­.

ആ­ന­യെ­ക്കൊ­ന്ന­വര്‍

­പാ­ട­ത്തു വി­ള­ഞ്ഞു നി­ന്നി­രു­ന്ന നെ­ല്ല്‌ നശി­പ്പി­ക്കാന്‍ രാ­ത്രി­യില്‍ എത്തിയ ഒരു സാ­ധ­ന­മാ­ണ്‌ ഈ അന്യാ­ദൃ­ശ്യ­ത­യു­ടെ മൂ­ലം. നെ­ല്ല്‌ നശി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്ന്‌ എത്ര തല­പു­ക­ഞ്ഞി­ട്ടും നാ­ട്ടു­കാര്‍­ക്കു മന­സ്സി­ലാ­യി­ല്ല. വയ­ലില്‍ ദൃ­ശ്യ­മായ വട്ട­ത്തി­ലു­ള്ള അട­യാ­ള­ങ്ങള്‍ കണ്ടി­ട്ട്‌ ഉര­ലും തെ­ങ്ങും രാ­ത്രി ഇറ­ങ്ങി നട­ക്കു­ന്ന­താ­ണെ­ന്ന സം­ശ­യം ബല­പ്പെ­ട്ടു. അതു­കൊ­ണ്ട്‌ ഇവ­യെ­ല്ലാം രാ­ത്രി­യില്‍ പി­ടി­ച്ചു കെ­ട്ടി­യി­ട്ടു. അപ്പോ­ഴും വയ­ലില്‍ വി­കൃ­തി തു­ടര്‍­ന്നു. ഒടു­വില്‍ നാ­ട്ടു­കാര്‍ എല്ലാ­വ­രും രാ­ത്രി­യില്‍ സം­ഘ­ടി­ച്ച്‌ ആയു­ധ­ങ്ങ­ളു­മാ­യി വയ­ലില്‍ കാ­ത്തി­രു­ന്നു. പാ­തി­രാ­ത്രി­യില്‍ വയ­ലി­ലേ­യ്‌­ക്ക്‌ എന്തോ വരു­ന്ന­താ­യി തോ­ന്നി­യ­പ്പോള്‍ ഒന്നി­ച്ച്‌ ആക്ര­മി­ച്ചു. വെ­ളി­ച്ച­ത്തില്‍ നോ­ക്കി­യ­പ്പോ­ഴാ­ണ്‌ വന്ന­ത്‌ കണ്ണു­പൊ­ട്ട­നായ ഒരു ആന­യാ­യി­രു­ന്നു എന്നും തങ്ങ­ളു­ടെ ആക്ര­മ­ണ­ത്തില്‍ അത്‌ കൊ­ല്ല­പ്പെ­ട്ടു­വെ­ന്നും നാ­ട്ടു­കാര്‍­ക്ക്‌ മന­സ്സി­ലാ­യ­ത്‌.

ഈ കഥ­യി­ലെ സം­ഭ­വം നട­ന്ന­യി­ടം എന്നു വി­ശ്വ­സി­ക്ക­പ്പെ­ടു­ന്ന ചങ്ങ­ല­പ്പാ­ടം ഇപ്പോ­ഴു­മു­ണ്ട്‌. കു­മ്മ­നോ­ട്ടു­കാ­രെ ഇരു­ട്ടു­കൊ­ട്ടി­കള്‍ എന്നു കളി­യാ­ക്കി വി­ളി­ക്കു­ന്ന­തി­ന്റെ സൂ­ച­ന­കള്‍ ഈ കഥ­യി­ലേ­ക്കു നീ­ളു­ന്നു. കു­മ്മ­നോ­ട്ടു­ള്ള ഏഴ്‌ വീ­ട്ടു­കാര്‍ ചേര്‍­ന്നാ­ണ്‌ ആന­യു­ടെ ശവം വെ­ട്ടി­മു­റി­ച്ച്‌ പങ്കി­ട്ടെ­ടു­ത്ത്‌ മറ­വു ചെ­യ്‌­ത­ത്‌ എന്നാ­ണ്‌ വി­ശ്വാ­സം.
മസ്‌­ത­കം, കണ്ണ്‌, എല്ല്‌, വാ­ല്‌, പല്ല്‌ എന്നീ ഭാ­ഗ­ങ്ങള്‍ യഥാ­ക്ര­മം മഠ­ത്തില്‍, കണി­യ­ത്താന്‍, എമ്പാ­ശേ­രി, വാ­ത്യാ­പ­റ­മ്പന്‍, പന­യ­ഞ്ചേ­രി എന്നീ നാ­യര്‍ തറ­വാ­ട്ടു­കാര്‍ എടു­ത്തു. നടു­ഭാ­ഗം, പൃ­ഷ്‌­ട­ഭാ­ഗം എന്നിവ നാ­ടു­വാ­ണി എന്ന ഈഴവ കു­ടും­ബ­ത്തി­നും കഴി­മു­ണ്ട എന്ന വി­ശ്വ­കര്‍­മ്മ വീ­ട്ടു­കാര്‍­ക്കും ലഭി­ച്ചു. ഇതി­ലെ നാ­ടു­വാ­ണി കു­ടും­ബം ഇന്നി­ല്ല. അവര്‍ എവി­ടേ­ക്കു പോ­യെ­ന്ന്‌ നാ­ട്ടു­കാര്‍­ക്ക്‌ അറി­വി­ല്ല.

­കു­മ്മ­നോ­ട്ടു­കാര്‍ കൊ­ന്ന കണ്ണു­പൊ­ട്ട­നായ ആന ഇട­പ്പ­ള്ളി കോ­വി­ല­ക­ത്തേ­താ­ണെ­ന്ന്‌ അറി­യാ­മാ­യി­രു­ന്ന അങ്ക­മാ­ലി പട­പ്പു­മ­ന­യി­ലെ ഒരു നമ്പൂ­തി­രി വി­വ­ര­ങ്ങള്‍ അറി­ഞ്ഞ്‌ കു­മ്മ­നോ­ടി­ന്റെ അധി­കാ­രം കൈ­ക്ക­ലാ­ക്കാ­നാ­യി ഇട­പ്പ­ള്ളി രാ­ജാ­വി­നെ സമീ­പി­ച്ചു. അന്ധ­നായ ഒരു ആന­യെ ദാ­ന­മാ­യി ആവ­ശ്യ­പ്പെ­ട്ടു. ആന ചരി­ഞ്ഞ വി­വ­ര­മൊ­ന്നും അറി­യാ­തി­രു­ന്ന രാ­ജാ­വ്‌ ആന­യു­ടെ അവ­കാ­ശ­ത്തി­ന്റെ ചി­ഹ്ന­മായ തോ­ട്ടി നമ്പൂ­തി­രി­ക്കു നല്‍­കി­യ­ത്രേ. ഇതു­മാ­യി കു­മ്മ­നോ­ട്ടെ­ത്തിയ നമ്പൂ­തി­രി­യെ നേ­രി­ടാന്‍, തങ്ങ­ളു­ടെ തടി­യും നി­ല­വും മറ്റും സം­ര­ക്ഷി­ക്കാന്‍ കു­മ്മ­നോ­ട്ടു­കാര്‍ വി­ഡ്‌­ഢി­വേ­ഷം കെ­ട്ടാന്‍ തീ­രു­മാ­നി­ച്ചു. ഇങ്ങ­നെ­യാ­ണ്‌ ഇരു­ട്ടെ­ന്നു വി­ചാ­രി­ച്ച്‌ ആന­യെ­ക്കൊ­ന്നു­വെ­ന്ന കഥ അവര്‍­ത­ന്നെ പറ­ഞ്ഞു പര­ത്തി­യ­ത്‌. തങ്ങ­ളു­ടെ വി­ഡ്‌­ഢി­ത്തം ഊട്ടി­യു­റ­പ്പി­ക്കാ­നാ­യി കോ­ത്താ­ഴം കഥ­കള്‍­ക്ക്‌ രൂ­പാ­ന്ത­രം നല്‍­കി അതി­ലെ കഥാ­പാ­ത്ര­ങ്ങ­ളാ­യി അവര്‍ സ്വ­യം അവ­രോ­ധി­ച്ചു­.

എ­ന്നാല്‍ ഈ തന്ത്രം പൂര്‍­ണ­മാ­യി ഫലി­ച്ചി­ല്ല. ആന­യെ­ക്കൊ­ന്ന­തി­ന്റെ നഷ്ട­പ­രി­ഹാ­ര­മാ­യി ഏതാ­നും കു­ടും­ബ­ങ്ങ­ളു­ടെ വസ്‌­തു­വി­ന്റെ ആധാ­ര­ങ്ങള്‍ നമ്പൂ­തി­രി പി­ടി­ച്ചെ­ടു­ത്തു. ഒപ്പം നാ­ട്ടി­ലെ ദേ­വീ ക്ഷേ­ത്ര­ത്തി­ന്റെ ഊരാ­ണ്മ­യും അദ്ദേ­ഹ­ത്തി­നു വന്നു ചേര്‍­ന്നു. ഇന്നും ക്ഷേ­ത്ര­ത്തി­ന്റെ ഉട­മ­സ്ഥാ­വ­കാ­ശം അങ്ക­മാ­ലി പട­പ്പു­മ­ന­യ്‌­ക്കാ­ണ്‌. നട­ത്തി­പ്പ്‌ എന്‍.എ­സ്‌.എ­സ്‌. കര­യോ­ഗ­ത്തി­നും­.

­ക­ഥ­യും ചരി­ത്ര­വും­

­ച­രി­ത്രം­ അതേ­പ­ടി പേ­റു­ന്ന­വ­യ­ല്ല നാ­ടോ­ടി­ക്ക­ഥ­കള്‍. ചരി­ത്രാം­ശ­ങ്ങ­ളു­ള്ള നാ­ടോ­ടി­ക്ക­ഥ­കള്‍ ഉണ്ടാ­വാം എന്നു മാ­ത്രം. എന്നാല്‍ പൂര്‍­ണ­മാ­യും ചരി­ത്ര­സ­ത്യ­മെ­ന്ന നി­ല­യി­ലാ­ണ്‌ ഇവി­ടെ സൂ­ചി­പ്പി­ച്ച കഥ­യെ ജന­ങ്ങ­ളു­ടെ കൂ­ട്ടാ­യ്‌മ പരി­ഗ­ണി­ക്കു­ന്ന­ത്‌. ഗോ­റ്റ്‌ ഹാം കഥ­ക­ളും തദ്ദേ­ശീ­യര്‍ തന്നെ പ്ര­ച­രി­പ്പി­ച്ച­വ­യാ­ണെ­ന്നു കരു­ത­പ്പെ­ടു­ന്നു. അന്ന­ത്തെ നി­യ­മ­മ­നു­സ­രി­ച്ച്‌ രാ­ജാ­വ്‌ ഒരു പ്ര­ദേ­ശ­ത്തു കൂ­ടി കട­ന്നു­പോ­യാല്‍ അവി­ടം കൊ­ട്ടാ­രം വക­യാ­യി മാ­റും. ഒരി­ക്കല്‍ രാ­ജാ­വ്‌ ഗോ­റ്റ്‌­ഹാം വഴി സഞ്ച­രി­ക്കു­ന്ന­താ­യി അറി­യി­പ്പു­ണ്ടാ­യി. തങ്ങ­ളു­ടെ സ്ഥ­ലം സം­ര­ക്ഷി­ക്കാ­നാ­യി ഗോ­റ്റ്‌­ഹാം നി­വാ­സി­കള്‍, രാ­ജാ­വി­ന്റെ യാ­ത്ര­യു­ടെ കാ­ര്യ­ങ്ങള്‍ തീ­രു­മാ­നി­ക്കാന്‍ വന്ന ഉദ്യേ­ാ­ഗ­സ്ഥ­രു­ടെ മു­ന്നില്‍ വി­ഡ്‌­ഢി­ക­ളോ അര­ക്കി­റു­ക്ക­ന്മാ­രോ ആയി അഭി­ന­യി­ച്ചു­വ­ത്രേ! വി­ഡ്‌­ഢി­ക­ളു­ടെ നാ­ട്ടി­ലൂ­ടെ­യു­ള്ള യാ­ത്ര രാ­ജാ­വ്‌ ഒഴി­വാ­ക്കു­ക­യും ചെ­യ്‌­തു­.

ഇ­തി­നു സമാ­ന്ത­ര­മായ ഒരു കഥാ­പാ­ഠ­ത്തില്‍ തങ്ങ­ളു­ടെ നാ­ട്ടില്‍ കൊ­ട്ടാ­രം നിര്‍­മ്മി­ക്കാ­നൊ­രു­ങ്ങിയ രാ­ജാ­വി­നെ പറ്റി­ക്കാ­നാ­യി­രു­ന്ന­ത്രേ ഈ തന്ത്രം. എന്താ­യാ­ലും ഗോ­റ്റ്‌­ഹാം­കാ­രു­ടെ മണ്ട­ത്ത­ര­ങ്ങള്‍­ക്ക്‌ പി­ന്നീ­ട്‌ പ്ര­ചാ­രം ലഭി­ക്കു­ക­യും അതു മാ­യ്‌­ച്ചു കള­യാ­നാ­വാ­ത്ത വി­ധം ജന­മ­ന­സ്സില്‍ ആഴ്‌­ന്നി­റ­ങ്ങു­ക­യും ചെ­യ്‌­തു­.

ഇ­തേ ഘട­ന­യും അടി­സ്ഥാന മോ­ട്ടി­ഫു­ക­ളും തന്നെ­യാ­ണ്‌ കു­മ്മ­നോ­ടന്‍ കഥ­യി­ലും തെ­ളി­ഞ്ഞു നില്‍­ക്കു­ന്ന­ത്‌. മനു­ഷ്യ­നിര്‍­മ്മി­ത­മായ അധി­കാര ബന്ധ­ങ്ങ­ളെ അതി­വര്‍­ത്തി­ക്കു­ന്ന ഭ്രാ­ന്തി­ലും വി­ഡ്‌­ഢി­ത്ത­ത്തി­ലും അഭ­യം തേ­ടുക വഴി ഭര­ണ­വര്‍­ഗ­ത്തോ­ടു­ള്ള കല­ഹ­ത്തി­ന്റെ ജ്ഞാ­ന­മാ­തൃ­ക­കള്‍ നിര്‍­മ്മി­ച്ചെ­ടു­ക്കു­ക­യാ­ണ്‌ ഈ രണ്ടു കഥാ­സം­ഭ­വ­ങ്ങ­ളും. അടു­ത്ത കാ­ലം­വ­രെ ഭ്രാ­ന്തും വി­ഡ്‌­ഢി­ത്ത­വും താ­ര­ത­മ്യേന വ്യ­വ­ച്ഛേ­ദി­ച്ച­റി­യാ­നാ­വാ­ത്ത അവ­സ്ഥ­ക­ളാ­യി­രു­ന്നു­വെ­ന്ന മി­ഷേല്‍ ഫൂ­ക്കോ­യു­ടെ ­നി­രീ­ക്ഷ­ണം­ ഏറെ പ്ര­സ­ക്ത­മാ­ണി­വി­ടെ. One Flew Over the Cuckoos Nest എന്ന നോ­വ­ലി­ലും സി­നി­മ­യി­ലും ബധി­ര­നും മൂ­ക­നു­മാ­യി­ന­ടി­ക്കു­ന്ന ചീ­ഫ്‌ ബ്രോം­ഡന്‍ എന്ന റെ­ഡ്‌ ഇന്ത്യന്‍ കീ­ഴാ­ളന്‍ എങ്ങ­നെ­യാ­ണ്‌ അധി­കാ­ര­ത്തി­ന്റെ പി­ടി­യില്‍ നി­ന്ന്‌ നാ­യ­ക­നെ രക്ഷി­ക്കു­ന്ന­തെ­ന്നും (അ­തു മര­ണ­ത്തി­ലേ­ക്കാ­യാല്‍­പ്പോ­ലും) സ്വ­യം സ്വ­ത­ന്ത്ര്യം പ്രാ­പി­ക്കു­ന്ന­തെ­ന്നും ചേര്‍­ത്ത്‌ ആലോ­ചി­ക്കാ­വു­ന്ന­താ­ണ്‌.

­പൊ­തു­വെ കീ­ഴാ­ള­ത്തം അനു­ഭ­വി­ച്ച­വ­രെ ചു­റ്റി­പ്പ­റ്റി­യു­ള്ള­താ­ണ്‌ കു­മ്മ­നോ­ടന്‍ കഥ. ഇവര്‍­ക്കു മേ­ലെ­യാ­ണ്‌ പട­പ്പ്‌ മന­യി­ലെ നമ്പൂ­തി­രി അധി­കാ­രം സ്ഥാ­പി­ക്കു­ന്ന­ത്‌. എല്ലാ സ്വ­ത്തു­ക്കള്‍­ക്കും ഉട­മ­ക­ളാ­യി­രു­ന്ന ആദി­മ­ജ­ന­ത­യെ ബ്രാ­ഹ്മ­ണന്‍ കു­ടില തന്ത്ര­ങ്ങ­ളി­ലൂ­ടെ കീ­ഴ്‌­പ്പെ­ടു­ത്തി നാ­ട്ടു­കാര്‍­ക്കു­മേല്‍ അധി­കാ­രം നേ­ടി­യെ­ന്ന ചരി­ത്ര­ത്തി­ന്റെ / വി­ശ്വാ­സ­ത്തി­ന്റെ മാ­തൃ­ക­യാ­യി ഈ കഥ­യെ­യും പരി­ഗ­ണി­ക്കാം­.

­കു­മ്മ­നോ­ട്‌ ക്ഷേ­ത്ര­ത്തി­ന്റെ ഇപ്പോ­ഴ­ത്തെ അവ­കാ­ശി­യായ പട­പ്പ്‌ മന­യില്‍ പര­മേ­ശ്വ­രന്‍ നമ്പൂ­തി­രി ആന­യെ­ക്കൊ­ന്ന കഥ കേ­ട്ടി­ട്ടു­ണ്ട്‌. കാ­ര­ണ­വ­ന്മാ­രില്‍­നി­ന്ന്‌ പകര്‍­ന്നു കി­ട്ടി­യ­താ­ണ­ത്‌. എന്നാല്‍ അദ്ദേ­ഹ­ത്തി­നു പാ­ര­മ്പ­ര്യ­മാ­യി ലഭി­ച്ച കഥ­യില്‍ പട­പ്പു­മ­ന­യി­ലെ പഴയ നമ്പൂ­തി­രി കു­മ്മ­നോ­ട്ടു­കാ­രു­ടെ മേല്‍ അധി­കാ­രം നേ­ടു­ന്ന കഥാ­ഭാ­ഗ­ങ്ങ­ളി­ല്ല. നാ­ട്ടു­കാര്‍ പറ­യു­ന്ന കഥ­യില്‍ അങ്ങ­നെ­യൊ­രു ഭാ­ഗം ഉണ്ടെ­ന്നു സൂ­ചി­പ്പി­ക്കു­മ്പോള്‍ അത്‌ ഐക്ക­ര­നാ­ട്ടി­ലെ തു­രു­ത്തു­ക്കാ­ട്‌ എന്ന­റി­യ­പ്പെ­ട്ടി­രു­ന്ന പട­പ്പ്‌ മന­യെ­ക്കു­റി­ച്ചാ­വാ­നേ തര­മു­ള്ളൂ എന്നാ­ണ്‌ അദ്ദേ­ഹ­ത്തി­ന്റെ അഭി­പ്രാ­യം. ആഖ്യാ­ന­ങ്ങള്‍ കേ­വല ആഖ്യാ­ന­ങ്ങ­ള­ല്ല, അതി­ന്റെ പി­ന്നി­ലും ­രാ­ഷ്‌­ട്രീ­യം­ പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ട്‌.


Read More | തുടര്‍ന്നു വായിക്കുക

ജി കോണ്‍ഫ് എഡിറ്റര്‍.

>> Monday, November 14, 2011


കമ്പ്യൂട്ടര്‍ സയന്‍സോ, അപ്ലിക്കേഷനോ ഹാര്‍ഡ്​വെയറോ ഒന്നും ജീവിതത്തിലൊരിക്കലും അഭ്യസിക്കാതെ ഹൈസ്കൂള്‍ അധ്യാപകരായി രംഗത്ത് വന്ന് വിവരസാങ്കേതിക രംഗത്തെ നൂതന മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭൂരിഭാഗം അധ്യാപകര്‍ക്കും പലപ്പോഴും ചെറുതല്ലാത്ത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്. സ്വന്തം പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത കൊച്ചു കൊച്ചു നുറുങ്ങുകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ ധാരാളം പേര്‍ രംഗത്തുവരുന്നുവെന്നതിനേക്കാള്‍ ശുഭോദര്‍ക്കമായി എന്തുണ്ട്?
പെന്‍ഡ്രൈവ് വഴി പരക്കുന്ന വൈറസ് വിന്‍ഡോസ് സിസ്റ്റം ഉപയോഗിക്കുന്നവരുടെ തലവേദനയായിരുന്നു. വിവിധ ആന്‍റി വൈറസുകളും പെന്‍ഡ്രൈവില്‍ സൂക്ഷിക്കുന്ന ആന്റിവൈറസുകളും എല്ലാം മാറി മാറി പരീക്ഷിക്കുന്നതിനൊപ്പം ചെയ്തിരുന്ന ഒരു മാര്‍ഗമായിരുന്നു പെന്‍ ഡ്രൈവുകളുടെ ഓട്ടോറണ്‍ ഡിസേബിള്‍ ചെയ്യുക എന്നത്. അതായത് പെന്‍ഡ്രൈവ് സിസ്റ്റത്തില്‍ കണക്ട് ചെയ്യുമ്പോളേ അത് തുറന്നു വന്ന് പ്രോഗ്രാമകള്‍ക്ക് റണ്‍ ചെയ്യാനുള്ള സൗകര്യം നല്‍കുന്നതില്‍ നിന്നും അതിനെ തടയുകയാണ് ഇതില്‍ ചെയ്യുന്നത്. ഏറെ വിജയകരമായി പലരും ഇതിനെ പ്രയോജനപ്പെടുത്തിയിരുന്നു.
ഉബുണ്ടുവില്‍ ഇങ്ങിനെ വൈറസിനെ പേടിക്കേണ്ട കാര്യമില്ലെങ്കിലും പെന്‍ഡ്രൈവ് കുത്തുമ്പോളേ ഫോള്‍ഡറുകളുമായി തുറന്നു വരുന്ന അവസ്ഥ പലര്‍ക്കും അരോചകമാകുന്നു. " പെന്‍ഡ്രൈവ് കണക്ട് ചെയ്യുമ്പോളേ തുറന്നു വരേണ്ടതില്ല. നമുക്ക് ആവശ്യമുള്ളപ്പോള്‍ അത് തുറന്നു കൊള്ളാം.", എന്ന നിലപാടുള്ളവര്‍ക്ക് ഏറെ പ്രയോജനപ്രദമാണ് ഈ പോസ്റ്റ്.
ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറുകളില്‍ പെന്‍ഡ്രൈവുകളോ എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്കുകളോ കണക്ടുചെയ്യുമ്പോള്‍ സാധാരണയായി അവയിലുള്ളത്രയും പാര്‍ട്ടീഷനുകള്‍ ഡെസ്ക്ടോപ്പില്‍ ഐക്കണിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയും അവയെല്ലാം നോട്ടിലസില്‍(File Browser) തുറന്നുവരികയും ചെയ്യാറുണ്ടല്ലോ. അതിന് എളുപ്പത്തിലൊരു പരിഹാരം കാണാന്‍ ശ്രമിക്കുകയാണിവിടെ.
അതിനായി ആദ്യം Run Dialog Box(Alt+F2) തുറക്കുകയോ ടെര്‍മിനല്‍ തുറക്കുകയോ ആണു വേണ്ടത്. എന്നിട്ട് gconf-editor എന്നു തെറ്റാതെ ടൈപ്പുചെയ്ത് Enter ചെയ്യണം.

ഇപ്പോള്‍ Configuration Editorഎന്ന ജാലകം തുറന്നുവരും. (ടെര്‍മിനലില്‍ ആണു തുറക്കുന്നതെങ്കില്‍ ടെര്‍മിനല്‍ വിന്‍ഡോ ക്ലോസ് ചെയ്യരുതെന്ന കാര്യം മറക്കരുത്).എന്നിട്ട് Configuration Editor ജാലകത്തില്‍ ഇടതുവശത്തുകാണുന്ന apps എന്ന ഫോള്‍ഡര്‍ ഐക്കണില്‍ ഡബിള്‍ക്ലിക്കുചെയ്യണം

ഇപ്പോള്‍ പ്രത്യക്ഷമാകുന്ന ഫോള്‍ഡര്‍ ഐക്കണുകളില്‍ nautilusല്‍ ഡബിള്‍ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ താഴെ പ്രത്യക്ഷപ്പെടുന്ന Desktop എന്ന ഫോള്‍ഡറില്‍ ക്ലിക്കുചെയ്യുമ്പോള്‍ വലതുവശത്ത് കാണുന്ന volumes_visible എന്നതിനു നേരേയുള്ള ടിക്ക് ഒഴിവാക്കുക.

ഡെസ്ക്ടോപ്പില്‍ ഒരു ഐക്കണും വേണ്ട എന്നാണെങ്കില്‍ മുകളിലുള്ള മറ്റു ടിക്കുകളും ഒഴിവാക്കാവുന്നതാണ്. ഇനി നോട്ടിലസ് തുറന്നു വരുന്നത് ഒഴിവാക്കാന്‍ nautilus എന്ന ഫോള്‍ഡര്‍ എക്കണിന്റെ തന്നെ ചുവടെയുള്ള preferences തുറന്ന് വലതുവശത്തുനിന്നും media_automount_open സ്ക്രോള്‍ ചെയ്ത് കണ്ടുപിടിച്ച് അതിനു നേരേയുള്ള ടിക്ക് ഒഴിവാക്കണം.

ഇനി Configuration Editor ജാലകം ക്ലോസ് ചെയ്യാം. ഇപ്പോള്‍ മൌണ്ട് ചെയ്ത പാര്‍ട്ടീഷ്യനുകള്‍ ഡെസ്ക്ടോപ്പില്‍ നിന്നും അപ്രത്യക്ഷമായി ഡെസ്ക്ടോപ്പ് ക്ലീനായിരിക്കുന്നതു കാണാം. ഇനി പാര്‍ട്ടീഷ്യനുകള്‍ തുറക്കണമെങ്കില്‍ ഹോം ഫോള്‍ഡര്‍ തുറക്കുമ്പോള്‍ ഇടതുവശത്തുകാണുന്ന Places ലിസ്റ്റില്‍ നിന്നും ആവശ്യമായ പാര്‍ട്ടീഷ്യന്‍ മാത്രം തുറന്നുകാണാം.

(എന്റെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് ഉബണ്ടുവിന്റെ 11.04 വേര്‍ഷന്‍ ആയതുകൊണ്ടാണ് സ്ക്രീന്‍ ഷോട്ടുകള്‍ സ്ക്കൂളില്‍ ഉപയോഗിക്കുന്ന 10.04 വേര്‍ഷനില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത്.)


Read More | തുടര്‍ന്നു വായിക്കുക

Python Lesson 8

>> Tuesday, November 8, 2011

ഏറെ കുറ്റബോധത്തോടെയാണ് ഈ പോസ്റ്റ് നിങ്ങളിലേയ്ക്കെത്തിക്കുന്നത്. മാത്സ് ബ്ലോഗിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായി എടുത്തുകാട്ടാനുള്ള പേജ് 'പൈത്തണ്‍ പേജാ'ണെന്ന് നിസ്സംശയം പറയാം. ഗവേഷണത്തിരക്കുകളുടെ പാരമ്യത്തിലും മാത്​സ് ബ്ലോഗിനു വേണ്ടി പൈത്തണ്‍ പാഠങ്ങള്‍ ലളിതവും വിശദവുമായ രീതിയില്‍ തയ്യാറാക്കിത്തരുന്നുണ്ട് ഫിലിപ്പ് സാര്‍. എന്നാല്‍ (ഞാനടക്കമുള്ള) പലരും അതൊന്നും വേണ്ടത്ര പ്രയോജനപ്പെടുത്തുന്നതായി അനുഭവപ്പെടുന്നില്ല. മൂന്നോ നാലോ പാഠങ്ങളിലെവിടെയോ ഇടയ്ക്ക് വെച്ച് നിന്നുപോയീ പഠനം. ഏക ആശ്വാസം അതവിടെത്തന്നെയുണ്ടല്ലോ എന്നതാണ്. എന്നാല്‍ ഏഴുപാഠവും പഠിച്ച് എട്ടാമത്തേതിനായി കാത്തിരിക്കുന്ന ഭാമടീച്ചറെ പോലുള്ള പ്രോഗ്രാമിങ് കുതുകികളെ മറന്നുകൊണ്ടല്ലാ ഇതെഴുതുന്നത്. ഒരാഴ്ചയെങ്കിലുമായിക്കാണണം എട്ടാം പാഠം റെഡിയാണെന്നദ്ദേഹം അറിയിച്ചിട്ട്. അതെങ്ങനാ, കലോത്സവ,ശാസ്ത്രമേളാ സമ്പൂര്‍ണ്ണാദികളൊഴിഞ്ഞിട്ട് തലപൊക്കാന്‍ നേരം കിട്ടിയിട്ടു വേണ്ടേ..?ഇനി വൈകിക്കുന്നില്ല, ഇതാ എട്ടാം പാഠം.
Read More | തുടര്‍ന്ന് വായിക്കുക


Read More | തുടര്‍ന്നു വായിക്കുക

ഉബുണ്ടുവിലെ നെറ്റ് വര്‍ക്കിങ്ങ്

>> Monday, October 31, 2011

ഉപജില്ലാ കലോത്സവം ഡാറ്റാ എന്‍ട്രിക്കായി സ്ക്കൂള്‍ ലാബില്‍ നിരത്തി വച്ചിരിക്കുന്ന കമ്പ്യൂട്ടറുകള്‍. പ്രിന്റര്‍ കണക്ട് ചെയ്ത സിസ്റ്റത്തില്‍ കാര്യമായി വര്‍ക്കു ചെയ്തു കൊണ്ടിരിക്കുന്ന സഹപ്രവര്‍ത്തകന്‍. അദ്ദേഹത്തെ ശല്യപ്പെടുത്താതെ തന്നെ മറ്റേതെങ്കിലും സിസ്റ്റത്തില്‍ നിന്നും പ്രിന്റ് കൊടുക്കുന്നു. പ്രിന്ററില്‍ നിന്നും കൃത്യമായി പ്രിന്റ് ലഭിക്കുന്നു. ഇത്തരമൊരു വിദ്യ നമ്മുടെ വിദ്യാലയങ്ങളിലും പരീക്ഷിക്കേണ്ടേ? ഇക്കാര്യം പരിഹരിക്കുന്നതിന് നെറ്റ്‍വര്‍ക്കിങ്ങിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് മാത്‍സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഉപജില്ലാ കലോത്സവവും ശാസ്ത്രമേളയുമെല്ലാം അരങ്ങു തകര്‍ക്കുമ്പോള്‍ ഈ പോസ്റ്റിന് ഏറെ പ്രസക്തിയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. നെറ്റ്​വര്‍ക്ക് കേബിളുകള്‍ വലിച്ചിട്ടുണ്ടെങ്കില്‍ അത് കോണ്‍ഫിഗര്‍ ചെയ്യുന്നതിനുള്ള മാര്‍ഗമാണ് ഈ പോസ്റ്റില്‍ വിശദീകരിക്കുന്നത്. കൊല്ലം ജില്ലയിലെ അമൃത സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍, പാരിപ്പളളിയില്‍ നിന്നുള്ള ബിനു സാറാണ് ഈ പോസ്റ്റ് നമ്മുടെ ആവശ്യപ്രകാരം തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത്. എസ്.എസ്.എല്‍.സി എ ലിസ്റ്റ് ഡാറ്റാ എന്‍ട്രി സമയത്ത് സാങ്കേതിക രംഗത്തെ അദ്ദേഹത്തിന്റെ മികവ് നാം കാണുകയുണ്ടായതാണ്. ഈ പോസ്റ്റും ഏറെ ഗുണകരവും എന്നെന്നും ഉപകാരപ്പെടുന്നതുമാണ്. സ്ക്കൂളില്‍ ഒട്ടേറെ കമ്പ്യൂട്ടറുകളുണ്ടെങ്കിലും ഒന്നില്‍ മാത്രമേ ഇന്‍റര്‍നെറ്റ് ഫസിലിറ്റി ഉള്ളൂ എന്ന പ്രശ്നം ഒട്ടേറെ പേര്‍ നേരിടുന്നുണ്ട്. അതൊഴിവാക്കാമെന്നു മാത്രമല്ല, പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് കോപ്പി ചെയ്യ്തെടുക്കാന്‍ പെന്‍ഡ്രൈവുമായി എല്ലാ സിസ്റ്റങ്ങളിലേക്കും ഓടി നടക്കേണ്ട അവസ്ഥ ഭാവിയിലെങ്കിലും നമുക്ക് ഒഴിവാക്കാന്‍ കഴിയും. അതെങ്ങനെയെന്ന് ചുവടെ വിശദീകരിച്ചിരിക്കുന്നു. ഒപ്പം ഏറ്റവും ഒടുവിലായി വിന്‍ഡോസ്-ഉബുണ്ടു ഫയല്‍ ഷെയറിങ്ങും സ്ക്കൂള്‍ ലാബിലെ മറ്റു കമ്പ്യൂട്ടറുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ കാണുന്നതിനുള്ള മാര്‍ഗവും ചേര്‍ത്തിരിക്കുന്നു.

ശാസ്ത്രമേള-കലോത്സവം-സ്പോര്‍ട്സ് സോഫ്റ്റ്‌വെയറുകള്‍ നെറ്റ് വര്‍ക്കിലൂടെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം


1. മോഡത്തില്‍ നിന്നും wired ആയി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നുണ്ടോയെന്ന് നോക്കുക. ഇന്റര്‍നെറ്റ് ലഭിക്കുന്നുണ്ടെങ്കില്‍ നെറ്റ് വര്‍ക്ക് ചെയ്യാം.
* (ലാപ്‌ടോപ്പാണെങ്കില്‍ നെറ്റ് വര്‍ക്ക് കണക്ഷന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Enable wirless ലെ ടിക് മാര്‍ക്ക് കളഞ്ഞ് വേണം പരീക്ഷിക്കാന്‍ )
** (ഇന്റര്‍നെറ്റ് കിട്ടുന്നില്ലെങ്കില്‍ നെറ്റ് വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Edit Connections എടുക്കുക. wired connection ന്റെ edit ല്‍ ക്ലിക്ക് ചെയ്ത് IPV4 settings ലെ method ല്‍ DHCP ആക്കിക്കൊടുക്കുക. wired ല്‍ ഉള്ളത് Delete ചെയ്ത് add ബട്ടണ്‍ വഴി പുതിയൊരു കണക്ഷനെടുത്ത് Edit വഴി മുകളിലെ വരിയില്‍ പറഞ്ഞ പോലെ ചെയ്യുക.)
(*** System - administration - users & Group എടുത്ത് എല്ലാ പെര്‍മിഷനും നല്‍കണം)

2. നെറ്റ് വര്‍ക്ക് ചെയ്യേണ്ട എല്ലാ സിസ്റ്റത്തിലും ഇതു പോലെ ചെയ്തതിനു ശേഷം എല്ലാം ഓഫ് ചെയ്ത് വെക്കുകയും തുടര്‍ന്ന് ഓരോന്നോരോന്നായി ഓണാക്കുകയും ചെയ്യുക. (ഓരോ സിസ്റ്റത്തിനും വ്യത്യസ്ത IP Address ലഭിക്കാനാണിത്) ഏത് സിസ്റ്റത്തിലാണോ offline software ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത് അതാണ് സെര്‍വര്‍. അതിലെ നെറ്റ്‌വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ Connection Information ല്‍ അതിന്റെ IP Address നമുക്ക് കാണാനാകും. അത് ഓര്‍മ്മിച്ചു വെക്കണം.

3. അതിനു ശേഷം നെറ്റ് വര്‍ക്ക് ചെയ്തിരിക്കുന്ന സിസ്റ്റങ്ങളിലെ ബ്രൗസര്‍ തുറന്ന് സെര്‍വറിന്റെ അഡ്രസ് ബാറില്‍ ഐപി അഡ്രസ് നല്‍കി തുടര്‍ന്ന് സെര്‍വറിലെ local host എന്നു കഴിഞ്ഞു വന്നിരിക്കുന്ന ഭാഗം അതേ പടി ടൈപ്പ് ചെയ്യുക.

ഉദാ: സെര്‍വറിന്റെ IP Adress 192.168.1.3 ആണെങ്കില്‍ നെറ്റ് വര്‍ക്കില്‍ ഉള്ള അടുത്ത സിസ്റ്റത്തില്‍ ശാസ്ത്രമേള എന്റര്‍ ചെയ്യേണ്ടത് താഴെ പറയുന്ന പോലെ
http://192.168.1.3/sciencefair_subdistrict/index.php എന്നായിരിക്കും. ശാസ്ത്രമേളയ്ക്കും ഉപജില്ലയ്ക്കുമെല്ലാം സാധാരണഗതിയില്‍ ഇത്രയും മതി നെറ്റ് വര്‍ക്കിങ്ങ്.

ഇനി നമുക്ക് കാര്യഗൗരവത്തോടെ ഫയല്‍ ഷെയറിങ്ങും പ്രിന്റര്‍ ഷെയറിങ്ങുമെല്ലാം എപ്രകാരമാണെന്ന് നോക്കാം. Network ചെയ്തിട്ടുളള computer കളില്‍ operating system ത്തില്‍ ചെയ്യേണ്ട മാറ്റങ്ങള്‍ മുതല്‍ ഓരോ സ്റ്റെപ്പും കൃത്യമായി ചെയ്യുക.

Network IP Address set ചെയ്യാന്‍
System –‍‍‍ Preferences – Network Connections. എന്ന option select ചെയ്യുക.
അതിനു ശേഷം വരുന്ന ജാലകത്തില്‍ Auto eth0 select ചെയ്ത് Edit click ചെയ്യുക

ഇപ്പോള്‍ തുറന്നു വരുന്ന 'Editing Auto eth0' എന്ന ജാലകത്തിലെ ‘IPv4 Settings’ tab select ചെയ്ത് method എന്ന option ല്‍ manual ആക്കുക. അതിനു ശേഷം Add ബട്ടനില്‍ click ചെയ്ത് IP address താഴെ പറയുന്ന രീതിയില്‍ set ചെയ്യുക.

Address : 192.168.0.1 ( ഒരോ കമ്പ്യൂട്ടറിനും വ്യത്യസ്ത Address നല്‍ക്കുക. Eg : 192.168.0.2, 192.168.0.3 etc)
Netmask : 255.255.255.0
Gateway : 192.168.1.1 ( Internet Modem IP address)
DNS servers: 192.168.1.1 ( Internet Modem IP address)
Apply ബട്ടണ്‍ അമര്‍ത്തുക. അതിനു ശേഷം Network restart ചെയ്യുക.

Network restart ചെയ്യാന്‍
Applications-Accessories-Terminalഎന്ന ക്രമത്തില്‍ ടെര്‍മിനല്‍ തുറന്ന്
sudo /etc/init.d/networking restart എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ network ചെയ്ത ഓരോ computer ലും അവര്‍ത്തിക്കുക. ഓരോ computerനും പ്രത്യേകം IP address നല്‍ക്കാന്‍ മറക്കരുത്.

Printer share ചെയ്യാന്‍
Printer connect ചെയ്തിട്ടുളള computer ല്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
System–Administration–Printing എന്ന option select ചെയ്യുക.
ഇപ്പോള്‍ computer ല്‍ add ചെയ്ത printer കാണാം.
ഇതില്‍ Server–Settings എന്ന option select ചെയ്യുക.
അതിലെ എല്ലാ ഓപ്ഷനിലെയും check box click ചെയ്യുക. Ok ബട്ടണ്‍ അമര്‍ത്തുക.
Install ചെയ്ത printer ല്‍ right click ചെയ്ത് shared option select അണോ എന്ന് പരിശോധിക്കുക. Select അല്ലായെങ്കില്‍ select ചെയ്യുക.

Network ചെയ്ത computer കളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍

System–Administration–Printing എന്ന option select ചെയ്യുക.
ഇപ്പോള്‍ കിട്ടുന്ന printing എന്ന ജാലകത്തില്‍ add ബട്ടണ്‍ select ചെയ്യുക.
ഇപ്പോള്‍ കിട്ടുന്ന New printer ജാലകത്തില്‍ Select Device എന്ന option ല്‍ Network Printer select ചെയ്യുക.
തുടര്‍ന്ന് വരുന്ന option നില്‍ Find Network Printer select ചെയ്യുക.
ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Host എന്ന option ന് നേര്‍ക്ക് printer connect ചെയ്ത computer ന്റെ IP address type ചെയ്ത് Find ബട്ടണ്‍ അമര്‍ത്തുക.
കുറച്ച് സമയത്തിന് ശേഷം printer find ചെയ്ത് verify option കാണിക്കും.
verify ബട്ടണ്‍ click ചെയ്ത് verify ചെയ്യുക.
അതിനു ശേഷം Forward ബട്ടണ്‍ അമര്‍ത്തുക.
Printer driver install ചെയ്തതിനു ശേഷം വരുന്ന ജാലകത്തില്‍ Apply ബട്ടണ്‍ അമര്‍ത്തുക.
ഇപ്പോള്‍ network printer add ആയി കഴിഞ്ഞു.
ഇതേ രീതിയില്‍ share ചെയ്ത windows printer നെ network printer ആയി add ചെയ്യാം

File Sharing ( Connect to sever)
Places–Connect to server എന്ന option select ചെയ്യുക.

ഇപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ service type SSH select ചെയ്യുക.
Server എന്ന option ന് നേര്‍ക്ക് connect ചെയ്യാനുളള computer ന്റെ IP address type ചെയ്യുക. connect ബട്ടണ്‍ അമര്‍ത്തുക.


Connect ചെയ്യാനുളള computer ന്റെ user name ഉം password ഉം type ചെയ്ത് login ചെയ്യുക.
File sharing ( Windows & Linux) samba വഴി
  • Windows ഉം Linux ഉം തമ്മില്‍ file, printer തുടങ്ങിയവ share ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു free software ആണ് samba .
  • Synaptic package manager വഴി computer ല്‍ samba install ചെയ്തിട്ടുണ്ടോ എന്ന് പരീശോധിക്കുക.
  • ഇല്ലായെങ്കില്‍ internet connect ചെയ്ത computer കളില്‍ terminal ല്‍ sudo apt-get install samba smbfs എന്ന് type ചെയ്ത് enter അമര്‍ത്തുക
UBUNTU – WINDOWS File sharing

Terminal ല്‍ nautilus smb://IP address (file access ചെയ്യാനുളള computer ന്റെ IP address) type ചെയ്ത് enter അമര്‍ത്തുക
Eg : nautilus smb://192.168.0.1
ഇപ്പോള്‍ പുതിയൊരു nautilus ജാലകത്തില്‍ share ചെയ്ത windows file കള്‍ കാണാം.
windows ല്‍ നല്‍കിയിരിക്കുന്ന sharing option ന് അനുസരിച്ച് ഈ file കളെ മാറ്റം വരുത്താന്‍ സാധിക്കും.

UBUNTU – UBUNTU File sharing

Ubuntu വില്‍ folder ന് sharing permission നല്‍കുന്നതിന്

share ചെയ്യാനുളള folder ല്‍ right button അമര്‍ത്തി sharing option select ചെയ്യുക. ( sharing option ലഭിക്കണമെങ്കില്‍ computer ല്‍ samba install ചെയ്തിരിക്കണം) folder ന് അവശ്യമായ sharing option കള്‍ നല്‍കി create share button അമര്‍ത്തുക.

Terminal ല്‍ nautilus smb://ip address (file access ചെയ്യാനുളള computer ന്റെ IP address) type ചെയ്ത് enter അമര്‍ത്തുക
Eg : nautilus smb”//192.168.0.1
ഇപ്പോള്‍ പുതിയൊരു nautilus ജാലകത്തില്‍ share ചെയ്ത file കള്‍ കാണാം.

Remote Desktop

മറ്റ് computer കളുടെ Desktop കാണുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന സങ്കേതമാണ് ' Remote Desktop'. ഇത് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് രണ്ട് ഘട്ടങ്ങളുണ്ട്.

ഡെമോണ്‍സ്റ്റ്രേഷന്‍ നടത്തുന്ന computer ലെ മറ്റ് computer കള്‍ക്ക് കാണാന്‍ അനുവദിക്കല്‍

System–Preferences–Remote Desktop തിരഞ്ഞെടുക്കുക.
Allow other users to view your desktop ടിക്ക് ചെയ്യുക.
ഈ computer ല്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് computer കളില്‍ നിന്നും നിയന്ത്രിക്കുവാന്‍ അനുവാദം കൊടുക്കുന്നതിന് " Allow other users to control your Desktop" ടിക്ക് ചെയ്യുക.

Security option ല്‍ അവശ്യമായ മാറ്റങ്ങള്‍ വരുത്തുക.

ഡെമോണ്‍സ്റ്റ്രേഷന്‍ കാണേണ്ട computer ല്‍ " Remote Desktop “ ദൃശ്യമാക്കുന്നതിനുളള program പ്രവര്‍ത്തിപ്പിക്കല്‍

Terminal തുറന്ന് vncviewer IP address എന്ന് type ചെയ്ത് enter അമര്‍ത്തുക
Eg : vncviewer 192.168.0.3
പുതിയ ജാലകത്തില്‍ network ല്‍ ഉള്‍പ്പെട്ട , നിങ്ങള്‍ ആവശ്യപ്പെട്ട computer ന്റെ Desktop കാണാം.
(computer ല്‍ vncviewer install ചെയ്തിരിക്കണം)


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer