ഈ വര്‍ഷത്തെ ഗണിതശാസ്ത്രം സി.ഇ വര്‍ക്ക് എങ്ങിനെ നടത്തണം. Continous Evaluation for SSLC Maths

>> Wednesday, August 28, 2013

തുടര്‍മൂല്യനിര്‍ണ്ണയത്തെക്കുറിച്ചുള്ള പരിശീലനങ്ങള്‍ നടക്കുകയാണ്. എല്ലാവിഷയങ്ങള്‍ക്കുമുള്ള പരിശീലനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഏതായാലും ഗണിതശാസ്ത്രപരിശീലനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഡി.ആര്‍.ജി തലത്തിലുള്ള പരിശീലനത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. അപ്പോള്‍ അധ്യാപകപരിശീലനത്തിനുള്ള ഒരു നോട്ട്സ് തയ്യാറാക്കേണ്ടിവന്നു. അന്നുതയ്യാറാക്കിയ നോട്ടാണ് പ്രസിദ്ധീകരിക്കുന്നത്. തുടര്‍മൂല്യനിര്‍ണ്ണയം കാര്യക്ഷമമാക്കാനുള്ള വിദ്യാഭ്യാസവകുപ്പിന്റെ തുടക്കമാണ് മൂല്യനിര്‍ണ്ണയപരിശീലനം. പുസ്തകത്തിന്റെ ആരംഭത്തില്‍ തന്നെ അക്കാര്യം വ്യക്തമാക്കുന്നുണ്ട്. പഠനപ്രക്രീയയിലെ അവിഭാജ്യഘടകമാണ് വിലയിരുത്തല്‍. പാഠ്യപദ്ധതി വിനിമയം ഫലപ്രദമാക്കുന്നതിന് ക്ലാസ് മുറിയില്‍ സ്വീകരിക്കേണ്ട പഠനതന്ത്രങ്ങളും വിലയിരുത്തല്‍ പ്രക്രീയയും സംബന്ധിച്ച് എല്ലാ അധ്യാപകര്‍ക്കും വ്യക്തമായ ധാരണ ലഭിക്കേണ്ടതുണ്ട്. ഇതിന് സഹായകരമായ രീതിയില്‍ വിലയിരുത്തല്‍ സംബന്ധിച്ച പൊതുസമീപനവും മറ്റ് വിശദാംശങ്ങളും മൂല്യനിര്‍ണ്ണയ സോഴ്സ് ബുക്ക് ഉള്‍ക്കൊള്ളുന്നു. പഠന-ബോധനപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും വിവിധങ്ങളായ വിലയിരുത്തല്‍ രീതികള്‍ ആവിഷ്ക്കരിക്കുന്നതിലൂടെ പഠിതാക്കളെ പഠനത്തില്‍ ഉറപ്പിച്ചുനിറുത്തുന്നതിനും ഈ വിലയിരുത്തല്‍ സോഴ്ത് ബുക്ക് സഹായകമാകുമെന്ന് വിശ്വസിക്കുന്നു. എസ് . സി ആര്‍. ടി ഡയറക്ടറുടെ വാക്കുകള്‍ ഉദ്ധരിക്കുകയായിരുന്നു ഇവിടെ.

ഇനി ഒരു തുടര്‍മൂല്യനിര്‍ണ്ണയവിഭവമാകാം. ഇതൊരു പസിലാണ്. സമാന്തരശ്രേണിയില്‍ നിന്നുള്ള ഈ പസില്‍ ശ്രേണിയുടെ ബീജഗണിതരൂപം ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതാണ്. ബീജഗണിതരൂപമോ ശ്രേണിയില്‍ നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളോ ഉപയോഗിക്കാതെ യുക്തിവിചാരം കൊണ്ട് ഇതിന് പരിഹാരം കണക്കാക്കണം. താഴെ കൊടുത്തിരിക്കുന്ന ശ്രേണികള്‍ നോക്കുക
  1. A=$1,3,5,7,9,11,13,15,17,19,\cdots$
  2. B=$ 2,6,10,14,18,22 \cdots$
  3. C=$4,12,20,28,36,44,52,60\cdots$
  4. D=$8,24,40,56,72,88,104 \cdots$
  5. E=$16,48,80,112,114\cdots$
  6. F=$32,96,160 \cdots$
ശ്രേണികള്‍ ഇതുപോലെ തുടരാം. ഏതുശ്രേണിയിലായിരിക്കും $1000$ എന്ന സംഖ്യ ഉള്‍ക്കൊള്ളുന്നത് ? ഒന്നില്‍ കൂടുതല്‍ ശ്രേണികളില്‍ $1000$ ഉണ്ടായിരിക്കുമോ? ഇതിനുള്ള കാരണവും കുട്ടികള്‍ വ്യക്തമാക്കട്ടെ.
മറ്റൊരു CE പ്രവര്‍ത്തനം കൂടി
$(x^2-7x+11)^{x^2-11x+30}=1$ന്റെ പരിഹാരം കണ്ടെത്തുക. പരിഹാരം $2,3,4,5,6$ എന്നിവയാണ് . പത്താംക്ലാസിലെ കുട്ടിക്ക് നല്‍കാവുന്ന ഒരു ദൈനംദിനപ്രവര്‍ത്തനമാണ് . Click here to get CE notes
Click here to get Scoring sheets in .odt format
Click here to get Scoring sheet in the pdf format


Read More | തുടര്‍ന്നു വായിക്കുക

Std X - Biology - Chapters 1,2 & 3
Study Notes

>> Monday, August 26, 2013

ഒന്നാം പാദവാര്‍ഷിക പരീക്ഷയടുക്കുന്നു.. അധ്യാപകര്‍ തിരക്കു പിടിച്ചു പാഠഭാഗങ്ങള്‍ തീര്‍ക്കുന്ന കാഴ്ചയാണ് സ്കൂളുകളില്‍..പല അധ്യയന ദിനങ്ങളും നഷ്ടപ്പെട്ട സ്ഥിതിക്ക് ലഭ്യമായ ദിനങ്ങളില്‍ പരമാവധി പാഠഭാഗങ്ങള്‍ തീര്‍ക്കുക എന്ന ഉദ്ദേശത്തിലാണ് പലരും..

ഈ അവസരങ്ങളില്‍ ക്ലാസ് മുറികളില്‍ നോട്ടുകള്‍ കൊടുക്കുന്നതു കൂടുതല്‍ സമയനഷ്ടമുണ്ടാക്കും എന്ന കണ്ടെത്തലില്‍ പല അധ്യാപകരും എഴുതി തയാറാക്കിയ നോട്ടുകള്‍ കുട്ടികളോട് ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പറയുന്ന കാഴ്ചയും സ്കൂളുകളില്‍ കാണാം. ഈ അവസരത്തിലാണ് മനോഹരമായ നോട്ടുകള്‍ തയാറാക്കി തരുന്ന ഇബ്രാഹിം സാറിനെയും റഷീദ് ഓടക്കല്‍ സാറിനെയും ജോണ്‍ സാറിനെയും ഒക്കെ ഓര്‍മ്മിച്ചു പോകുന്നത്..

ജീവശാസ്‌ത്രവുമായി ബന്ധപ്പെട്ട പഠനസഹായികളാണ് ഇന്നത്തെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസിലെ ആദ്യ മൂന്നു യൂണിറ്റുകളുടെ നോട്ടുകള്‍ - ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും തയാറാക്കി അയച്ചു തന്നിരിക്കുന്നത് റഷീദ് ഓടക്കല്‍ സാറാണ്. ഒരു പൂര്‍ണ്ണ പഠനസഹായിയുടെ നിലവാരത്തിലേക്ക് ഉയര്‍ന്ന ഈ നോട്ടുകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ കുട്ടികളെ സഹായിക്കേണ്ടവരായ അധ്യാപകര്‍ അതിനു മടിക്കില്ലെന്ന വിശ്വാസത്തോടെ റഷീദ് ഓടക്കല്‍ സാറിന്റെ നോട്സിലേക്ക്

Biology Notes

Std X

Unit 1 : English Medium - Malayalam Medium

Unit 2 : English Medium - Malayalam Medium

Unit 3 : English Medium - Malayalam Medium

Model Question Paper(Both Mediums)


Read More | തുടര്‍ന്നു വായിക്കുക

Social Media - How secure we are..?

>> Sunday, August 25, 2013

ഫേസ്ബുക്കില്‍ സജീവമായിക്കൊണ്ടിരുന്ന ഒരു സമയത്ത്, സുഹൃത്ത് സുനില്‍സാറിന്റേതായി ഷെയര്‍ ചെയ്യപ്പെട്ടുകണ്ട ഒരു വീഡിയോ ലിങ്ക് കണ്ടു. വളരെ രസകരമായ പല പോസ്റ്റുകളും അദ്ദേഹത്തില്‍നിന്ന് ഷെയര്‍ ചെയ്ത് ലഭിക്കാറുള്ളതിനാല്‍ ഒട്ടും സന്ദേഹമില്ലാതെയാണ് ക്ലിക്ക് ചെയ്തത്. പ്രത്യേകിച്ചൊന്നും തുറന്നുകണ്ടില്ല. എന്നാല്‍ ചാറ്റ്ബോക്സില്‍ പ്രത്യക്ഷപ്പെട്ട പഴയ ഒരു സ്റ്റുഡന്റിന്റെ ചോദ്യം ഞെട്ടിക്കുന്നതായിരുന്നു. " Sir, I can't believe its from you..!". ഇതിനിടയില്‍ അനില്‍സാറിന്റെ വിളി വന്നു. തന്റെ പേരില്‍ ഷെയര്‍ ചെയ്യപ്പെട്ടുപോകുന്ന ആ അശ്ലീല ലിങ്ക്, തന്റെ അറിവോടെയല്ലെന്നും, ഒരു സുഹൃത്തിന്റെ മേല്‍പ്പടി ലിങ്ക് ക്ലിക്ക് ചെയ്തപ്പോള്‍ സംഭവിച്ചതാണെന്നും ക്ലിക്ക് ചെയ്തുപോകല്ലേയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്..! സംഗതി വിശദമാക്കിക്കൊണ്ടുള്ള ഒരു പോസ്റ്റിങ്ങിലൂടെ ഒരുവിധം അഭിമാനം രക്ഷിച്ചു. സൈബറിടത്തില്‍ നാം എത്രത്തോളം സുരക്ഷിതരാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ..? സുരക്ഷയും സ്വകാര്യതയുമൊക്കെ സംരക്ഷിക്കപ്പെടുന്ന ബദല്‍ സംവിധാനമുണ്ടോ..? പ്രസക്തങ്ങളായ ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി തരുന്നത്, നൂറനാട് ശ്രീ ബുദ്ധ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ബിരുദ പഠനം പൂര്‍ത്തിയാക്കിയ അഖില്‍കൃഷ്ണനാണ്.

പണ്ട് ചായക്കടയിലും ബാര്‍ബര്‍ ഷോപ്പുകളിലുമായി ഒതുങ്ങി നിന്നിരുന്ന നാട്ടു വര്‍ത്തമാനങ്ങള്‍ ഇന്നു സാമൂഹ്യക്കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ എന്ന പീടികത്തിണ്ണകളിലാണു്. ഓരോ വ്യക്തിയേയും കേവലം 'ഉപയോക്താവ്' എന്ന നിലയില്‍ നിന്നും 'ഉള്ളടക്കത്തിന്റെ ജനയിതാവ്' എന്ന നിലയിലേക്ക് വളര്‍ത്തിയെടുത്ത വെബ്‌ 2.0ന്റെ ഏറ്റവും ശക്തമായ സന്താനങ്ങളിലൊന്നാണിവ. മുല്ലപ്പൂ വിപ്ലവവും, അറബ് വസന്തവും, വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലുമെല്ലാം സോഷ്യല്‍ മീഡിയയുടെ ശക്തിയെയാണു് കാണിക്കുന്നതു്. ഒരു പക്ഷേ സോഷ്യല്‍ മീഡിയയില്ലായിരുന്നെങ്കില്‍ ഇവയെല്ലാം അമ്പേ പരാജയപ്പെടുമായേനെ എന്നു പറഞ്ഞാലൊട്ടും അത്ഭുതപ്പെടാനില്ല. നാട്ടിലാണെങ്കില്‍, ശ്രീക്കുട്ടന്റെ കോഴപ്പണം മുതല്‍ മലയാളി ഹൗസ് വരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കു് ജീവികളുടെ സൂക്ഷ്മപഠനത്തിനു വിധേയമാവുന്നു. ഇവയ്ക്കു് പുറമേ അമേരിക്കന്‍ തിരഞ്ഞെടുപ്പു മുതല്‍ പഞ്ചായത്തുതിരഞ്ഞെടുപ്പില്‍ വരെ ഇവയിലെ ഇലക്ട്രോണിക്ക് ചുവരെഴുത്തു് കൃത്യമായി സ്വാധീനിക്കുന്നുമുണ്ടു്. ചുരുക്കത്തില്‍, സോഷ്യല്‍ മീഡിയ എന്ന ഉപകരണത്തിന്റെ പ്രസക്തി ഒട്ടും വിസ്മരിക്കാവുന്നതല്ല.

ഇങ്ങനെ, ജീവിതത്തിന്റെ വലിയൊരു ഭാഗം ഇന്റര്‍നെറ്റാകുന്ന യാഗാഗ്നിയില്‍ ഹോമിച്ച്, വ്യക്തിത്വമുണ്ടാക്കിയെടുത്ത സൈബറിടത്തില്‍ നിങ്ങള്‍ എത്രമാത്രം സുരക്ഷിതരാണെന്നു ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ? നാം അപ്‌ലോഡ് ചെയ്തു വിടുന്ന ഡാറ്റയ്ക്കും മറ്റും എന്തുമാത്രം സ്വകാര്യതയാണു കല്‍പ്പിക്കാനാകുകയെന്നും? നമ്മുടെ വ്യക്തിപര വിവരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കു നല്‍കി, പണം വാങ്ങുകയാണെന്ന ആരോപണം ഫേസ്‌ബുക്കിനെതിരെ പണ്ട് മുതല്‍ക്കേയുണ്ട്. ഫേസ്‌ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച ഒരാളുടെ മെയില്‍ പെട്ടിയില്‍ നിറയുന്ന പാഴ്‌മെയില്‍ തന്നെ ഇതിനു വലിയ തെളിവ്. സി.എന്‍.ബി.സി നടത്തിയ സര്‍വേ പ്രകാരം , 13 ശതമാനം അമേരിക്കക്കാര്‍ മാത്രമേ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്‌ബുക്കുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് യാതൊരു വിധ പ്രാധാന്യ‌ വും നല്‍കുന്നില്ലെന്ന പരാതി, സ്ഥാപകനായ മാര്‍ക് സക്കര്‍ബര്‍ഗിന്റെ സഹോദരി തന്നെ കഴിഞ്ഞ കൊല്ലം ആരോപിച്ചതാണു്. ഏതാണ്ട് സമാനമായ അവസ്ഥ തന്നെയാണു മറ്റു സേവനങ്ങളിലും നിലനില്‍ക്കുന്നതു്. ഗൂഗിള്‍ 2012ല്‍ സ്വകാര്യതാ നയത്തില്‍ വരുത്തിയ നവീകരണമനുസരിച്ച്, ഉപയോക്താക്കളുടെ വിവരങ്ങള്‍ ഏതുവിധേനയുള്ള പുനരുപയോഗത്തിനും അവരെ അനുവദിക്കുന്നുണ്ടു്.

കുറച്ചു ദിവസങ്ങളുക്കു മുമ്പ്, വാഷിങ്ടണ്‍ പോസ്റ്റും, ഗാര്‍ഡിയനും പുറത്തുവിട്ട, അമേരിക്കന്‍ സുരക്ഷാ ഏജന്‍സി 2007 മുതല്‍ നടത്തിപ്പോരുന്ന പ്രിസം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അതിജീവന പദ്ധതിയേയും ഇതിനോട് കൂട്ടിവായിക്കേണ്ടി വരും. ഇത് അമേരിക്കയിലൂടെ വിനിമയം നടത്തപ്പെടുന്ന ഡാറ്റയെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ ഭരണകൂടത്തിനവസരമൊരുക്കുന്നു. നാം നിത്യേനയുപയോഗിക്കുന്ന ഫേസ്‌ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്‌, യൂട്യൂബ്, ആപ്പിള്‍, സ്കൈപ് എന്നീ ഭീമന്മാരാണു് എന്‍.എസ്.ഏയുമായി കൈകോര്‍ത്തിരിക്കുന്നതു് എന്നത് നമ്മുടെ ഭീതിയ്ക്ക് ആക്കം കൂട്ടുന്നു. ലോക ഡാറ്റാ വിനിമയത്തിന്റെ ഭുരിഭാഗവും നടക്കുന്നതു് അമേരിക്കയിലൂടെയാണു്. രണ്ടു നോഡുകള്‍ തമ്മിലുള്ള വിവരകൈമാറ്റം ഏറ്റവും എളുപ്പമുള്ള വഴികളിലൂടെയാവണമെന്നില്ല, മറിച്ച് ഏറ്റവും ചിലവു കുറഞ്ഞ പാതയിലൂടെയാകും. അതിനാല്‍, സാധാരണയായി അമേരിക്ക ഇതിന്റെയൊരു ഭാഗമായിരിക്കും. ഈയവസരങ്ങളിലാണു് ഡയാസ്പുറ (Diaspora)പോലത്തെ സംരംഭങ്ങള്‍ പ്രസക്തമാകുന്നതു്.

ഒരു വികേന്ദ്രീകൃത സാമൂഹ്യക്കൂട്ടായ്മാ സോഫ്റ്റ്‌വെയറാണു് ഡയാസ്പുറ (Diaspora*). കൊളമ്പിയയിലെ കൗറന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായ ഡാന്‍ ഗ്രിപ്പി, മാക്സ്‌വെല്‍ സാല്‍‌സ്ബെര്‍ഗ്, റാഫേല്‍ സോഫര്‍, ഇല്യ ഷിതോമിര്‍സ്കി എന്നിവരാണു് ഇതിനു തുടക്കംകുറിച്ചതു്.
നിലവില്‍ പ്രശസ്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സാങ്കേതികവിദ്യ യില്‍ ഒരു ഉപയോക്താവിന്റെ സ്വകാര്യത എങ്ങനെ പണയപ്പെടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ഫ്രീഡം ബോക്സ് സ്ഥാപകനായ എബന്‍ മോഗ്ലന്‍ നടത്തിയ 'ഫ്രീഡം ഇന്‍ ദ ക്ലൗഡ്' എന്ന പ്രഭാഷണമാണു് ഇവരെ ഡയാസ്പുറയിലെത്തിച്ചതു്. കിൿസ്റ്റാര്‍ട്ടറിലൂടെ ഇവര്‍ പദ്ധതിക്കു വേണ്ട പണം സ്വരൂപിച്ചു. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നും ആളുകള്‍ ഈ സംരംഭത്തിനു് പണം നല്‍കി (ഫേസ്ബുക്കിന്റെ മാര്‍ക്ക് സുക്കന്‍ബര്‍ഗ് വരെ !). പതിനായിരം അമേരിക്കന്‍ ഡോളര്‍ ലക്ഷ്യമിട്ടു് തുടങ്ങിയ കാമ്പൈന്‍ പന്ത്രണ്ടു് ദിവസം കൊണ്ടു് ലക്ഷ്യം നേടുകയും ഒരു മാസത്തിനകം രണ്ടു് ലക്ഷത്തിലധികം അമേരിക്കന്‍ ഡോളര്‍ സ്വരൂപിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് 2010 സെപ്റ്റം‌ബറില്‍ സോഫ്റ്റ്‌വെയറിന്റെ ഡവലപ്പേഴ്സ് പ്രിവ്യൂവും നവം‌ബറില്‍ ആല്‍ഫാ പതിപ്പും പുറത്തിറങ്ങി. റൂബി ഭാഷയിലെഴുതിയിരിക്കുന്ന ഡയാസ്പുറ, അഫേറോ ഗ്നൂ സാര്‍‌വ്വജനിക അനുമതിപത്രത്തിലാണ്‌(AGPL) വിതരണം ചെയ്തിരിക്കുന്നതു്. നാലു പേരില്‍ നിന്നും വളര്‍ന്ന്, ഇന്ന് ഡയാസ്പുറയെ നിയന്ത്രിക്കുന്നത് ഡയാസ്പുറ കൂട്ടായ്മയാണു് (Diaspora Foundation). loom.io എന്ന പശ്ചാത്തലത്തില്‍ കൂട്ടായ്മയിലെ അംഗങ്ങളെല്ലാവരും ചേര്‍ന്നു് പൂര്‍ണ്ണമായും ജനാധിപത്യപരമായാണു് തീരുമാനങ്ങളെടുക്കുന്നതു്.

നിര്‍മ്മാതാക്കള്‍ നാലുപേരും ഡയാസ്പുറയെ ഫേസ്‌ബുക്കിന്റെ എതിരാളിയായി കാണുന്നില്ലെങ്കില്‍ പോലും വിപരീത ധ്രുവത്തിലുള്ള മൂല്യങ്ങള്‍ മുന്‍പോട്ടു വയ്ക്കുന്നതു മൂലം ഫേസ്‌ബുക്കടക്കമുള്ള പരമ്പരാഗത സാമൂഹ്യക്കൂട്ടായ്മയ്ക്കൊരു ബദലാവുകണു ഡയാസ്പുറ. ഇവരുടെ അനുമാനപ്രകാരം, അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ വെബ്, നിലവിലെ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ്ങ് ദ്വീപുകളില്‍ നിന്നും ഫെഡറേറ്റഡ് സോഷ്യല്‍ വെബ് എന്നു വിളിക്കാവുന്ന അവസ്ഥയിലേക്ക് പരിണമിക്കും. ഇതില്‍ ഓരോ വ്യക്തിക്കും, നിലവില്‍ ഈമെയില്‍ ദാതാവിനെ തിരഞ്ഞെടുക്കുന്നതു പോലെ അയാളുടെ ശൃംഖല ദാതാവിനെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണു്. ഈ നവ വെബിന്റെ മാതൃക ഇവര്‍ നാലുപേരില്‍ മാത്രം ഒതുങ്ങുന്നില്ല. ചില സര്‍വ്വകലാശാലകളും, മോസില്ല, ഗൂഗിള്‍, വോഡ‌ഫോണ്‍ മുതലായ വന്‍കിട കമ്പനികളും ഇതിനായുള്ള ഓപ്പണ്‍ സ്റ്റാന്റേഡുകള്‍ നിര്‍മ്മിക്കാനാരംഭിച്ചിട്ടുണ്ടു്. "ഞാനുപയോഗിക്കുന്നതല്ലാത്ത മറ്റൊരു ഡൊമൈന്‍ ഉപയോഗിക്കുന്ന വ്യക്തിക്കു മെയില്‍ അയക്കാന്‍ കഴിയാത്ത ഒരു അവസ്ഥയെക്കുറിച്ചു ആലോചിച്ചു നോക്കൂ. ഏതാണ്ട് ഇതേ പോലെ തന്നെയാണു ഇന്നത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകല്‍ പ്രവര്‍ത്തിക്കുന്നതു്. ഇതു തീര്‍ച്ചയായും ഒരു പിഴവാണു്. അതുകൊണ്ടു തന്നെ അതു പരിഹരിക്കുകയും വേണം " ഗൂഗിളില്‍ സോഷ്യല്‍ വെബ് എഞ്ചിനീയറായ ജോസഫ് സ്മാള്‍ അഭിപ്രായപ്പെടുന്നു.

ഫേസ്‌ബുക്കും, ഓര്‍ക്കുട്ടും, ഗൂഗിള്‍ പ്ലസുമടക്കം ഒരു പിടി മുന്‍നിര സൊഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളുണ്ട്. ലിങ്ക്ഡ് ഇന്‍ പോലത്തെ പ്രഫഷണല്‍ സൈറ്റുകളും ട്വിറ്റര്‍ പോലത്തെ മൈക്രോബ്ലോഗിങ്ങ് സൈറ്റുകളും ഉണ്ട്. ഇതിനെല്ലാം പുറമേ റെൻ‌റെൻ, വീകൊണ്ടാക്ടേ പോലത്തെ പ്രാദേശിക സൈറ്റുകളുമുണ്ട്. എന്തിനേറേ കേരളത്തീന്നുമുണ്ട് കൂട്ടം, സസ്നേഹം എന്നിങ്ങനെ കുറേയെണ്ണം. സാമൂഹ്യക്കൂട്ടായ്മാ സൈറ്റുകളെ മുട്ടീട്ട് നടക്കാന്‍ വയ്യാത്ത സൈബറിടത്തിലേയ്ക്ക് എന്തിനിനി പുതിയൊരെണ്ണമെന്നു് ചിന്തിക്കുകയാവാം? അതിനു വ്യക്തമായ കാരണങ്ങളുണ്ടു്. തീര്‍ച്ചയായും മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കൂടി എന്നല്ല ഇതിനു പിന്നിലെ നിലപാടു്. മറിച്ചു് , എപ്രകാരമാണോ നിലവിലെ സാമൂഹ്യക്കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതു്, അവയ്ക്ക് ബീജം മുതലേ അഴിച്ചു പണിതൊരു ബദല്‍ സംവിധാനമൊരുക്കുകയാണിവിടെ. നിലവിലുപയോഗിക്കുന്ന സാമൂഹ്യക്കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ കേന്ദ്രീകൃതമാണു്, അതായത് സ്വന്തം ഉടമസ്ഥതയിലുള്ള ഒരു കൂട്ടം സെര്‍വറുകളില്‍, സ്വന്തം ഡെവലപ്പറുമാര്‍ തയ്യാറാക്കിയ കോഡുകള്‍ അടിസ്ഥാനമാക്കി ഇവ പ്രവര്‍ത്തിക്കുന്നു. ഇവരുടെ സര്‍വ്വറുകളുടെ സവ സ്വാതന്ത്ര്യ വും അതാതു സേവനദാതാക്കള്‍ക്കു മാത്രമാണു്. അവര്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്കനുസൃതമായി ചുരുക്കം ചില അനുമതികള്‍ മാത്രമാണു് ഉപയോക്താക്കള്‍ക്കുള്ളതു്. മറ്റെല്ലാ വിപണികളിലും വസ്തുക്കള്‍ ഉപയോക്താക്കള്‍ക്ക് വാണിജ്യം ചെയ്യപ്പെടുമ്പോള്‍, ഇവിടെ ഉപയോക്താക്കള്‍ തന്നെയാണു് വില്‍പ്പനച്ചരക്കാവുക. ഇവര്‍, ഉപയോക്തൃവിവരങ്ങളുടെ ഭീമമായ ഒരു ഡാറ്റാബേസ് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണു്. ഒരോ തവണ നമ്മളെ ഒരു ചിത്രത്തില്‍ ടാഗ് ചെയ്യപ്പെടുമ്പോള്‍, ഓരോ തവണ നാം ലൊക്കേഷന്‍ ഡാറ്റ സജീവമാക്കി സ്റ്റാറ്റസ് നവീകരിക്കുമ്പോള്‍, ഈ ഡാറ്റാബേസില്‍ കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുകയാണു്.

വികേന്ദ്രീകൃത സാമൂഹ്യക്കൂട്ടായ്മ എന്നതു് തീര്‍ത്തും പുതിയതായ ഒരു കാഴ്ചപ്പാടല്ല. ഗിറ്റ് പോലത്തെ വികേന്ദ്രീകൃത പതിപ്പ് നിയന്ത്രകസംവിധാനങ്ങളും ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഇതിനെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടു്. 2007ല്‍ കോംപ്ലാങ്, 'ഡിസ്ടിബ്യൂട്ടഡ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് പ്രോട്ടോക്കോള്‍' എന്ന ഒരു നയരേഖയുമായി മുമ്പോട്ട് വന്നതാണ് ഈ ഗണത്തിലെ ആദ്യ ശ്രദ്ധേയമായ മുന്നേറ്റം. ഉപയോക്താക്കളുടെ എണ്ണത്തിലധിഷ്ഠിതമായാണു് ഒട്ടുമിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും കെട്ടിപ്പൊക്കിയിരിക്കുന്നതു്. ഇങ്ങനെ ഉപയോക്തൃവിവരങ്ങളുടെ ഒരു കേന്ദ്രീകൃത ഡാറ്റാബേസ് നിര്‍മ്മാണത്തിനു തടയിടുകയായിരുന്നു ഡി.എസ്.എൻ.പിയുടെ ലക്ഷ്യം. എന്നാല്‍, കാര്യമാത്രമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുവാന്‍ ഇതിനു കഴിഞ്ഞില്ല. ഏതാണ്ട് തൊട്ടുപിറകേ തന്നെയാണു മൈക്ക് മൿഗിർവൻ 'ഫ്രണ്ടിക്ക' എന്ന സോഫ്റ്റ്‌വെയറുമായി മുമ്പോട്ടു വന്നത്. സാങ്കേതിക കാര്യങ്ങളില്‍ അത്ര വിദഗ്ദരല്ലാത്തവര്‍ക്കു പോലും ഒരു സെര്‍വ്വറില്‍ ലാഘവത്തോടു കൂടി സന്നിവേശിപ്പിക്കാന്‍ തക്കവണ്ണമായിരുന്നു ഇതിന്റെ നിര്‍മ്മാണം. ഫ്രണ്ടിക്കയ്ക്കും സൈബറിടത്തില്‍ കാര്യമായ ഓളങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. മൈക്രോബ്ലോഗിങ്ങില്‍ ട്വിറ്ററിനൊരു ബദലായി മുമ്പോട്ടു വച്ച സ്റ്റാറ്റസ്‌ നെറ്റാണ് മറ്റൊരു താരം. ഐഡന്റിക്ക, ഫ്രീലിഷ് അസ് മുതലായ ഇതിന്റെ ചില ഡിപ്ലോയ്‌മെന്റുകള്‍ ചെറിയ തോതിലെങ്കിലും സജീവമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ഗ്നു സോഷ്യല്‍, പമ്പിയോ എന്നിവയും തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചുകൊണ്ടു രംഗത്തുണ്ടു്. ഓപ്പണ്‍ ഓഥ്, ആറ്റം , എക്സ്.എം.പി.പി., പോര്‍ട്ടബിള്‍ കോണ്ടാക്ട്സ്, ഓപ്പണ്‍ സോഷ്യല്‍, ഫോഫ് എന്നിങ്ങനെ അമ്പതിലധികം ഓപണ്‍ പ്രോട്ടോക്കോളുകള്‍ ഇവയിലോരോന്നിലും സജീവമായി ഉപയോഗിക്കുന്നുണ്ട്.

'ഡയാസ്പുറ' എന്ന ഗ്രീക്ക് വാക്കിനര്‍ത്ഥം ‘ചിതറിയത്’ അഥവാ ‘വിതരണം ചെയ്യപ്പെട്ടത്’ എന്നാണു്. ഇത് ഈ സേവനത്തിന്റെ ഘടനെയെ പ്രതിപാദിക്കുന്നു. ഡയാസ്പുറ ഒരു കൂട്ടം സ്വതന്ത്ര പോഡുകളുടെ (സെര്‍വര്‍ ഇന്‍സ്റ്റാളേഷനുകള്‍) സഞ്ചയമാണു്. ഈ പോഡുകള്‍ തമ്മില്‍ ഒരു ശൃംഖല പോലെ വര്‍ത്തിക്കുകയും തമ്മില്‍ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് അവര്‍ ഏത് പോഡാണുപയോഗിക്കേണ്ടത് എന്ന് സ്വ യം തീരുമാനിക്കാവുന്നതാണു്. ഒരു പൊതു പോഡുപയോഗിക്കണമെന്നു കരുതുന്നവര്‍ക്ക് അപ്രകാരമാകാം. മറിച്ച് സ്വന്തമായി ഒരു പോഡ് നിര്‍മ്മിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കു അപ്രകാരവും. ഡയാസ്പുറ നിര്‍മ്മാതാക്കള്‍ തന്നെ നിര്‍മ്മിച്ച ജോയിന്‍ഡയാസ്പുറ , ഡയാസ്പോര്‍ഗ് , പോഡെറി എന്നിവയാണു് പ്രശസ്തമായ ചില പൊതു പോഡുകള്‍. (നിലവിലുള്ള എല്ലാ പോഡുകളേയും പോഡപ്‌ടൈം ട്രാക്ക് ചെയ്യുന്നുന്നുണ്ടു്.) . ഇപ്രകാരം ഒരു പോഡില്‍ ഉപയോക്താവ് നിര്‍മ്മിക്കുന്ന അംഗത്വത്തെ സീഡ് എന്നു വിളിക്കുന്നു. (ഒരു ഫേസ്‌ബുക്ക്/ഗൂ+ പ്രൊഫൈലിനു തുല്യം) ഏതൊരു സീഡിനും അതേ പോഡില്‍ തന്നെയുള്ളതോ മറ്റൊരു പോഡില്‍ നിര്‍മ്മിക്കപ്പെട്ടതോ ആയ ഏതൊരു സീഡുമായും ബന്ധപ്പെടാം. എന്നിരുന്നാലും തങ്ങളുടെ വിവരങ്ങളിന്മേല്‍ അയാള്‍ അംഗമായ പോഡിനു മാത്രമേ ഉടമസ്ഥാവകാശമുള്ളു. ഓരോ സീഡിനേയും തിരിച്ചറിയുന്നത് ഈമെയില്‍ ഐഡിയ്ക്ക് തുല്യമായ ഒരു സംവിധാനമുപയോഗിച്ചായിരിക്കും. ഉപയോക്തൃനാമം@പോഡ്നാമം എന്ന വിധേനയായിരിക്കും ഇതിന്റെ ഘടന. (ഉദാഹരണത്തിനു ലേഖകന്റെ വിലാസം akhilan@diasp.org എന്നിങ്ങനെയാണു്) ഒരു സീഡിന്റെ എല്ലാ സമ്പര്‍ക്കങ്ങളും ആസ്പെക്ടുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. (ഗൂഗിള്‍+-ലെ സര്‍ക്കിളുകള്‍ക്ക് തുല്യം) ഡയാസ്പുറ ശ്രംഖലയില്‍ ഉപയോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയം പ്രധാനമായും പോസ്റ്റുകള്‍ വഴിയാണു് നടക്കുന്നതു്. ഒരു പോഡിലെ പോസ്റ്റ് മറ്റൊരു പോഡിലേക്ക് പുഷ് ചെയ്യാനും അവിടെയുള്ളവര്‍ക്കു കമന്റിടാനും അതു തിരികെ മാതൃപോഡിലെത്തിക്കാനുമായി സാൽമൺ, പബ്‌സബ്‌ഹബ്‌ബബ്‌ എന്നീ പ്രോട്ടോക്കോളാണു ഉപയോഗിക്കുക. ഓരോ പോസ്റ്റുകളുടേയും സ്വകാര്യത രണ്ടു തലത്തിലാകും - പബ്ലിക് പോസ്റ്റുകളും ലിമിറ്റഡ് പോസ്റ്റുകളും. പബ്ലിക് പോസ്റ്റ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും കാണാന്‍ കഴിയുമെങ്കില്‍, ലിമിറ്റഡ് പോസ്റ്റ്, ഉടമ തീരുമാനിക്കുന്ന ആസ്പെക്റ്റുകളില്‍ പെട്ടവര്‍ക്കു മാത്രമേ പ്രാപ്യമാകുകയുള്ളു. സമാനസ്വഭാവമുള്ള സമ്പര്‍ക്കങ്ങളെ ചേര്‍ത്തു് ഓരോ ആസ്പെക്ടുകള്‍ നിര്‍മ്മിക്കുന്നതു മൂലം ഉപയോക്താക്കള്‍ക്കു് പോസ്റ്റിന്റെ സ്വകാര്യതയെ മെച്ചപ്പെട്ട രീതിയില്‍ നിയന്ത്രിക്കാനാകും. അതായത് ഒരു പ്രത്യേക പോസ്റ്റ് ബന്ധുക്കള്‍ക്കിടയിലെത്തേണ്ട, മറിച്ച് സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം എത്തിയാല്‍ മതിയെങ്കില്‍ ഇരുവരേയും രണ്ട്‌ആസ്പെക്ടിലാക്കിയ ശേഷം പോസ്റ്റ് സുഹൃത്തുക്കള്‍ക്കു മാത്രമായി വെളിപ്പെടുത്തുക. ഫേസ്‌ബുക്കില്‍ കാണപ്പെടുന്ന ലൈക്ക് ഓപ്ഷന്‍, ഡയറക്ട് മെസേജിങ്ങ്, ഷെയര്‍ മുതലായവ ഡയാസ്പുറയിലും ലഭ്യമാണു്. ട്വിറ്ററിലൂടെ പ്രശസ്തമായ ഹാഷ്‌ടാഗ് സൗകര്യം ഡയാസ്പുറയിലുണ്ട്. മാത്രമല്ല ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക ഹാഷ്‌ടാഗ് പിന്തുടരാന്‍ സൗകര്യമൊരുക്കുന്നതിലൂടെ അതുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം സ്ട്രീമില്‍ ലഭ്യമാകുന്നു. (ഉദാ: #NewHere എന്ന ടാഗ് പിന്തുടരുന്ന വ്യക്തിക്ക് പുതിയതായി ഡയാസ്പുറയിലെത്തുന്നവരെ കണ്ടെത്താനും അവര്‍ക്ക് സ്വാഗതം പറയാനും അവസരമൊരുക്കുന്നു) എന്നാല്‍ ടിറ്ററിലും ഫേസ്‌ബുക്കിലും നിന്നും വ്യത്യസ്ഥമായി ഇതില്‍ ഇരട്ടപ്പേരുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കും. മാത്രമല്ല ഡയാസ്പുറ പരസ്യങ്ങളില്‍ നിന്നും മുക്തവുമാണു്.
ഡയാസ്പുറയില്‍ സുഹൃത്തുക്കളെ കണ്ടെത്താനായി വെബ്‌ഫിംഗര്‍ എന്ന മറ്റൊരു പ്രോട്ടോക്കോളാണു് ഉപയോഗിക്കുന്നതു്. സ്വന്തം പോഡുപയോഗിക്കുന്ന ആള്‍ക്കാരെ പേരുപയോഗിച്ചു തിരഞ്ഞു കണ്ടെത്താം. എന്നാല്‍ മറ്റൊരു പോഡുപയോക്താവിനെ അദ്ദേഹത്തിന്റെ ഐഡി (username@podname) ഉപയോഗിച്ചാവും തിരയേണ്ടതു്. ഇപ്രകാരം തിരയുമ്പോല്‍ നമ്മുടെ റിക്വസ്റ്റിനെ അദ്ദേഹത്തിന്റെ പോഡിലേക്ക് അയയ്ക്കുകയും അവിടെ നിന്നും അത്യാവശ്യ വിവരങ്ങല്‍ നമ്മുടെ പോഡ് സ്വീകരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാം. ഇപ്രകാരം നമ്മള്‍ മറ്റൊരു പോഡുമായി ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പോഡില്‍ നമ്മുടെ ഒരു വിര്‍ച്വല്‍ അക്കൗണ്ട് നിര്‍മ്മിക്കപ്പെടുന്നു. ഇതു മുഖാന്തരമാവും നമ്മുടെ സീഡ് അദ്ദേഹവുമായി ബന്ധപ്പെടുക. ഈ വിര്‍ച്വല്‍ അക്കൗണ്ട് നമ്മുടെ അനാവശ്യ വിവരങ്ങള്‍ മറ്റൊരു പോഡിലെത്താതെ സംരക്ഷിക്കുന്നു. സുഹൃത്തുക്കളുടെ നവീകരണങ്ങള്‍ സ്ട്രീമിലെത്തിക്കാന്‍ ആക്ടിവിറ്റി സ്ട്രീംസ് എന്ന ഓപ്പണ്‍ പ്രോട്ടോക്കോളാണുപയോഗിക്കുന്നതു്. മുമ്പ് അപ്‌ലോഡ് ചെയ്യപ്പെട്ട എല്ലാ ഡാറ്റയും ഡൗണ്‍ലോഡ് ചെയ്യാനും അതു മറ്റൊരു പോഡിലേക്ക് അപ്‌ലോഡ് ചെയ്യാനുമുള്ള സൗകര്യങ്ങള്‍ പണിപ്പുരയിലാണു്. ഗിറ്റ്‌ഹബിൽ പദ്ധതിയുടെ കോഡ് സൗജന്യമായി ലഭ്യമാണു്. ഇതു് ഒരു പോഡുടമയ്ക്ക് അയാള്‍ക്കാവശ്യമായ കൂട്ടിച്ചേര്‍ത്തലുകള്‍ വരുത്താനും ഡാറ്റാ സ്വകാര്യത ഉറപ്പുവരുത്താനും സഹായിക്കുന്നു. പോഡുകളിലേക്കുള്ള ഡാറ്റ ട്രാഫിക്ക് 128 ബിറ്റിനു മുകളിലുള്ള ഗ്നുപിജി തിവ്ര എന്‍ക്രിപ്ഷനു വിധേയമായതിനാല്‍ ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരമോഷണത്തിനു ഇതു തടയിടുന്നു. ഒരു കേന്ദ്രീകൃത ഡാറ്റാബേസാണെങ്കില്‍ ഭരണകൂടത്തിനു അതിലേക്കുള്ള പ്രവേശനം വളരെ എളുപ്പമാണു്. എന്നാല്‍ ഡയാസ്പുറയിലാണെങ്കില്‍ ഇതിനായി ലോകത്തെമ്പാടുമുള്ള പോഡുടമകളുമായി അവര്‍ക്കു ബന്ധപ്പെടേണ്ടിയോ ഇത്രയധികം ശൃംഖലകള്‍ ഹാക്കു ചെയ്യപ്പെടേണ്ടിയോ വരും. നിലവില്‍ മലയാളമടക്കം നാല്പതിലധികം ഭാഷകളിലേക്ക് പ്രാദേശികവത്കരിക്കപ്പെട്ട ഡയാസ്പുറ, ഉപയോക്താക്കളുടെ ട്വിറ്റര്‍, ടംബ്ലര്‍, ഫേസ്‌ബുക്ക് അക്കൗണ്ടുകളിലേക്ക് സിങ്ക് ചെയ്യാനുള്ള ഉപാധിയും ഒരുക്കുന്നുണ്ടു്.

തുടക്കത്തില്‍ നിലനിന്നിരുന്ന പല അസന്തുലിതാവസ്ഥകളും, സുരക്ഷിതത്വപ്രശ്നങ്ങളും പരിഹരിച്ചാണു് 0.1 പതിപ്പു പുറത്തിറങ്ങിയിരിക്കുന്നതു്. ബാല്യദശയില്‍ നിന്നും വളരെയധികം മുമ്പോട്ടു പോകാന്‍ ഡയാസ്പുറയ്ക്ക് ഇന്നു കഴിഞ്ഞിട്ടുണ്ടു്. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റ് എക്സ്പേട്ടായ ബെൻ ഷാവോ അഭിപ്രായപ്പെട്ടതു പൊലെ "നാം ഫേസ്‌ബുക്കിന്റെ എല്ലാ എതിരാളികളേയും ഒരുമിച്ചു കൂട്ടി അവയില്‍ നിന്നും ഐശ്ചികങ്ങളുടെ ഒരു പുതിയ വെ‌ബ് നിര്‍മ്മിക്കുകയാണെങ്കില്‍, അടുത്ത തവണ സ്വകാര്യത പ്രശ്നം ഫേസ്‌ബുക്കില്‍ അനുഭവപ്പെടുമ്പോള്‍ അവര്‍ തീര്‍ച്ചായായും അതുപേക്ഷിക്കും, കാരണം അവര്‍ക്ക് മുന്നില്‍ മികച്ച മറ്റൊരു വഴിയുണ്ട്". ഇപ്രകാരം ധൂളിയായി മാറുന്ന ഉപയോക്തൃസ്വകാര്യതയ്ക്ക് പുതിയൊരു മാനം കൈവരിക്കാന്‍ ഡയാസ്പുറയും ഒരു താങ്ങുപലകയാകട്ടെയെന്നു ആഗ്രഹിക്കുന്നു.

കുറിപ്പു്: അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട പ്രമുഖ ഡയാസ്പുറ പോഡായ poddery.com അടുത്തിടെ ചില സന്നദ്ധപ്രവര്‍ത്തകരുടെ ശ്രമഫലമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിച്ച് പുനരുജ്ജീവിപ്പിച്ചിട്ടുണ്ടു്. ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ savepoddery.com എന്ന താളില്‍ ലഭ്യമാണു്.
അവലംബം
1. The Anti Facebook - Ariel Bleicher on IEEE Spectrum
2. Decentralization: The Future of Online Social Networking - Au Yeung, Liccardi, Kanghao Lu, Seneviratne & Tim Bernes Lee
3. The Better Facebook - Claudio Muller on Chip Magazine, 2012 June
4. The Growth of Diaspora: A Decentralized Online Social Network in a wild - Ames, Helm, Gentilucci, Stefanescu & Zhang
5. DSNP: A Protocol for Personal Identity and Communication on the Web - Adrian D. Thurston
ലേഖനം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് 2.5 ഇന്ത്യ (CC BY-SA 2.5 IN) അനുമതിപ്രകാരം പ്രസിദ്ധീകരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

Virtual Voting Machine : An Election Software

>> Friday, August 23, 2013

കമ്പ്യൂട്ടറിനെ ഒരു വോട്ടിങ് മെഷീന്‍ ആക്കി മാറ്റുന്ന വിധത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഈ വര്‍ഷവും മറ്റൊരു വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുകയാണ്. മണലുങ്കല്‍ സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ അധ്യാപകനായ ചെറിഷ് എബ്രഹാം സാറും കഴിഞ്ഞ വര്‍ഷം തന്നെ അഭിപ്രായ സര്‍വേകള്‍ നടത്തുന്നതിനും ലീഡറെ തിരഞ്ഞെടുക്കുന്നതിനുമൊക്കെയായി ഉപയോഗപ്പെടുത്താനാവുന്ന ഒരു ഒരു വിര്‍ച്വല്‍ വോട്ടിങ് മെഷീന്‍ നിര്‍മ്മിച്ചിരുന്നു. കമ്പ്യൂട്ടറിന്റെ സഹായത്തോടെ പരീക്ഷകളെഴുതുന്നതിന് വേണ്ടി പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGam എന്ന പരീക്ഷാ പ്രോഗ്രാമെഴുതിയ GAMBAS എന്ന പ്രോഗ്രാമിങ് ലാങ്ഗ്വേജിന്റെ സഹായത്തോടെ തന്നെയാണ് ചെറിഷ് സാറും ഇത്തരമൊരു വോട്ടിങ് മെഷീന്‍ സോഫ്റ്റ്​വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇനി സോഫ്റ്റ്വെയറിനെക്കുറിച്ചു പറയാം. തെരഞ്ഞെടുപ്പിന് വേണ്ടി കമ്പ്യൂട്ടറിനെ ഒരു വോട്ടിങ് മെഷീനാക്കി മാറ്റുന്നതിനുള്ള സോഫ്റ്റ്​വേറാണ് VVM (Virtual Voting Machine). ഇവിടെ മോണിട്ടറും മൗസും ചേര്‍ന്ന് ബാലറ്റ് യൂണിറ്റായി മാറുന്നു. കണ്‍ട്രോള്‍ യൂണിറ്റായി പ്രവര്‍ത്തിക്കുന്നത് കീബോര്‍ഡാണ്. ഇതെങ്ങനെയാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെന്നു നോക്കാം. സോഫ്റ്റ്​വെയര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനുള്ള ലിങ്കും അതിന്റെ ഇന്‍സ്റ്റലേഷന്റെ രീതിയും ചുവടെ നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തുമല്ലോ.

  • Ubuntu ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഈ സോഫ്റ്റ്​വെയര്‍ പ്രവര്‍ത്തിക്കുന്നത്.
  • ആദ്യമായി ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ GAMBAS ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോയെന്നു നോക്കണം.
  • IT @School Ubuntu 10.04 /10.12 എന്നീ ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ Application>Programming>Gambas കാണാന്‍ കഴിയും.
  • Gambas ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചുവടെ നിന്നും vvm2_0.0-1_all.deb എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
  • പ്രിവിലേജുകള്‍ നല്‍കിയിട്ടുള്ള യൂസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്.
  • ഇന്‍സ്റ്റലേഷനു ശേഷം Application>Education>Virtual Voting Machine എന്ന ക്രമത്തില്‍ സോഫ്റ്റ്​വെയര്‍ തുറക്കാം.

ഡൗണ്‍ലോഡ് ചെയ്യാം
  1. Installation.pdf – ഇന്‍സ്റ്റലേഷന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍
  2. vvm_2.0.0-1_all.deb – സോഫ്ട്വേര്‍ ഇന്‍സ്റ്റലേഷന്‍ സെറ്റപ്പ്.
  3. Help.pdf -സോഫ്ട്വേര്‍ ഉപയോഗിക്കുന്നതിനുള്ള സഹായം
  4. Sample strips FOLDER- സോഫ്റ്റ്​വെയര്‍ പരീക്ഷിച്ചു നോക്കുന്നതിനുള്ള സാമ്പിള്‍ ഫയലുകള്‍ അടങ്ങിയ ഫോള്‍ഡര്‍. എക്സ്ട്രാക്ട് ചെയ്ത് സാമ്പിള്‍ സ്ട്രിപ്പുകള്‍ ഉപയോഗിക്കാം.
സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നോക്കിയ ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ മാത്​സ് ബ്ലോഗുമായി പങ്കുവെക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

Profession Tax in Spark

>> Wednesday, August 21, 2013

പ്രൊഫഷന്‍ ടാക്സിനെക്കുറിച്ച് ഒരു ലേഖനം നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അത് കണ്ടെത്താന്‍ നമ്മുടെ അധ്യാപകര്‍ക്ക് സാധിക്കുന്നില്ലെന്ന കാരണം കൊണ്ടു തന്നെ ഈ വിവരങ്ങള്‍ ഒരിക്കല്‍ക്കൂടി പ്രസിദ്ധീകരിക്കുകയാണ്. തൊഴില്‍ നികുതി അഥവാ പ്രൊഫഷന്‍ ടാക്സ് രണ്ടു ഘട്ടമായാണ് തദ്ദേശസ്വ​യംഭരണസ്ഥാപനങ്ങള്‍ പിടിക്കുന്നത്. സെപ്റ്റംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട് ആഗസ്ത് മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സിന്റെ ആദ്യ പകുതി പ്രൊസസ്സ് ചെയ്യണം. 2017 ഫെബ്രുവരിയോടെ രണ്ടാം പകുതി പ്രൊസസ് ചെയ്യണം.

പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം.

(ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിലേക്ക് “ട്രാന്‍സ്ഫര്‍" ക്രഡിറ്റ് ചെയ്യുന്ന സംവിധാനം പലയിടങ്ങളിലും സാദ്ധ്യമായിട്ടുണ്ട്. തൊഴില്‍ നികുതിയുടെ കാര്യത്തിലും ഈ സൌകര്യം സമീപഭാവിയില്‍ തന്നെ ലഭ്യമായേക്കാം.)

സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.

  • ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുക്കുക.
  • ഈ ബില്‍ ടൈപ്പില്‍ നേരത്തേ പ്രൊസസ് ചെയ്ത ടാക്സ് കളയുന്നതിന് Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കണം.
  • തുടര്‍ന്ന് ഈ ബില്‍ ടൈപ്പിലെ ജീവനക്കാരുടെ പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന് Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം.
  • പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ “Confirm” ചെയ്യാം.
  • തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും.
  • കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 1-2-2017 മുതല്‍ 28-2-2017 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും.
  • പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.


Read More | തുടര്‍ന്നു വായിക്കുക

Std X - Physics & Chemistry - Unit 3

>> Monday, August 19, 2013

ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് അധ്യാപകരും വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്ന നോട്ടുകളായി ഇബ്രാഹിം സാര്‍ ഒരുക്കുന്ന പഠനസഹായികള്‍ മാറുന്നു എന്നത് ഏറെ ചാരിതാര്‍ത്ഥ്യത്തോടെയാണ് മാത്​സ് ബ്ലോഗ് ടീം കാണുന്നത്. എല്ലാ വിഷയങ്ങളിലെയും ഓരോ പാഠങ്ങളും തിരിച്ച് അതാതു സമയം പഠനസഹായികള്‍ ഒരുക്കി ബ്ലോഗു വഴി ലഭ്യമാക്കണമെന്ന ഒരു ആഗ്രഹം ഞങ്ങള്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ വേനലവധിക്കാലത്ത് ഓരോ വിഷയത്തിനും പ്രത്യേകം ടീം നിര്‍മ്മിക്കാമെന്നും അതാതു വിഷയത്തിന്റെ നോട്ടുകള്‍ അവരെ കൊണ്ട് ചെയ്യിപ്പിക്കാമെന്നും എല്ലാം ചിന്തിച്ചു... എന്നാല്‍ പിന്നീട് വിവിധ തിരക്കുകളില്‍ പെട്ടതിനാല്‍ ആ ആശയം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ സാധിച്ചില്ല..

മെയിലിലേക്ക് സാധാരണ വരാറുള്ള അനേകം പഠനസഹായികളില്‍ ഒന്ന് എന്നേ ആദ്യം ഇബ്രാഹിം സാറിന്റെ നോട്സിനെ കണ്ടുള്ളു. എന്നാല്‍ അതിന്റെ നിലവാരത്തിലെ മികവും അവ ഒരുക്കുന്നതിനായി സാര്‍ എടുക്കുന്ന പ്രയത്നവും കേരളത്തിലെ അധ്യാപകര്‍ മനസ്സിലാക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന കാഴ്ചയായിരുന്നു പിന്നീട്. ഓരോ പാഠഭാഗങ്ങളും അധ്യാപകര്‍ക്ക് അധ്യ​യനത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് പഠനസമയത്തും സഹായകമായി മാറുന്ന പഠനസഹായികള്‍ ഒരുക്കണം എന്ന ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന ചിന്ത വായിച്ചെടുത്ത പോലെ കൃത്യമായി സാര്‍ നോട്സ് ഒരുക്കുകയും അധ്യാപകര്‍ സ്വീകരിക്കുകയും ചെയ്യുന്നു... ഈ മനോഹരമായ നിമിഷങ്ങള്‍ ഒരുക്കുന്നതില്‍ ഒരു ചെറിയ പങ്കു വഹിക്കാന്‍ സാധിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെ..

Click here to download Std X Physics Chapter 3

Click here to download Std X Chemistry Chapter 3


Read More | തുടര്‍ന്നു വായിക്കുക

Std X - English - Unit 1 & 2
Comprehension Questions

>> Friday, August 16, 2013

പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ്, മാത്സ് ബ്ലോഗ് ഇതിനു മുന്‍പ് പബ്ലിഷ് ചെയ്തിരുന്നു. പാഠപുസ്തകത്തില്‍ നിന്നുമുള്ള ചോദ്യങ്ങളാണ് അതില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരുന്നത്. ഇംഗ്ലീഷ് പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള വിഭാഗമാണ് Comprehension Questions.

ഇംഗ്ലീഷ് വിഷയത്തിലെ ആദ്യ രണ്ടു യൂണിറ്റുകളില്‍ നിന്നും വരാന്‍ സാധ്യതയുള്ള Comprehension Questions വിഭാഗത്തിലുള്ള എല്ലാ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും സമാഹരിച്ച് രണ്ടു പി.ഡി.എഫ് ഫയലുകളില്‍ ഒതുക്കിയിരിക്കുകയാണ് ഇംഗ്ലീഷ് എസ്.ആര്‍.ജി കൂടിയായ തിരുവല്ല മുണ്ടപ്പള്ളി സി.എം.എസ് ഹൈസ്കൂളിലെ ജോണ്‍സണ്‍.ടി.പി സാര്‍..

ഈ തരത്തിലുള്ള ചോദ്യങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് പരീക്ഷാ സമയത്ത് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല. താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും.


Click here to download comprehension Questions from Std X - Unit 1

Click here to download Comprehension Questions from Std X - Unit II


Read More | തുടര്‍ന്നു വായിക്കുക

How to apply for K-TET

>> Tuesday, August 13, 2013

അധ്യാപകരെ നിയമിക്കുമ്പോള്‍ അവരുടെ അഭിരുചിയും നിലവാരവും ഉറപ്പുവരുത്തുന്നതിന്റെ ചുമതല അതത് സംസ്ഥാനങ്ങള്‍ക്കായിരിക്കുമെന്നാണ് 2009 ലെ വിദ്യാഭ്യാസ അവകാശനിയമം നിഷ്ക്കര്‍ഷിക്കുന്നത്. അധ്യാപകരായി നിയമിക്കപ്പെടുന്നവര്‍ തന്റെ ചുമതലയോട് ആത്മാര്‍ത്ഥമായ അഭിരുചിയും വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ വെല്ലുവിളികള്‍ നേരിടാന്‍ ശേഷിയുള്ളവരുമായിരിക്കണമെന്നാണ് ഈ പുത്തന്‍ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്ക്കൂള്‍ ക്ലാസുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ മേല്‍പ്പറഞ്ഞ ഗുണനിലവാരം കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് എന്ന കെ-ടെറ്റ് പരീക്ഷയിലൂടെ അളക്കാനാകുമെന്നാണ് അധികാരികളുടെ കണക്കുകൂട്ടല്‍. കേരളാ പരീക്ഷാഭവനാണ് പരീക്ഷകളുടെ നടത്തിപ്പ് ചുമതല. സെപ്റ്റംബര്‍ 28 നും ഒക്ടോബര്‍ 5 നുമായി പരീക്ഷകള്‍ നടക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പരീക്ഷയ്ക്ക് ഓണ്‍ലൈനിലൂടെ ആഗസ്റ്റ് 24 വൈകീട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പരീക്ഷയുടെ വിജ്ഞാപനം, പ്രോസ്​പെക്ടസ്, സിലബസ്, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ ചുവടെയുള്ള ലിങ്കില്‍ ലഭ്യമാണ്. നോക്കുമല്ലോ. അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.

Website | Notification | Prospectus | Erratum

Syllabus

Category I | Category II | Category III | Category IV |

Model Question
Category I | Category II | Category III | Category IV

പ്രധാന തീയതികള്‍

പരീക്ഷാഭവന്റെ Website ലൂടെ Teacher Eligibility Test-ന് Online ആയി Registration നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

കേരള പരീക്ഷാഭവന്‍ നടത്തുന്ന K-TET എന്ന Examination ന് Online ആയി Application നല്‍കുന്നതിന് വേണ്ടി www.ktet.in വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിലെ K-TET 2013 എന്ന Link Click ചെയ്യുകയോ ചെയ്ത ശേഷം ചുവടെ ചേര്‍ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

രണ്ട് ഘട്ടങ്ങളായാണ് ആപ്ലിക്കേഷന്‍ നല്‍കേണ്ടത്
  1. K-TET Chalan Form
  2. K-TET Online Application Form

A. K-TET Chalan form ലഭിക്കുന്നതിന്
  • K-TET Chalan form എന്ന Link ല്‍ Click ചെയ്യുക. സ്ക്രീനില്‍ തെളിയുന്ന form-ല്‍ ഏത് വിഭാഗത്തിലാണ് പരീക്ഷ എഴുതുന്നതെന്ന് തീരുമാനിച്ചതിനു ശേഷം ശ്രദ്ധാപൂര്‍വ്വം form-ല്‍ data രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.
  • ഒന്നില്‍ കൂടുതല്‍ Categoryയ്ക്ക് അപേക്ഷിക്കുന്നവര്‍ ഒരു Chalan Form ല്‍ തന്നെ അത് രേഖപ്പെടുത്തി ബാങ്കില്‍ ഫീസ് അടയ്കേണ്ടതാണ്.
  • Category II ലും IV ലും ഒരേ വ്യക്തി അപേക്ഷിക്കാന്‍ പാടുള്ളതല്ല.
  • ഒരു അപേക്ഷകന്‍ ഒരു അപേക്ഷാ ഫോം മാത്രമേ പരീക്ഷയ്ക്കു വേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷനു ഉപയോഗിക്കാന്‍ പാടുള്ളു. ഒന്നിലധികം വിഭാഗങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഒരു അപേക്ഷാഫോമില്‍ത്തന്നെ ഇക്കാര്യം രേഖപ്പെടുത്തിയാല്‍ മതിയാവുന്നതാണ്. ഒന്നിലധികം അപേക്ഷകള്‍ തരുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
  • Chalan Form പൂരിപ്പിക്കുമ്പോള്‍ പരീക്ഷാ ഫീസില്‍ ഇളവുണ്ടോയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ തുക അടയ്ക്കുന്നതിന് സൗകര്യപ്രദമായ SBT Branch തെരഞ്ഞെടുക്കേണ്ടതുമാണ്. തെരഞ്ഞെടുക്കുന്ന SBT Branch ല്‍ മാത്രമേ ഫീസ് അടയ്ക്കാന്‍ സാധിക്കുകയുള്ളു.
  • Chalan Form Submit ചെയ്യുമ്പോള്‍ ലഭിക്കുന്ന form പ്രിന്റ് എടുത്ത് അതില്‍ കാണിച്ചിരിക്കുന്ന SBT Branch ല്‍ തുക അടയ്ക്കേണ്ടതാണ്.
  • Chalan Formല്‍ കാണുന്ന Application Numberഉം Application IDയും തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.
B. K-TET Online Application അയയ്ക്കുന്നതിന്


  • ഫീസ് Bank-ല്‍ അടച്ചതിനു ശേഷം മേല്‍പ്പറഞ്ഞ Website ല്‍ പ്രവേശിച്ച് K-TET Online Application Form എന്ന Linkല്‍ Click ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ Application Number ഉം Application ID ഉം കൊടുത്ത് Login ചെയ്യുക. ലഭിക്കുന്ന അപേക്ഷയില്‍ ശേഷിക്കുന്ന ഭാഗങ്ങള്‍ ശ്രദ്ധാപൂര്‍വം പൂരിപ്പിച്ച് Save ചെയ്യുക.
  • അപേക്ഷകന്റെ 30KB യില്‍ താഴെ Size ലുള്ള JPEG format-ലുള്ള ഒരു ഫോട്ടോ (രണ്ടു മാസത്തിനകം എടുത്തത്) ആണ് upload ചെയ്യേണ്ടത്.
  • Category 3 വിഭാഗത്തില്‍ apply ചെയ്യുന്നവര്‍ അവരുടെ വിഷയം തെറ്റു കൂടാതെ തെരഞ്ഞെടുക്കേണ്ടതാണ്.
  • ഓരോ വിഭാഗത്തിലും അപേക്ഷിക്കുന്നവര്‍ Language-I, Language-II തെരഞ്ഞെടുക്കുന്നത് ഏതൊക്കെയാണെന്ന് കൃത്യമായി select ചെയ്യേണ്ടതാണ്.
  • Submit ചെയ്യുന്ന ആപ്ലിക്കേഷന്‍ 24.08.2013 വരെ Edit ചെയ്യാവുന്നതാണ്. Editing ആവശ്യമില്ലെങ്കിലോ, അപേക്ഷ പൂര്‍ണ്ണമായി എന്ന് ബോധ്യമായാലോ Online Application Form Login ചെയ്യുമ്പോള്‍ ലഭിക്കുന്ന ആപ്ലിക്കേഷന്‍ ഫോമിന്റെ മുകള്‍ ഭാഗത്തുള്ള "Confirm Application Form" എന്ന ലിങ്ക് ക്ലിക്ക് ചെയ്യേണ്ടതാണ്.
  • ആപ്ലിക്കേഷന്‍ ഫോം confirm ചെയ്താല്‍ മാത്രമേ അപേക്ഷ നല്‍കിയതായി പരിഗണിക്കുകയുള്ളു.

  • Online ആയി Application രജിസ്റ്റര്‍ ചെയ്യാവുന്ന അവസാന ദിവസം 24.08.2013 വൈകുന്നേരം 5 PM വരെ.



  • Chalan ഫോമിന്റേയോ Application Form ന്റെയോ Print outകള്‍ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. എന്നാല്‍ എന്തെങ്കിലും പ്രത്യേകകാരണം കൊണ്ട് ആവശ്യപ്പെടുന്ന പക്ഷ അവ പരീക്ഷാഭവനിലേക്കും K-TET പാസ്സാകുന്നവര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കും ഹാജരാക്കുന്നതിന് വേണ്ടി സൂക്ഷിച്ചു വയ്ക്കേണ്ടതാണ്.



  • സംശയങ്ങള്‍ക്കായി 0471-2546832, 0471-2546823, 0471-2546816 എന്ന നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്.
    കഴിഞ്ഞ വര്‍ഷം വിക്ടേഴ്സ് ചാനലില്‍ കെ-ടെറ്റ് പരീക്ഷാഘടനയെക്കുറിച്ച് സംപ്രേക്ഷണം ചെയ്ത വീഡിയോ


    Read More | തുടര്‍ന്നു വായിക്കുക

    അനഘയുടെ ആകാശയാത്ര

    >> Saturday, August 10, 2013

    "എന്റെ മുഖത്തെ പുഞ്ചിരി അവരുടെ മുഖങ്ങളിലേക്കും പകരുന്നത് കണ്ടപ്പോള്‍ ഞാന്‍ സന്തോഷിച്ചു. അവര്‍ക്കാര്‍ക്കും കിട്ടിയിട്ടില്ലാത്തൊരു ഭാഗ്യം എന്നെ തേടിയെത്തിയപ്പോള്‍ അവരുടെ മനസ്സിലും സന്തോഷത്തിന്റെ പൂത്തിരിവെട്ടം തെളിഞ്ഞു.

    കുറെ നേരം ഞാന്‍ ആകാശത്തിലേക്ക് നോക്കി നിന്നു. ഈ ആകാശത്തിലൂടെ ഞാന്‍ പറന്നു എന്നത് അപ്പോഴും എനിക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ആകാശത്തില്‍ പറന്നു നടന്ന പക്ഷികളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

    "എനിക്കും കിട്ടി ഒരവസരം, പറക്കാന്‍"


    ആദ്യമായി വിമാനയാത്ര നടത്തിയ അനുഭവമാണ് ഒന്‍പതാം ക്ലാസുകാരി അനഘ പറയുന്നത്... എന്‍.സി.സി യുടെ എയര്‍ ഫോഴ്സ് വിഭാഗത്തിന്റെ പരിശീലനത്തിന്റെ ഭാഗമായി നടന്ന വിമാനയാത്രയാണ് പൂത്തോട്ട കെ.പി.എം ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസുകാരി അനഘ വിവരിച്ചിരിക്കുന്നത്.

    ഏറെ നാളത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷങ്ങളെ ശിശുസഹചമായ നിഷ്കളങ്കതയോടും കൗതുകത്തോടും അനഘ അവതരിപ്പിച്ചിരിക്കുന്നു. ഏറെ ലളിതമായ വാക്കുകളിലൂടെ തന്റെ അനുഭവം വായനക്കാരിലേക്കു പകരാനുള്ള കഴിവുണ്ട് അനഘയുടെ വരികള്‍ക്ക്..

    നാം അധ്യാപകര്‍ ഒരുക്കി കൊടുക്കുന്ന അവസരങ്ങള്‍ എത്ര ആഴത്തിലാണ് നമ്മുടെ കുട്ടികളുടെ മനസ്സില്‍ പതിയുന്നതെന്നും അവര്‍ ആ അനുഭവങ്ങളെ ഉള്‍ക്കൊള്ളുന്നതെങ്ങിനെയെന്നും മനസ്സിലാക്കാനുള്ള ഒരവസരം കൂടിയാണിത്..

    " പണ്ടു തൊട്ടേയുള്ള ഒരു ആഗ്രഹമായിരുന്നു അത് - തീവണ്ടിയിലും കപ്പലിലും വിമാനത്തിലും കയറി ഒന്ന് യാത്ര ചെയ്യണമെന്ന്. പക്ഷെ എന്തു ചെയ്യാനാ .. നമുക്കെപ്പോഴുമീ ബസ് യാത്രയേ വിധിച്ചിട്ടുള്ളു. ദൂരെ സ്ഥലങ്ങളിലൊക്കെ പോയിട്ടുണ്ടെങ്കിലല്ലേ തീവണ്ടിയിലും കപ്പലിലുമൊക്കെ കയറേണ്ടതുള്ളു ? കൂടിപ്പോയാല്‍ പൊന്‍കുന്നം വരെയൊന്നു പോകും....

    ഈ 'പൊന്‍കുന്നം' എന്നു പറയുന്നത് ഒരു സ്ഥലപ്പേരാ! അവിടെയാണ് എന്റെ ആന്റിയുടെ വീട്. എന്റെ പതിനൊന്നു വര്‍ഷത്തിനിടയ്ക്ക് ഞാന്‍ ഇത്തിരി ദൂരം സഞ്ചരിച്ചിട്ടുള്ളത് അവിടെ മാത്രമാ. അവിടെ പോകണമെങ്കില്‍ തീവണ്ടിയുടെയൊ കപ്പലിന്റെയോ വിമാനത്തിന്റെയോ ആവശ്യവുമില്ല.

    പക്ഷെ എന്റെ ആറാം ക്ലാസിലെ വേനല്‍ക്കാല അവധിക്ക് ഞാന്‍ തീവണ്ടിയില്‍ കയറി. ഈ മലയാളക്കരവിട്ട് ദൂരെയെവിടെയങ്കിലുമൊക്കെ സഞ്ചരിക്കണമെന്ന എന്റെ ആഗ്രഹവും സാധിച്ചു. കോയമ്പത്തൂരില്‍ ഒരു കല്യാണത്തിനു പോയപ്പോഴാണ് എന്റെ തീവണ്ടിയാത്ര എന്ന സ്വപ്നം സഫലമായത്.

    ഇനി കപ്പലും വിമാനവും..

    അതിനുള്ള അവസരം ദൈവം നല്‍കുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ആശ്വസിച്ചു. എട്ടാം ക്ലാസില്‍ പുതിയൊരു സ്കൂളിലെത്തിയ എന്നെ കാത്ത് ഒരുപാടു നല്ല അവസരങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ സ്കൂളിലെ എന്‍.സി.സി ട്രൂപ്പില്‍ എനിക്ക് അംഗത്വം ലഭിച്ചു. എന്‍.സി.സി യുടെ പരേഡും മറ്റു പ്രവര്‍ത്തനങ്ങളുമെല്ലാം ഞാന്‍ ഹൃദയത്തിലേറ്റി. കൂടാതെ ശനിയാഴ്ച്ചകളിലും മറ്റുമുള്ള എന്‍.സി.സി യുടെ തിയറി ക്ലാസും ഞങ്ങളുടെ അനൂപ് സാര്‍ നയിച്ച തിയറി ക്ലാസുകള്‍ അതീവ ശ്രദ്ധയോടെ മനസ്സിലാക്കി എന്‍.സി.സി യിലെ എയര്‍ ഫോഴ്സ് എന്ന വിഭാഗമമായിരുന്നു ഞങ്ങളുടെ സ്കൂളില്‍.

    ഞങ്ങള്‍ക്ക് പറക്കാനുള്ള അവസരമുണ്ടെന്ന് ഞങ്ങളുടെ അനൂപ് സാര്‍ പറഞ്ഞപ്പോള്‍ ആ ദിവസം വേഗം എത്തണേ എന്ന പ്രാര്‍ത്ഥനയിലായി പിന്നെ ഞാന്‍.

    9-ാം ക്ലാസില്‍ വച്ചേ പറക്കാനുള്ള അവസരം ലഭിക്കൂ. മാത്രമല്ല 9-ാം ക്ലാസില്‍ വച്ച് ഒരു പത്ത് ദിവസത്തെ ക്യാംപും ഉണ്ടാകുമെന്ന് സാര്‍ പറഞ്ഞു. ആ വര്‍ഷം ഞങ്ങളുടെ സീനിയര്‍ കേഡറ്റുകള്‍ക്ക് പറക്കാനുള്ള അവസരം ലഭിച്ചു. അവര്‍ പറന്നത് ഞങ്ങളിലും വലിയ പ്രചോദനമുണ്ടാക്കി. 9-ാം ക്ലാസ്സാവുമ്പോള്‍ എനിക്കും പറക്കാം എന്ന ആത്മവിശ്വാസത്തോടെ ഞാന്‍ മുന്നോട്ടു നീങ്ങി.

    9-ാം ക്ലാസിലയപ്പോള്‍ ഞാനും എന്റെ അഞ്ചു കൂട്ടൂകാരും പറക്കാനായി തിരഞ്ഞെടുക്കപ്പെട്ടു. പറക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ എന്റെ പേരും ഉള്‍പ്പെടുത്തിയതിന് ഞങ്ങളുടെ അനൂപ് സാറിനും ദൈവത്തിനും മനസ്സാല്‍ ഞാന്‍ നന്ദി പറഞ്ഞു. 2013-ജൂലൈ മുപ്പതാം തീയതിയായിരുന്നു ഞങ്ങളുടെ ഫ്ലൈയിംഗ്. പറക്കാന്‍ പോകുന്നതിന്റെ തലേ ദിവസം ഊണുമില്ല ഉറക്കവുമില്ല എന്ന രീതിയായിരുന്നു എനിക്ക്. എന്റെ അയല്‍വാസികളേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും ഞാന്‍ വിവരമറിയിച്ചു.

    30-ാം തീയതി രാവിലെ അഞ്ചു മണിക്ക് സ്കൂളില്‍ എത്തണമെന്നായിരുന്നു അനൂപ് സാറിന്റെ നിര്‍ദ്ദേശം. സാധാരണ ദിവസങ്ങളില്‍ നേരം പെട്ടെന്ന് പുലര്‍ക്കരുതേ എന്നു പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഞാന്‍ നാളെ നേരം പെട്ടെന്ന് പുലര്‍ക്കണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടാണ് കിടന്നത്.

    അങ്ങിനെ രാവിലെ അഞ്ചു മണിക്ക് അച്ഛനോടൊപ്പം ഞാന്‍ സ്കൂളിലെത്തി. അപ്പോള്‍ തന്നെ അനൂപ് സാറും എന്റെ കൂട്ടുകാരം സ്കൂളില്‍ എത്തിച്ചേര്‍ന്നു. അനൂപ് സാറിന്റെ കാറില്‍ ഞങ്ങള്‍ എയര്‍പോര്‍ട്ടിലേക്കു തിരിച്ചു. ഞങ്ങളുടെ മനസ്സ് നിറയെ വിമാനവും വിമാനയാത്രയും മാത്രമായിരുന്നു. ഒടുവില്‍ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നു. അനൂപ് സാര്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കി.ഞങ്ങളുടെ യാത്രയ്ക്ക് കരുത്തേകാന്‍ അവിടുത്തെ സഞ്ജയ് എന്നൊരു സാറും ഉണ്ടായിരുന്നു.

    അതിരാവിലെ തുടങ്ങിയ ഞങ്ങളുടെ യാത്രയുടെ അന്ത്യം വിമാനയാത്രയിലാകുമെന്നോര്‍ത്തപ്പോള്‍ ഞങ്ങളുടെ മനസ്സ് ആഹ്ളാദത്തിമിര്‍പ്പിലായി. മുന്നോട്ടുള്ള യാത്രയില്‍ കണ്ട വിമാനങ്ങളും വിമാനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവുമെല്ലാം ഞാന്‍ മനസ്സില്‍ പതിപ്പിച്ചു. വിമാനങ്ങളെ പരിപാലിക്കുന്ന ആ സ്ഥലത്തെ പറയുന്നത് hanger എന്നാണ് എന്ന് അനൂപ് സാര്‍ പിന്നീടു പറഞ്ഞു തന്നു. ഒടുവില്‍ ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു.

    എല്ലാ വിമാനങ്ങളെയും ആകാംഷയോടെ നോക്കി ഞങ്ങള്‍ നിന്നു.ഒരു പൈലറ്റിനും ഒരു കോ-പൈലറ്റിനും സഞ്ചരിക്കാന്‍ പറ്റുന്ന micro light air craft എന്ന ചെറിയ വിമാനമായിരുന്നു ഞങ്ങള്‍ക്കു വേണ്ടി അവിടെ കാത്തു നിന്നത്. പൈലറ്റായി ഞങ്ങളുടെ കൂടെയുണ്ടായിരുന്നത് ഞങ്ങളുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ സി.വി.സുനില്‍ കുമാര്‍ സാറായിരുന്നു. വിമാനത്തില്‍ ആദ്യം കയറാനുള്ള അവസരം എനിക്കായിരുന്നു. നേരിയ ഉള്‍ഭയത്തോടെ ഞാന്‍ വിമാനത്തില്‍ കയറി. പേടി ഉള്ളിലൊളിപ്പിച്ച് ദയനീയമായി ഞങ്ങളുടെ അനൂപ് സാറിനെ നോക്കി. സാറിന്റെ പുഞ്ചിരി എനിക്ക് ഒരു ആശ്വാസപ്പൂവായി...

    അങ്ങിനെ വിമാനം ഉയര്‍ന്നു. മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് എന്റെ ഭയം പ്രകടമാക്കാതെ ഞാന്‍ ഉറച്ചിരുന്നു. പക്ഷെ ഞങ്ങളുടെ സുനില്‍ കുമാര്‍ സാറിന്റെ രമ്യമായ പെരുമാറ്റം എന്റെ ഉള്ളിലെ ഭയത്തെ തല്ലിക്കെടുത്തി. വളരെ സൗഹാര്‍ദ്ദമായായിരുന്നു സാര്‍ ഞങ്ങളോട് സംസാരിച്ചത്. അവിടെ മലയാളിയായി ഈ സാര്‍ മാത്രമേയുള്ളു. തിരുവനന്തപുരമാണ് അദ്ദേഹത്തിന്റെ ജന്മദേശം. മറ്റ് ഉദ്യോഗസ്ഥരെല്ലാം ബീഹാറില്‍ നിന്നും രാജസ്ഥാനില്‍ നിന്നും മറ്റും വന്നവരാണ്.

    ഞാന്‍ എന്റെ സംശയങ്ങളെല്ലാം സാറിനോട് ചോദിച്ചു. എല്ലാം വിശദമായിത്തന്നെ സാര്‍ പറഞ്ഞു തന്നു. പിന്നെ എന്നെ കൊണ്ട് വിമാനം നിയന്ത്രിപ്പിച്ചു. വിമാനം ഉയര്‍ത്താനും താഴ്ത്താനും ചെരിക്കാനുമൊക്കെ കാറിലെയും ബൈക്കിലെയും പോലെ സ്റ്റിയറിംങ്ങും ഹാന്റിലുമൊന്നുമല്ല വിമാനത്തില്‍. ഒരു control stick ആണ് ഉള്ളത്. അത് ഉപയോഗിച്ച് ഞാന്‍ വിമാനം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തു.

    ഏകദേശം 1000 അടി മുകളില്‍ ഞങ്ങള്‍ പറന്നു. കാര്‍മേഘജ്വാലകള്‍ ഞങ്ങളുടെ അരികിലൂടെ കടന്നു പോയി. ജനാല വഴി കൈ പുറത്തേക്കിട്ട് ഞാന്‍ അവയെ സ്പര്‍ശിച്ചു. പേടി മറന്ന് ഞന്‍ ശരിക്കും ആ വിമാനയാത്ര ആസ്വദിച്ചു. കുറെ സ്ഥലങ്ങള്‍ കണ്ടു. ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി പാലം എന്നീ സ്ഥലങ്ങള്‍... എല്ലാ വീടുകളും വാഹനങ്ങളും തീരെ ചെറുതായതു പോലെ എനിക്കു തോന്നു. ഞാന്‍ താഴെ നില്‍ക്കുന്ന എന്റെ കൂട്ടുകാരെ നോക്കി. നേരിയ ഒരു പൊട്ടു പോലെ ചിലര്‍ മിന്നി മറയുന്നത് ഞാന്‍ കണ്ടു. വിമാനയാത്ര നന്നേ ഇഷ്ടപ്പെട്ട എനിക്ക് പിന്നെ കുറെ നേരം ആകാശത്തില്‍ ചുറ്റിനടക്കണമെന്നായി മോഹം. പക്ഷെ ഞങ്ങളുടെ സമയപരിധി അതിന് എന്നെ അനുവദിച്ചില്ല. ഏകദേശം 10-15 മിനിറ്റ് ഞങ്ങള്‍ ആകാശത്തില്‍ ചുറ്റിനടന്നു.

    ഒരു കുമിളയുടെ ആയുസ്സെന്ന പോലെയുള്ള യാത്രയായിരുന്നെങ്കിലും ഞാന്‍ അത് ശരിക്കും ആസ്വദിച്ചു.

    അങ്ങിനെ വിമാനം ലാന്റ് ചെയ്യാനുള്ള സമയമടുത്തു. വിമാനത്തില്‍ കയറാന്‍ പറ്റി എന്ന സന്തോഷം എന്റെ ഉള്ളില്‍ ഒരുപാടുണ്ടായിരുന്നു. ഒടുവില്‍ വിമാനം ലാന്റ് ചെയ്തു. നേരിയ ദുഃഖത്തോടെ ഞാന്‍ അതില്‍ നിന്നിറങ്ങി. എന്റെ അനുഭവം അറിയാന്‍ കാത്തു നിന്ന സുഹൃത്തുക്കളുടെ അരികിലേക്ക് ഞാന്‍ ഓടി. പക്ഷെ സന്തോഷം കൊണ്ടോ വിമാനത്തില്‍ നിന്നിറങ്ങി വന്നതിന്റെ ദുഃഖം കൊണ്ടോ എന്നറിയില്ല, എന്റെ വാക്കുകള്‍ പുറത്തേക്ക് വന്നില്ല. ഉള്ളില്‍ അടക്കാനാവാത്ത സന്തോഷം, ശ്വാസമടക്കി 'കൊള്ളാം' എന്ന ഒറ്റ വാക്കില്‍ ഞാന്‍ ഉത്തരമൊതുക്കി.

    ഓരോരോ സുഹൃത്തുക്കളായി വിമാനത്തില്‍ കയറി. തിരിച്ചെത്തിയ അവരുടെ പെരുമാറ്റവും എന്റേതു പോലെ തന്നെയായിരുന്നു. അവര്‍ പങ്കു വച്ച അനുഭവങ്ങളും സാമ്യം. പക്ഷെ ഏവരുടെയും ഉള്ളില്‍ വിമാനയാത്ര കഴിഞ്ഞല്ലോ എന്ന ദുഃഖം തളം കെട്ടി നിന്നിരുന്നു. ഒടുവില്‍ അവസാനത്തെ ആളുടെ വിമാനയാത്രയും കഴിഞ്ഞ് ഞങ്ങള്‍ യാത്ര തിരിച്ചു.

    തിരികെയുള്ള പാതയില്‍ ഞങ്ങള്‍ നിശബ്ദരായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെ ഞങ്ങള്‍ക്കു തോന്നി. ഞങ്ങളുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ സുനില്‍ കുമാര്‍ സാറിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്തതും അദ്ദേഹത്തിനൊപ്പവും മറ്റ് ഉദ്യോഗസ്ഥരോടൊപ്പവും നിന്ന് ഫോട്ടോ എടുത്തതും കുറെ ഹെലികോപ്റ്ററുകളും വലിയ വിമാനങ്ങളും കണ്ടതും സര്‍വ്വോപരി വിമാനത്തില്‍ കയറി ആകാശം ചുറ്റിയതുമായ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ക്ക് സമയം വേണ്ടി വന്നു.

    ഞങ്ങളുടെ സ്കൂളില്‍ നിന്നും കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം ഇതാണെന്ന് എനിക്കു തോന്നി. ഒരുപാടു കുട്ടികള്‍ പഠിക്കുന്ന എന്റെ സ്കൂളില്‍ നിന്നും 'വിമാനയാത്ര' എന്ന ഭാഗ്യം ഞങ്ങളെ തേടിയെത്തിയപ്പോള്‍ ദൈവത്തിനും ഞങ്ങളെ തെരഞ്ഞെടുത്ത അനൂപ് സാറിനും ഒരു നൂറായിരം തവണ മനസ്സില്‍ നന്ദി പറഞ്ഞു. യാത്ര കഴിഞ്ഞു പോയതിന്റെ ദുഃഖത്തോടെയും എന്നാല്‍ വിമാനത്തില്‍ കയറി എന്ന സംതൃപ്തിയോടെയുമായിരുന്നു ഞങ്ങള്‍ ആ സ്ഥലത്തോട് വിട പറഞ്ഞത്.

    വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ എന്റെ വിമാനയാത്ര വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും വിശദീകരിച്ചു. എന്റെ മുഖത്തെ പുഞ്ചിരി അവരുടെ മുഖങ്ങളിലേക്കും പകരുന്നത് കണ്ടപ്പോള്‍ ഞാന്‍ സന്തോഷിച്ചു. അവര്‍ക്കാര്‍ക്കും കിട്ടിയിട്ടില്ലാത്തൊരു ഭാഗ്യം എന്നെ തേടിയെത്തിയപ്പോള്‍ അവരുടെ മനസ്സിലും സന്തോഷത്തിന്റെ പൂത്തിരിവെട്ടം തെളിഞ്ഞു.

    കുറെ നേരം ഞാന്‍ ആകാശത്തിലേക്ക് നോക്കി നിന്നു. ഈ ആകാശത്തിലൂടെ ഞാന്‍ പറന്നു എന്നത് അപ്പോഴും എനിക്ക് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ആകാശത്തില്‍ പറന്നു നടന്ന പക്ഷികളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

    'എനിക്കും കിട്ടി ഒരവസരം, പറക്കാന്‍'
    ഒരു സ്വപ്നലോകത്തിലെന്ന പോലെയായിരുന്നു ഞാനപ്പോഴും. എന്റെ സ്വപ്നത്താളുകളില്‍ 'വിമാനയാത്ര' എന്നതും വളരെ അഭിമാനപൂര്‍വ്വം ഞാന്‍ കൂട്ടിച്ചേര്‍ത്തു. "

    എന്‍.സി.സി, സ്കൗട്ട് ആന്റ് ഗൈഡ്സ്, റെഡ് ക്രോസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് - തുടങ്ങി ഒട്ടേറെ പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സ്കൂളുകളില്‍ നടക്കാറുണ്ട്. ഇവ വഴി നമ്മുടെ കുട്ടികള്‍ക്ക് നാം നല്‍കുന്ന അനുഭവങ്ങള്‍ വളരെ വലുതാണ്. നമ്മുടെ ഒരല്‍പം സമയം അവര്‍ക്കു വേണ്ടി അധികമായി മാറ്റി വയ്ക്കുന്പോള്‍ അവരുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളാണ് നാം സമ്മാനിക്കുന്നത്. ഈ തരം അനുഭവങ്ങള്‍ അവരെ സ്കൂളിനോടു കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുക.. ക്ലാസ് മുറിയിലുള്ളതിനേക്കാള്‍ മനസ്സിലെ മായാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്നത് പലപ്പോഴും ഇത്തരം അനുഭവങ്ങളായിരിക്കും..


    Read More | തുടര്‍ന്നു വായിക്കുക

    SETIGam Exam Series 3

    >> Friday, August 9, 2013

    അധ്യാപകന്റെ സഹായം കൂടാതെ തന്നെ താന്‍ പഠിച്ച ഓരോ യൂണിറ്റിന്റേയും പരീക്ഷയെഴുതാന്‍ സാധിക്കുമെന്ന അവസ്ഥ വന്നതോടെ SETIGam പരീക്ഷാ സോഫ്റ്റ്​വെയറിനെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണം ദിവസങ്ങള്‍ കഴിയുന്തോറും വര്‍ദ്ധിച്ചു വരികയാണ്. പല വിദ്യാലയങ്ങളില്‍ നിന്നും അധ്യാപകര്‍ തന്നെ SETIGam പരീക്ഷയെഴുതാന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കുന്നുവെന്ന അറിവ് മാത്​സ് ബ്ലോഗിന് ഏറെ സന്തോഷമുണ്ടാക്കുന്നു. ഗണിതത്തിനു മാത്രമല്ല, മറ്റു വിഷയങ്ങളിലുള്ള SETIGam പരീക്ഷയ്ക്ക് ആവശ്യക്കാരേറിയതോടെ പ്രമോദ് മൂര്‍ത്തി സാറും ഇപ്പോള്‍ വല്ലാത്ത തിരക്കിലാണ്. എന്നാല്‍ GAMBAS എന്ന പ്രോഗ്രാമിനെ ഉപയോഗപ്പെടുത്തുന്നതിനോ അതുവഴി പരീക്ഷകള്‍ തയ്യാറാക്കുന്നതിനോ ആരും ശ്രമിക്കുന്നില്ലെന്നൊരു പരാതിയും അദ്ദേഹത്തിനുള്ളതായി മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. Open Source ആയതിനാല്‍ ഈ പ്രോഗ്രാമിനെ ആര്‍ക്കു വേണമെങ്കിലും ഉപയോഗപ്പെടുത്താനും മെച്ചപ്പെടുത്താനുമൊക്കെ പരിശ്രമിക്കാവുന്നതാണല്ലോ. പക്ഷേ നേരത്തേ അദ്ദേഹം തയ്യാറാക്കിയ SETIGam പരീക്ഷകളെല്ലാം നിങ്ങള്‍ ചെയ്തു നോക്കിക്കാണുമെന്നു കരുതുന്നു. ഇല്ലെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തവണ പ്രമോദ് സാര്‍ തയ്യാറാക്കി മാത്​സ് ബ്ലോഗിന് അയച്ചു തന്നിരിക്കുന്നത് പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ നാലാം യൂണിറ്റായ ത്രികോണമിതി, ഫിസിക്‌സിലെ രണ്ടാം യൂണിറ്റായ വൈദ്യുത കാന്തിക പ്രേരണം, രസതന്ത്രത്തിലെ രണ്ടാം യൂണിറ്റായ രാസപ്രവര്‍ത്തനങ്ങളും മോള്‍ സങ്കല്‍പ്പനവും, ബയോളജിയിലെ ആദ്യ രണ്ടു യൂണിറ്റുകളായ ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം, പ്രതികരണങ്ങള്‍ ഇങ്ങനെയും, ഇംഗ്ലീഷിലെ ആദ്യ രണ്ടു യൂണിറ്റുകളായ Generations, The world of mystry എന്നിവയുടെ പരീക്ഷാ സോഫ്റ്റ്‍വെയറുകളാണ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

    ഇന്‍സ്റ്റലേഷന്‍
    • ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് സോഫ്റ്റ്​വെയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
    • ചുവടെ നിന്നും ഓരോ വിഷയങ്ങളുടേയും SETIGam പരീക്ഷാ സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.
    • ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ലഭിച്ച .deb എക്സ്റ്റന്‍ഷനായി വരുന്ന file ഡബിള്‍ ക്ലിക്ക് ചെയ്ത് Gdebi package installer വഴി administrator password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുക.
    • ഇന്‍സ്റ്റലേഷനു ശേഷം ഫയലുകള്‍ Application-Education, Application - Other, Application- Universal access തുടങ്ങിയ മെനുവില്‍ കാണാന്‍ സാധിക്കും.

    വിവിധ വിഷയങ്ങളുടെ പരീക്ഷകള്‍
    എന്താ പരീക്ഷകളെഴുതാന്‍ തയ്യാറാണോ? എങ്കില്‍ ഏതെങ്കിലുമൊരു പരീക്ഷ ഡൗണ്‍ലോഡ് ചെയ്തെടുത്ത് മുകളില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേപ്രകാരം ഇന്‍സ്റ്റലേഷന്‍ നടത്തി നോക്കുമല്ലോ. അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ.

    Physics Unit - 2
    Prepared by MN Narayanan, TSNMHS Kundurkunnu

    Chemistry Unit 2
    Prepared by Ebrahim Master HS Mudickal

    Biology Unit 1 | Unit 2
    Prepared by V.M.Vasumathi, TSNMHS Kundurkunnu

    Mathematics Unit 4
    Prepared by Pramod Moorthy

    English Unit 1 | Unit 2


    Read More | തുടര്‍ന്നു വായിക്കുക

    രണ്ടാംകൃതി സമവാക്യങ്ങള്‍ : മാതൃകാ ചോദ്യങ്ങള്‍

    >> Sunday, August 4, 2013

    ഓരോ വര്‍ഷവും പഠനസഹായികള്‍ തയ്യാറാക്കുമ്പോള്‍ മാത്‍സ് ബ്ലോഗ് വ്യത്യസ്തമായ ഓരോ അവതരണരീതി അവലംബിക്കാറുണ്ട്. അതെന്നും വിജയിക്കാറുണ്ടെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. മാത്‍സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന വിവിധ വിഷയങ്ങളിലെ പഠനസഹായികള്‍ തങ്ങള്‍ക്ക് സഹായകമായെന്ന് സൂചിപ്പിച്ചുകൊണ്ട് ഫുള്‍ എ പ്ലസ് നേടിയവരടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ചെയ്യുന്ന കമന്റുകള്‍ ഇടക്കിടെ നാം കാണാറുണ്ടല്ലോ. നമ്മുടെ ഈ കൂട്ടായ്മ വിദ്യാര്‍ത്ഥികള്‍ നേരിട്ട് പ്രയോജനപ്പെടുത്തുന്നുണ്ടെന്നതിന് ഏറ്റവും വലിയ തെളിവാണിത്. പത്താം ക്ലാസ് ഗണിതശാസ്ത്രത്തിലെ മൂന്നാം യൂണിറ്റായ രണ്ടാം കൃതി സമവാക്യങ്ങളില്‍ നിന്ന് ജോണ്‍ സാര്‍ തയ്യാറാക്കിയ നാലു വിഭാഗങ്ങളിലുള്ള 43 അധിക ചോദ്യങ്ങള്‍ ഈ പോസ്റ്റിനൊപ്പമുണ്ട്. എളുപ്പരീതിയിലുള്ളവ, ശരാശരി നിലവാരത്തിലുള്ളവ, ഉയര്‍ന്ന നിലവാരത്തിലുള്ളവ, കഠിനനിലവാരത്തിലുള്ളവ എന്നിവയാണ് ഈ നാലുവിഭാഗങ്ങള്‍. ഇത്തരമൊരു അവതരണരീതി അവലംബിച്ചതു കൊണ്ടു തന്നെ വിഭിന്ന നിലവാരക്കാരായ എല്ലാ വിദ്യാര്‍ത്ഥികളേയും തൃപ്തിപ്പെടുത്താന്‍ നമുക്ക് സാധിക്കുമെന്ന് ഉറപ്പാണ്. അതോടൊപ്പം ഈ ചോദ്യങ്ങള്‍ കുട്ടികളിലേക്കെത്തിക്കാന്‍ അധ്യാപകരും ശ്രമിക്കുമല്ലോ. പോസ്റ്റിനൊടുവില്‍ മുന്‍വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്.

    രണ്ടാംകൃതി സമവാക്യങ്ങളെ വിശകലനം ചെയ്യുന്നതാണ് ഈ പോസ്റ്റെന്ന് പറഞ്ഞുവല്ലോ. പത്താംക്ലാസില്‍ ആഗസ്റ്റ് മാസത്തെ പാഠഭാഗമാണിത്. ഈ പാഠം ക്ലാസില്‍ അവതരിപ്പിക്കേണ്ടത് എങ്ങിനെയാണ്? രണ്ടാംകൃതിസമവാക്യം രൂപംകൊള്ളുന്ന വിവിധ സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് നാം പഠനം തുടങ്ങുന്നത്. വളരെ ലളിതമായ ചില സംഖ്യാബന്ധങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഒരു സംഖ്യയുടെ വര്‍ഗ്ഗം 25 ആണെങ്കില്‍ ആ സംഖ്യ ഏതെന്ന് ടീച്ചര്‍ ചോദിക്കുന്നു. $5$ എന്നാണ് ഉടനെ കിട്ടുന്ന ഉത്തരം. 5 അല്ലാതെ വേറെ ഉത്തരങ്ങള്‍ വല്ലതുമുണ്ടോ ​എന്നചോദ്യമാണ് പിന്നീട് നല്‍കുന്നത്. $-5$ കൂടി ഉത്തരമാകുമെന്ന തിരിച്ചറിവില്‍നിന്നും പുതിയ പഠനം ആരംഭിക്കാം. ഈ ചിന്തയുടെ ബീജഗണിതഭാഷ കുട്ടിയെ പരിചയപ്പെടുത്തുകയാണ് ടീച്ചര്‍ പിന്നീടുചെയ്യുന്നത്. $ x^2=25$ എന്ന വ്യവസ്ഥ ശരിയാകുന്ന $x$ വിലകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തുന്നതാണ് പുതിയ പ്രശ്നം . ഇത് വെറും മനക്കണക്കായി ചെയ്യാന്‍ സാധാരണ പഠനനിലവാരമുള്ള ഏതൊരുകുട്ടിക്കും സാധിക്കും. ഒരു സംഖ്യയുടെ വര്‍ഗ്ഗത്തോട് ആ സംഖ്യതന്നെ കൂട്ടിയാല്‍ 30 കിട്ടുമെങ്കില്‍ സംഖ്യ ഏതൊക്കെയാവാം എന്നതായിരുന്നു ടീച്ചറിന്റെ അടുത്ത ചോദ്യം. ഇതിന്റെ ബീജഗണിതഭാഷ കുട്ടി സ്വയം എഴുതാന്‍ ശ്രമിക്കട്ടെ. ഇങ്ങനെ സാഹചര്യങ്ങളെ വിലയിരുത്തി രണ്ടാംകൃതി സമവാക്യങ്ങള്‍ രൂപപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് പാഠത്തിന്റെ ആദ്യഭാഗത്തുള്ളത്.

    വിവിധ സാഹചര്യങ്ങളില്‍ നിന്നും ലഭിക്കുന്ന സമവാക്യങ്ങളുടെ പരിഹാരം കാണാനുള്ള ശ്രമമാണ് പിന്നീട് നടക്കുന്നത്. പരിഹാരം എന്നത് സമവാക്യത്തിലെ അജ്ഞാതസംഖ്യ സ്വീകരിക്കുന്ന ഉചിതമായ വിലകളാണെന്ന് കുട്ടിയെ ബോധ്യപ്പെടുത്താം. പഠനത്തിന്റെ ആദ്യഭാഗത്ത് വര്‍ഗ്ഗത്തികവുരീതിയില്‍ പരിഹാരം കാണുന്ന ലളിതമായ പ്രവര്‍ത്തനങ്ങളാണ് നല്‍കുന്നത്. അതില്‍നിന്നും സൂത്രവാക്യത്തിലെത്തിച്ചേരുന്നു. $ax^2+bx+c=0$ എന്ന തരത്തിലുള്ള രണ്ടാംകൃതിസമവാക്യങ്ങളുടെ പരിഹാരമായി ഉപയോഗിക്കുന്ന സൂത്രവാക്യം ശ്രീധരാചാര്യന്റെ പേരിലാണ് അറിയപ്പെടുന്നത്.പാഠപുസ്തകത്തിന്റെ എല്ലാമേഖലകളെയും സ്പര്‍ശിക്കുന്ന പ്രശ്നങ്ങള്‍ രണ്ടാംകൃതിസമവാക്യമുപയോഗിച്ച് പരിഹാരം കാണാന്‍ പറ്റിയവയുണ്ട്. ചില ഉദാഹരണങ്ങള്‍ മാത്രം ചോദ്യമായി നല്‍കിയിട്ടുണ്ട്.

    ഇനി ഒരു തുടര്‍മൂല്യനിര്‍ണ്ണയപ്രവര്‍ത്തനമാകാം. ചോദ്യം ഇനി പറയുന്നു. അമ്മുവിന്റെ പതിനഞ്ചുവര്‍ഷത്തിനുശേഷമുള്ള പ്രായം പതിനഞ്ചു വര്‍ഷത്തിനുമുന്‍പുള്ള പ്രായത്തിന്റെ വര്‍ഗ്ഗമാണ്. അമ്മുവിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണെന്ന് കണക്കാക്കുക.

    പലതരത്തില്‍ മേല്‍പ്പറഞ്ഞ ചോദ്യത്തെ നിരീക്ഷിക്കാവുന്നതാണ്. സാമാന്യയുക്തി അനുസരിച്ച് തന്നെ ആദ്യം വിലയിരുത്താം. പൂര്‍ണ്ണവര്‍ഗ്ഗങ്ങളുടെ ഒരു ശ്രേണി പരിഗണിക്കും. $1,4,9,16,25,36,49 \cdots$പതിനഞ്ചുവര്‍ഷത്തിനുശേഷമുള്ള വയസ് ഒരു പൂര്‍ണ്ണവര്‍ഗ്ഗമാണല്ലോ. അത് പതിനഞ്ചുവര്‍ഷത്തിനുമുന്‍പുള്ള പ്രായത്തിന്റെ വര്‍ഗ്ഗവുമായിരിക്കണം. ഉറപ്പായും 30 ന് മുകളിലുള്ള പൂര്‍ണ്ണവര്‍ഗ്ഗങ്ങള്‍ മാത്രം നോക്കിയാല്‍ മതി.കാരണം ഊഹിക്കുമല്ലോ. 36 എടുക്കുമ്പോള്‍ തന്നെ നമുക്ക് ഉത്തരം കിട്ടും ഇപ്പോഴത്തെ പ്രായം 21. രണ്ടാംകൃതി സമവാക്യത്തിന്റെ വെളിച്ചത്തില്‍ ഈ പ്രശ്നത്തെ നോക്കാം. $x$ ഇപ്പോഴത്തെ പ്രായമാണെങ്കില്‍ $(x-15)^2=(x+15)$ എന്ന് എഴുതാമല്ലോ. ഇതില്‍നിന്നും $x^2-31x+210=0$ എന്ന സമവാക്യം കിട്ടും. ഇതിന്റെ പരിഹാരമായി കിട്ടുന്നതില്‍ ഉചിതം 21 തന്നെ.

    ഇനി ഒരു പ്രോജക്ടിന്റെ വിഷയം നിങ്ങള്‍ക്കു നല്‍കാം. ഇതൊരു പ്രോജക്ടാക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക. വിവരശേഖരണത്തിനുള്ള ചില ചിന്തകള്‍ ഇവിടെ കാണാം. ത്രികോണസംഖ്യകളുടെ പ്രത്യേകതകള്‍ മനസിലാക്കാം.

    രണ്ടാംകൃതിസമവാക്യങ്ങള്‍ - പുതിയചോദ്യങ്ങള്‍

    Additional Questions (For SSLC 2014 students)
    (Prepared by John P.A, HIBHS, Varapuzha)
    മേല്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും ഈ വര്‍ഷത്തെ SSLC പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇതില്‍ എളുപ്പരീതിയിലുള്ളവ, ശരാശരി നിലവാരത്തിലുള്ളവ, ഉയര്‍ന്ന നിലവാരത്തിലുള്ളവ, കഠിനനിലവാരത്തിലുള്ളവ എന്നിങ്ങനെ 4 വിഭാഗങ്ങളിലായി ആകെ 43 ചോദ്യങ്ങളാണുള്ളത്. ക്ലാസില്‍ പുതിയ ചോദ്യങ്ങള്‍ കാത്തിരിക്കുന്ന ഏതു നിലവാരത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെയും തൃപ്തിപ്പെടുത്താന്‍ ഈ മെറ്റീരിയലിനു സാധിക്കും എന്നു കരുതട്ടെ. അധ്യാപകര്‍ ഈ ചോദ്യങ്ങള്‍ കുട്ടികളിലേക്കെത്തിക്കാന്‍ ശ്രമിക്കുമല്ലോ.

    രണ്ടാംകൃതിസമവാക്യങ്ങള്‍ - നേരത്തേ പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍
    മുന്‍വര്‍ഷങ്ങളില്‍ രണ്ടാകൃതി സമവാക്യങ്ങളുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

    Additional Questions - 2011 Prepared by Krishnan Sir, Text Book Committee Chairman

    Additional Questions - 2011 Prepared by John P.A, HIBHS, Varapuzha

    Additional Questions from Unit - I : AP | Unit-II : Circle


    Read More | തുടര്‍ന്നു വായിക്കുക

    Physics: Electromagnetic induction
    വീഡിയോ കണ്ടു പഠിക്കാം

    >> Thursday, August 1, 2013

    പത്താം ക്ലാസിലെ ഫിസിക്സ് രണ്ടാം യൂണിറ്റായ വൈദ്യുതകാന്തിക പ്രേരണം എല്ലാ സ്ക്കൂളുകളിലും ഇതിനോടകം പഠിപ്പിച്ചു തീര്‍ന്നിട്ടുണ്ടാകും. ഈ പാഠഭാഗവുമായി ബന്ധപ്പെട്ട് ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ലളിതവും വിശദവുമായ പഠനക്കുറിപ്പുകള്‍ മാത്​സ് ബ്ലോഗ് ജൂലൈ മാസം പതിനേഴാം തീയതി ഒരു പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നത് ഏവരും ഉപയോഗപ്പെടു ത്തിയിട്ടുണ്ടാകുമെന്നു കരുതട്ടെ. വൈദ്യുതകാന്തികപ്രേരണം എന്ന ഈ പാഠഭാഗത്ത് എസി ജനറേറ്റര്‍, ഡിസി ജനറേറ്റര്‍, ട്രാന്‍സ്ഫോര്‍മര്‍ തുടങ്ങിയ ഒന്‍പത് വര്‍ക്കിങ് മോഡലുകളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നതെന്ന് നമുക്കറിയാം. അക്ഷരങ്ങളിലൂടെ ഈ ആശയം മനസ്സില്‍ പതിപ്പിക്കുന്നതിനു മുന്നോടിയായി ഈ വര്‍ക്കിങ്ങ് മോഡലുകളുടെ പ്രവര്‍ത്തനം കുട്ടികളെയൊന്ന് കാട്ടിക്കൊടുക്കാനായിരുന്നെങ്കിലോ? ആ ആശയം വളരെ വേഗത്തില്‍ കുട്ടികളുടെ മനസ്സില്‍ പതിയും. ഇതിന് അധ്യാപകരെ സഹായിക്കുന്നത് കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെത്തന്നെയാണ്. ഈ ഐസിടി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സന്നദ്ധതയുള്ള അധ്യാപകര്‍ക്ക് ആവശ്യമായ പിന്തുണയുമായി വരികയാണ് കുളത്തൂപ്പുഴ ഗവ. ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ ഭൗതികശാസ്ത്രവിഭാഗം അധ്യാപകനായ നസീര്‍ സാറും സോഫ്റ്റ്​വെയര്‍ എന്‍ജിനീയറായ ജിതേഷ് സാറും. ഇവര്‍ ഒരു പ്രൊജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ആനിമേറ്റ് ചെയ്ത വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും വിധം ചുവടെ നല്‍കിയിട്ടുണ്ട്. അവ ഡൗണ്‍ലോഡ് ചെയ്തെടുത്ത് കുട്ടികള്‍ക്ക് കാട്ടിക്കൊടുക്കുമല്ലോ. ഇത്തരം സാധ്യതകള്‍ നിങ്ങള്‍ക്കു പ്രയോജനപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ നമുക്ക് ഇത്തരം പോസ്റ്റുകള്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കാം. വീഡിയോ ഫയലുകളോടൊപ്പം ഈ പാഠഭാഗത്തെ ആസ്പദമാക്കി മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കുന്ന കുട്ടികള്‍ക്കു വേണ്ടി നസീര്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നല്‍കിയിട്ടുണ്ട്. അഭിപ്രായങ്ങളെഴുതമല്ലോ?

    ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികബലരേഖകള്‍ക്ക് വ്യതിയാനം സംഭവിക്കുമ്പോള്‍ ചാലകത്തില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്‌ വൈദ്യുതകാന്തികപ്രേരണം (Electromagnetic induction). ഇങ്ങനെയുണ്ടാകുന്ന വിദ്യുത്ചാലകബലത്തെ പ്രേരിതവിദ്യുത്ചാലകബലം എന്നും വൈദ്യുതിയെ പ്രേരിത വൈദ്യുതി എന്നും പറയുന്നു. ഇതേക്കുറിച്ചും ഇത് പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളെക്കുറിച്ചുമെല്ലാമുള്ള ആനിമേറ്റ് ചെയ്തെടുത്ത വീഡിയോകളാണ് ചുവടെയുള്ളത്. എല്ലാ വീഡിയോകളും Download Video എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

    വൈദ്യുത കാന്തിക പ്രേരണം
    ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ലക്സില്‍ വ്യതിയാനം ഉണ്ടാകുന്നതിന്റെ ഫലമായി ചാലകത്തില്‍ ഒരു emf പ്രേരണം ചെയ്യുന്ന പ്രക്രിയയാണ് വൈദ്യുതകാന്തിക പ്രേരണമെന്നു പറഞ്ഞല്ലോ. ഇതെങ്ങനെയെന്നാണ് ചുവടെയുള്ള വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

    EM Induction - Download VIDEO

    AC ജനറേറ്റര്‍
    വൈദ്യുത കാന്തിക പ്രേരണ തത്വം അനുസരിച്ച് യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോജ്ജമാക്കി മാറ്റുന്ന ഉപകരണമാണ് AC ജനറേറ്റര്‍.

    AC Generator - Download VIDEO
    AC Generator stages - Download VIDEO

    DC ജനറേറ്റര്‍
    DC വൈദ്യുതിലഭ്യമാക്കുന്ന ഉപകരണമാണ് DC ജനറേറ്റര്‍.

    DC Generator - Download VIDEO

    AC ജനറേറ്ററും DC ജനറേറ്ററും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് കണ്ടു നോക്കൂ!

    AC-DC Generator - Download VIDEO

    ചലിക്കും ചുരുള്‍ മൈക്രോഫോണ്‍
    മൈക്രോഫോണില്‍ ശബ്ദതരംഗങ്ങള്‍ക്ക് അനുയോജ്യമായി വോയിസ് കോയില്‍ കമ്പനം ചെയ്യുന്നു. സ്വതന്ത്രമായി ചലിക്കാന്‍ കഴിവുള്ള വോയിസ് കോയില്‍ സ്ഥിതി ചെയ്യുന്നത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു സ്ഥിരകാന്തത്തിന്റെ ധ്രുവങ്ങള്‍ക്കിടയിലാണ്.

    Moving Coil - Download VIDEO

    മ്യുച്വല്‍ ഇന്‍ഡക്ഷന്‍
    അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് കോയിലുകളിലൊന്നിലൂടെ വ്യതിയാനം സംഭവിക്കുന്ന വൈദ്യുതി പ്രവഹിക്കുമ്പോള്‍ അതിന് ചുറ്റുമുള്ള കാന്തിക മണ്ഡലത്തിലന് മാറ്റമുണ്ടാകുകയും തല്‍ഫലമായി രണ്ടാമത്തെ കോയിലിലെ emf പ്രേരിതമാകുകയും ചെയ്യുന്ന പ്രതിഭാസമാണ് മ്യൂച്ചല്‍ ഇന്‍ഡക്ഷന്‍.

    Mutual Induction - Download VIDEO

    ട്രാന്‍സ്ഫോര്‍മര്‍
    മ്യൂച്ച്വല്‍ ഇന്‍ഡക്ഷന്‍ എന്ന തത്വം പ്രാവര്‍ത്തികമായിട്ടുള്ള ഉപകരണമാണ് ട്രാന്‍സ്ഫോര്‍മര്‍. രണ്ടുതരം ട്രാന്‍സ്ഫോര്‍മര്‍ ഉണ്ട്.
    • സ്റ്റെപ്പ് അപ് ട്രാന്‍സ്ഫോര്‍മര്‍
    • സ്റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്ഫോര്‍മര്‍

    Transformers - Download VIDEO

    മോട്ടാര്‍ തത്വം
    കാന്തികമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുത വാഹിയായ ചാലകം (conductor) ഒരു ബലത്തിന് വിധേയമാകന്നു. ഇതാണ് മോട്ടോര്‍തത്വം. ഫ്ലമിങ്ങിന്റെ ഇടതുകൈ നിയമം ഉപേയാഗിച്ച് ഈ ബലത്തിന്റെ ദിശ മനസിലാക്കാം.

    Motor principle - Download VIDEO

    ചോദ്യോത്തരങ്ങള്‍
    മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നല്‍കിയിരിക്കുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
    Malayalam Medium : Questions - Answers
    English Medium : Questions - Answers

    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു.


    Read More | തുടര്‍ന്നു വായിക്കുക
    ♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer