Thursday, June 4, 2015

എന്തെല്ലാമാണ് അദ്ധ്യാപകരുടെ പ്രശ്നങ്ങള്‍

പൊതുവിദ്യാഭ്യാസഡയറക്ടറുടെ ചുമതല വഹിക്കുന്നതിന് മുന്‍ പരീക്ഷാ സെക്രട്ടറിയും വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുമായ ജോണ്‍സ് വി ജോണ്‍ സാര്‍ തിരഞ്ഞെടുക്കപ്പെട്ട വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ. വിദ്യാഭ്യാസമേഖലയുടെ ഏറ്റവും താഴെത്തട്ടുമുതല്‍ ബന്ധം കാത്തു സൂക്ഷിക്കുന്ന അദ്ദേഹം ഡി.പി.ഐ (ഇന്‍-ചാര്‍ജ്) ആയി വന്നിരിക്കുന്നത് വിദ്യാഭ്യാസമേഖലയ്ക്കു തന്നെ ഗുണപരമായ മാറ്റമുണ്ടാക്കുമെന്നുറപ്പാണ്. ഏറ്റെടുത്ത ജോലികളെല്ലാം ഭംഗിയായി നിര്‍വഹിച്ച അനുഭവപാരമ്പര്യം ഇവിടെയും അദ്ദേഹത്തിന് മുതല്‍ക്കൂട്ടാകും. മാത് സ് ബ്ലോഗില്‍ വരുന്ന കമന്റുകള്‍ അടക്കമുള്ള വിവരങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് അഭിപ്രായം പറയുന്ന ഒരാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ബ്ലോഗിനെ കുറേക്കൂടി സമ്പുഷ്ടമാക്കേണ്ട ഉത്തരവാദിത്തവും നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കം നമുക്കൊരു ചര്‍ച്ചയോടെ തന്നെ തുടങ്ങാം. വിഷയമിതാണ് : ശാക്തീകരണപരിപാടികള്‍ അടക്കമുള്ള ഒട്ടേറെ പരിപാടികള്‍ നമ്മള്‍ അദ്ധ്യാപകര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ കുട്ടിയെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഇനിയും എന്തെങ്കിലും നാം പ്രതീക്ഷിക്കുന്നുണ്ടോ? ഡി.പി.ഐ, ഡി.ഡി.ഇ, ഡി.ഇ.ഒ തുടങ്ങിയ ഉദ്യോഗസ്ഥരില്‍ നിന്നും നമുക്ക് ഏതെങ്കിലും തരത്തിലുള്ള പിന്തുണ ആവശ്യമാണോ? മാത് സ് ബ്ലോഗിന്റെ സന്ദര്‍ശകരും അഭ്യുദയകാംക്ഷികളുമായി വലിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ ഉണ്ടെന്നുള്ളതു കൊണ്ടു തന്നെ ഈ ചര്‍ച്ച ബധിരകര്‍ണ്ണങ്ങളില്‍ പതിക്കില്ലെന്നുറപ്പാണ്. മാത്രമല്ല, മികച്ച നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് ഡി.പി.ഐക്ക് കൈമാറാനും മാത് സ് ബ്ലോഗിന് ഉദ്ദേശ്യമുണ്ട്.

ഏറെ പ്രതീക്ഷകളോടെയായിരിക്കും പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് നമ്മളോരോരുത്തരും കടന്നു വന്നിരിക്കുന്നത്. വിരസതകളില്ലാത്തൊരു മഹനീയമായ ജോലിയാണ് നമ്മുടേത്.. ജോലിയെക്കാളുപരി ഉത്തരവാദിത്തമെന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. മറ്റുള്ള മേഖലകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഒരു വിദ്യാലയം. ഓരോ വര്‍ഷവും നമുക്കു മുന്നിലേക്കെത്തുന്നത് പുതിയ പുതിയ കുട്ടികളായിരിക്കും. അവരുടെയെല്ലാം വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവരാണ് നമ്മള്‍. ഗുണപരമായൊരു ക്ഷമയോടെ ഒരു ശില്പം നിര്‍മ്മിച്ചെടുക്കുന്ന ശില്പിയെപ്പോലെ തന്നെയാണ് നമ്മളും. നാടിന് ഗുണമേകുന്ന മിടുക്കരായ ശിഷ്യരെ സൃഷ്ടിച്ചെടുക്കുമ്പോഴാണ് അദ്ധ്യാപകരെന്ന നിലയില്‍ നമുക്ക് അഭിമാനിക്കാന്‍ കഴിയുന്നത്. പൗരാണിക കഥകളിലെ ഗുരുക്കന്മാരെല്ലാം അറിയപ്പെടുന്നത് അവരുടെ ശിഷ്യരുടെ മികവിന്റെ ബഹുമതികളിലാണ്. അതുപോലെ തന്നെ ജീവിതത്തിലെന്നും നമ്മളെ സ്നേഹപൂര്‍വം ഓര്‍ത്തിരിക്കുന്ന നല്ല ശിഷ്യന്മാരെ സൃഷ്ടിക്കാന്‍ നമുക്കു കഴിയുമ്പോഴാണ് ഒരു അദ്ധ്യാപകന് തന്റെ ജീവിതം സാര്‍ത്ഥകമായെന്നു പറയാനാവുക...

അദ്ധ്യാപക ശാക്തീകരണ പരിപാടികള്‍ അടക്കമുള്ള പിന്തുണ അദ്ധ്യാപകര്‍ക്ക് ഇന്ന് ലഭിക്കുന്നുണ്ട്. എന്നാല്‍ നമ്മളെല്ലാം സ്വപ്നം കാണുന്ന തരത്തിലുള്ള ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ ഇന്ന് നമുക്ക് സാധിക്കുന്നുണ്ടോയെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു ചോദ്യം തന്നെയാണ്. ഇവിടെ കുറ്റപ്പെടുത്തലുകള്‍ക്കോ പരിദേവനങ്ങള്‍ക്കോ അല്ല നാം മുതിരേണ്ടത്. നമുക്ക് പിന്തുണയേകാനുള്ള ശേഷി ഇന്ന് ഡി.പി.ഐ അടക്കമുള്ളവര്‍ക്കുണ്ട്. എന്താണ് നമ്മുടെ യഥാര്‍ത്ഥ പ്രശ്നം? ഒരു മികച്ച അദ്ധ്യാപകനായി മാറാന്‍ നമുക്ക് ഏതു വിധത്തിലുള്ള പിന്തുണയാണ് വിദ്യാഭ്യാസവകുപ്പില്‍ നിന്ന് ലഭിക്കേണ്ടത്? ഏതെല്ലാം തടസ്സങ്ങളാണ് ഒരു മികച്ച അദ്ധ്യാപകനായി മാറാന്‍ നമുക്കു മുന്നില്‍ തടസ്സമായി നില്‍ക്കുന്നത്? ഒരു തുറന്ന ചര്‍ച്ചയാണ് ഇവിടെ ആവശ്യം.

128 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഒരുപാട് മാറ്റങ്ങള്‍ക്കായി കാതോര്‍ക്കുന്നു.
    നമ്മുടെ വിദ്യാഭ്യാസരീതിയുടെ നന്മയും മേന്മയുമൊന്നും വേണ്ടവിധം പൊതുജനങ്ങളിലേക്കെത്തിക്കാന്‍ ഇതുവരേ കഴിഞ്ഞില്ലെന്നത് വിദ്യാഭ്യാസവകുപ്പിന്റേയും, കുറച്ചൊക്കെ ഞാനടക്കമുള്ള അധ്യാപകവൃന്ദത്തിന്റേയുമൊക്കെ അലംഭാവമാണെന്ന് പറയാന്‍ എന്നെ അനുവദിക്കുക. നമ്മുടെ മികവുറ്റ ടെക്സ്റ്റ്ബുക്കുകളും മറ്റും മറ്റ് സ്ട്രീമുകള്‍ക്ക് സ്വപ്നം കാണാനാകാത്തത്ര മികച്ചതാണ്. പക്ഷേ നാളിതുവരേ, അത് പൊതുജനങ്ങള്‍ക്ക് കാണാവുന്നരീതിയിലൊന്ന് നേരാംവണ്ണം പ്രസിദ്ധീകരിക്കാന്‍ പോലും ചുമതലവഹിക്കുന്ന എസ്സിഇആര്‍ടിയ്ക്ക് കഴിഞ്ഞില്ലെന്നുള്ളത് ഖേദകരമല്ലേ? എന്തായാലും ഡിജിറ്റല്‍ കൊളാബറേറ്റീവ് പാഠപുസ്തകങ്ങളെന്ന മനോജ്ഞമായ ആശയം നല്ലതുതന്നെ.
    ഐടി@സ്കൂള്‍ എന്ന ടാസ്ക് ഫോഴ്സിനെ നിര്‍ജ്ജീവമാക്കിയ ഭരണാധികാരികള്‍ മാപ്പര്‍ഹിക്കുന്നില്ല.പുതിയ ഡയറക്ടര്‍ വേണ്ടവിധം അതിനെ സജീവമാക്കുമെന്ന് കരുതുന്നു.
    കൂടുതല്‍ പ്രതികരണങ്ങള്‍ പിന്നീട്....

    ReplyDelete
  3. എല്ലാ ക്ലാസ്സ്‌ റൂമുകളിലും "LCD projector ",നെറ്റ്‌വര്‍ക്ക് (LAN OR WiFi)എന്നിവ ലഭ്യമാക്കിയാല്‍ ,പഠനം ഒന്നും കൂടി രസകരം ആക്കാമായിരുന്നു.കൂടാതെ ഇവ സ്ഥിരമായി ക്ലാസ്സ്‌ മുറികളില്‍ തന്നെ സുക്ഷിക്കുവാന്‍ സൌകര്യവും വേണം.
    ഓരോ ദിവസവും,ഇവ ക്ലാസ്സ്‌ റൂമുകളില്‍ കൊണ്ടുപോയി ഫിറ്റ് ചെയ്യുവാന്‍ ചുരുങ്ങിയത് 10 മിനിറ്റ് എടുക്കും ഇത്ര ദൂരത്തേക്ക് നെറ്റ്‌വര്‍ക്ക് കിട്ടാത്തതിനാല്‍ ,വിചാരിച്ച കാര്യങ്ങള്‍ കാണിക്കുവാന്‍ പലപ്പോഴും സാധിക്കാറില്ല.അടുത്ത അധ്യാപകന്‍റെ പിരിഡിനു മുന്‍പായി ,ഫിറ്റ്‌ ചെയ്ത എല്ലാ ഉപകരണങ്ങളും മാറ്റണം ,അതിനായി വീണ്ടും 5 മിനിറ്റ് പോകും ,അങ്ങനെ പഠിക്കുവാന്‍ ലഭിക്കുക -നിസ്സാരം സമയം.
    അതിനാല്‍ സ്ഥിരമായി "LCD projector",നെറ്റ്‌വര്‍ക്ക് (LAN OR WiFi)എന്നിവ ക്ലാസ്സ്‌ എല്ലാ റൂമുകളിലും സ്ഥാപിക്കണം,ലഭിക്കണം.
    സാധ്യമെങ്കില്‍ ,"കമ്പ്യൂട്ടര്‍" പ്രതേയ്ക വിഷയമാക്കി മാറ്റണം ,അതിനായി പ്രതേയ്ക ടീച്ചര്‍മാരെ നിയമിക്കണം.
    അങ്ങനെ കമ്പ്യൂട്ടറില്‍ ഉപരിപഠനം (MCA/B.Tech/M.Tech) നടത്തിയിട്ടുള്ള അധ്യാപര്‍ക്ക് ആ മേഖലയില്‍ ശോഭിക്കാന്‍ അവസരം നല്‍കണം.

    ReplyDelete
  4. ‘ഈ അധ്യയന വര്‍ഷം തന്നെ ഡിജിറ്റല്‍ പാഠപുസ്തകവും അധ്യയന സമ്പ്രദായവും നടപ്പാക്കുകയാണ്. പഠനത്തിന് വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തും. ഏതൊരു വിഷയത്തിന്റെയും എല്ലാ കാര്യങ്ങളും ഇനി വിദ്യാര്‍ഘികളുടെ വിരല്‍ത്തുമ്പില്‍ ലഭിക്കും. പാഠപുസ്തകത്തിന്റെ പ്രാധാന്യം കുറയും”. വിദ്യാഭ്യാസ വകുപ്പുമന്ത്രി പി കെ അബ്ദുര്‍റബ്ബ് ജൂണ്‍ ഒന്നിന് എഴുതിയ ലേഖനത്തില്‍ പറയുന്ന കാര്യങ്ങളാണ് അവ. പാഠപുസ്തകത്തിന്റെ സ്ഥാനത്ത് ഡിജിറ്റല്‍ പാഠപുസ്തകവും അധ്യയന സമ്പ്രദായവും വന്നാല്‍ ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തന്നെ അവസാനിപ്പിക്കാന്‍ കഴിയുമല്ലോ. വിദ്യാഭ്യാസ പരിഷ്‌ക്കാരത്തിന്റെ മര്‍മപ്രധാനമായ ആ ഭാഗം വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുമ്പായി സമകാലിക സ്‌കൂളിംഗ് നേരിടുന്ന പ്രതിസന്ധികളില്‍ സുപ്രധാനമായ പാഠപുസ്തകമില്ലായ്മയെക്കുറിച്ച് നോക്കാം. സംസ്ഥാനത്ത് ആകെ ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം രണ്ട് കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം ആണ്. അവയില്‍ പരിഷ്‌ക്കരിച്ച പുതിയ പാഠപുസ്തകങ്ങളായ 2, 4, 6, 8 ക്ലാസുകളിലെ പുസ്തകങ്ങളും ഉള്‍പ്പെടും. കെ ബി പി എസ് ആണ് അതിലെ മുക്കാല്‍ പങ്കും അച്ചടിക്കാമെന്ന് എടുത്തിരുന്നത്. അവര്‍ക്ക് കഴിയാത്ത പുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസ്സിലും ഏല്‍പ്പിച്ചുകൊടുത്തു. പക്ഷേ, അച്ചടി പൂര്‍ത്തിയായിട്ടില്ല. അച്ചടി കഴിഞ്ഞാല്‍ ബയ്ന്റിംഗ്, അതിനു ശേഷം വിതരണം. സ്‌കൂളില്‍ പുസ്തകമെത്താന്‍ ഒരു മാസമെങ്കിലും കഴിയണം. ജൂണ്‍ ഒന്നിന് പുസ്തകം അച്ചടിച്ച് നല്‍കുമെന്ന വാഗ്ദാനം പാഴ്‌വാക്കായി. വളരെ വൈകി കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പ്രിന്റിംഗ് മെറ്റീരിയല്‍ കെ ബി പി എസിനെ ഏല്‍പ്പിച്ചത് എന്നതില്‍ നിന്നു തന്നെ അച്ചടി പൂര്‍ത്തിയാകാത്തതിന് കാരണമെന്തെന്ന് വ്യക്തം. സമയബന്ധിതമായി പാഠപുസ്തക നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സംവിധാനമൊരുക്കാന്‍ എന്തുകൊണ്ട് സര്‍ക്കാറിന് കഴിയാതെപോയി?

    ReplyDelete
  5. സ്വകാര്യ വിദ്യാലയങ്ങള്‍ മെയ് മാസം തന്നെ പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ടല്ലോ. അപ്പോള്‍ ആ ഒരു ഗൗരവസമീപനം സര്‍ക്കാര്‍ അധികാരികള്‍ സ്വീകരിച്ചിട്ടില്ലായെന്നതു തന്നെയാണ് പ്രശ്‌നകാരണം. കാലേക്കൂട്ടി ചെയ്യേണ്ട കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് വീഴ്ച വരുത്തിയിരിക്കുന്നു. മെച്ചപ്പെട്ട പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്തു പുറത്തിറക്കുമ്പോഴും അതിനെ ആസ്പദമാക്കിയ ബോധനം ആസൂതണം ചെയ്യുന്നില്ലെന്ന പ്രശ്‌നം ബാക്കിയാണ്. പാഠപുസ്തകങ്ങള്‍ പുതിയ പാഠ്യപദ്ധതിയുടെ നിര്‍ണായക ഘടകവുമല്ല. പാഠപുസ്തകം ഇല്ലെങ്കിലും അധ്യയനം നടത്താം, പുതിയ പാഠ്യപദ്ധതി സങ്കല്‍പ്പമനുസരിച്ച്. അതുകൊണ്ട് ഒന്നോ രണ്ടോ മാസം അച്ചടി വൈകിയാലും അത് അത്ര ഗൗരവമുള്ള പ്രശ്‌നമായി അധികാരികള്‍ എടുക്കുന്നില്ല. എന്നു മാത്രമല്ല; പാഠപുസ്തകം പ്രധാനമല്ലാത്ത ഒരു വിദ്യാഭ്യാസ പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതത്രെ. ആധുനിക സാങ്കേതിക വിദ്യയുടെ ചിറകില്‍ ഡിജിറ്റല്‍ പാഠപുസ്തകങ്ങളും ഓണ്‍ലൈന്‍ ബോധനവും മറ്റും വ്യാപകമാവുന്നതോടെ, പാഠപുസ്തകം അപ്രധാനമാകുമെന്ന പ്രഖ്യാപനമാണ് വിദ്യാഭ്യാസവകുപ്പുമന്ത്രി നടത്തുന്നത്. പക്ഷേ, പ്രധാനപ്പെട്ട ചോദ്യം ഔപചാരിക ബോധനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠപുസ്തകം എന്ന ഘടകത്തിന് പകരമായിട്ടാണോ ഈ ഡിജിറ്റിലൈസേഷന്‍? എങ്കിലത് അപകടകരമായ നിരവധി സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഒന്ന്, ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തെ അത് വെല്ലുവിളിക്കും. രണ്ട്, അനൗപചാരിക വിദ്യാഭ്യാസത്തെ അത് വ്യവസ്ഥാപിതമാക്കും. മൂന്ന്, സ്‌കൂളിംഗിന് പകരം ഡീ-സ്‌കൂളിംഗിന്റെ വാതില്‍ തുറക്കപ്പെടും. നാല്, പൊതുവിദ്യാലയ നടത്തിപ്പു ചുമതലയില്‍ നിന്ന് ഭരണകൂടത്തിന് വളരെയെളുപ്പം പിന്മാറാന്‍ അത് അവസരമൊരുക്കും. അഞ്ച്, കുട്ടികള്‍ക്ക് പഠിക്കാന്‍ അച്ചടിച്ച പാഠപുസ്തകം ആവശ്യമില്ലായെന്ന വിചാരം അതിലൂടെ പ്രബലമായാല്‍ വിജ്ഞാനസമ്പാദന ലക്ഷ്യങ്ങളെ തന്നെ അത് അട്ടിമറിക്കും. എന്നാല്‍ മറുവശത്ത്, സ്വകാര്യ സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാലയങ്ങള്‍ അച്ചടിച്ച പുസ്തകങ്ങള്‍ യഥാസമയം നല്‍കി സമാന്തര സ്വാശ്രയ വിദ്യാഭ്യാസ ശൃംഖല പടുത്തുയര്‍ത്തുന്നതാണ് കാണുന്നത്. പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മികച്ച ഉള്ളടക്കം പ്രദാനം ചെയ്യുന്ന പുസ്തകങ്ങള്‍ സര്‍ക്കാര്‍ നല്‍കാത്ത അവസ്ഥയാണ് വിദ്യാഭ്യാസ അവകാശനിഷേധം. അങ്ങനെ നോക്കിയാല്‍, കേരളസര്‍ക്കാര്‍ നടത്തുന്നത് അവകാശധ്വംസനം തന്നെയല്ലേ? പൊതുവിദ്യാലയങ്ങളില്‍ ഒന്നാംക്ലാസ്സില്‍ ഈ വര്‍ഷം 3 ലക്ഷം കുട്ടികള്‍ മാത്രമാണ് പുതുതായി ചേര്‍ന്നത്. അഞ്ച് ലക്ഷം കുട്ടികളാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേര്‍ന്നുകൊണ്ടിരുന്നതെന്ന് ഓര്‍ക്കുക. കൊഴിഞ്ഞുപോക്ക് തടയാന്‍ സര്‍ക്കാര്‍, ലോകബാങ്കിന്റെ സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി നടപ്പാക്കി കഴിഞ്ഞപ്പോഴാണ് രണ്ട് ലക്ഷം കുട്ടികള്‍ കുറഞ്ഞത്. മറുവശത്തു അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നര ലക്ഷം കുട്ടികള്‍ ചേര്‍ന്നിട്ടുമുണ്ട്. വാസ്തവത്തില്‍, പാഠപുസ്തകത്തിന്റെ അച്ചടിയിലെ കാലതാമസം മാത്രമല്ല പ്രശ്‌നം. പുതിയ പരിഷ്‌കാരങ്ങളും പഠനരീതികളും ഔപചാരിക പൊതുവിദ്യാഭ്യാസത്തിന് മേല്‍ ഏല്‍പ്പിക്കാന്‍ പോകുന്ന ആഘാതങ്ങളാണ് പരമപ്രധാനം. ഉള്ളടക്കവും ബോധനവും ഇഴപിരിയ്ക്കാന്‍ കഴിയാത്ത വണ്ണം ബന്ധപ്പെട്ട ഘടകങ്ങളാണ് എന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ പാഠപുസ്തകമില്ലായ്മ സ്‌കൂള്‍ ക്ലാസുകളിലെ അധ്യാപനം അസാധ്യമാക്കുമെന്ന കാര്യം ഉറപ്പാണ്. പ്രാഥമിക ക്ലാസുകളില്‍ ഭാഷാ പരിജ്ഞാനം ഉറയ്ക്കുന്നില്ലെങ്കില്‍, ഉയര്‍ന്ന ക്ലാസുകളില്‍ കുട്ടി പരാജയപ്പെടും. വിശേഷിച്ചും ഭാവി ജീവിത വഴിയില്‍ അവന്‍ മുടന്തും. വിജ്ഞാനത്തിന്റെ ഉറച്ച അടിത്തറ പാകാന്‍ പുതിയ സമ്പ്രദായങ്ങള്‍ക്കു കഴിയാത്തത് അതിന്റെ ആന്തരിക ദൗര്‍ബല്യം വിളിച്ചോതുന്നുമുണ്ട്. ഓണ്‍ലൈന്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ എല്ലാം നേടാനാവുമെന്ന് വിചാരിച്ചാല്‍ മനുഷ്യനും മനുഷ്യത്വവും മൂല്യങ്ങളും എങ്ങനെ സൃഷ്ടിക്കപ്പെടും? ഡിജിറ്റല്‍ പാഠങ്ങള്‍ മതിയെങ്കില്‍, പിന്നെ വിദ്യാഭ്യാസ അവകാശത്തിന്റെ കാര്യമെന്ത്? അവനവന് വേണ്ടത് അവനവന്‍ കണ്ടെത്തിക്കോളുമല്ലോ. സര്‍ക്കാര്‍ മുതല്‍ മുടക്കി സ്‌കൂളും പാഠപുസ്തകവും മറ്റൊന്നും ഉണ്ടാക്കേണ്ട കാര്യമില്ല. എത്രയെളുപ്പത്തിലാണ് അധികാരികള്‍ ഔപചാരിക വിദ്യാഭ്യാസത്തിന് അന്ത്യം കുറിക്കുന്നത്. ആകെത്തുകയില്‍, വിദ്യാഭ്യാസ രംഗത്തെ നിരുത്തരവാദപരമായ അവസ്ഥാവിശേഷങ്ങളുടെ പ്രതിഫലനമാണ് കേരള വിദ്യാഭ്യാസ മണ്ഡലത്തില്‍ ഓരോ ദിനവും കണ്ടുകൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന മുദ്രാവാക്യം മുഴക്കി കൊണ്ടുതന്നെ പൊതുവിദ്യാലയങ്ങളുടെ അന്ത്യം വിദഗ്ധമായി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

    ● എം ഷാജര്‍ഖാന്‍
    സിറാജ് ദിനപ്പത്രം

    ReplyDelete
  6. Link is here
    http://www.sirajlive.com/2015/06/04/182533.html

    ReplyDelete
  7. പ്രതികരിക്കാനുള്ള വിമുഖതയാണ് നമ്മളില്‍ പലരുടേയും പ്രധാന പ്രശ്‌നം. നാം അഭിമുഖീകരിക്കുന്ന ഓരോ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉത്തരവാദിത്തപ്പെട്ടവരിലേക്ക് ചൂണ്ടിക്കാണിക്കാന്‍ ആരും മുന്നോട്ടു വന്നിരുന്നില്ലെങ്കില്‍ നമുക്കു ചുറ്റും മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. ഈ വിഷയത്തില്‍ പ്രതികരണങ്ങള്‍ക്ക് നാം മുതിര്‍ന്നില്ലെങ്കില്‍ നമുക്ക് പ്രശ്‌നങ്ങളേയില്ല എന്നൊരു ധ്വനിയാകില്ലേ അതില്‍ നിന്നുണ്ടാവുക ക്ലാസ് റൂമുകളില്‍ നിന്നു തുടങ്ങി പരീക്ഷ വരെയുള്ള ഘട്ടങ്ങളില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അവ ഏതെല്ലാമെന്നു ചൂണ്ടിക്കാണിക്കേണ്ട ബാധ്യതയാണ് ഇപ്പോള്‍ നമുക്ക് മുന്നില്‍ വച്ചു നീട്ടപ്പെട്ടിരിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ നിശബ്ദരായി നിന്നാല്‍ നമുക്ക് പ്രത്യേകിച്ച് ഗുണങ്ങളില്ലെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

    ReplyDelete
  8. രാമനുണ്ണിമാഷ് പറയുന്നൂ...
    "എനിക്ക് നല്ല അദ്ധ്യാപകനാവാൻ ഏറ്റവുമാദ്യം വേണ്ടത് ക്ളാസിൽ നല്ല കുട്ടികളേയാണ്`. നല്ല അദ്ധ്യാപകനാവാൻ നൽകുന്ന പരിശീലനങ്ങൾക്കൊപ്പമോ അതിലധികമോ നല്ല പഠിതാക്കളാകാനുള്ള ചർച്ചകളും പരിപാടികളുമാണ്` വേണ്ടത്. അത് കുട്ടികൾക്ക് കൊടുത്താൽ എനിക്ക് ഇനിയും മികച്ച ക്ളാസുകൾ ചെയ്യാനാവും.

    കുട്ടികൾക്ക് തങ്ങളുടെ പഠനാവശ്യങ്ങൾക്കായി ഇന്ററാക്ടീവ് സ്വഭാവമുള്ള ഒരു സൈറ്റ് / ഡിജിറ്റൽ സംവിധാനം

    കുട്ടികളുടെ പങ്കാളിത്തത്തോടെ ഉണ്ടാക്കപ്പെടുന്ന - കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങൾ. കുട്ടികൾക്ക് സ്വയം പ്രവേശിക്കാവുന്ന , ഇടപെടാവുന്ന പാഠപുസ്തകങ്ങൾ

    കുട്ടികൾക്ക് എന്തെല്ലാം പഠിക്കാനുണ്ടെന്നും എന്തെല്ലാം പഠിച്ചു എന്നും കൃത്യമായി വിലയിരുത്താനുള്ള - സ്വയം നിലനിർണ്ണയം ചെയ്യാനുള്ള പരിശീലനം

    സ്വയം വിലയിരുത്താനും, പരസ്പരം വിലയിരുത്താനും , ക്ളാസ്‌‌റൂം പ്രവർത്തനങ്ങളടക്കം കുട്ടികളുടെ അഭിപ്രായമറിഞ്ഞ് രൂപകൽപ്പന ചെയ്യാനുമുള്ള അവസരങ്ങളും അതിനു വേണ്ട പരിശീലനങ്ങളും

    സ്കൂൾ പാർലമെന്റ്, ക്ളാസ് പാർലമെന്റ്, ക്ളബ്ബ് പ്രവർത്തനങ്ങൾ, ലാബ്, ലൈബ്രറി എന്നിവ അർഥപൂർണ്ണമായി കുട്ടികൾക്ക് ലഭ്യമാക്കൽ

    കുട്ടികളുടെ ഒഴിവുസമയങ്ങൾ പൂർണ്ണമായി കുട്ടികൾക്ക് ലഭ്യമാക്കുകയും അവരുടെ സർഗാത്മകത വികസിക്കാനുള്ള [ പ്രസംഗം, കവിതചൊല്ലൽ, ശാസ്ത്ര പരീക്ഷണങ്ങളൊരുക്കൽ, വായനാനുഭവം പങ്കുവെക്കൽ, പ്രശ്നപരിഹരണങ്ങൾ ] പൊതു ഇടങ്ങൾ [ ക്ളാസ് മുറിക്ക് പുറത്തുള്ള പൊതു ഇടങ്ങൾ - ഗ്രൗണ്ട്, കോമൺറൂം, മാവിന്റെ ചുവട്, റീഡിങ്ങ് റൂം ... ] ലഭ്യമാക്കുകയും ചെയ്യൽ

    പഠനവും പഠനപ്രവർത്തനങ്ങളും നിരന്തരം നിരീക്ഷിക്കാനും വിലയിരുത്താനും അതൊക്കെ സ്കോറുകളായി രേഖപ്പെടുത്താനും ടി.ഇ ക്കൊപ്പം പരിഗണിക്കപ്പെടാനും ഉള്ള അവസരങ്ങൾ , പരിശീലനങ്ങൾ"

    ReplyDelete
  9. നിരന്തരമൂല്യനിര്‍ണ്ണയം വെറും പ്രഹസനമായി മാറിയെന്ന വിമര്‍ശകരുടെ വാദഗതിയില്‍ കഴമ്പ് ഒരുപാടുണ്ട്, സര്‍.
    ലക്ഷ്യത്തിനനുസരിച്ച് അതില്‍ മാറ്റം വരുത്തണം.
    ഈ രംഗത്തെ വിദഗ്ധരുടെ ഒരു കൂടിയിരുപ്പില്‍ സിഇ സംവിധാനത്തിന്റെ അലകും പിടിയും മാറ്റണം.
    അസൈന്‍മെന്റും പ്രോജക്ടും സെമിനാറും ക്ലാസ്‌ടെസ്റ്റുമൊക്കെ കുട്ടിയെക്കൊണ്ട് ചെയ്യിപ്പിക്കുന്നതിന് പകരം, ഏതെങ്കിലുമൊന്നാക്കി ലളിതമാക്കണം.
    എല്ലാവര്‍ക്കും 10ഉം 20ഉം എന്ന രീതി പരിഹാസ്യമാണ് സര്‍

    ReplyDelete
  10. പുസ്തകം ഉടനെ എത്തിക്കൂ സർക്കാരെ

    ReplyDelete
  11. Sir
    SSLC പരീക്ഷാഫലം പ്രഹസനമായി മാറി . CCTV , Punching തുടങ്ങിയവയിലൂടെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കണ്ടെത്തണം. അക്കാദമിക് പ്രവര്ത്തനങ്ങളുടെ പ്രാധാന്യം കുറയ്കാതെ മററ് പ്രവര്ത്തനങ്ങള് നടത്തണം . യുവജനോത്സവങ്ങള് സബ് ജില്ലാതലം വരെ മാത്രം ആക്കണം . ഇവയുടെ പുറകെ നടക്കുന്ന പലരുടെയും ക്ളാസ്സുകള് നഷ്ടമാവുകയാണ് . ബന്ധപ്പെട്ട അദ്ധ്യാപകരുടെ നഷ്ടപ്പെടുന്ന ക്ളാസുകള് നികത്തപ്പെടുന്നില്ല ഗ്രേസ് മാര്ക്ക് മോഹിച്ച് രക്ഷാകര്ത്താക്കളും സ്കൂളുകളും ധാരാളം സമയവും പണവും നഷ്ടപ്പെടുത്തുന്നു . Full A+ ഗ്രേസ് മാര്ക്കിലൂടെ നേടുമ്പോള് അതിന്റെ യഥാര്ത്ഥമൂല്യം നഷ്ടപ്പെടുകയല്ലേ. കൂടാതെ പാവപ്പെട്ട കുട്ടികള്ക്ക് ഇവ കിട്ടാക്കനികളായി മാറുന്നു
    സമയക്രമീകരണം നടത്തി Vacation സമയങ്ങള് ഇത്തരം കാര്യങ്ങള്ക്കായി വിനിയോഗിച്ചാല് നന്നായിരിക്കും

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. വിലയിരുത്തലുകള്‍ അധ്യാപക സമൂഹത്തിനുകൂടി ബാധകമാക്കണം. ഏറ്റവും കുറഞ്ഞത് സ്വയം വിലയിരുത്തല്‍ നടത്തി മെച്ചപ്പെടാനുള്ള സംവിധാനമെങ്കിലും വേണം. അധ്യയന ദിവസങ്ങള്‍ നഷ്‌ടപ്പെടുന്നത് കര്‍ശനമായി തടയണം.

    ReplyDelete
  14. രാമനുണ്ണിസാര്‍ തുടരുന്നു...
    "അദ്ധ്യാപകൻ എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങൾ മികച്ചവയെങ്കിൽ അംഗീകാരവും അനുമോദനവും ആഗ്രഹിക്കുന്നു കുട്ടികളുടെ ക്ളാസ് റൂം ഉല്പ്പന്നങ്ങൾ പോലെത്തന്നെ അദ്ധ്യാപകന്റെ ഉൽപ്പന്നങ്ങൾ വിലയിരുത്തപ്പെടണം. ആത്യന്തികമായി കുട്ടിയുടെ മികവിനെ സ്വാധീനിക്കുന്നതാണത്.
    ആകാശ് പോലെയുള്ള ടാബുകൾ / സ്ലേറ്റുകൾ സ്കൂൾ സ്റ്റോറിൽ 2-3 ദിവസത്തേക്ക് ചെറിയൊരു വാടകക്ക് കുട്ടികൾക്ക് ലഭ്യമാക്കണം [ തുടക്കത്തിൽ 50 എണ്ണം ] മൊബൈൽ ഫോണുപയോഗം അക്കാദമിക്ക് മികവിന്ന് ഉതകുന്ന രീതിയിൽ പരിശീലിപ്പിക്കണം
    പീരിയേഡ് - സമയം 50 -60 മിനുട്ടാക്കണം. നിലവിൽ ഒന്നും ഒരു പീരിയേഡിൽ പൂർത്തിയാക്കാനാവുന്നില്ല.
    പാഠഭാഗങ്ങൾ പരമാവധി ഇന്റഗ്രേറ്റ് ചെയ്യണം. കളി കല ഭാഷ ശാസ്ത്രം ചരിത്രം ഗണിതം - സാധ്യമാകുന്നിടത്തോളം . ഇപ്പോൾ ഒട്ടും ഇല്ല .
    സ്കൂൾ ബസ്സുകൾ മുഴുവൻ നിർത്തലാക്കണം. സ്കൂൾ ബസ്സിന്റെ സൗകര്യം നോക്കിയാണ്` ക്ളാസ് സമയം തീരുമാനിക്കുന്നത് [10. 30 - 3.15 ആണ്` മിക്ക സ്കൂളിലും സമയം ]
    കലോത്സവങ്ങൾ തുടങ്ങിയവയൊക്കെ അവധിക്കാലത്തേക്ക് മാറ്റുകയും വികേന്ദ്രീകരിക്കയും വേണം. നിരവധി പ്രവൃത്തി ദിവസങ്ങൾ ഇവക്കായി ഒരക്കാദമിക്ക് ഗുണവുമില്ലാതെ നഷ്ട പ്പെടുന്നു
    സർവീസ് ആവശ്യങ്ങൾ മേലാപ്പീസുകളിൽ നിന്ന് കാലവിളംബം കൂടാതെ ലഭ്യമാകണം. ഫിക്സേഷൻ, പി.എഫ് ലോൺ ... തുടങ്ങി എല്ലാം പരമാവധി വൈകുന്ന രീതികൾ അദ്ധ്യാപകന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്."

    ReplyDelete
  15. I also agree with many of above ideas. i like to mention about the problems of physical science teachers Now we have only two periods in a week many times we miss this period due to various reasons These two subjects are very important,for plus 2 science as well as medical engineering etc.laboratory classes are very important ? how can we adjust with these periods?How we will manage this? very poor condition always taking special classes are not possible sir make some arrangements in this topic

    ReplyDelete
  16. 1) സ്കൂള്‍ ലൈബ്രേറിയന്‍,കമ്പ്യൂട്ടര്‍ ടീച്ചര്‍,ലാബ്‌ അസിസ്റ്റന്റ്‌ എന്നീ പോസ്റ്റുകളില്‍ നിയമനം നടത്തുക.ക്ലെറിക്കല്‍ വര്‍ക്ക്‌സ് അദ്ധ്യാപകരെ ഏല്‍പ്പിക്കാതിരിക്കുക.അദ്ധ്യാപകന്റെ മുഴുവന്‍ ശ്രദ്ധ വിദ്യാര്‍ത്ഥിക്ക് നല്‍കുവാന്‍ സാധിക്കും വിധം പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക.മേളകള്‍ അധ്യയനത്തെ തടസ്സപ്പെടുത്താതെ ക്രമീകരിക്കുക.ദിനാഘോഷങ്ങള്‍ ചടങ്ങായി മാറ്റി അധ്യയനസമയം നഷ്ട്ടപ്പെടാതിരിക്കുക.കോഴ്സുകള്‍ നടത്തുമ്പോള്‍ കുട്ടികളെ ബാധിക്കാത്ത വിധത്തില്‍ ക്ലാസ് ക്രമീകരിക്കുക.സിലബസ് പ്രകാരം കുട്ടികള്‍ക്ക് യഥാകാലങ്ങളില്‍ അദ്ധ്യായങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.CWSN അധ്യാപകര്‍ ഉള്ള സ്കൂളുകളില്‍ അവരെ ഫുള്‍ടൈം ആയ് നിലനിര്‍ത്തുക.

    ReplyDelete
  17. A small tribal school running very well by all means, 2 new staff join the vacancies and problems began there. Ego clashes, self interest, greed and jealousy sprang up within weeks and the peaceful atmosphere is gone. Nobody wants to guide the school and the surrounding good community in the right way, rather school got itself estranged from the parents and poor children are bewildered at the change!
    I wish higher officials visit my school and set things right.
    My school lack nothing, except a humanitarian behavior from my colleagues.

    ReplyDelete
  18. ഏറ്റവും ആദ്യം ആവശ്യപ്പെടുന്നത്, സര്‍ക്കാര്‍ സ്കൂളുകളിലും RMSA സ്കൂളുകളിലും കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അദ്ധ്യാപകരെ വിന്യസിക്കുക എന്നതാണ്. ഹയര്‍ സെക്കണ്ടറിയിലേതു പോലെ സംസ്ഥാനം ഒരു യൂണിറ്റായി കാണണം. ഞാന്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ സ്കൂളില്‍ 153 കുട്ടികള് ഒരു ഡിവിഷനിലുണ്ട്. രക്ഷിതാക്കള്‍ ഫീസ് നല്‍കി കൂലിയദ്ധ്യാപകരെ നിയമിച്ച് കഴിച്ചു കൂട്ടുന്നു. എന്നാല്‍ കേരളത്തില്‍ അദ്ധ്യാപകരുടെ എണ്ണക്കുടുതലും ബാങ്കുമൊക്കെയാണ് ചര്‍ച ചെയ്യപ്പെടുന്നത്.

    ReplyDelete
  19. ഗ്രേസ് മാര്‍ക്കു നല്‍കുന്ന രീതിയില്‍ മാറ്റം വരേണ്ടേ..?
    SSLC പരീക്ഷയില്‍ നൂറുശതമാനം വിജയം എന്നത് ഇപ്പോള്‍ സര്‍വ്വസാധാരണമായതോടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനുള്ള തത്രപ്പാടിലാണ് നാമെല്ലാം. ഗ്രേഡിംഗ് വന്നതോടെ കുട്ടിയുടെ പഠനരംഗത്തെ മികവിന്റെ തെളിവായി പഴയകാലത്തെ റാങ്കിനു പകരം ഇപ്പോള്‍ എ പ്ലസ് ഗ്രേഡ് അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. പക്ഷേ, വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഗ്രേസ് മാര്‍ക്കുകള്‍ നേടി നിരവധി കുട്ടികള്‍ ഫുള്‍ എ പ്ലസ്സിലേയ്ക്ക് എത്തുമ്പോള്‍ കഷ്ടപ്പെട്ട് പഠിച്ച് ഗ്രേസ് മാര്‍ക്കിന്റെ പിന്‍ബലമില്ലാതെ ആ നേട്ടം കൈവരിക്കുന്ന കുട്ടികള്‍ അപഹാസ്യരാവുകയാണ്.
    സ്കൗട്ട് ആന്‍ഡ് ഗൈഡിംഗ്, റെഡ്ക്രോസ്, സ്റ്റുഡന്റ് പോലീസ്, കലോത്സത്തിലും ശാസ്ത്രോത്സവത്തിലും പ്രോജക്റ്റുകളിലുമുള്ള സംസ്ഥാനതല മികവ് തുടങ്ങിയുള്ള വിവിധ വിഭാഗങ്ങളിലായി പത്തുമുതല്‍ എഴുപത്തിനാല് മാര്‍ക്കുവരെ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്കായി നേടാനാകും. ചിലപ്പോഴെങ്കിലും കുട്ടികളുടെ മിടുക്കിനേക്കാളുപരി സമര്‍ഥരായ ചില അധ്യാപകരുടെ അധ്വാനമോ പണക്കൊഴുപ്പോ ഒക്കെയാണ് കുട്ടികളെ ഗ്രേസ് മാര്‍ക്കിന് അര്‍ഹരാക്കിത്തീര്‍ക്കുന്നത്.
    താഴ്ന്ന ഗ്രേഡുകള്‍ കിട്ടുന്നവര്‍ക്കുപോലും ഗ്രേസ് മാര്‍ക്കിലൂടെ എ പ്ലസ്സിലേയ്ക്ക് എത്താനാകും. കഠിനാധ്വാനത്തിലൂടെ ഫുള്‍ എ പ്ലസ് വാങ്ങിയവര്‍ക്ക് തുല്യരായി ഇവരും പരിഗണിയ്ക്കപ്പെടുന്നു. സ്പോര്‍ട്ട്സില്‍ മിടുക്കനായതിനാല്‍ കണക്കിനും സയന്‍സിനുമൊക്കെ വെറുതെ മാര്‍ക്ക് നല്‍കുന്നത് ശരിയാണെന്ന് തോന്നുന്നില്ല.. ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക്, മാര്‍ക്ക് കുറവുള്ള വിഷയങ്ങള്‍ക്ക് കൂട്ടിനല്‍കുന്നതാണല്ലോ ഇപ്പോഴത്തേ രീതി. അതു മാറണം.
    ഗ്രേസ് മാർക്കിന്റെ വിഷയത്തിൽ student police cadet പ്രത്യേകം ശ്രദ്ധിക്കണം. ഒരു വിഭാഗത്തിൽ എട്ടോ പത്തോ കുട്ടികൾക്കാണ് സാധാരണ ഗ്രേസ് മാർക്ക് ലഭിക്കുന്നതെങ്കിൽ SPC-യിൽ ഒരു ബാച്ചിലെ 44 കുട്ടികൾക്കും 24 മാർക്ക് വീതം ലഭിക്കും. ഇതിനുള്ള അവസരം എല്ലാ സ്കൂളിനും ലഭിക്കില്ല. ഇപ്പോൾ SPC യൂണിറ്റ് ലഭിക്കണമെങ്കിൽ 5 ലക്ഷം രൂപ സ്കൂളുകൾ കെട്ടിവയ്ക്കണം. കൂടാതെ മറ്റു ചിലവുകളും കുട്ടികൾതന്നെ വഹിക്കണം. അതായത് ചില സ്കൂളിലെ കുട്ടികള്‍ സൗജന്യമായി 24 മാര്‍ക്ക് വാങ്ങുമ്പോള്‍ മറ്റുള്ളവര്‍ ആയിരക്കണക്കിന് രൂപ അതിനായി ചെലവിടണം.
    പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലെ കുട്ടികളുടെ നേട്ടങ്ങള്‍ അവരുടെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തി നല്‍കാവുന്നതാണ്. പിന്നീടും അതവര്‍ക്ക് ഉപകാരപ്പെടും. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കാനാവില്ലെങ്കില്‍ അത് ഏറ്റവും കൂടിയ ഗ്രേഡായ എ പ്ലസിനു താഴെവരെ മാത്രമേ നല്‍കാവൂ. അതുമല്ലെങ്കില്‍ അടുത്ത ഹയര്‍ അഡ്മിഷന് ഗ്രേസ് പോയിന്റ് കുട്ടിക്കു നല്‍കാനാകും. കലോത്സവങ്ങളിലും മേളകളിലും കാണപ്പെടുന്ന അനാവശ്യവാശിയും അപ്പീലുകളും ഇതുവഴി ഒരുപരിധിവരെ കുറയുകയും ചെയ്യും.

    ReplyDelete
  20. സര്‍, മാത്‌സ് ബ്ലോഗ് തുറന്ന ചര്‍ച്ചക്ക് ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് ഈ സാഹസത്തിന് മുതിര്‍ന്നത്.
    2011-12 കാലത്ത് ഹൈസ്കൂള്‍ വിഭാഗത്തിലനുവദിച്ച14 ഡിവിഷനുകളിലായി 1080 കുട്ടികള്‍ക്ക് വിദ്യ പകര്‍ന്നു കൊടുക്കുന്ന അധ്യാപകരിലൊരാളാണ് ഞാന്‍. കഴിഞ്ഞ 3 വര്‍ഷവും ഡിവിഷനുകള്‍ക്കും ആവശ്യമായ അധ്യാപകര്‍ക്കും വേണ്ടി പി.ടി.എ.യും അധ്യാപകരും മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ വര്‍ഷം SSLC എഴുതിയത് 244, ഈ വര്‍ഷം എഴുതാന്‍ പോകുന്നത് 438. നിലവിലുള്ള ഡിവിഷനുകള്‍ -- എട്ടില്‍ 5, ഒമ്പതില്‍ 5, പത്തില്‍ 4, ഇവയിലെല്ലാം ഓരോന്ന് ഇംഗ്ലീഷ് മീഡിയം. മലയാളം മീഡിയം SSLC ക്ലാസ്സുകളിലോരോന്നിലും 102 കുട്ടികള്‍ വീതം, എട്ടിലും ഒമ്പതിലും ശരാശരി 78 വീതം, പി.ടി.എ സ്വന്തം നിലയില്‍ അധ്യാപകരെ നിയമിച്ച് കടം കയറി പാപ്പരായി. നിലവിലുള്ള കുട്ടികളുടെ എണ്ണം വച്ച് 10 ഡിവിഷനുകളും അതിലേയ്ക്കായി 15 അധ്യാപകരും ആവശ്യമാണെന്ന് ബാലാവകാശ കമ്മീഷനും, സര്‍ക്കാരിന്റെ ഉന്നതോദ്യോഗസ്ഥരും 2 വര്‍ഷം മുമ്പേ കണ്ടെത്തിയിട്ടും ഡിവിഷനുകള്‍ക്കും അധ്യാപകര്‍ക്കും അനുമതി മാത്രമില്ല. സംസ്ഥാനത്തെ ഏറ്റവും മികച്ച 3 സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നിനാണ് ഈ ദുരവസ്ഥ.10 ഡിവിഷനുകള്‍ക്ക് വേണ്ട എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള സ്കൂളിലെ ക്ലാസ്സിലിരുന്നു പഠിക്കാന്‍ വിധിയില്ലാത്തവരോടാണ് outcome based learning നേക്കുറിച്ച് പറയേണ്ടത്. സംഘപ്രവര്‍ത്തനത്തിന്റെ മേന്‍മയേക്കുറിച്ചും ശാസ്ത്രവിഷയങ്ങളിലെ learning by doing എന്ന സത്യത്തെക്കുറിച്ചും എങ്ങിനെ പറയും. ഒരൊറ്റകുട്ടിയുടെ കുറവു കൊണ്ട് ഡിവിഷന്‍ എടുത്തുകളയുകയും അധ്യാപകരെ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ എന്തുകൊണ്ടോ 450 കുട്ടികള്‍ അധികമായിട്ടും ഡിവിഷന്‍ അനുവദിച്ചിട്ടില്ല. ഇനി വിഷയം കാബിനറ്റ് തീരുമാനിക്കും. സര്‍ക്കാര്‍ വിദ്യാലയങ്ങളെ കൊല്ലാക്കൊല ചെയ്ത് നിലനില്പ് അവതാളത്തിലാക്കുന്നവരാണ് സര്‍ക്കാര്‍ എന്ന ചിന്ത വളര്‍ത്തുവാന്‍ മാത്രമേ ഈ നടപടിയില്‍ നിന്ന് മനസ്സിലാക്കുവാന്‍ കഴിയൂ. പഠിക്കാന്‍ കുട്ടികള്‍, ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ , പഠനോപകരണങ്ങളുടെ ലഭ്യത എന്നിവയൊരുക്കിയാല്‍ അധ്യാപകര്‍ക്കു് ഇനിയെന്തു വേണ്ടൂ എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്നാണ് എന്റെ വിനീത അഭിപ്രായം

    ReplyDelete
  21. കുട്ടികളെ ഇരുത്തി പുതിയ സമീപനത്തില്‍ ക്ലാസ്സെടുത്തു കാണിച്ച് അദ്ധ്യാപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് അദ്ധ്യാപകപരിശീലനത്തില്‍ പ്രധാനമായും വേണ്ടത്. കുറഞ്ഞസമയം കൊണ്ട് കൂടുതല്‍ ഉളളടക്കം എങ്ങനെ കുട്ടികളില്‍ ഫലപ്രദമായി എത്തിക്കാമെന്ന ചിന്തയിലാണ് അദ്ധ്യാപകര്‍. കുട്ടികളുടെ സാമൂഹ്യപശ്ചാത്തലവും പരിഗണിക്കപെടണം.

    ReplyDelete
  22. കോഴ കൊടുത്ത് നിയമനങ്ങള്‍ നേടുന്ന അധ്യാപകര്‍ എന്ത് മൂല്യബോധമാണ് കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കുക.കോഴ വാങ്ങി ബാച്ചുകള്‍ അനുവദിക്കുന്ന ഭരണപക്ഷ രാഷ്ട്രീയ കക്ഷികള്‍ ,ലക്ഷങ്ങള്‍ വാങ്ങി അധ്യാപന നിയമനം നടത്തുന്ന മാനേജര്‍മാര്‍ ഇവരൊക്കെ നയിക്കുന്ന വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ എന്ത് മാറ്റമാണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടത്.പല ജില്ലകളിലും നിലവിലുള്ള പി.എസ.സി റാങ്ക്‌ലിസ്റ്റ്‌ നിയമനനില പരിശോധിച്ചാല്‍ മതി കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാവാന്‍.നേരായ വഴിയിലൂടെ അധ്യാപനാവാന്‍ ആഗ്രഹിക്കുന്നവരുടെ മുന്നില്‍ എല്ലാ വാതിലുകളും കൊട്ടിയടയ്ക്കുകയാണ് ഇവിടത്തെ സര്‍ക്കാരും ഉദ്യോഗസ്ഥ വൃന്ദങ്ങളും.

    ReplyDelete
  23. 8,9 വര്‍‍ഷമായി ശമ്പളം കിട്ടാതെ അലയുന്ന പാവം അധ്യാപകര്‍! അധ്യാപക വിദ്യാര്‍ത്ഥി അനുപാതം എങ്ങനെ വരും,ജോലി പോകുമോ എന്ന് ചിന്തിച്ച് ടെന്‍ഷന‍ടിക്കുന്നവര്‍! അധ്യാപകരുടെ മനസ്സ് സ്വസ്ഥമായാലല്ലേ അധ്യയനം നന്നാവൂ?

    ReplyDelete
  24. 1. ഇംഗ്ലീഷ് , ഹിന്ദി ഭാഷകളില്‍ പ്രാഥമികമായി സംസാരിക്കാനുള്ള ശേഷി പത്താതരം കഴിയുന്നതോടെയെങ്കിലും നേടണം.അതിനായി കമ്മ്യൂണിക്കേറ്റീവ് ക്ലാസ് ആഴ്ചയില്‍ ഒരിക്കലെങ്കിലും നല്‍കാന്‍ സാധിക്കണം.ഇത് കൈകാര്യം ചെയ്യാന്‍ അതത് ദേശങ്ങളില്‍ മാതൃഭാഷയായുള്ളവരെ ഉപയോഗപ്പെടുത്തി വേണം ചെയ്യാന്‍.ഒരു കൂട്ടം സ്കൂളുകളിലേക്ക ഒരു ടീം ഇതിനായി വേണം.
    2. നിലവിലെ പാഠ്യപദ്ധതി പ്രകാരം അധ്യാപകന്‍റെ റോള്‍ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാനുള്ള സംവിധാനമില്ല.അധ്യാപക പരിശീലന ക്ലാസ് മുതല്‍ക്കെ ഇതുപോലുള്ള വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കണം.
    3. കലോത്സവങ്ങള്‍ അവധിക്കാലത്തേക്ക് മാറ്റിവെക്കുക.
    4. എല്ലാ പാഠപുസ്തങ്ങളും അനുബന്ധ വിഭവങ്ങളും ഇന്‍റര്‍നെറ്റിലൂടെ പൊതു ലഭ്യമാകണം.
    5. സ്കൂളുകളില്‍ പ‍ഞ്ചിംഗ് സബ്രദായം കൊണ്ടുവരണം.

    ReplyDelete
  25. ദയവായി സംപൂര്‍ണ്ണ, സ്കോളര്‍ഷിപ്പ്‌, ആധാര്‍, എ-ലിസ്റ്റ് ,Iron-folic tablets കളുടെ വിതരണം ,യുണിഫോം വിതരണം,എന്നിവയില്‍ നിന്നും,അധ്യാപകരെ ഒഴിവാക്കുക,ഇത് ഓഫീസ് സ്റ്റാഫിനെ ഏല്‍പ്പിക്കുക ,അധ്യാപകര്‍ കുട്ടികളോടോത്ത് മുഴുവന്‍ സമയം ചെലവഴിക്കട്ടെ.

    ReplyDelete
  26. ബുദ്ധിപരമയി പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് മലയാളം മീഡിയത്തിൽ ചേരുന്നത് മറ്റുള്ളവർ ഇംഗ്ളീഷ് മീഡിയത്തെയാണ് ആശ്രയിക്കുന്നത്. സംസഥാന തലത്തിൽ ഒറ്റ യൂണിറ്റായി പരിഗണിച്ച് ഏക ജാലക സംവിധാനത്തിൽ (പറേവശനവും ആഗ്രഹി്ക്കുന്ന മീഡീയത്തിൽ ചേരാനുള്ള ഓപ്ഷനും നൽകിക്കൂടെ. എൽ പി തലം മുതൽ ഇംഗ്ളീഷിനു പ്രത്യേകം അധ്യാപകനെ നിർത്തി ഇംഗ്ളീഷ് പഠനം കാര്യക്ഷമമാക്കിക്കുടെ. ഒന്നാംതരം മുതൽ പുസ്തകങ്ങൾ മൾട്ടി കളറിൽ പ്രിൻറ് ചെയ്ത് വർക്ക് ഷീറ്റുകൾ ഉൾപ്പെടുത്തി ആകർഷകമാക്കിക്കുടെ.
    എൽ പിയിൽ ഹെഡ്മാസ്റ്റർമാരെ ക്ലാസ് ചാർജിൽ നിന്ന് ഒഴിവാക്കുകയോ ദിവസ വേതനത്തിൽ ഒരാളെ നിർത്തുകയോ ചെയ്യുക. എച്ച് എം കോൺഫ്രൻസുകൾ ശനിയാഴ്ചകളിൽ മാത്രം നടത്തുക.എച്ച് എം പ്രമോഷൻ കഴിവുകൾക്കടിസ്ഥാനത്തിലാക്കുക. സഹ അധ്യാപകരെ ഓഫീസ് വർക്കുകളിൽ നിന്ന് ഒഴിവാക്കി പുർണ്ണമായും ക്ലാസുകളിൽ ചെലവഴിക്കാൻ അനുവദിക്കുക. ഓരോ ക്ലാസ് മുറിയും സ്മാർട്ട് ക്ലാസുകളാക്കുക. അധ്യാപകർക്ക് സൌജന്യ നിരക്കിൽ ഇൻറർനെറ്റ് കണക്ഷൻ അനുവദീക്കുക.
    ഒന്നുമുതൽ എട്ടുവരെ ക്ലാസ് പ്രമോഷൻ അനുവദിക്കകയും പത്താം ക്ലാസിൽ നുറ് ശതമാനം വിജയം ഉണ്ടാകുകയും ചെയ്യുബോൾ എന്തിനാണ് ഒൻപതാം ക്ലാസുകാരനെ മാത്രം തോൽപ്പിക്കുന്നത്. പഠിച്ചാലും ഇല്ലൻകിലും ജയിക്കുമെന്ന ധാരണയിൽ പഠിക്കുന്ന കുട്ടികളിൽനിന്ന് എന്ത് പഠന മികവാണ് പ്രതീക്ഷിക്കേണ്ടത്. നാലാം തരവും ഏഴാംതരവും വിജയിക്കുന്നവർക്ക് മികവുകൾ രേഖപ്പെടുത്തിയ സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തുകൂടെ.

    ReplyDelete
  27. പത്താംക്ലാസ്സില്‍ രസതന്ത്രത്തിന് 2 പീരീഡു് , ഫിസിക്സിന് 2 പീരീഡു് , കണക്കിന് 6 പീരീഡു് .
    ഹയര്‍സെക്കണ്ടറിയില്‍ സയന്‍സ് വിഷയം പഠിക്കുന്ന കുട്ടിക്ക് ഫിസിക്സിനും .കണക്കിനും പീരീഡു് ഒരുപോലെ.
    ശാസ്ത്രം അനുദിനം വളരുന്നു. എന്നാല്‍ അത് പഠിക്കേണ്ട കുട്ടിയുടെ പീരീഡു് കുറയുന്നു( ആഴ്ചയില്‍ 1മണിക്കൂറിനടുത്ത്)

    ReplyDelete
  28. ഹൈസ്കൂള്‍ വിഭാഗത്തിലെ ക്ലബ്ബുകളുടെ ആധിക്യം കുറച്ചുതന്നുകൂടേ ? പ്രവര്‍ത്തനസജ്ജമായ കുറച്ചു ക്ലൂബ്ബുകള്‍ പോരേ ? വിവരാവകാശപ്രകാരം ലഭിക്കുന്ന കത്തുകള്‍ മുഴുവന്‍ സ്കൂളിലേക്ക് റീഡയറക്ട് ചെയ്ത് ഹെഡ്മാസ്റ്റര്‍മാരുടെ BP വര്‍ധിപ്പിക്കണോ ? മതപരമായ ചടങ്ങുകള്‍ക്ക് തോന്നിയപേലെ അവധി കൊടുക്കുന്ന രീതി അവസാനിപ്പിച്ചുകൂടേ ? Term Evaluation തുടങ്ങി അവസാനിക്കുമ്പോഴേയ്ക്ക് പത്തു പ്രാവശ്യമെങ്കിലും Time Table മാറ്റുന്ന സമ്പ്രദായം നിര്‍ത്തിക്കൂടേ ?
    T K NARAYANAN

    ReplyDelete
  29. സമ്പൂര്‍ണയില്‍ ആദ്യത്തെ 100 കുട്ടികള്‍ വരെയുള്ള ഡേറ്റാ എന്‍ട്രി ക്ളര്‍ക്ക് ചെയ്യട്ടെ.
    പിന്നീടുവരുന്ന ഓരോ കുട്ടിയുടെയും ഡേറ്റാ എന്ട്രിക്ക് ഒരു നിശ്ചിത തുക നല്കി ഡേറ്റാ എന്‍ട്രി നടത്തുകയും ആ തുക ഡിപ്പാര്‍ട്ട് മെന്റില്‍ നിന്നും നല്കുകയോ,കെല്‍ട്രോണ്‍ പോലെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഡേറ്റാ എന്‍ട്രി ഏറ്റെടുത്തു നടത്തുകയോ ചെയ്യട്ടെ.
    അധ്യാപകരെ ഓഫീസ് ജോലികളില്‍ നിന്നും തീര്‍ത്തും ഒഴിവാക്കണം.
    ക്ളാസ് സമയം നഷ്ടപ്പെടുന്ന ഒരു പ്രവൃത്തിക്കും അധ്യാപകരെ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം നല്‍കുകയും HM, AEO, DEO, DD എന്നിവര്‍ അതു പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കുകയും ചെയ്യണം.
    ഡിപ്പാര്‍ട്ട്മെന്റ് നടപ്പാക്കുന്ന ഓരോ പദ്ധതിയുടെയും പാകപ്പിഴകള്‍, പുരോഗതി, ഗുണഫലങ്ങള്‍ എന്നിവ 2 മാസത്തിലൊരിക്കലെങ്കിലും ക്രോഡീകരിച്ച് വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുക.
    വെബ്സൈറ്റിലൂടെ വിവരങ്ങള്‍ ശേഖരിക്കുവാനും ക്രോഡീകരിക്കുവാനും AEO, DEO, DD ആഫീസുകളെ പ്രാപ്തരാക്കുവാന്‍ താഴെ തലങ്ങളിലും വെബ്സൈറ്റകള്‍ തുടങ്ങുക.പൊതുവിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റ് ദിനം പ്രതി അപ്ഡേറ്റ് ചെയ്യുക.

    ReplyDelete
  30. ഏറെ ക്കാലം കൂടിയാണ് മാത്സ് ബ്ലോഗിലെ ഒരു ചർച്ചയിൽ പങ്കെടുക്കുന്നത്. മുകളിൽ പ്രതിപാദിച്ചിരിക്കുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങൾ പലതും കണ്ട് ഒത്തിരി സന്തോഷം തോന്നി. ഹരി സർ പറഞ്ഞത് പോലെ ഇത്തരം ചർച്ചകളാണ് എക്കാലത്തും മാറ്റങ്ങൾക്ക് നാന്ദി കുറിച്ചിട്ടുള്ളത്. ചർച്ചയിൽ പ്രയോജനപ്രദമായ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ച ഏവർക്കും അഭിനന്ദനങ്ങൾ.

    രാജീവ്‌
    ഇംഗ്ലിഷ് ബ്ലോഗ്‌

    ReplyDelete
  31. 1. അമിതമായ ക്ലെറിക്കൽ ജോലികൾ അധ്യാപകർക്ക് ചെയ്യേണ്ടതായി വരുന്നുണ്ട്. അത് നമ്മുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
    2. വിദ്യാഭ്യാസ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും നൂതന പദ്ധതികൾ പലതും പ്രശംസനീയം തന്നെ. എങ്കിലും അതിന്റെ താഴെ തട്ടിൽ എത്തുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാം തന്നെ അധ്യാപകന്റെ ചുമതലയായി മാറുകയും അധ്യാപകന് ഒന്നിനോടും നീതി പുലർത്താനാവാത്ത വിധം അയാൾ തിരക്കിലാവുകയും ചെയ്യുന്നത് നമുക്കെല്ലാം അറിവുള്ളതാണ്. ഒടുക്കം നഷ്ടം വരുന്നത് കുട്ടിക്കാവും എന്നത് നിസ്തർക്കമാണല്ലോ?
    3. പുതിയ സമയ സംവിധാനം തികച്ചും ഒരു പരാജയം ആണെന്നു തോന്നുന്നു. ഉത്തരത്തിൽ ഉള്ളത് എടുക്കാനുള്ള ശ്രമത്തിൽ കക്ഷത്തിൽ ഉള്ളതു കൂടി നഷ്ടപ്പെട്ട അവസ്ഥ.... വലിയ കോമ്പൌണ്ട് ഉള്ള സ്കൂളുകളിൽ ഒരു ക്ലാസിൽ നിന്ന് മറ്റൊന്നിൽ എത്താൻ ഏറെ സമയം വേണ്ടി വരും. ഒട്ടു മിക്ക സ്കൂൾ കെട്ടിടങ്ങളും പല നിലകൾ ആയിട്ടാണല്ലോ പണിതിരിക്കുന്നത്. പല നിലകൾ കയറി / ഇറങ്ങി ക്ലാസ് മുറികളിൽ എത്തുമ്പോഴേയ്ക്കും സമയം ഏറെ പോയിട്ടുണ്ടാവും. ആകെ ഉള്ളത് 30 മിനിറ്റ് മാത്രവും. പ്രായം ചെന്നവരും അസുഖങ്ങൾ ഉള്ളവരുമായ അധ്യാപകർ വല്ലാതെ കഷ്ടപ്പെടുന്നത് കഴിഞ്ഞ ഒരാഴ്ച കാണുവാൻ ഇടയായി.

    രാജീവ്‌
    ഇംഗ്ലിഷ് ബ്ലോഗ്‌
    Let us make things better

    ReplyDelete
  32. I totally agree with your ideas sir

    ReplyDelete
  33. The collective suggestions is to be presented as a memorandum to education Department heads , Minister,Or Such people have to see the discussion ....and wants to do something.... But How..?

    ReplyDelete
  34. പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും മുന്പ് അവയുടെ സിലബസ് എങ്കിലും പ്രസിദ്ദീകരിക്കുന്ന രീതിയും ആരംഭിക്കണം.എന്നാല്‍ ചില വിഷയങ്ങളെങ്കിലും പാഠപുസ്തകങ്ങളില്ലാതെ അധ്യയനത്തിന്‍റെ തുടക്കത്തില്‍ പഠിപ്പിക്കാന്‍ സാധിക്കും.ഉദാ.ഗണിതം,ശാസ്ത്രം,ചരിത്രം തുടങ്ങിയവ

    ReplyDelete
  35. To increase the standard of SSLC exam fix minimum % mark for TE. It is 25% for 10th equivalency. As the first step fix minimum of 20% in TE to pass from next SSLC exam onwards.

    ReplyDelete
  36. To increase the standard of SSLC exam fix minimum % mark for TE. It is 25% for 10th equivalency. As the first step fix minimum of 20% in TE to pass from next SSLC exam onwards.

    ReplyDelete
  37. This comment has been removed by the author.

    ReplyDelete
  38. രണ്ട് 30 മിനിറ്റ് പീരിയഡുകള്‍ ഒന്നിപ്പിച്ച് 60 മിനിറ്റിന്റെ ഒറ്റ പീരിയഡ് ആക്കിയാല്‍ രാജീവ് സാര്‍ ഉന്നയിച്ച പ്രശ്നം പരിഹരിക്കാമെന്നു തോന്നുന്നു. കൂടാതെ രണ്ട് 35 മിനിറ്റ് പീരിയഡുകള്‍ കൂടി ക്ലബ്ബ് ചെയ്ത് ഒരു വിഷയത്തിനു നല്കി, നാലു വിഷയങ്ങളില്‍ കൂടുതല്‍ ഒരു ദിവസം വരാത്ത രീതിയില്‍ ടൈം ടേബിള്‍ ക്രമീകരിച്ചാല്‍ കുട്ടികളുടെ പുസ്തകച്ചുമട് കുറയ്ക്കുകയും ചെയ്യാം. അധ്യാപകന്‍ മാറുന്നതിനു പകരം കുട്ടികള്‍ ക്ലാസ് മുറി മാറുന്നത് ചലനവൈകല്യം ഉള്ള അധ്യാപകര്‍ക്കും സീനിയര്‍ അധ്യാപകര്‍ക്കും ഉപകാരപ്രദമാണ്. സ്മാര്‍ട്ട് റൂമുകള്‍ ഫലപ്രദമായി ഉപയോഗിക്കുവാനും ക്ലാസ് മുറി മാറ്റം കൂടിയേ കഴിയു. ക്ലാസ്സുകള്‍ ക്ലബ്ബ് ചെയ്ത് എടുക്കുന്ന അധ്യാപകരുണ്ട്. അത് അനുവദനീയമാണോ? ഒരു ക്ലാസിലെ തന്നെ ഐ.ടി. തിയറി ഒരു അധ്യാപികയ്ക്കും പ്രാക്ടിക്കല്‍ മറ്റൊരു അധ്യാപികയ്ക്കും നല്‍കുന്ന പ്രവണത നിര്‍ത്തിയേ തീരൂ. ഐ.ടി പ്രാക്ടിക്കല്‍ ക്ളാസ്സുകളിലേക്കു വേണ്ട തയ്യാറെടുപ്പുകളാണ് ഐ.ടി. തിയറി ക്ളാസ്സുകളില്‍ നടക്കേണ്ടത്. അധ്യാപകന്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് അടുത്ത പ്രാക്ടിക്കല്‍ ക്ളാസ്സില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും അതനുസരിച്ച് കുട്ടികള്‍ വര്‍ക്കുഷീറ്റ് തയ്യാറാക്കുകയും ചെയ്താല്‍ രണ്ടു പീരിയഡ് ഫലപ്രദമായി കുട്ടികള്‍ക്ക് ലാബ് ഉപയോഗിക്കുവാന്‍ കഴിയും. ഹൈസ്ക്കുള്‍ വിഭാഗത്തില്‍ 20 ഡിവിഷനുകളില്‍ ഏറെ ഉണ്ടെങ്കില്‍ രണ്ടു ഐ.ടി.ലാബ് കൂടിയേ കഴിയൂ. ( 20 X2= 40 പീരിയഡുകള്‍ ) അപ്പോഴും ചില ക്ലാസ്സുകാര്‍ക്ക് 80 മിനിറ്റും ചിലര്‍ക്ക് 60 മിനിറ്റും എന്ന വിവേചനം ഒഴിവാക്കുവാന്‍ കഴിയില്ല. മാതൃഭാഷയ്ക്കു് സമയം കുറയ്ക്കുരുതെന്ന നിര്‍ദ്ദേശം പാലിയ്ക്കുവാനും കഴിയില്ല. ഐ.ടി. വിഷയത്തിന് പ്രത്യേകം അധ്യാപകര്‍ ആവശ്യമില്ല. ഐ.ടി. അധിഷ്ടിതമായ പഠനം സാധ്യമാക്കുന്നതിന് അധ്യാപകര്‍ ഐ.ടി.യില്‍ പ്രാവീണ്യം നേടിയേ മതിയാകൂ. രണ്ടു വര്‍ഷത്തെ പുതിയ B.Ed കോഴ്സില്‍ ഐ.ടി. പഠനവും സിലബസ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ. പുതുതായി ഉള്ള അധ്യാപകനിയമനത്തിന് ഐ.ടി.യില്‍ മതിയായ യോഗ്യത കൂടി ഉണ്ടായിരിക്കണമെന്ന് നിഷ്ക്കര്‍ഷിക്കാവുന്നതാണ്. നിലവിലുള്ള അധ്യാപകര്‍ ഐ.ടിയില്‍ മതിയായ യോഗ്യത നേടുന്നതിനെ പ്രോത്സാഹിപ്പിക്കുവാന്‍ ഗവ. അംഗീകൃത P.G.D.C.A, M.C.A, M.Sc. Computer Science എന്നിവ നേടുന്നവര്‍ക്ക് അധിക ഇന്‍ക്രിമന്റ് അനുവദിക്കേണ്ടതാണ്.

    ReplyDelete
  39. പുതിയ ടൈം ടേബിള്‍ തികച്ചും അശാസ്ത്രീയം.20 ഡിവിഷനുകള്‍ ഉള്ള ഒരു സ്കൂളില്‍ ആഴ്ച്ചയില്‍ 60 PET or Art പിരീഡുകള്‍.ഒരു PET or Art അദ്ധ്യാപകന്‍!അദ്ധ്യാപകര്‍ക്ക് ഒരുപാട് clerical ജോലികള്‍ (sampoorna,scholarships,UID,വൃക്ഷതൈ,പച്ചക്കറി വിത്തുകള്‍.ആട്,കോഴി,സൈക്കിള്‍,യൂണിഫോം etc)ചെയ്യേണ്ടതായി വരുന്നു.ഇത് തിര്‍ച്ചയായും അവരുടെ അദ്ധ്യാപനത്തെ ബാധിക്കുന്നു.ഒരുപാട് പ്രവര്‍ത്തനങ്ങളെ കൊണ്ടും,ഡാറ്റകളുടെ ശേഖരണം കൊണ്ടം വീര്‍പ്പുമുട്ടികൊണ്ടിരിക്കയാണ് വിദ്യാലയങ്ങള്‍.പൊട്ടി തെറിക്കുന്നതിന് മുന്‍പ് എന്തെങ്കിലും ചെയ്തേ മതിയാവൂ.പുതിയ DPI ഇന്‍ ചാര്‍ജ്ജിന് അതിന് കഴിയും എന്ന് പ്രത്യാശിക്കാം.

    ReplyDelete
  40. സമ്പൂര്‍ണ , ആധാര്‍ , സ്കോളര്‍ഷിപ്‌ ഡാറ്റാ എന്‍ട്രി , വൃക്ഷ തൈ , പാല്‍ ,മുട്ട ,അരി ഇത്യാദികളുടെ പര്‍ച്ചേസ് ,കയറ്റിറക്ക് (ചുമട് )അവയുടെ വിതരണം ,യൂണിഫോം മുറിക്കല്‍ ,കലാ കായിക പ്രവൃത്തി പരിചയ ശാസ്ത്ര ഗണിത മേളകള്‍ക്കായുള്ള ഒരുക്കങ്ങള്‍ ,.... ലിസ്റ്റ് ഇനിയും ഉണ്ടാകും ... ഇവയൊന്നും ചെയ്യാന്‍ മടിയുണ്ടായിട്ടല്ല ..പക്ഷെ ഇതിനൊക്കെയായി ചെലവഴിക്കുന്ന സമയം കുട്ടികള്‍ക്ക് നഷ്ടമായി മാറുകയാണ് . .. എല്ലാം കഴിഞ്ഞ് ക്ലാസ്സിലേക്ക് പോയാലോ ? പഠിപ്പിക്കാന്‍ പുസ്തകവുമില്ല .

    ReplyDelete
  41. നല്ല നിര്‍ദേശങ്ങള്‍ നിരവധി മുകളിലുണ്ട്.
    സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ നിലവാരമുയര്‍ത്തുന്നതിനു ഏറ്റവും സഹായകരമായ തീരുമാനം ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിച്ച് ക്ലാസ് റൂമുകളില്‍ അധ്യാപകസാന്നിധ്യം ഉറപ്പു വരുത്തുകയെന്നതായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ നിയമനത്തിനു അനുമതി ലഭിക്കുന്നില്ല. അധ്യാപികമാരുടെ പ്രസവലീവടക്കമുളള അവധികള്‍ മൂലം വിദ്യാര്‍ഥികള്‍ പ്രയാസപ്പെടുന്നു.മൂന്നു അധ്യാപകരെ 2 വര്‍ഷങ്ങളായി പി ടി എ ശമ്പളം നല്‍കി നിയമിക്കുന്ന ഒരു വിദ്യാലയത്തിന്റെ, ഇതുപോലുളള നിരവധി വിദ്യാലയങ്ങളുടെ പ്രയാസങ്ങള്‍ കണക്കിലെടുത്തു തീരുമാനമെടുക്കണമെന്നു അഭ്യര്‍ഥിക്കുന്നു.

    ReplyDelete
  42. എല്‍. പി. സ്കൂളില്‍ പ്രധാന അധ്യാപികയുടെ ചുമതലകള്‍ വിപുലമാണ് . ഓഫീസ് ജോലികള്‍ക്കൊപ്പം ഒരു ക്ലാസ്സിന്റെ പൂര്‍ണചുമതലയുമുണ്ട്. മിക്കവാറും സ്കൂളുകളില്‍ പി.ടി.സി.എം. ഇല്ല. നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പുതിയതായി ഒരു പാര്‍ട് ടൈം അധ്യാപക തസ്തിക അല്ലെങ്കില്‍ ഒരു ക്ലാര്‍ക്ക് പോസ്റ്റ് അനുവദിക്കേണ്ടത് അനിവാര്യമാണ്.

    ReplyDelete
  43. പാര്‍ട്ട് ടൈം അധ്യാപക തസ്തികയാണ് അഭികാമ്യം.ശമ്പളബില്ലും മറ്റ് ആഫീസ് കാര്യങ്ങളും AEO Office ന് വിട്ടുകൊടുക്കാം.Spark ല്‍ ഓരോ LP സ്കൂളും Aquittance Group ല്‍ ചേര്‍ത്താല്‍ മതി.ശമ്പളം ATM വഴികൂടിയാക്കിമാറ്റിയാല്‍ HM ന്റെ പകുതി പണി കുറയും.

    ReplyDelete
  44. ഈ ചര്‍ച്ചയില്‍ വന്ന അഭിപ്രായങ്ങളെല്ലാം വായിച്ചുവെന്ന് പൊതുവിദ്യാഭ്യാസഡയറക്ടര്‍ (ഇന്‍ ചാര്‍ജ്ജ്) ആയ ജോണ്‍സ് വി ജോണ്‍ നേരില്‍ വിളിച്ചു പറയുകയുണ്ടായി. ഏതാണ്ട് ഇരുപത്തഞ്ചു മിനിറ്റോളമാണ് അദ്ദേഹം നമ്മുടെ ബ്ലോഗില്‍ വന്നിട്ടുള്ള അഭിപ്രായങ്ങളെപ്പറ്റിയും മറ്റും സംസാരിച്ചത്. സര്‍ക്കാരിന്റെ പോളിസിയില്‍ വരുന്ന കാര്യങ്ങളല്ലാതെ വിദ്യാഭ്യാസവകുപ്പിന് ചെയ്തു തരാനാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉടനടി പരിഹാരം കണ്ടെത്തിത്തരാനാകും എന്നു തന്നെയാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ പ്രിയപ്പെട്ട മാത് സ് ബ്ലോഗ് കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കുമല്ലോ... ഈ അവസരം വേണ്ട വിധം വിനിയോഗിക്കുമല്ലോ..

    ReplyDelete
  45. This comment has been removed by the author.

    ReplyDelete
  46. If the school has only four or less divisions in high school the HSA English post becomes abolished.Unfortunately we have many such schools especially government schools without English teachers. Then how can the system assure quality education in English? In such schools English is taught by Graduate teachers in other subjects.

    ReplyDelete
  47. ഗവർന്മെന്റ് സ്കൂൾ എയിഡഡ് സ്കൂൾ എന്നിങ്ങനെയുള്ള വേർതിരിവ് ഒഴിവാക്കണം ..രണ്ടു തരം വിദ്യാലയങ്ങളിലും പഠിക്കുന്നത് നമ്മുടെ കുട്ടികൾ ആണെന്നുള്ള രീതയിൽ എല്ലാ ആനുകൂല്യങ്ങളും എയിഡഡ് സ്കൂളുകൾക്കും ലഭ്യമാക്കണം .പലപ്പോഴും സർക്കാർ സ്കൂളുകൾ പുതിയ അധ്യന വർഷം വർണ്ണാഭമായി കിടക്കുമ്പോ എയിഡഡ് സ്കൂളുകൾ പരിതാപകരമായ അവസ്ഥയിലായിരിക്കും .പലപോഴും മതിയായ ഗ്രാന്റുകൾ എയിഡഡ് സ്കൂളുകൾക്ക് ലഭിക്കാത്തതിനാൽ മാനേജർമാർ മതിയായ തുക ചിലവാക്കി സ്കൂളുകളിൽ മൈന്റ്റ്നൻസ് ചെയ്യുനില്ല .ഈ അവസ്ഥ ഒഴിവാക്കി എല്ലാ അനുകൂലയ്ങ്ങളും എയിഡഡ് സ്കൂളുകൾക്ക് ലഭ്യമാക്കണം .

    ReplyDelete
  48. English is a language not a subject so it should be given equal importance like other languages.Those teachers who are having more than 10 years experience should not be thrown out.It's not justice.

    ReplyDelete
  49. റെനി ജോസഫ് ടീച്ചർ പറഞ്ഞ ആശയത്തോട് തികച്ചും യോജിക്കുന്നു. പലരും അതിന്റെ ഗൌരവത്തെപ്പറ്റി ചിന്തിക്കുന്നില്ല എന്ന് തോന്നുന്നു.

    ഏറ്റവും പ്രധാനപ്പെട്ട ഭാഷകളിൽ ഒന്നാണ് ഇംഗ്ലിഷ് എന്നത് നാം എല്ലാവരും യോജിക്കുന്ന കാര്യമാണല്ലോ.
    പക്ഷേ അഞ്ചോ അഞ്ചിൽ കൂടുതലോ ഡിവിഷനുകൾ ഉള്ള സ്കൂളുകളിൽ മാത്രമേ നിലവിലെ നിയമങ്ങൾ പ്രകാരം ഇംഗ്ലിഷ് തസ്തിക അനുവദിക്കുകയുള്ളൂ. 5,9,14,17,21 എന്നിങ്ങനെ പോകുന്നു ഇംഗ്ലിഷ് തസ്തികകൾ അനുവദിക്കുന്ന ക്രമം.

    നമ്മുടെ സ്കൂളുകളിൽ ഇതു വിഷയം പഠിപ്പിക്കുവാനും അതാത് വിഷയത്തിൽ ബിരുദവും ബി.എഡും നേടിയവർ വേണമെന്ന് നിഷ്കർഷ ഉണ്ടെങ്കിലും ഇംഗ്ലിഷ് എന്ന ഭാഷ മാത്രം സോഷ്യൽ സയൻസ് , സയൻസ്, മാത്സ് അദ്ധ്യാപകർ പഠിപ്പിക്കെണ്ടതായി വരുന്നു. കഴിഞ്ഞ 11 വർഷങ്ങളിലെ ക്ലസ്റ്റർ അനുഭവങ്ങളിൽ അനിതര സാധാരണമായ ഇംഗ്ലിഷ് ഭാഷാ നൈപുണ്യം പ്രദർശിപ്പിച്ച അനേകം ഇതര വിഷയ അദ്ധ്യാപകരെ കണ്ടുമുട്ടിയിട്ടുണ്ട്. പക്ഷെ അവർ ഒരു ന്യൂന പക്ഷം മാത്രമായിരുന്നു. ബഹുഭൂരിപക്ഷം പേരും മനസ്സില്ലാമനസ്സോടെ ഇംഗ്ലിഷ് പഠിപ്പിക്കുവാൻ നിർബന്ധിതരായ നിസ്സഹായർ ആയിരുന്നു. തങ്ങളുടെ വിഷയം പഠിപ്പിക്കുന്നതോടൊപ്പം ഇംഗ്ലിഷ് കൂടി കൈ കാര്യം ചെയ്യേണ്ടി വരുന്നതിന്റെ അമർഷം അവരുടെ വാക്കുകളിൽ വ്യക്തമായിരുന്നു.
    ഇപ്പോൾ പറഞ്ഞത് അധ്യാപകന്റെ പക്ഷം. നമുക്കിനി കുട്ടിയുടെ പക്ഷം ചിന്തിച്ചു നോക്കാം. ഒരു വീട്ടിലെ രണ്ടു കുട്ടികളിൽ ഒരാൾ അഞ്ചോ അഞ്ചിൽ കൂടുതലോ ഡിവിഷൻ ഉള്ള സ്കൂളിലും സാന്ദർഭിക വശാൽ മറ്റേ കുട്ടി അഞ്ചിൽ താഴെ ഡിവിഷൻ ഉള്ള സ്കൂളിലും ആണ് പഠിക്കുന്നത് എന്നിരിക്കട്ടെ.. നാം ഏറെ കൊട്ടി ഘോഷിക്കുന്ന ബാലാവകാശം ധ്വംസിക്കപ്പെടുകയല്ലേ ഇവിടെ ?

    ReplyDelete
  50. sir now physical science teachers are getting only one hour in a week for physics or chemistry. Make proper adjustments in this topic how we will do this subject within this period? sometimes we miss this hour also

    ReplyDelete
  51. സ്ററ്ഫ് ഫികേ്സഷൻ മാനദണ്ഡം മെയ് മാസത്തിൽ തന്നെ തീരുമാനിക്കണം Time table ഉണ്ടാക്കാനും അദ്ധ്യാപകവിനൃാസത്തിനും അത് സഹായിക്കും. teacher pupil ratio വലിയ ആശങ്ക ആണ്.

    ReplyDelete
  52. sir malayalam 1,2, hindi,physics.chemistry. IT, biology all these subjects are having 50 marks for SSLC examination among these all subjects are getting more than 2 periods except physics and chemistry Is it right sir? make some changes in the new time table.

    ReplyDelete
  53. എട്ടാം തരം വരെ 1:35 എന്ന അനുപാതം കേന്ദ്രനിയമപ്രകാരം ഒരു കുട്ടി ആവശൃപ്പെട്ടാൽ നിഷേധിക്കാൻ കഴിയില്ല. എന്നിട്ടും ഒൗദാര്യം കണിക്കുന്നു തരംതാണ രാഷ്ടീയ കളിക്കുവേണ്ടി ഉത്തരവ് താമസിപ്പിക്കുന്നു. ഒാൻപതും പത്തും അനുപാതം കുറച്ചാൽ ഔദാര്യമാണ്. പക്ഷെ എന്നത് സംഭവിക്കും?. Jose George

    ReplyDelete
  54. We are the problem and we are the solution. We the teachers have to become good students. Only a good student can become a good Teacher.

    ReplyDelete
  55. നമ്മുടെ രാജ്യത്തിന്‍റെ മുഖ്യ വരുമാന സ്രോതസ്സ് ആയ ഐ.റ്റി.യെ, ഒരു പ്രധാന വിഷയമായി പരിഗണിച്ച് ,ഐ.റ്റി.ആഴത്തിലും, വ്യക്തമായും പഠിപ്പിക്കുന്നതിനായി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ അധ്യാപകരായി നിയോഗിക്കുക.
    മറ്റെല്ലാ വിഷയങ്ങളും പഠിപ്പിക്കുനതിനായി , ആ വിഷയത്തില്‍ ആഴത്തില്‍ പഠനം നടത്തിയിട്ടുള്ള അധ്യാപകരെ നിയോഗിച്ചിട്ടുള്ളതുപോലെ ,ഐ.റ്റി.പഠിപ്പിക്കുന്നതിനും, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ മാത്രം നിയോഗിക്കുക.

    ഇങ്ങനെ നിയോഗിക്കന്നത് മൂലം വകുപ്പിനു ആവശ്യമായ സോഫ്റ്റ്‌വെയര്‍ ,ചെലവില്ലാതെ നിര്‍മ്മിക്കാന്‍ സാധിക്കും.പുറം ഏജന്‍സികളെ ഒഴിവാക്കുക വഴി ,വിശ്വാസനീയമായ സോഫ്റ്റ്‌വെയര്‍ ,പണം ലാഭിച്ചുകൊണ്ടു നിര്‍മിക്കാന്‍ സാധിക്കും.

    ReplyDelete
  56. നമ്മുടെ ഒരു അടിസ്ഥാന വിഷയമാണ് പഠന നിലവാരവും, അധ്യാപന നിലവാരവും. ഓരോക്ലാസ്സിലും 40 മുതല്‍ 60 വരെയാണ് ഇപ്പോള്‍ മിക്ക ഹൈസ്കൂളിലെയും ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണം, ഇത് കുട്ടികളുടെ പഠന നിലവാരവും അധ്യാപനത്തിന്റെ നിലവാരവും കുറയ്ക്കും, അധ്യാപകരുടെ ജോലി വര്‍ദ്ധിപ്പിക്കും. ഓരോ കട്ടിക്കും വ്യക്തിപരമായ ശ്രദ്ധ ലഭിച്ചാല്‍ ഓരോകുട്ടിയും എല്ലാ തരത്തിലും മെച്ചപ്പെടു. ഏത് പഠന പ്രവര്‍ത്തനങ്ങളും ഫലപ്രദമാകും തുല്ല്യ ശ്രദ്ധയും പരിഗണനയും ഓരോ കുട്ടിയുടെയും അവകാശമാണല്ലോ. ഓരോ ക്ലാസ്സിലെയും കുട്ടികളുടെ എണ്ണം 20-25 ല്‍ കര്‍ശനമായി നിയന്ത്രിച്ചാല്‍ ഒട്ടുമിക്ക പ്രശനങ്ങളും പരിഹരിക്കപ്പെടും എന്നതാണ് എന്റെ അഭിപ്രായം.

    ReplyDelete
  57. Give job protection to Government school teachers too.

    ReplyDelete
  58. ആദൃം ആവശൃത്തിന് അധൃാപകരെ നിയമിക്കുക.
    2011-12 ന് ശേഷം മികച്ച പ്രവർത്തനങ്ങളിലൂടെ സ്കൂളിൻറെ നിലവാരം ഉയർത്തി കുട്ടികളുടെ എണ്ണം വർദ്ധിച്ചത് അധികാരികൾ കാണട്ടെ..
    ഞങ്ങളുടെ സ്കൂളിൽ മൂന്ന് ഡിവിഷനുകളിൽ അധൃാപകർ ഇല്ല.

    ReplyDelete
  59. ഹെഡ് മാസ്റ്റര്‍ നിയമനത്തിനു കെ ഇ ആര്‍ പാസ്സാകേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു കണ്ടു.പ്രൊമോഷനു മാത്രമല്ല പ്രബേഷനു തന്നെ ഇതു നിര്‍ബന്ധമാക്കേണ്ടതാണ്.നിയമം,ഐ.ടി. വിഷയപരിജ്ഞാനം.എന്നിവയില്ലാത്ത നാം എങ്ങനെ കുട്ടികളെ നയിക്കും .പുതിയ സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അതിനു വേണ്ട യോഗ്യതയുംഉണ്ടാകണം

    ReplyDelete
  60. ഹെഡ് മാസ്റ്റര്‍ നിയമനത്തിനു കെ ഇ ആര്‍ പാസ്സാകേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു കണ്ടു.പ്രൊമോഷനു മാത്രമല്ല പ്രബേഷനു തന്നെ ഇതു നിര്‍ബന്ധമാക്കേണ്ടതാണ്.നിയമം,ഐ.ടി. വിഷയപരിജ്ഞാനം.എന്നിവയില്ലാത്ത നാം എങ്ങനെ കുട്ടികളെ നയിക്കും .പുതിയ സമ്പ്രദായങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അതിനു വേണ്ട യോഗ്യതയുംഉണ്ടാകണം

    ReplyDelete
  61. സര്‍,
    ഡി.പി.ഐ സാര്‍ മാത്‌സ് ബ്ലോഗ് ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞത് സന്തോഷകരമാണ്. പക്ഷേ വിദ്യാഭ്യാസ വകുപ്പിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ പോലും ചെയ്തു തരാന്‍ താമസിക്കുന്നതു കാണുമ്പോഴാണ് വിഷമം. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇപ്പോഴുള്ള 1085 കുട്ടികള്‍ക്ക് ആനുപാതികമായി അനുവദിക്കപ്പെടേണ്ട 10 ഡിവിഷനുകളും 15 അധ്യാപകതസ്തികകളും കഴിഞ്ഞ 2 വര്‍ഷമായിട്ടും അനുവദിക്കാത്തതുകൊണ്ട് അധ്യാപകര്‍ക്കുണ്ടാകുന്ന വിഷമങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല.അധ്യാപകരുടേയും രക്ഷിതാക്കളുടേയും ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനമൊന്നുകൊണ്ടുമാത്രം മികവിലേക്കുയര്‍ന്ന ഞങ്ങളുടെ മനസ്സു മടുപ്പിക്കാതെ,(നടപടിയെടുക്കുന്നതിന് 2 വര്‍ഷം താമസിച്ചുവെങ്കിലും) എത്രയും പെട്ടെന്ന് ഡിവിഷനുകളും ആവശ്യമായ അധ്യാപകരേയും അനുവദിച്ചുതരുവാന്‍ ദയവുണ്ടാകണേ.ഈ സംസ്ഥാനത്ത് ഡിവിഷന്‍ പോയി അധ്യാപക ബാങ്കിലേക്ക് പോയവരും, 1:35 തികയാതെ ഡിവിഷന്‍ പോയവരും മതിയായ വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ കഴിയാതെ സര്‍ക്കാരില്‍ നിന്നും ശമ്പളം വാങ്ങുന്നവരുമായ എത്രയോ അധ്യാപകരുണ്ട്. അവരെ ഒന്ന് REDEPLOY ചെയ്തെങ്കിലും സ്കൂളിലേക്കയക്കാന്‍ ദയവുണ്ടാകണം. ഒരു കുട്ടി കുറഞ്ഞാല്‍ ഡിവിഷന്‍ എടുത്തുകളയാന്‍ 24 മണിക്കൂര്‍ പോലും എടുക്കാറില്ല.മറിച്ച് 455 കുട്ടികള്‍ കൂടിയിട്ടും നടപടിയെടുക്കാന്‍ എന്താണ് താമസമെന്ന് മനസ്സിലാവുന്നില്ല. മറ്റു വകുപ്പുകള്‍ ചെയ്യാറുള്ളതു പോലെ ഇനി വിഷയം പഠിക്കുന്നതിന് മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ അതൊന്ന് വേഗത്തിലാക്കി ഈ മാസം തന്നെ ഒരു തീരുമാനം ഉണ്ടാകണമേയെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.സ്കൂള്‍ തുറന്നു. 8 ലെ പാഠപുസ്തകങ്ങളൊന്നും കിട്ടിയിട്ടില്ല, അധ്യാപകരുമില്ല, ഇരിക്കാന്‍ ഡിവിഷനുകളുമില്ല, ഇനി പരീക്ഷയില്‍ ഒന്നുമെഴുതാതിരുന്നാലും മതിയോ,ബാലാവകാശകമ്മീഷനും CWCയും 6 മാസങ്ങള്‍ക്കുമുമ്പ് തന്നെ അനുകൂലമായ ഉത്തരവു് നല്കിയിട്ടും ഒന്നും നടന്നിട്ടില്ല.ഇനി RTE പ്രകാരം നടപടിയെടുക്കാന്‍ കുട്ടികള്‍ പണം പിരിച്ച് ബഹു.ഹൈക്കോടതിയെ സമീപിക്കണമോ....നിര്‍ബന്ധിതരാക്കല്ലേ.... പ്ലീസ്....

    ReplyDelete
  62. Staff fixation must be done on the basis of the strength in parallel divisions separately. Most of the schools are suffering from over strength in English medium. Strength in English medium is 60 while that is only 15 in Malayalam division. This is quite injustice.
    So, new order must be produced urgently.

    ReplyDelete
  63. Dear Prakasam,
    If a student represented by his mother approaches the Hon. High Court of Kerala your division will be sanctioned. Orders from the Child Welfare Commission and other agencies are ample proof for getting urgent order.
    Mother can attain free legal aid from High Court legal authority

    ReplyDelete
  64. അധ്യാപകരുടെ ജോലിയാണോ സോഫ്റ്റ്വെയര്‍ നിര്‍മാണം?B.Tech, M.Tech Computer science,B.Tech, M.Tech IT, യോഗ്യതയുള്ള എന്‍ജിനീയറിംഗ് കോളജ് അധ്യാപകര്‍, M.C.A, M.Sc Computer Science യോഗ്യതയുള്ള ഹയര്‍സെക്കന്ററി അധ്യാപകര്‍ എന്നിവര്‍ ഉണ്ടാക്കിയ ഫലപ്രദമായ എത്ര സോഫ്റ്റുവെയറുകള്‍ ഇപ്പോള്‍ ഉപയോഗത്തിലുണ്ടെന്ന വിവരം ശ്രീ.സുനില്‍ പോളിനു നല്‍കുവാന്‍ കഴിയുമെന്നു തോന്നുന്നു.
    K.S.E.B യില്‍ ഉള്ള സിവില്‍ എന്‍ജിനീയര്‍മാരാണോ അവരുടെ എല്ലാ പ്രോജക്ടുകളും ഡിസൈന്‍ ചെയ്യുന്നത്.നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ എന്ന സ്ഥാപനത്തിലെ സ്ഥിരം ഉദ്യോഗസ്ഥരെ മാത്രം ഉപയോഗിച്ചാണോ അവിടെ സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുന്നത്?Out sourcing, consolidated pay മാത്രം നല്‍കപ്പെടുന്ന താല്ക്കാലിക ജീവനക്കാര്‍, ഇങ്ങനെ പല മാര്‍ഗ്ഗങ്ങളിലൂടെയാണ് പല സോഫ്റ്റ്വെയരും തയ്യാറാക്കപ്പെടുന്നത്. ഇന്റര്‍നെറ്റിലെ open source codeകളും പ്രയോജനപ്പെടുന്നുണ്ട്. ഡിസൈന്‍, കോഡിംഗ്, ഡേറ്റാബേസ്, ടെസ്റ്റിംഗ്, മെമ്മറി മാനേജ്മെന്റ്, പ്രോസസ്സര്‍ മാനേജ്മെന്റ് ഇങ്ങനെ പല വിഭാഗങ്ങളിലായി പ്രാഗത്ഭ്യവും പരിചയസമ്പത്തും ആര്‍ജിച്ചവരാല്‍ ആണ് നല്ല സോഫ്റ്റ്വെയറുകള്‍ രൂപപ്പെടുക. ഒരേ രൂപത്തിലുള്ള കുറെ മാതൃകാ പ്രോഗ്രാമുകള്‍ കാണാതെ പഠിച്ച് പ്രായോഗികപരീക്ഷകളില്‍ കടന്നുകൂടുന്നവരും പ്രോഗ്രാമറാകാനാല്ല മറിച്ച് അധ്യാപകനാകാനാണ് ശ്രമിക്കക. നല്ല സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്കു ലഭിക്കുന്ന പ്രതിഫലത്തിന്റെ നൂറിലൊരുഭാഗം പോലും അധ്യാപകനായാല്‍ ലഭിക്കില്ല. പ്രമുഖ സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളായ മൈക്രോസോഫ്റ്റ് അതിന്റെ ഭാരതവംശജനായ,47കാരനായ സി.ഇ.ഒ ശ്രീ.സത്യ നഡെല്ലക്ക് (ഹൈദരബാദ് സ്വദേശി)നല്‍കുന്നത് വര്‍ഷം 8 കോടി നാല്പതു ലക്ഷം ഡോളറിന്റെ($84 million = 84x10x64.10= 538.44 കോടി ഇന്‍ഡ്യന്‍ രൂപ) പാക്കേജാണെന്ന വാര്‍ത്ത ഈയിടെയാണല്ലോ പുറത്തുവന്നത്. ഇതു ശരിയെങ്കില്‍ അത് കേരളത്തിലെ പതിനോരായിരം (11217) അധ്യാപകര്‍ക്ക് മാസം 40000രൂപ (നാല്പതിനായിരം)വീതം ഒരുവര്‍ഷം ശമ്പളം നല്കുവാന്‍ മതിയായ തുകയാണ്. കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ B.Tech, M.Tech, Ph.D, MBA എന്നീ യോഗ്യതയുള്ള അധ്യാപകര്‍ക്കു പോലും ഒരു വര്‍ഷം ശമ്പളം 12 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ലഭിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

    ReplyDelete
  65. Please approve the regular vacancies of aided schools.teachers are in deep misery.This has remained an unattended problem since long.

    ReplyDelete
  66. BRC കളില്‍ നിയമനം കിട്ടിയ Protected Teachers തിരിച്ചു പോരുവാന്‍ വിസമ്മതിക്കുന്നതിനാല്‍ ചില Aided school കളില്‍ അധ്യാപക ക്ഷാമം നേരിടുന്നതായി കാണുന്നു. BRC കളില്‍ ചില ആനുകൂല്യങ്ങള്‍ കൂടുതലുള്ളതാണ് കാരണം. Aided High School കളിലാണ് ഈ പ്രശ്നം കണ്ടുവരുന്നത്. ആയതിനാല്‍ “ High School (Aided) ല്‍ നിന്നും protection ല്‍ BRC കളില്‍ നിയമിതരായ H S A മാര്‍ 2015 june 30 ന് മുമ്പ് Parent School-ല്‍ Join ചെയ്ത ശേഷം DEO യുടെ അനുമതിയോടുകൂടി അതാതു BRC കളില്‍ join ചെയ്യേണ്ടതാണ് " എന്നൊരു ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അപേക്ഷിക്കുന്നു.

    ReplyDelete
  67. My school is situated in the hilly area of Pathanamthitta dist. tribal students are also studying in this school .Yet no text book of Mathematics is got.Govt policy is that online facility is arranged for the use of textbook. Think how many students of ths area have this facility to use text book? So there is an urgent need to make arrangements for the availability of text book. training for teachers are given during the vacation. But what you do is to provide at least one copy of text book to each school before training so that the teachers will become an idea of the changes made in the approach.

    ReplyDelete
  68. sir now SSLC valuation is compulsory for all especially for physical science teachers But the valuation camps are too far From our school it was 150 km and above It was so cruel especially for the ladies How can we stay there ?No basic facilities there. We have our own children and aged parents at home Many many problems How much concentration we will get for that job. specially for Kasargod dist. we have centres at kozhikode and kannur district How can we can manage this sir ? From 4am to 10 pm continuous work Horrible days

    so please.............. dont make it as compulsory if, GIVE CENTRES IN OUR OWN DISTRICT AS HIGHER SECONDARY ohterwise it will be very difficult sir............

    ReplyDelete
  69. സര്‍,
    12 വര്‍ഷം സര്‍വീസ് ഉള്ള H.S.A ക്ക് HEADMASTER ആയി നിയമനം ലഭിക്കും.പക്ഷെ ഹെഡ്മാസ്റ്റര്‍ സ്കെയില്‍ ലഭിക്കില്ല.ഹെഡ്മാസ്റ്റര്‍ ചെയ്യേണ്ട എല്ലാ ജോലികളും ചെയ്യുന്ന, ഹെഡ്മാസ്റ്റര്‍ ആയി നിയമനം ലഭിച്ച, ഒരു അധ്യാപകനു് തത്തുല്യമായ ശമ്പളസ്കെയില്‍ നല്കാത്തത് അനീതിയല്ലേ.അവരുടെ പ്രൈമറി സര്‍വ്വീസ് കൂടി ഹെഡ്മാസ്റ്റര്‍ നിയമനത്തിനുള്ള യോഗ്യകാലമായി പരിഗണിക്കണം.

    ReplyDelete
  70. പത്തു വര്‍ഷത്തെ സര്‍വീസിനിടക്ക് പുസ്തകമില്ലാതെ ക്ലാസേടുക്കെണ്ടിവന്നത് ഈ വര്‍ഷം മാത്രം .പുസ്തക പ്രശ്നം വെറും രാഷ്ട്രീയ പ്രശ്നമാക്കാതെ കുട്ടികളുടെ ഭാവി ഓര്‍ത്ത് പെട്ടെന്ന്‍ പരിഹാരം കാണുക.

    ReplyDelete
  71. കല, കായികം, പ്രവൃത്തിപരിചയം എന്നിവ ജന്മസിദ്ധവും പ്രോത്സാഹനത്താല്‍ ആര്‍ജ്ജിതവുമായ ശേഷിയാണെന്ന് ഇതേ വരെ നമ്മുടെ വകുപ്പിന് മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ എല്ലാ സ്ക്കൂളിലും ഈ മൂന്ന് മേഖലയിലും കഴിവു തെളിയിച്ച നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരെ നിയമിക്കുമായിരുന്നല്ലോ. പുതിയ ടൈംടേബിള്‍ നിലവില്‍ വന്നപ്പോള്‍ ഇതിനെല്ലാം പിര്യേഡുകളുണ്ട്. എന്നാല്‍ നിലവിലെ ടീച്ചര്‍മാരൊക്കെക്കൂടി എന്തെങ്കിലും പഠിപ്പിക്കട്ടെ എന്ന നയമാണ് വകുപ്പിലുള്ളവര്‍ക്കുള്ളത്. മാനസികവും ശാരീരികവും ബൗദ്ധികവുമായ കഴിവുകള്‍ ഒരു കുട്ടിയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നതില്‍ ഒഴിച്ചുകൂടാനാവാത്ത ഈ മൂന്നു വിഷയങ്ങള്‍ക്കും വിദ്യാര്‍ത്ഥി അദ്ധ്യാപക അനുപാതമൊന്നും പരിഗണിക്കാതെ നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഓരോരുത്തരെ എല്ലാ സ്ക്കൂളുകളിലും നിയമിക്കേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്തമാണ്. സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ ആ ഉത്തരവാദിത്തത്തില്‍ ഒഴിവാകുന്നത് തലമുറകളോട് ചെയ്യുന്ന അനീതിയാണ്. ഇവിടെയെല്ലാമാണ് ബാലാവകാശം വിഷയമായി വരുന്നത്. പക്ഷെ, ഈ വിഷയത്തിന് അധികം ന്യൂസ് വാല്യു ഇല്ലല്ലോ.

    ReplyDelete
  72. This comment has been removed by the author.

    ReplyDelete
  73. സകലവിധ ഗ്രെയ്സ് മാര്‍ക്കുകളും എടുത്തു കളയുക .വിഷയങ്ങള്‍ക്ക്‌ മാര്‍ക്ക് കൂട്ടി ഇട്ട് നല്‍കുന്നതിനു പകരം, കുട്ടിയുടെ കലാ-കായിക നേട്ടങ്ങള്‍ ; അവ രേഖപെടുത്തുവാന്‍ നിശ്ചയിച്ചു നല്‍കിയ ഭാഗങ്ങളില്‍ രേഖപെടുത്തുക.കുട്ടിയുടെ കലാ-കായിക നേട്ടങ്ങള്‍ രേഖപെടുത്തുവാന്‍ പറ്റുന്ന തരത്തില്‍ S.S.L.C ബുക്ക്‌ ക്രമീകരിക്കുക

    ReplyDelete
  74. Congratulations to Mathsblog team for giving such an opportunity to all people who care the next generation by giving education.
    1) All the classrooms must be smart so that the teachers can use the softcopy of the textbook and teaching aids.
    2) I have checked the digital book published by it@school. only science and maths books are available that too not available without internet. So that gives no progress to students. Digital books can be downloaded and can use offline.
    3) Avail digital text books for all subjects
    4) Why should we have many websites for education dept.Bring all the education dept sites to one ( education.kerala.gov.in, itschool.gov.in, sampoorna, textbook, pareekshabhavan, etc.)
    5) Make sure that all teachers use I.T enabled teaching methods.
    6) Education is not meant for giving knowledge to students. it is for total development of personality.So children shall get more opportunity exhibit their abilities in school.For this school parliament should get more importance.
    7) Teachers especially in aided schools should get salary. Even now Many teachers are working without any wages.Their fear about appointments shall be removed.
    8) Teachers must be appointed in leave vacancies.
    9) There should have some restrictions regarding the maximum number of students in the classrooms
    10) The teachers who acquire higher degrees in their feild of teaching shall get some kind of benefits. For ex. Ph.D holders / M.Phil/ M.Ed. etc.If they get some increments , other teachers are also motivated to get such degrees.

    Shanil 9446861345

    ReplyDelete
  75. സര്‍
    എല്ലാവിധ ഗ്രേസ് മാര്‍ക്കുകളുംവെയിറ്റേജായി
    ഉന്നതപഠനത്തിനുമാത്രം നല്‍കുക ഇപ്പോള്‍ ഇത് കൊടുക്കുന്നത്ഗ്രേസ്മാര്‍ക്കില്ലാത്തവരോടു ചെയ്യുന്ന ദ്രോഹമല്ലേ ഓടിയോ ചാടിയോപാട്ടുപാടിയോ ചെണ്ടകൊട്ടിയോകിട്ടുന്നമാര്‍ക്ക്ബുദ്ധിപരീക്ഷയോട്കൂട്ടുന്നതില്‍എന്തുനീതിയാണുളളത്അവര്‍ക്ക്ഉന്നതപഠനത്തിനുള്ളവെയിറ്റേജു കൊടുക്കന്നതല്ലേശരി

    ReplyDelete
  76. There are some schools in a hurry to close for Ramzan They got only 16 or 17 days after opening can anybody change it to single calendar entire society in a wish to dream, No association can take an initiative?

    ReplyDelete
  77. കല, കായികം, പ്രവൃത്തിപരിചയം എന്നിവയില്‍ പരിശീലനം നല്‍കുവാന്‍ യോഗ്യരായ ആളുകളുടെ ഒരു ടീം രൂപീകരിച്ച് സ്കൂളിലെ കുട്ടികളുടെ ആവശ്യാനുസരണം ആ സ്കൂളുകള്‍ക്ക് ആവശ്യമുള്ള പ്രതിഭകളെ, നിശ്ചിത ദിവസത്തേക്കും നിശ്ചിതസമയത്തേക്കും വിട്ടു നല്‍കുകയാണ് കുട്ടികള്‍ക്കും സ്കൂളിനും നല്ലത്. പരിശീലകര്‍ക്ക് ഒരു മണിക്കൂറിന് നിശ്ചിതതുക നല്കുവാന്‍ സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്യണം. ടൈംടേബിള്‍ തയ്യാറാക്കിയപ്പോള്‍ കലാ,കായിക,പ്രവൃത്തി പരിചയത്തിന് ഓരോ സ്കൂളും അനുവദിച്ച പീരിയഡുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും അവ എറ്റവും അവസാനത്തെ 30 മിനിറ്റു വീതമുള്ള പിരിയഡ് ആയിരിക്കും. രണ്ടോ മൂന്നോ ആളുകളെക്കൊണ്ട് സകലകലകളും സകലകായികവിദ്യകളും സകലപ്രവൃത്തിപരിചയങ്ങളും 1000 കുട്ടികളെ ഈ അവസാനത്തെ 30 മിനിറ്റു കൊണ്ട് പരിശീലിപ്പിക്കുവാന്‍ സാധിക്കും എന്നു പറയുന്നവര്‍ കുട്ടികളുടെ കലാ-കായിക-പ്രവൃത്തിപരിചയ വാസനകളെ പ്രോത്സാഹിപ്പിക്കണമെന്ന് ആഗ്രഹമുള്ളവരല്ല എന്നതു വ്യക്തമാണ്. തായ് ക്കൊണ്ട, കരാട്ടെ, യോഗ, കളരിപ്പയറ്റ് എന്നിവ പഠിപ്പിക്കുന്നതിനു വേണ്ടി മണിക്കുറിനു പ്രതിഫലം നല്‍കി ആ കായികവിഭാഗത്തില്‍ പ്രാവീണ്യമുള്ളവരെ ഏര്‍പ്പെടുത്തിയ രീതി വിജയകരമായിരുന്നു എന്ന് എനിക്കു തോന്നുന്നു. സംഗീതത്തിനും ഉപകരണസംഗീതത്തിനും നൃത്തത്തിനും അഭിനയത്തിനും അത് ലറ്റിക്സിനും വിവിധകളികള്‍ക്കും പരിശീലനം നല്‍കുവാന്‍ അതത് മേഖലകളില്‍ പ്രാഗത്ഭ്യമുള്ളവരാണ് നല്ലത്. കുറെ കലാ-കായിക-അധ്യാപകര്‍ അവസാനത്തെ ഈ മുപ്പതുമിനിറ്റിന്റെ ഊഴംകാത്ത് രാവിലെ 10 മുതല്‍ നോക്കുകുത്തികളെപ്പോലെ ഇരിക്കേണ്ടിവരുന്ന അവസ്ഥ അവരോടും അവരുടെ മേഖലയോടും ചെയ്യുന്ന ക്രൂരതതന്നെയാണ്. അതുകൊണ്ട് അവര്‍ ഓഫീസ് റൂമുകളില്‍ പത്രം വായിച്ചിരിക്കുവാനോ, സ്കൂള്‍സൊസൈറ്റികളില്‍ കച്ചവടം നടത്തുവാനോ അവധിയിലുള്ള അധ്യാപകരുടെ ക്ലാസ് മുറികളില്‍ ഇരുന്ന് ഉറക്കം തൂങ്ങുവാനോ ഉച്ചക്കഞ്ഞി വയ്ക്കുവാനും വിളമ്പുവാനും സഹായിയായി മാറുവാനോ വിധിക്കപ്പെട്ടവരായി മാറുന്നു. അവരുടെ പ്രതിഭയും കഴിവും സ്കൂളുകളില്‍ വച്ച് നഷ്ടമാകുന്നു. പരീക്ഷയില്ലാത്ത വിഷയങ്ങളിലെ അധ്യാപകരെ കുട്ടികളും രക്ഷിതാക്കളും രണ്ടാം കിടക്കാരായി കാണുന്നുവെന്ന പരാതി അവരില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകുന്നത് സ്വാഭാവികമാണുതാനും. പല ചിത്രകാരന്മാരും ചിത്രകലാഅധ്യാപകരായിട്ടുണ്ട്. അവര്‍ വരച്ച ഒരു ചിത്രമെങ്കിലും ആ സ്കൂളിന് സംഭാവന നല്‍കിയിട്ട് പെന്‍ഷന്‍ പറ്റി പിരിയാം എന്ന് വിചാരിച്ചിരുന്നുവെങ്കില്‍ എത്ര ചിത്രങ്ങള്‍ നമ്മുടെയൊക്കെ സ്കൂളുകളില്‍ ഉണ്ടാകുമായിരുന്നു. തന്റെ തയ്യല്‍ ടീച്ചര്‍ യൂണിഫോം തുന്നി തന്നതായിപ്പറയുന്ന കുട്ടികളെ എത്രപേര്‍ കണ്ടിട്ടുണ്ട്. അവര്‍ അലങ്കാരപ്പണിചെയ്ത മേശവിരിപ്പുകളോ തൂവാലകളോ എത്ര സ്കൂളുകള്‍ക്കു സൂക്ഷിച്ചുവയ്ക്കുവാനായിട്ടുണ്ട്. പഴയകാലത്ത് ചിട്ടിയും പലിശപിരിവും കച്ചവടവും ദല്ലാള്‍ പണിയും കൃഷിയും പ്രധാനതൊഴിലും അധ്യാപനം ഉപതൊഴിലും ആക്കിമാറ്റിയ മാഷുമാര്‍ കൂടുതലും ഏതുവിഭാഗത്തിലായിരുന്നു?
    ടെലിവിഷന്‍ ചാനലുകളുടെ അതിപ്രസരത്തോടെ കുട്ടികള്‍ സ്വയം കലാകാരികളും കലാകാരന്മാരും ആയി മാറുവാന്‍ മത്സരിക്കുകയാണ്. അവര്‍ അവര്‍ക്കു വേണ്ട കലാ കായിക അധ്യാപകരെ സ്വയം കണ്ടെത്തിക്കോളുകയും ചെയ്യും. മികവു പുലര്‍ത്തുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിച്ചാല്‍ മതി. അല്ലാതെ കാളരാഗം പാടുന്ന 500 കുട്ടികളെ ഒരു സംഗീത അധ്യാപകന്റെ മുന്നില്‍ നിര്‍ബന്ധിച്ചിരുത്തി സംഗീതപഠനം നടത്താവുന്ന പഴയകാലമല്ല ഇത്. ഇത് ഡിജിറ്റല്‍ യുഗമാണ്. ഒരു മൊബൈല്‍ ഫോണില്‍ നൃത്തവും സംഗീതവും കഥാപ്രസംഗവും റെക്കാര്‍ഡ് ചെയ്ത്, അതു കണ്ടും കേട്ടും പഠിച്ച് , കലോത്സവത്തില്‍ കലാതിലകമായ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ എനിക്കു് നേരിട്ടറിയാം. ആ കുട്ടി ഒരു കലാ അധ്യാപകന്റെ കീഴിലും പരിശീലനത്തിനു് പോകാന്‍ പണമില്ലാത്ത കുട്ടിയായിരുന്നു. വേഷം വാടകയ്ക്കെടുക്കുവാന്‍ അധ്യാപകര്‍ സഹായിച്ചുവെന്നു മാത്രം. ബിരുദാനന്തര ബിരുദവും ബി.എഡും നേടിയ ഒരു അധ്യാപിക പാഠ്യവിഷയങ്ങള്‍ പഠിപ്പിക്കുമ്പോള്‍ എല്ലാ ദിവസവും പഠിപ്പിച്ചാല്‍ കൂടി മാസം 100 രൂപ കൊടുക്കുവാന്‍ മടി കാണിക്കുന്ന രക്ഷിതാക്കള്‍ , തങ്ങളുടെ കുട്ടികളുടെ കലാപഠനത്തിനായി ഒരു മണിക്കുറിനു് 500 രൂപ കലാ അധ്യാപകനു സന്തോഷത്തോടെ നല്‍കുവാന്‍ തയ്യാറാകുന്നുവെന്നത് കലാകാരന്മാര്‍ക്ക് സമൂഹം നല്‍കുന്ന വിലയ്ക്ക് ഉദാഹരണമാണ്.

    ReplyDelete
  78. we have a lot training centres in India but for teachers is there?there is a possibility to establish one centre for tr devpmt

    ReplyDelete
  79. During the last academic year we got 189 working days.Asper the teacher text of English 180 periods are needed for the class room activities to cover the portion in seventh class.We spent 30 days for terminal examinations.We could start the regular class room activities only after the first 10 days of June due to the rearrangement of divisions ,timetable etc.Text books were supplied only after the second week.For sports and arts at school level we spent 4 days.We were given the duties for Sub dist,Dist level Arts,Sports Meet and Science fair.In that way we lost 4-5 days.We utilized 4 days for class PTA meetings and 1day for PTA general body meeting.Club inaugurations,Annual Day celebrations, Building inaugurations,personal leave taken....and in many ways we lost our periods.Our school is a high school attached one .So we had to finish the topic before the first week of March.As a result we got only 130 periods for the class room activities. A shortage of 50 periods .The situation will be the same during this academic year also.If a teacher handle the same subject in four classes there will be a shortage of 200 periods.By no means a teacher can find an additional 200 periods.There will be tremendous pressure from the parents ,Headmaster,and the Dept. to cover the topic as per the scheme of work. So the teacher increases the pace and the students find it difficult to follow the teacher.The teacher may not be able to plan his lessons properly due to the hectic schedule.Sampoorna,Uid,scholarship ...a lot of other clerical works are also given to the teachers.There is no short cut way to improve the quality.Let the teachers be in the class with their students.

    ReplyDelete
  80. @shanoj C P
    സത്യം തുറന്നു പറഞ്ഞതിന് ആയിരം ആയിരം നന്ദി. ഒരു സ്കൂളിലെ എല്ലാക്കാര്യത്തിലും ഇടപെടേണ്ടിവരുന്ന എല്ലാ അധ്യാപകരുടെയും സ്ഥിതി ഇതുതന്നെ. സമയബന്ധിതമായി പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുവാന്‍ കഴിയില്ല.സ്റ്റാഫ് റൂം അല്ലെങ്കില്‍ ക്ലാസ്റൂം എന്ന രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ വായിച്ചുവിട്ടായാലും യഥാസമയം പോര്‍ഷന്‍ തീര്‍ക്കും.പരീക്ഷനടക്കുമ്പോള്‍ ചോദ്യങ്ങള്‍ വിശദീകരിക്കാനെന്ന വ്യാജേന പരീക്ഷാഹാളില്‍ കയറി ഉത്തരമെഴുതുവാനും സഹായിക്കുമത്രേ!കുട്ടിയുടെ ഉത്തരക്കടലാസ്സുകളില്‍ മുഴുത്തമാര്‍ക്ക് കണ്ട് രക്ഷാകര്‍ത്താക്കളുടെ കയ്യടിയും നേടും.അത്തരം അധ്യാപകര്‍ക്ക് അവരുടെ വിഷയം പഠിപ്പിക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ലത്രേ!പറഞ്ഞുകേട്ട അറിവാണ്.എന്നോടു പറഞ്ഞ ആളിന്റെ ഭാവനാസൃഷ്ടി ആയിരിക്കാം.എങ്കില്‍ അധ്യാപകര്‍ എന്നോട് ക്ഷമിക്കുക.

    ReplyDelete
  81. സർ,അധ്യാപകര്ക് ഒരു പാട് clerikal ജോലി ചെയ്യേണ്ടി വരുന്നതിനാൽ ക്ലാസ്സ്‌ റൂം പ്രവര്തനഗളുടെ സമയം നഷ്ടപ്പെടുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്.AEO ഒഫിസികൾക്ക് പുറമേ BRC യിലേക്കും നിരവധി റിപ്പോർട്ടുകൾ തയ്യരാക്കേണ്ടി വരുന്നു.സ്കൂളുകളിൽ താങ്കളുടെ നേതൃത്വത്തിൽ ഒരു അന്വേഷണം നടത്തി clerical തസ്തിക സൃഷ്ടിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.തസ്തിക നഷ്ടപ്പെട്ടു പുറത്തു നില്ക്കുന്ന അധ്യാപകരെ പ്രസ്തുത പോസ്റ്റിലേക്ക് നിയമിച്ചാലും ഇതിനൊരു പരിഹാരമാകുമെന്ന് കരുതുന്നു.

    ReplyDelete
  82. ഒന്നില്ടികം ഡിവിഷന്‍ ഉള്ള പ്രൈമറി ക്ലാസ്സുകളില്‍ (മൂന്ന് , നാലു ക്ലാസ്സുകളില്‍ ) നിലവിലുള്ള ക്ലാസ്സ്‌ ടീച്ചര്‍ സിസ്റ്റം ഒഴിവാക്കി സബ്ജെക്റ്റ് രീതി കൊണ്ടുവന്നാല്‍ കുട്ടികള്‍ക്കും അധ്യപ്കര്കും കൂടുതല്‍ സൌകര്യമാവും. ഒരു കുട്ടി മുഴുവന്‍ സമയവും ഇരുനൂറു ദിവസവും ഒരു അധ്യാപകന്റെ ക്ലാസ്സ്‌ മാത്രം കേട്ടിരുന്നാല്‍ അവനു പഠനം ബോറടിയാകും. എന്നാല്‍ അധ്യാപകന് ക്ലാസ്സ്‌ മാറ്റം ഉണ്ടായാല്‍ കുട്ടികള്‍ക്കും പഠനത്തില്‍ തല്പര്യമുണ്ടാവും ഏതെന്കിലും ഒരു അധ്യാപകന്‍ അവധി ആയാല്‍ അദ്ധേഹത്തിന്റെ ക്ലാസ്സിലെ കുട്ടികള്‍ക്ക് അന്നൊരു പഠനവും ഉണ്ടാവില്ല എന്നാല്‍ വിഷയം അടിസ്ഥാനമാക്കിയാല്‍ ഒരു പിരീഡ് മാത്രമേ പോവുകൌല്ല്. ചില അധ്യാപകര്‍ക്ക് പ്രത്യേക വിഷയത്തില്‍ കൂടുതല്‍ കഴിവുണ്ടാകും . അത് മനസ്സിലാക്കി ക്ലാസ്സ് വിഷയം നല്‍കിയാല്‍ കൂടുതല്‍ ഗുണമേന്മയുള്ള അധ്യാപനം കിട്ടും.
    സ്കൂള്‍ ഹെഡ് മാസ്റ്റരആയവര്‍ക്ക് ക്ലാസ്സ്‌ ചാര്‍ജ് ഉണ്ടല്ലോ അത് ഒഴിവാക്കുകയോ എല്‍ പി യില്‍ ഒരു ക്ലെരികള്‍ പോസ്റ്റ്‌ ഉണ്ടാക്കുകയോ ചെയ്യാം.
    പ്രൈമറി സ്കൂള്‍ ക്ലീനിംഗ്, ടോഇലെറ്റ് , യൂരിനാല്‍ എന്നിവയുടെ ക്ലീനിംഗ് നടത്താന്‍ ഒരു പാര്‍ട്ട്‌ ടൈം ജീവനക്കാരിക്ക് ജോലി നല്‍കുകയോ , ദിവസ വേതനത്തില്‍ ഒരു ജോല്യ്ക്കാരെ നിയമിക്കുകയോ ചെയ്യുക.
    മാനേജ്‌മന്റ്‌ എല്‍ പി യുടെ കൂടെയുള്ള പ്രി പ്രൈമറി യില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പാല്‍, മുട്ട, ഉച്ച ഭക്ഷണം എന്നിവ അനുവദിക്കുക
    സ്കൂള്‍ അവധി കല്‍ ക്രമീകരിക്കുക
    ക്ലാസ്സുകളില്‍ സി സി ടി വി ഉപയോഗിച്ചാല്‍ ഓഫിസ്‌ില്‍ നിന്നും ക്ലാസ്സ്‌ മോനിറെര്‍ ചെയ്യാം.
    പഞ്ചിംഗ് മെഷീന്‍ ഉപയോഗിക്കം

    ReplyDelete
  83. IN GOVT.LP SCHOOLS create post of FULL TIME MENIAL INSTEAD OF PTCM

    ReplyDelete
  84. എയ്ഡഡ് സ്കൂൾ അധ്യപകർ ഏറ്റു വാങ്ങുന്ന പീഡനങ്ങൾ ആരും ചർച ചെയ്തു കണ്ടില്ല. അതു പറയാൻ ആർക്കും ധൈര്യം ഇല്ലായിരിക്കും.രാജാവിനു മുണ്ടില്ല എന്നാരു പറയും! കേൾക്കാൻ ചെവികളില്ല എന്നതും സത്യം.മെന്റർ ആകെണ്ട അധ്യാപകനു അതിനുള്ള ഒരല്പം സാഹചര്യം ഒരുക്കിക്കൊടുക്കാൻ ഭരണസംവിധാനത്തിനു കഴിയില്ല എന്നുണ്ടൊ

    ReplyDelete
  85. പാഠപുസ്തകം പരിഷ്കരിക്കുന്നു. പാഠൃപദ്ധതിയില്‍ ആരോഗ്യ-കായിക-കല വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നു . പീരിടുകളുടെ എണ്ണം കൂട്ടുന്നു. ഇതെല്ലാം ഫലവത്താകണമെങ്കില്‍ അവശ്യം വേണ്ടത് ആവശ്യത്തിന് അദ്ധ്യാപകരാണ്. എന്നാലിപ്പോള്‍, എത്ര സ്കുളുകളിലുണ്ട് ആവശ്യത്തിന് അദ്ധ്യാപകര്‍. ചില സ്കുളുകളിലെ കാര്യങ്ങള്‍ നോക്കി ആവശ്യത്തിന് മിച്ചം കുട്ടികളുള്ള സ്കുളുകളുകാരുടെ പോലും തസ്തികകള്‍ അനുവദിച്ചു തരാത്തത് "ഹാ! കഷ്ടം" എന്നല്ലേ പറയേണ്ടൂ.
    കല, കായികം, പ്രവൃത്തിപരിചയം എന്നിവ ജന്മസിദ്ധവും പ്രോത്സാഹനത്താല്‍ ആര്‍ജ്ജിതവുമായ ശേഷിയാണെന്ന് ഇതേ വരെ നമ്മുടെ വകുപ്പിന് മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ എല്ലാ സ്ക്കൂളിലും കഴിവു തെളിയിച്ച നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരെ നിയമിക്കുമായിരുന്നല്ലോ. പുതിയ ടൈംടേബിള്‍ നിലവില്‍ വന്നപ്പോള്‍ ഇതിനെല്ലാം പീരിടുകളുണ്ട്. എന്നാല്‍ നിലവിലെ ടീച്ചര്‍മാരൊക്കെക്കൂടി എന്തെങ്കിലും പഠിപ്പിക്കട്ടെ എന്ന നയമാണ് വകുപ്പിലുള്ളവര്‍ക്കുള്ളത്.ഈ മൂന്നു വിഷയങ്ങള്‍ക്കും വിദ്യാര്‍ത്ഥി അദ്ധ്യാപക അനുപായതയുള്ള ഓരോരുത്തരെ എല്ലാ സ്ക്കൂളുകളിലും നിയമിക്കേണ്ടത് വകുപ്പിന്റെ ഉത്തരവാദിത്തമാണ്.

    ReplyDelete
  86. കല, കായികം, പ്രവൃത്തിപരിചയം എന്നിവയില്‍ പരിശീലനം നല്‍കുവാന്‍ യോഗ്യരായ ആളുകളുടെ ഒരു ടീം രൂപീകരിച്ച് സ്കൂളിലെ കുട്ടികളുടെ ആവശ്യാനുസരണം ആ സ്കൂളുകള്‍ക്ക് ആവശ്യമുള്ള പ്രതിഭകളെ, നിശ്ചിത ദിവസത്തേക്കും നിശ്ചിതസമയത്തേക്കും വിട്ടു നല്‍കുകയാണ് കുട്ടികള്‍ക്കും സ്കൂളിനും നല്ലത്. പരിശീലകര്‍ക്ക് ഒരു മണിക്കൂറിന് നിശ്ചിതതുക നല്കുവാന്‍ സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്യണം. ടൈംടേബിള്‍ തയ്യാറാക്കിയപ്പോള്‍ കലാ,കായിക,പ്രവൃത്തി പരിചയത്തിന് ഓരോ സ്കൂളും അനുവദിച്ച പീരിയഡുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും അവ എറ്റവും അവസാനത്തെ 30 മിനിറ്റു വീതമുള്ള പിരിയഡ് ആയിരിക്കുമെന്ന്. രണ്ടോ മൂന്നോ ആളുകളെക്കൊണ്ട് സകലകലകളും സകലകായികവിദ്യകളും സകലപ്രവൃത്തിപരിചയങ്ങളും 1000 കുട്ടികളെ ഈ അവസാനത്തെ 30 മിനിറ്റു കൊണ്ട് പരിശീലിപ്പിക്കുവാന്‍ സാധിക്കും എന്നു പറയുന്നവര്‍ കുട്ടികളുടെ കലാ-കായിക-പ്രവൃത്തിപരിചയ വാസനകളെ പ്രോത്സാഹിപ്പിക്കണമെന്ന് ആഗ്രഹമുള്ളവരല്ല എന്നതു വ്യക്തമാണ്. തായ് ക്കൊണ്ട, കരാട്ടെ, യോഗ, കളരിപ്പയറ്റ് എന്നിവ പഠിപ്പിക്കുന്നതിനു വേണ്ടി മണിക്കുറിനു പ്രതിഫലം നല്‍കി ആ കായികവിഭാഗത്തില്‍ പ്രാവീണ്യമുള്ളവരെ ഏര്‍പ്പെടുത്തിയ രീതി വിജയകരമായിരുന്നു എന്ന് എനിക്കു തോന്നുന്നു. സംഗീതത്തിനും ഉപകരണസംഗീതത്തിനും നൃത്തത്തിനും അഭിനയത്തിനും അത് ലറ്റിക്സിനും വിവിധകളികള്‍ക്കും പരിശീലനം നല്‍കുവാന്‍ അതത് മേഖലകളില്‍ പ്രാഗത്ഭ്യമുള്ളവരാണ് നല്ലത്. കുറെ കലാ-കായിക-അധ്യാപകര്‍ അവസാനത്തെ ഈ മുപ്പതുമിനിറ്റിന്റെ ഊഴംകാത്ത് രാവിലെ 10 മുതല്‍ നോക്കുകുത്തികളെപ്പോലെ ഇരിക്കേണ്ടിവരുന്ന അവസ്ഥ അവരോടും അവരുടെ മേഖലയോടും ചെയ്യുന്ന ക്രൂരതതന്നെയാണ്. അതുകൊണ്ട് അവര്‍ ഓഫീസ് റൂമുകളില്‍ പത്രം വായിച്ചിരിക്കുവാനോ, സ്കൂള്‍സൊസൈറ്റികളില്‍ കച്ചവടം നടത്തുവാനോ അവധിയിലുള്ള അധ്യാപകരുടെ ക്ലാസ് മുറികളില്‍ ഇരുന്ന് ഉറക്കം തൂങ്ങുവാനോ ഉച്ചക്കഞ്ഞി വയ്ക്കുവാനും വിളമ്പുവാനും സഹായിയായി മാറുവാനോ വിധിക്കപ്പെട്ടവരായി മാറുന്നു. അവരുടെ പ്രതിഭയും കഴിവും സ്കൂളുകളില്‍ വച്ച് നഷ്ടമാകുന്നു. പരീക്ഷയില്ലാത്ത വിഷയങ്ങളിലെ അധ്യാപകരെ കുട്ടികളും രക്ഷിതാക്കളും രണ്ടാം കിടക്കാരായി കാണുന്നുവെന്ന പരാതി അവരില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകുന്നത് സ്വാഭാവികമാണുതാനും. പല ചിത്രകാരന്മാരും ചിത്രകലാഅധ്യാപകരായിട്ടുണ്ട്. അവര്‍ വരച്ച ഒരു ചിത്രമെങ്കിലും ആ സ്കൂളിന് സംഭാവന നല്‍കിയിട്ട് പെന്‍ഷന്‍ പറ്റി പിരിയാം എന്ന് വിചാരിച്ചിരുന്നുവെങ്കില്‍ എത്ര ചിത്രങ്ങള്‍ നമ്മുടെയൊക്കെ സ്കൂളുകളില്‍ ഉണ്ടാകുമായിരുന്നു. തന്റെ തയ്യല്‍ ടീച്ചര്‍ യൂണിഫോം തുന്നി തന്നതായിപ്പറയുന്ന കുട്ടികളെ എത്രപേര്‍ കണ്ടിട്ടുണ്ട്. അവര്‍ അലങ്കാരപ്പണിചെയ്ത മേശവിരിപ്പുകളോ തൂവാലകളോ എത്ര സ്കൂളുകള്‍ക്കു സൂക്ഷിച്ചുവയ്ക്കുവാനായിട്ടുണ്ട്. പഴയകാലത്ത് ചിട്ടിയും പലിശപിരിവും കച്ചവടവും ദല്ലാള്‍ പണിയും കൃഷിയും പ്രധാനതൊഴിലും അധ്യാപനം ഉപതൊഴിലും ആക്കിമാറ്റിയ മാഷുമാര്‍ കൂടുതലും ഏതുവിഭാഗത്തിലായിരുന്നു?
    ടെലിവിഷന്‍ ചാനലുകളുടെ അതിപ്രസരത്തോടെ കുട്ടികള്‍ സ്വയം കലാകാരികളും കലാകാരന്മാരും ആയി മാറുവാന്‍ മത്സരിക്കുകയാണ്. അവര്‍ അവര്‍ക്കു വേണ്ട കലാ കായിക അധ്യാപകരെ സ്വയം കണ്ടെത്തിക്കോളുകയും ചെയ്യും. മികവു പുലര്‍ത്തുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് അനുവദിച്ചാല്‍ മതി. അല്ലാതെ കാളരാഗം പാടുന്ന 500 കുട്ടികളെ ഒരു സംഗീത അധ്യാപകന്റെ മുന്നില്‍ നിര്‍ബന്ധിച്ചിരുത്തി സംഗീതപഠനം നടത്താവുന്ന പഴയകാലമല്ല ഇത്. ഇത് ഡിജിറ്റല്‍ യുഗമാണ്. ഒരു മൊബൈല്‍ ഫോണില്‍ നൃത്തവും സംഗീതവും കഥാപ്രസംഗവും റെക്കാര്‍ഡ് ചെയ്ത്, അതു കണ്ടും കേട്ടും പഠിച്ച് , കലോത്സവത്തില്‍ കലാതിലകമായ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ എനിക്കു് നേരിട്ടറിയാം. ആ കുട്ടി ഒരു കലാ അധ്യാപകന്റെ കീഴിലും പരിശീലനത്തിനു് പോകാന്‍ പണമില്ലാത്ത കുട്ടിയായിരുന്നു. വേഷം വാടകയ്ക്കെടുക്കുവാന്‍ അധ്യാപകര്‍ സഹായിച്ചുവെന്നു മാത്രം. ബിരുദാനന്തര ബിരുദവും ബി.എഡും നേടിയ ഒരു അധ്യാപിക പാഠ്യവിഷയങ്ങള്‍ പഠിപ്പിക്കുമ്പോള്‍ എല്ലാ ദിവസവും പഠിപ്പിച്ചാല്‍ കൂടി മാസം 100 രൂപ കൊടുക്കുവാന്‍ മടി കാണിക്കുന്ന രക്ഷിതാക്കള്‍ , തങ്ങളുടെ കുട്ടികളുടെ കലാപഠനത്തിനായി ഒരു മണിക്കുറിനു് 500 രൂപ കലാ അധ്യാപകനു സന്തോഷത്തോടെ നല്‍കുവാന്‍ തയ്യാറാകുന്നുവെന്നത് കലാകാരന്മാര്‍ക്ക് സമൂഹം നല്‍കുന്ന വിലയ്ക്ക് ഉദാഹരണമാണ്. അങ്ങനെയുളള മികച്ച കലാകാരന്മാരിലൊരാളേയും കോഴകൊടുത്ത് അധ്യാപകനാകുവാന്‍ കിട്ടുമെന്നു തോന്നുന്നുമില്ല.

    ReplyDelete
  87. A STEP-MOTHERLY ATTITUDE TO PHYSICAL SCIENCE
    All subjects have more than 3 periods in a week,but physics & chemistry only have 2 periods.The abundance of contents cry for more periods.Poor physical science teachers & students are struggling to cover the syllabus.
    WHOM TO COMPLAINT..........WHO CARES......?

    ReplyDelete
  88. മലയാളം, തമിഴ് മീഡിയങ്ങൾ ഉള്ള RMSA സ്കൂളുകളിൽ രണ്ട് മീഡിയങ്ങളിലും അധ്യാപകരെ നിയമിക്കുക. അല്ലെങ്കിൽ ദിവസക്കൂലി [Daily Wages] അധ്യപകരെ നിയമിക്കാനുള്ള അനുവാദം നൽകുക.......... GHSpambanar ..അധ്യാപ്ക്കാം -

    ReplyDelete
  89. ഇന്നത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്ത എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. കേരളത്തില്‍നിന്ന് IIT-യിലേക്ക് യോഗ്യത നേടിയ 526 പേരില്‍ നമ്മുടെ മഹത്തായ സ്റ്റേറ്റ് സിലബസുകാര്‍ ആകെ 53 മാത്രം. അറിവ് നിര്‍മ്മിച്ച് നിര്‍മ്മിച്ച് കുട്ടികള്‍ ഭാവി കുളം തോണ്ടിയിരിക്കുന്നു. പ്ലസ് വണ്‍ മുതല്‍ ഏകീകൃത സിലബസ് ആണെങ്കിലും ഹൈസ്‌കൂള്‍ തലം വരെ വികലമായ പാഠപുസ്തക നിര്‍മ്മിതിയുടെ പരിണതഫലം! CBSE പുസ്തകങ്ങളുമായി നമ്മുടെ പാഠപുസ്തകങ്ങളെ താരതമ്യം ചെയ്യുന്നവര്‍ക്ക് മനസ്സിലാകും നമ്മുടെ ഇരകള്‍ക്ക് നഷ്ടപ്പെടുന്നതെന്താണെന്ന്.

    ReplyDelete
  90. നമ്മുടെ വിദ്യാലയങ്ങളില്‍ അഡ്മീഷന്‍ റെജിസ്റ്റര്‍ പോലെ തന്നെ പ്രാധാന്യത്തോടെ സൂക്ഷിക്കുന്ന ഒരു അക്കാഡമിക് റെജിസ്റ്റര്‍ ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
    ഒരു കുട്ടി പത്തില്‍വരുമ്പോള്‍ പെട്ടന്ന് പഠനനില്വാരം കുറയില്ലല്ലോ. പെട്ടന്ന് IED ആകുകയുമില്ല
    സാധ്യമെങ്കില്‍ പത്താംക്ലാസ് കുട്ടികളെ പൊതുപരീക്ഷ മറ്റൊരുസെന്റെറില്‍ നടത്തുന്നത് ആലോചിക്കുമോ?
    IT പരീക്ഷ സോഫ്റ്റ് വെയറിലേയ്ക്ക് മടക്കികൊണ്ടുപോകുമോ?
    ഇരുപത്തി അഞ്ചുവര്‍ഷം കൊണ്ട് കണ്ടറിഞ്ഞ , കേട്ടറിഞ്ഞ അനുഭവങ്ങളിലൂടെ എഴുതിയതാണ് .

    ReplyDelete
  91. ഐ.ടി.പരീക്ഷ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് നടത്തുന്നത്.എന്നാല്‍ തിയറി പരീക്ഷയില്‍ മാത്രമാണ് സോഫ്റ്റ്വെയര്‍ മൂല്യനിര്‍ണയം നടത്തുന്നത്.പ്രായോഗികപരീക്ഷയുടെ 30 മാര്‍ക്ക് നല്‍കുന്നത് അധ്യാപകരാണ് എന്ന് പരീക്ഷാഭവന്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ചിലര്‍ക്ക് അറിയില്ല.അതിനാലാണല്ലോ മൂല്യനിര്‍ണയത്തിനുള്ള പ്രതിഫലം അധ്യാപകര്‍ക്കു നല്‍കാത്തത്.2 മാര്‍ക്ക് വര്‍ക്ക് ഷീറ്റിന്, 10 മാര്‍ക്ക് സി.ഇ., 28 മാര്‍ക്ക് 4 ചോദ്യങ്ങള്‍ക്ക് -ആകെ 40 മാര്‍ക്ക്.ഇത് കുട്ടികളില്‍ മിക്കവര്‍ക്കും സൗജന്യമായി ലഭിക്കുന്നു.തിയറിയുടെ 10 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ 5 എണ്ണം ശരിയാക്കിയാല്‍ A+ കിട്ടുന്നകുട്ടിക്ക് ചിലപ്പോള്‍ അര്‍ഹത 50ല്‍ 5 മാര്‍ക്കിനുമാത്രം.10% മാത്രം.അതായത് E ഗ്രേഡ് (20%ത്തില്‍ താഴെ) കിട്ടേണ്ട കുട്ടി മിടുമിടുക്കനായി മാറുന്നു.ഈ സ്ഥിതിയിലാണ് ജോണ്‍സാറിന്റെ അഭിപ്രായം ശ്രദ്ധേയമാകുന്നത്.സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പ്രായോഗികപരീക്ഷ നടത്തിയില്ലെങ്കില്‍ ഐ.റ്റി. പഠനം പ്രഹസനമായി മാറുമെന്ന് ഇതിന്റെ തുടക്കത്തില്‍തന്നെ ചിന്തിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും ആദ്യം നടത്തിയ 5 മാര്‍ക്കിന്റെ പരീക്ഷ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചു മാത്രം നടത്തിയത്.വെബ്ക്യാമറയ്ക്ക് അഭിമുഖമായിരുന്നുകൊണ്ട് കുട്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഡെസ്ക്ക്ടോപ് റിക്കാര്‍ഡിംഗ് (Record my Desktop)സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കുറ്റമറ്റതാക്കാം.പക്ഷേ ഇന്നുള്ള ഐ.ടി.പരീക്ഷയുടെ സ്വീകാര്യത നഷ്ടപ്പെടുവാന്‍ അത് ഇടയാക്കും എന്നു ഞാന്‍ സംശയിക്കുന്നു.

    ReplyDelete
  92. ശരിയായ മൂല്യനിര്‍ണ്ണയവും രേഖപ്പെടുത്തലും വിശകലനവിധേയാക്കലും ഒരു മരീചികയാണ് . നമ്മുടെ പല വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും , പ്രധാനാദ്ധാപകരുടെയും ഭാഷതന്നെ ശ്രദ്ധിക്കുക . എല്ലാത്തരം റിപ്പോര്‍ട്ടുകളും ഭദ്രമായി സൂക്ഷിക്കണം . മേലധികാരികള്‍ ആവശ്യപ്പെട്ടാല്‍ ഉടന്‍ കാണിക്കണം .
    ഒന്നുമുത്ല‍് ഏഴാം ക്ലാസുവരെ SSA യ്ക്ക് വിദ്യാലയത്തില്‍ നിന്നും ഓരാ വിഷയത്തിനും റിപ്പോര്‍ട്ടുചെയ്യുന്നത് മിക്കഴാറും $A$ ഗ്രേഡ് തന്നെ . ഇതാണ് വിശകലനെ ചെയ്ത് നിഗമനത്തിലെത്തുന്നതിനുള്ള primary data . Secondary data കള്‍ നമുക്കില്ല. നിഗമനത്തെ ഏതു സ്ഥിതിവിവര ടൂള്‍ ഉപയോഗിച്ച് നോക്കിയാലും ഗംഭീരമായിരിക്കും . Sample Testing ന്റെ കാര്യം അതിലും ഗംഭീരമായിരിക്കും .
    എന്നിട്ടും പത്താംക്ലാസില്‍ കൃത്യമായി കുട്ടികള്‍ ചതുഷ് ക്രീയകള്‍ പോലും ചെയ്യാത്തത് ?

    ReplyDelete
  93. This comment has been removed by the author.

    ReplyDelete
  94. കുട്ടികളുടെ ഗണിതനിലവാരം അളക്കുവാന്‍ NuMAT പരീക്ഷയിലെ ഉത്തരക്കടലാസുകള്‍ വിശകലനം ചെയ്താല്‍ മതി. 6ല്‍ പഠിക്കുന്ന ഗണിതത്തില്‍ സമര്‍ത്ഥരായ 5 കുട്ടികളെയാണല്ലോ ഓരോ സ്ക്കൂളും തെരഞ്ഞെടുത്ത് ഉപജില്ലാ NuMATമത്സരപരീക്ഷക്ക് അയക്കുന്നത്.ചോദ്യങ്ങള്‍ കേന്ദ്രീകൃതരീതിയിലാണ് തയ്യാറാക്കപ്പെടുന്നത്.അവിടെ A ഗ്രേഡ് കിട്ടുന്ന കുട്ടികള്‍ ആണ് സംസ്ഥാനതലത്തില്‍ തന്നെ മിടുക്കന്മാര്‍.
    ആകെ 50 സ്കോറിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷയില്‍ വിജയികളായ കുട്ടികളുടെ സ്കോര്‍ നിലവാരം ചര്‍ച്ചയ്ക്കു വിധേയമാക്കണം.
    NuMAT2014

    ReplyDelete
  95. അധ്യാപരുടെ പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കപ്പെടും എന്നാശിക്കാം

    ReplyDelete
  96. ആദ്യം അധ്യാപകർ സ്കൂളിൽ ഉണ്ടെന്നു ഉറപ്പാക്കണം .അധ്യാപകർ കൂടുതലാണെന്നുപറയുമ്പോഴും ഇവിടെ സർക്കാർ സ്കൂളിൽ ആവശ്യത്തിനു അധ്യാപകരില്ല . അധികമുള്ളിടത്തുനിന്നു ഇല്ലാത്തിടതേക്ക് മാറ്റണം .മാസം ഒന്ന് കഴിയാറായില്ലേ.അല്ലെങ്കിൽ ഡെയിലി വെയ്ജസ് നു വെക്കാൻ ഉത്തരവ് ഇറക്കുക.പ്രൈമറി എച്.എം .നെ ക്ലാസ് ചാർജിൽ നിന്നും ഒഴിവാക്കിയിട്ടും അതിനും പകരം ആളില്ല .അഞ്ചാം തരം വരെയുള്ള LP സ്കൂളിൽ ഹിന്ദി ആരു കൈകാര്യം ചെയ്യണമെന്നു അറിയുന്നവർ വകുപ്പിൽ തന്നെ ഇല്ല . ഇതൊക്കെ മാറ്റിയാൽ കുറെ നന്നാവും

    ReplyDelete
  97. എല്‍.എസ്.എസ് / യു.എസ്.എസ് പരീക്ഷകളുടെ നടത്തിപ്പും സ്കോളര്‍ഷിപ്പ് വിതരണവും ശരിയായ നിലയിലാണോ എന്നു പരിശോധിക്കണം. 100 ഉം 125 ഉം രൂപയാണ് നിലവില്‍ എല്‍.എസ്.എസ് / യു.എസ്.എസ് സ്കോളര്‍ഷിപ്പ് തുക. ഗേള്‍സ് ഇന്‍സെന്റീവ്, പ്രീ മെട്രിക് തുടങ്ങി മറ്റ് സ്കോളര്‍ഷിപ്പുകളെല്ലാം ആയിരങ്ങളാണ് തുക. എല്‍.എസ്.എസ് / യു.എസ്.എസ് പരീക്ഷകളുടെ സ്കോളര്‍ഷിപ്പ് തുക കൃത്യമായി വിതരണം ചെയ്യപ്പെടുന്നില്ല. നാലാം ക്ലാസില്‍ എല്‍.എസ്.എസ് പരീക്ഷ(2012 -13) വിജയിച്ച എന്റെ മകന്റെ സര്‍ട്ടിഫിക്കറ്റ് എ.ഇ.ഒ / ഡി.ഇ.ഒ കളില്‍ കേറിയിറങ്ങി ഈ മാസമാണ് വാങ്ങിയത്. സ്കോളര്‍ഷിപ്പ് പരീക്ഷ പാസായ ഒരു കുട്ടിക്ക് 3 വര്‍ഷം കഴിഞ്ഞും ഒരു പൈസയും കൊടുക്കാനില്ലെങ്കില്‍(അലോട്ട്മെന്റ് ഇല്ലെന്ന് കൊല്ലം എ.ഇ.ഒ)(എ.ഇ.ഒ യിലോ ഡി.ഇ.ഒയിലോ എന്ന് കൊല്ലം ഡി.ഇ.ഒ) (ഡി.ഡി.ഇ ക്ക് മറുപടിയില്ലാത്ത ചിരി മാത്രം)ഈ പരീക്ഷകള്‍ നിരോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  98. കേരളത്തിലെ അദ്ധ്യാപക സമൂഹത്തിനുള്ളതിന്റെ നാലിലൊന്ന് ആത്മാർഥത ഗവണ്മെന്റും അദ്ധ്യാപകരെ ശമ്പളമില്ലാതെ വലയ്ക്കുവാനും ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതിരിക്കുവാനും വേണ്ട റിപ്പോർട്ടുകൾ നല്കുന്ന അധികാരി വൃന്ദവും കാണിക്കട്ടെ. അല്ലാതെ വ്യാഴാഴ്ച തോറും അധ്യാപകരുടെ മേൽ കുതിരകയറിയതുകൊണ്ട് എന്തു പ്രയോജനം? പുസ്തകവും അദ്ധ്യാപകരുമില്ല. മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫ് എത്രയുണ്ടെങ്കിലും വീട്ടിലിരുന്നു ശമ്പളം വാങ്ങാം. എയ്ഡഡ് സ്കൂളുകളിൽ 8 ഉം പത്തും വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന പാവങ്ങളാണല്ലോ ഖജനാവ് കാലിയാക്കുന്നത്!!! ചർച്ചയ്ക്കും പരിഷ്ക്കാരങ്ങൾക്കും കുറവില്ല താനും. ഒലത്തും.

    ReplyDelete
  99. 5 വര്‍ഷമായീ നിയമനാംഗീകാരമില്ലാത്ത അധയാപകര്‍ക്ക് ശമ്പളം കൊടുക്കാതെ ഏന്ത് ചര്‍ച്ച ചെയ്യാന്‍. ഇത് ഇത്രയും നീട്ടിക്കൊണ്ട് പൊയത സര്‍ക്കാറിന്റെ പിടിപ്പുകെടല്ലാതെ പിന്നെന്താ?

    ReplyDelete
  100. ശമ്പളം വാങ്ങുന്നവരും ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നു.ഓന്ന് പ്രതികരിച്ചുടെ.... ഈ പാവങ്ങള്‍ക്ക് വെണ്ടി....

    ReplyDelete
  101. ഗവ.ഹൈസ്ക്കൂളില്‍ പ്രൈമറിയിലെ ഒരധ്യാപിക സ്ഥാനക്കയറ്റം കിട്ടി HM ആയിപ്പോയിട്ട് ഒരുമാസം കഴിഞ്ഞു.ഇതുവരെയും പകരം അധ്യാപികയെ നിയമി്ചചിട്ടില്ല."വിദ്യാഭ്യാസ അവകാശനിയമം" അനുസരിച്ച് ആരാണ് കുറ്റക്കാരാകുന്നത്?
    ഒരു അധ്യാപികയോ അധ്യാപകനോ 2 മാസം കമ്യൂട്ടഡ് ലീവെടുത്താലും കുട്ടികള്‍ സഹിച്ചുകൊള്ളണം.
    സൗജന്യ വിദ്യാഭ്യാസം അവകാശമാണ് എന്നിരിക്കെ രക്ഷിതാക്കള്‍ പണം മുടക്കി ആളിനെ വയ്ക്കണ്ടതുണ്ടോ? കുട്ടിക്ക് നഷ്ടപ്പെടുന്ന പഠനസമയത്തിന് ആരാണ് ഉത്തരവാദി?അക്കാര്യങ്ങളൊന്നും ചര്‍ച്ചചെയ്യ്പപെടാതെ പോകുന്നതു കഷ്ടം തന്നെ.

    ReplyDelete
  102. "ഈ പാവങ്ങള്‍ക്ക് വെണ്ടി...."

    എയിഡഡ് സ്ക്കൂളുകളില്‍ നിയമനത്തിന് 25 ലക്ഷം വരെ കൊടുക്കണമെന്നാണു പറയപ്പെടുന്നതെങ്കിലും ശരിയായ മെറിറ്റ് നോക്കി പാവങ്ങളെ വരെ നിയമി്ക്കുന്ന മാനേജര്‍മാരും ഉണ്ടെന്ന് മനസ്സിലായി.
    അവര്‍ക്കുവേണ്ടി പാവങ്ങളോ പണക്കാരോ ആരുമാകട്ടെ ഒന്നു പ്രതികരിക്കൂ.

    ReplyDelete
  103. The government started aiding schools since they were not able to provide proper infrastructure facilities on their own in order to promote education in Kerala. The first people who were educated in a college in Kerala did not come out of any government college. If you are not aware, there are several corporate managements that give appointments on the basis of merit only. It is a fact that most of the people who look at managements with derision do not prefer government schools when it comes to the education of their own children. Because they are managed better than government schools. It is a pity to see those who lost divisions in their own schools due to union activities and skulking of duty appointed as trainers. Start enough Government schools that function better than management schools. Then people will not send their children to management schools. Then all those schools can be closed. No bribery. No exploitation. Utopia!

    ReplyDelete
  104. കേരളത്തിലെ ഏറ്റവും മികച്ച മാനേജ്മെന്റ് സ്കൂളുകൾ പലതും ഇരിക്കുന്ന റ്റൗൻ മധ്യത്തിലുള്ള ഏക്കർ കണക്കിനു സ്ഥലം ഷോപ്പിംഗ്‌ കോമ്പ്ലെക്സ് ആക്കിയാൽ മാനേജ്മെന്റിനു ലാഭമേ കാണൂ.

    ReplyDelete
  105. This comment has been removed by the author.

    ReplyDelete
  106. This comment has been removed by the author.

    ReplyDelete
  107. This comment has been removed by the author.

    ReplyDelete
  108. "Start enough Government schools that function better than management schools" എന്ന അഭിപ്രായം കണ്ടപ്പോള്‍ തോന്നിയ എന്റെ ആഗ്രഹം ഇവിടെ കുറിക്കട്ടെ.
    മികവിന്റെ കേന്ദ്രങ്ങളായി ഒരു പഞ്ചായത്തില്‍ ഒരു സര്‍ക്കാര്‍സ്ക്കൂള്‍ വീതം ഉണ്ടാകട്ടെ. (നിശ്ചിത എണ്ണം കുട്ടികളില്ലാതെ പ്രവര്‍ത്തിക്കുന്ന അടുത്തടുത്ത രണ്ടു സര്‍ക്കാര്‍സ്ക്കൂളുകള്‍ ലയിപ്പിച്ച്, ഒന്നാക്കി, ഒരു സ്ക്കൂള്‍ ഇത്തരത്തിലുള്ള ഒരു സ്ക്കൂള്‍ ആയി മാറ്റാം. അവിടെ മികവുതെളിയിച്ചവര്‍ അധ്യാപകരായിട്ടു വരട്ടെ. എല്ലാ ഭൗതികസാഹചര്യവുമുണ്ടാകട്ടെ. കുട്ടികള്‍ ഒരു പ്രവേശനപരീക്ഷയിലൂടെ പ്രവേശനം തേടട്ടെ. സ്റ്റേറ്റ് ഗവ.ജീവനക്കാരുടെ മക്കള്‍ക്ക് ഒരു നിശ്ചിതശതമാനം സംവരണം നിശ്ചയിക്കാം. ബി.പി.എല്‍.വിഭാഗത്തിലുള്ള കുട്ടികള്‍, നിശ്ചിതശതമാനം എസ്.സി, എസ്.ടി. വിഭാഗം കുട്ടികള്‍, അവിടെ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കള്‍ എന്നിവരുടെ പഠനം സൗജന്യമാക്കാം. അധ്യാപകരുടെ മക്കള്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നില്ല എന്ന പരാതിയും ഒഴിവാക്കാം. ബാക്കിയുള്ളവരില്‍ നിന്ന് നിശ്ചിതഫീസും ( വിദ്യാലയവികാസ് നിധി പോലെ) വേണമെങ്കില്‍ ( വിദ്യാഭ്യാസ അവകാശ നിയമം അനുവദിക്കുമെങ്കില്‍) ഈടാക്കാം.
    കൂടുതല്‍ ഫീസു വാങ്ങി സമൂഹത്തിലെ സമ്പന്നവര്‍ഗത്തിന്റെയും, ഉന്നതരുടെയും മക്കളായ മിടുക്കന്മാരെമാത്രം തെരഞ്ഞുപിടിച്ച് "പഠിപ്പിച്ച് " വിജയത്തിന്റെ കണക്കു നിരത്തി മേന്മ നടിക്കുന്ന സ്വകാര്യസ്ക്കൂളുകള്‍ പക്ഷേ ഇത് അധികാരവര്‍ഗത്തെക്കൊണ്ട് ഒരിക്കലും സമ്മതിപ്പിക്കുകയില്ല. തങ്ങളുടെ കുട്ടികളെ ഇത്തരം സ്വകാര്യസ്ക്കൂളുകളില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നവരും സാധാരണക്കാരടെ മക്കള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതയ്ക്കു തടയിടും. എല്ലാ സൗകര്യങ്ങളോടും കൂടി ഒരു ജില്ലയില്‍ ഒരു " ലീഡ് സ്ക്കൂള്‍ " പൊതുമേഖലയില്‍ ആരംഭിക്കണമെന്ന കേരള സര്‍ക്കാര്‍ പദ്ധതി? എങ്ങും എത്താതെ പോയതില്‍ ആര്‍ക്കും ഒരു പരാതിയും കണ്ടില്ല. "കേന്ദ്രീയ വിദ്യാലയമാതൃകയില്‍ ഒരു പഞ്ചായത്തില്‍ ഒരു സ്ക്കള്‍ " എന്ന കേന്ദ്ര ഗവ. പദ്ധതിയും? ഇവിടെ നടക്കാതെ പോയതിനു എന്താണു കാരണം?പക്ഷേ 3000 കുട്ടികള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ സ്ക്കുള്‍ വന്നാല്‍പ്പോലും ചില ജില്ലകളില്‍ ഇന്നത്തെ നിലയിലുള്ള 50 സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കു പകരമാകുമത്. കേന്ദ്രീയവിദ്യാലയങ്ങളെപ്പോലെ തന്നെ അവിടെ പഠിപ്പുമുടക്കു സമരവും ഉണ്ടാകരുത്.
    ഇത് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ ഗുണമേന്മയുള്ള അധ്യാപകര്‍ ഉണ്ടാകില്ല. അണ്‍ എയിഡഡ് ട്രെയിനിംഗ് കോളേജ് തുടങ്ങിയപ്പോള്‍ ഒരു B.Ed സീറ്റിന് ഫീസിനു പുറമേ 1 ലക്ഷം വരെ വാങ്ങിയിരുന്നതായി പറയപ്പെടുന്നു(സത്യമാണെന്നു തോന്നുന്നില്ല.)ട്രെയിനിംഗ് കോളേജ് മാനേജുമെന്റ് ഇന്ന് കുട്ടികളെക്കിട്ടുവാന്‍ നെട്ടോട്ടമോടുന്നു. അതിനും മുന്‍പ് ഗണിതത്തിന് 95% മാര്‍ക്കുണ്ടെങ്കിലും എയ്ഡഡ് - ഗവ. കോളജുകളില്‍ മെറിറ്റ് സീറ്റ് ലഭിക്കില്ലായിരുന്നു. 50% മാര്‍ക്കുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഫീസുമാത്രമടച്ച് വന്നു ചേരണേ എന്ന് ദയനീയമായി അപേക്ഷിക്കുന്ന കേബിള്‍ ടിവി പരസ്യങ്ങള്‍ ഇന്നു സാധാരണമായിരിക്കുന്നു. ആണ്‍കുട്ടികളുടെ ശതമാനം ട്രെയിനിംഗ് കോളേജുകളില്‍ പൂജ്യത്തോട് അടുക്കാന്‍ അധികകാലം വേണ്ട. മാസം 15000 രൂപ നല്‍കിയാലും വീട്ടു ജോലിക്ക് ആളെക്കിട്ടാനില്ലാത്ത കാലമാണ്. എന്നാല്‍ 3000 രൂപ കൊടുത്താല്‍ അധ്യാപികയാകാന്‍ ബിരുദാനന്തരബിരുദധാരികള്‍ സുലഭം. പിന്നെയല്ലേ ഗുണമേന്മയുള്ള വിദ്യാഭ്യാസം!

    ReplyDelete
  109. @ Mr. Ditto
    ആദ്യത്തെ കോളജ് സ്വകാര്യമേഖലയിലായിരുന്നുവെന്ന കാരണം കൊണ്ട് അത് മഹത് വല്ക്കരിക്കപ്പെടുന്നില്ല. ആദ്യത്തെ ട്രെയിനും വിമാന സര്‍വീസും ബസ് സര്‍വീസും സ്വകാര്യ മാനേജ്മെന്റുകളാണ് ആരംഭിച്ചത്. ഇന്ന് ആ രംഗത്ത് പൊതുമേഖല ശക്തമാണ്. മുന്‍ പ്രധാനമന്ത്രി ശ്രീമതി.ഇന്ദിരാഗാന്ധിയുടെ ധീരമായ നടപടിയായിരുന്നു ബാങ്കുകളുടെ ദേശസാല്ക്കരണം. സ്വകാര്യ ബാങ്കുകള്‍ പൊതുമേഖലയിലായി. ആദ്യമായി പണം നിക്ഷേപിച്ചത് സ്വകാര്യബാങ്കുകളിലായിരുന്നു എന്നതുകൊണ്ട് ഒരു ആനുകൂല്യവും മാനേജുമെന്റിനു ലഭിച്ചില്ല. പൊതുമേഖലയിലുള്ള സ്കൂളുകളില്‍ കുട്ടികള്‍ ഇല്ലെന്നും മാനേജേമെന്റ് വൈദഗ്ധ്യം കാണിക്കുന്നത് സ്വകാര്യസ്ക്കൂളുകളാണെന്നുമുള്ള ധാരണയും തെറ്റാണ്. പുതിയ കണക്കുപ്രകാരം സര്‍ക്കാര്‍ സ്കൂളുകളിലാണ് കുട്ടികള്‍ കൂടിവരുന്നത്. കേരളത്തിലെ പൊതുമേഖലയിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ കുട്ടികളുടെ തിരക്കുകാരണം ഷിഫ്റ്റു സമ്പ്രദായമാണ്. ഐ.ഐ.ടി, ഐ.ഐ.എം എന്നിവയിലെ അഡ് മിഷന്‍ ഇന്നും മിടുക്കരുടെ സ്വപ്നമാണ്. തന്റെ കുട്ടിയുടെ പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ രക്ഷിതാക്കളും സര്‍ക്കാര്‍ സ്കൂളുകളെയാണ് ഇഷ്ടപ്പെടുന്നത്.
    കേരളത്തിലെ എറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളിന്റെ മാനേജുമെന്റിനു കീഴില്‍ തന്നെ കുട്ടികളില്ലാതെ വിഷമിക്കുന്ന നിരവധി സ്ക്കൂളുകളുണ്ട്. അത് മാനേജുമെന്റ് വൈദഗ്ധത്തിന്റെ പോരായ്മയാണോ?
    കാശുവാങ്ങാതെ നിയമിക്കുന്ന മാനേജര്‍മാരുണ്ടാകാം. ജാതിയുടേയും മതത്തിന്റേയും പണത്തിന്റേയും ശുപാര്‍ശയുടേയും ബന്ധുബലത്തിന്റേയും സ്വാധീനമില്ലാതെ സാധാരണക്കാരനു ലഭിക്കുന്ന അധ്യാപകജോലി ഇന്നും സര്‍ക്കാര്‍ സ്ക്കൂളില്‍ മാത്രമാണ്. അധ്യാപകജോലിയില്‍ സര്‍ക്കാര്‍ സ്ക്കൂള്‍ അധ്യാപകര്‍ മാത്രമാണ് മിടുക്കര്‍ എന്ന ധാരണയും എനിക്കില്ല. രണ്ടിടത്തും ആത്മാര്‍ത്ഥത ഇല്ലാത്തവരുണ്ട്.
    ഓരോ മതത്തിനും ജാതിക്കും വര്‍ഗത്തിനും വെവ്വേറെ സ്ക്കള്‍ എന്നതു നമ്മുടെ മതേതരത്വ സങ്കല്പത്തിനു ചേര്‍ന്നതാണോ? പക്ഷേ ഈ വ്യവസ്ഥിതി മാറ്റുവാന്‍ കഴിയുന്ന സാഹചര്യം ഇപ്പോഴില്ല.

    ReplyDelete
  110. @ Mr. thomas
    നഗരമധ്യത്തിലെ സ്കൂളുകള്‍ നിര്‍ത്തി മാനേജ്മെന്റ് അതു നില്ക്കുന്ന സ്ഥലം വിറ്റ് ലാഭമുണ്ടാക്കും എന്ന വേവലാതി വേണ്ട. 25 വര്‍ഷം കഴിഞ്ഞ് ഓണ്‍ലൈന്‍ വ്യാപാരം വ്യാപകമാകുമ്പോള്‍ നഗരമധ്യത്തിലെ സ്ഥലം എന്തു ചെയ്യും? നഗരമധ്യത്തിലെ സ്കൂളുകള്‍ നില്ക്കുന്ന സ്ഥലം സര്‍ക്കാരിന് വേണമെങ്കില്‍ ഏറ്റെടുക്കാം. ഷോപ്പിംഗ് കോംപ്ലക്സുകള്‍ നഗരമധ്യത്തില്‍ വേണമെന്നില്ല. നഗരത്തില്‍ നിന്നൊഴിഞ്ഞ്, കാര്‍പാര്‍ക്കിംഗ് സൗകര്യമുള്ള ഷോപ്പിംഗ് മാളുകള്‍ വ്യാപകമാകുകയാണ്. തിരക്കുള്ള റോഡിനരികില്‍, ബസ് സ്റ്റാന്‍ഡിനു സമീപത്തുതന്നെ കടയെടുത്താലേ വ്യാപാരം നടക്കൂ എന്ന ധാരണ തെറ്റാണ്. 10 വര്‍ഷം മുന്‍പ് അതു ശരിയായിരുന്നു. കാരണം ബസ് യാത്രികരെ ഉദ്ദേശിച്ചാണ് കടകള്‍ നഗരഹൃദയങ്ങളില്‍ പണിതത്. ഇന്നു് ബസ് സൗകര്യം ഉള്ളിടത്തു കട പണിയുകയല്ല, കട ഉള്ളിടത്തേക്കു ബസ് സൗകര്യം വരികയാണു്. തിരക്കുവരികയാണ്. ബസില്‍ കയറിവരുന്നവരേക്കാള്‍ "പര്‍ച്ചേസിംഗ് പവര്‍" കാറില്‍ വരുന്നവര്‍ക്കാണെന്ന് കച്ചവടക്കാര്‍ക്കറിയാം. കാര്‍ പാര്‍ക്കിംഗ് ഇല്ലാത്ത ഹോട്ടലോ കടയോ ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നില്ല. എറണാകുളത്ത് ഇടപ്പള്ളിയില്‍ മേല്‍പ്പാലം ആവശ്യമായി വന്നത് ലുലു മാള്‍ വന്നതിനു ശേഷമാണ്. തിരുവനന്തപുരത്തെ റസിഡന്‍റ്സ് അസോസിയേഷനുകള്‍ ചേര്‍ന്ന് കന്യാകുമാരിയില്‍ പോയി വീട്ടുസാധനങ്ങള്‍ വാങ്ങി ലാഭം പങ്കിടാറുണ്ടത്രേ!ഷോപ്പിംഗ് ഇല്ലാതെ എന്തു കോംപ്ലക്സ്?
    നഗരത്തിലെ 10 സെന്റ് സ്ഥലം വിറ്റ് അധ്യാപകജോലി വാങ്ങിയവരുണ്ടെങ്കില്‍ അവരെ ഓര്‍ക്കാതിരിക്കരുത്. അധ്യാപകജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുക അതില്‍ ഒരു സെന്റ് വാങ്ങുവാന്‍ തികയില്ല. നഗരത്തില്‍ പത്തു സെന്റുണ്ടെങ്കിലേ ഇനിയായാലും അധ്യാപകനാകും എന്നു് ഉറപ്പു പറയുവാന്‍ കഴിയൂ എന്നത് ആശാസ്യമാണോ?
    ‍‍ടൗണ്‍ മധ്യത്തിലുള്ള സര്‍ക്കാര്‍ ആശുപത്രി, സര്‍ക്കാര്‍സ്കൂളുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഉള്‍പ്രദേശത്തേക്കുമാറ്റി അവ നിലനി്ല്ക്കന്ന സ്ഥലങ്ങള്‍ ഷോപ്പിംഗ് കോംപ്ലക്സ് ആക്കിയാലും ഒന്നും വരാനില്ല. അവിടേക്കു പോകുവാന്‍ സൗജന്യമായി വോള്‍വോ എ.സി. ബസ്സിട്ടുകൊടുത്താലും ഇപ്പോഴത്തെ നിലയില്‍ സര്‍ക്കാരിനു നഷ്ടമുണ്ടാകില്ല. 5 കുട്ടികളും 6 ജീവനക്കാരും ഉള്ള സ്കൂളിലെ ജീവനക്കാര്‍ മാസശമ്പളം പറ്റുന്ന മൂന്നുലക്ഷം രൂപയില്‍ 50000 രൂപ മുടക്കിയാല്‍ ആ കുട്ടികളെ ഊട്ടിയില്‍ നല്ല റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ വിട്ടു പഠിപ്പിക്കാമെന്ന് ഒരു സുഹൃത്ത് എന്നോടുപറഞ്ഞു. അതുമല്ലെങ്കില്‍ കാറില്‍ അവരെ തൊട്ടടുത്ത സര്‍ക്കാര്‍ സ്ക്കൂളിലോ എയിഡഡ് സ്കൂളിലോ കൊണ്ടുപോയി വിട്ടാലും ലാഭം തന്നെ. ദിവസം 500 രൂപ ടാക്സി ചാര്‍ജായാലും മാസം 12000 രൂപ മതി. സ്കൂളും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുത്ത് "ഷോപ്പിംഗ് കോംപ്ലക്സുകള്‍ " ആക്കുകയോ അണ്‍എയിഡഡ് സ്ക്കളാക്കി മാറ്റി വാടക പിരിക്കുകയോ ചെയ്യാം. ആ വരുമാനത്തില്‍ നിന്ന് 5 അധ്യാപകര്‍ക്ക് ശമ്പളം നല്‍കുകയും അവരെ അധ്യാപകര്‍ കുറവുള്ള സ്കൂളുകളില്‍ നിയമിച്ച് സര്‍ക്കാരിന് ഇരട്ടി ലാഭം കൊയ്യുകയും ചെ്യ്യാം. മാത്രവുമല്ല തന്റെ കുട്ടി കാരണമാണ് അധ്യാപിക ശമ്പളം വാങ്ങുന്നതെന്ന മട്ടിലുള്ള ചില രക്ഷിതാക്കളുടെയെങ്കിലും അവജ്ഞയോടെയുള്ള നോട്ടത്തില്‍ നിന്നും അധ്യാപകര്‍ക്കും രക്ഷപെടാം.

    ReplyDelete
  111. കേന്ദ്രീയ വിദ്യാലയങ്ങൾ, ഐ.ഐ.ടി, ഐ.ഐ.എം എന്നിവയെക്കുറിച്ച് കേരളം ഭരിക്കുന്നവർക്ക് അഭിമാനിക്കാം.
    പക്ഷീന്ദ്രനുണ്ട് ഗരുഡനെന്നോർത്തിട്ടു
    മക്ഷികക്കൂട്ടം മദിക്കും കണക്കിനെ....

    ReplyDelete

  112. "പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍
    തട്ടിന്‍പുറത്ത് എലി മൃഗേന്ദ്രവര്യന്‍
    കാട്ടാളരില്‍ കാപ്പിരി കാമദേവന്‍"
    "Because they are managed better than government schools"
    കേന്ദ്രഗവണ്മന്റ് ഗവണ്മന്റല്ലേ?

    ReplyDelete
  113. @Sreekumar
    വരികൾ അങ്ങനെയല്ലല്ലോ.
    ആശാനക്ഷരമൊന്നു പിഴച്ചാൽ......

    ReplyDelete
  114. "പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ
    തട്ടിൻപുറത്താഖു മൃഗാധിരാജൻ‍
    കാട്ടാളരിൽ കാപ്പിരി കാമദേവൻ"

    ReplyDelete
  115. IT theory is having only 10 marks but it is getting two periods in a week But PHYSICS AND CHEMISTRY having 50 marks also have two periods wonderful......

    ReplyDelete
  116. IT Theory ക്കു 10 മാര്‍ക്കേ ഉള്ളുവെങ്കിലും ആകെ 50 മാര്‍ക്കാണല്ലോ.പ്രാക്ടിക്കലും തിയറിയും വേറിട്ടു നില്ക്കുന്നതല്ല.100 മാര്‍ക്കിന്റെ ഇംഗ്ളീഷിനും സോഷ്യല്‍സ്റ്റഡീസിനും 5 periods മാത്രമേ ഉള്ളു.അപ്പോള്‍ 50 മാര്‍ക്കിനു് രണ്ടര periods.എന്നാല്‍ ബയോളജിക്കാകട്ടെ 50 മാര്‍ക്കിനു് 3 periods.പല സ്കൂളിലും ഐ.ടി ക്കു നല്‍കിയിരിക്കുന്നത് 30 മിനിറ്റ് മാത്രമുള്ള അവസാനപീരീഡ് ആണു താനും.

    ReplyDelete
  117. ഹലോ ശ്രീമതി, നെല്ലി ആകുന്നു. പണം പണമിടപാടുകാർ സ്വകാര്യ ലോൺ, കളിയും, നിർമ്മാണ വായ്പ രജിസ്റ്റർ ചെയ്തവർക്ക് സഹായിക്കാൻ ലോകത്തെ / കമ്പനിയിൽ സാമ്പത്തിക സാഹചര്യം എല്ലാ അപ്ഡേറ്റ് ചെയ്യണം ആർ ബാങ്കായ ഏർ ഓഫർ വായ്പ, വാഹന വായ്പാ, ഹോട്ടൽ വായ്പ, വാണിജ്യ ഓഫർ, ഒരു ബാങ്കായ നിയമാനുസൃത വിശ്വസനീയമായ വായ്പ മുതലായവ 2% പലിശ നിരക്ക് തലസ്ഥാനമായ, ബിസിനസ്സ് വായ്പകളും മോശം ക്രെഡിറ്റ് വായ്പ പ്രവർത്തിക്കില്ല, ആരംഭിക്കുമ്പോൾ. നാം കയ്യിൽനിന്നു പദ്ധതി നിങ്ങളുടെ കമ്പനിക്ക് / പങ്കാളികളെ ഫിനാൻസ് ആൻഡ് ഞാൻ സ്വകാര്യ ലോൺ അവരുടെ ഉപഭോക്താക്കൾക്ക് $ 8.000.000 ലേക്ക്, യൂറോ പൌണ്ട് മാത്രമേ ഡോളർ $ 12,000 മുതൽ വാഗ്ദാനം. ഞാൻ ബിസിനസ്സ് വായ്പ നൽകുന്നു,
    സ്വകാര്യ ലോൺ, വിദ്യാർത്ഥി വായ്പ, വാഹന വായ്പാ ബില്ലുകളും അടയ്ക്കാൻ വായ്പ. നീ ആണെങ്കിൽ
    നിങ്ങൾ ചെയ്യേണ്ടത് വായ്പ വേണമെങ്കിൽ നേരിട്ട് ബന്ധപ്പെടാൻ വേണ്ടി ആണ്
    ഇതിൽ: (nellyperious@gmail.com)
    വിശ്വസ്തതയോടെ,
    ശ്രീമതി: നെല്ലി perious
    ഇമെയിൽ: (nellyperious@gmail.com)

    ശ്രദ്ധിക്കുക: (nellyperious@gmail.com): എല്ലാ പ്രതികരണത്തിനു അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ വഴി ഞങ്ങളെ ബന്ധപ്പെടുക

    ReplyDelete
  118. റമദാൻ കരീം അവസാനിക്കുന്നതിന് മുമ്പായി വായ്പ വേണമെങ്കിൽ ?
    നിങ്ങൾക്ക് ഒരു അടിയന്തര മോർട്ട്ഗേജ് ലോൺ വേണമെങ്കിൽ ?
    നിങ്ങൾ ഒരു പെട്ടെന്നുള്ള ബിസിനസ്സ് ലോൺ വേണമെങ്കിൽ ?
    നിങ്ങൾ ഒരു സുരക്ഷിത സ്വകാര്യ ലോൺ വേണമെങ്കിൽ ?
    നിങ്ങൾ ഒരു 24hours പണയ സ്ഥാപനമായ വേണമെങ്കിൽ ?
    നിങ്ങൾ seriosly ഒരു കാർ വാങ്ങണം ?
    ഇമെയിൽ: hanusiinfo1@gmail.com
    നമ്പര്: 447035991103

    ReplyDelete
  119. ഹലോ, ഞാൻ മിസിസ് നെല്ലി വിലയേറിയ വെറും 2% പലിശ വായ്പ പ്രദാനം ഒരു സ്വകാര്യ വായ്പ ബാങ്കായ ആകുന്നു. ഞങ്ങൾ വ്യക്തവും ഒപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ വായ്പ നിബന്ധനകൾ പ്രകാരം സാമ്പത്തിക വൈഷമ്യത്തിലകപ്പെടുമ്പോൾ വ്യക്തികൾക്കും കമ്പനികൾക്ക് സ്വകാര്യ ലോൺ, കാർ വായ്പ ബിസിനസ്സ് തലസ്ഥാനമായ, സ്വകാര്യ വായ്പ തുടങ്ങിയവ അർപ്പിച്ചു. ഇമെയിൽ വഴി ഞങ്ങളെ ഇന്നുതന്നെ ബന്ധപ്പെടുക ഞങ്ങൾ നിന്നെ ലോൺ നിബന്ധനകളും വ്യവസ്ഥകളും നൽകാൻ കഴിയും: (nellyperious@gmail.com)

    ReplyDelete
  120. ഹലോ

    ഡിലീറ്റ് വായ്പ ബാങ്കായ തേടി അവൻ / ഉണ്ടായിട്ടുണ്ട് ?? നിങ്ങളുടെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ അടിയന്തര വായ്പ ആവശ്യം നിങ്ങൾ ഗൗരവത്തോടെ തന്നെയാണോ? നിങ്ങൾ കടവും ആകുന്നു? ഇത് നിങ്ങളുടെ ആഗ്രഹം നേടാൻ അവസരമാണ് വ്യക്തിപരമായ വായ്പ വാണിജ്യ വായ്പകൾ കോർപ്പറേറ്റ് വായ്പ തരും, കൂടുതൽ വിവരങ്ങൾക്ക് 2% വായ്പാ തുകയും പലിശയും എല്ലാ തരത്തിലുള്ള ഇമെയിൽ വഴി ഞങ്ങളെ ബന്ധപ്പെടുക: youngwalkerloanfinance@gmail.com

    പൂർണവും വായ്പ അപേക്ഷ ഫോം സമർപ്പിക്കുക

    പൂർണ്ണമായ പേര്: .......
    രാജ്യം: ..........
    വിലാസം: ..........
    സംസ്ഥാനം: ............
    പുരുഷൻ: ............
    സിവിൽ സ്റ്റാറ്റസ്: ......
    തൊഴിൽ: .........
    ഫോൺ നമ്പർ: ........
    ജോലിസ്ഥലത്തും നിലവിലെ സ്ഥാനം: ..
    പ്രതിമാസ വരുമാനം: .........
    വായ്പാ തുക ആവശ്യമായിരുന്നില്ല ......
    വായ്പാ ദൈർഘ്യം: ...........
    വായ്പ ഉദ്ദേശ്യം: ......
    മതം: ............
    നിങ്ങൾക്ക് മുമ്പ് പ്രയോഗിച്ച ....
    ഫേസ്ബുക്ക് ലിങ്ക് ............
    നിങ്ങളുടെ കാർഡ് സ്കാനിംഗ് I.D പകർപ്പ് ....

    youngwalkerloanfinance@gmail.com: ഞങ്ങളുടെ ഇമെയിൽ

    നന്ദി

    മിസ്റ്റർ യംഗ് വാക്കർ

    ReplyDelete
  121. മഹത്വം നിങ്ങൾ വായ്പ തിരയുന്ന, നിങ്ങൾ ഒരു വായ്പ വേണമെങ്കിൽ, അല്ലെങ്കിൽ നിരസിച്ചു ചെയ്തു അല്ലാഹുവിന് വായ്പ കൊടുത്തിരിക്കുന്നു ഇപ്പോൾ എന്നെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല എന്റെ പേര് ശ്രീ കൗച്ച് Dayba ആണ് കഴിഞ്ഞ വർഷമായി ഇപ്പോൾ ഈ ഉറച്ച നടന്നിട്ടില്ല ഞങ്ങൾ തമ്മിൽ സാമ്പത്തിക പ്രശ്നങ്ങൾ അല്ലെങ്കിൽ ഒരു കാര്യം നേരിടുന്ന ആ സഹായിക്കാൻ ഇവിടെ കാണുന്നത് പോലെ എല്ലാ വചനം പല ആളുകളുടെ ജീവൻ രക്ഷിക്കാനും ആരെങ്കിലും ലോൺ ദൈവമല്ലെന്ന് വ്യക്തി പറയുന്നു ഒന്നും സാധിക്കുന്നില്ല എന്നു പറഞ്ഞതുപോലെ കഴിയില്ല എന്നും ഉറക്കം ന്, mr.couchdaybaloamfirm@gmail.com ഇന്ന് എന്നെ ബന്ധപ്പെടുക, ഞാൻ വാഗ്ദാനം നിനക്കു എന്നെപ്പോലെ ഒരു നേതാവ് അറിയാൻ അങ്ങനെ സന്തോഷം ആയിരിക്കും എന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എപ്പോഴും മനസ്സിൽ ദൈവം.

    ReplyDelete
  122. നിങ്ങൾ ഒരു ബിസിനസ്സ് പുരുഷനോ സ്ത്രീയോ ആണോ? നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ പണം വേണമെങ്കിൽ? നിങ്ങളുടെ കടം തീർക്കുന്നതിനായി അല്ലെങ്കിൽ നിങ്ങളുടെ ബില്ലുകൾ വീട്ടാനും അല്ലെങ്കിൽ ഒരു നല്ല ബിസിനസ്സ് ആരംഭിക്കാൻ വായ്പ ആവശ്യമാണോ? നിങ്ങളുടെ പദ്ധതിക്ക് പണം ചെയ്യേണ്ടതുണ്ടോ? ഞങ്ങൾ 2% വിശിഷ്ടം ഞങ്ങളുടെ നിരക്ക് (വ്യക്തികൾ, കമ്പനികൾ, റിയൽ എസ്റ്റേറ്റ്, നിയമപരമായ വ്യക്തികൾ) .ഭവന എവിടെയും ലോകത്തിലെ അടച്ച് വായ്പ വാഗ്ദാനം. അപേക്ഷ ഉത്തരം ഇനിപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് കൂടുതൽ വിവരങ്ങൾ അയയ്ക്കും: (fredmantin@gmail.com)

    ReplyDelete
  123. ഏയ്ഡഡ് സ്കൂളിലെ പ്യൂണിന്‍റെ ജോലികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ? ജോലികള്‍ ഏത് ഉത്തരവിലാണ്/നിയമത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?

    ReplyDelete
  124. ശുഭദിനം,

      അടിയന്തിര വായ്പ തേടുകയാണോ? നിങ്ങളുടെ ഉടൻ ഇടപാടിനായി ഇപ്പോൾ വളരെ വേഗത്തിൽ വായ്പയെടുക്കുക. ഇത് വേഗത്തിലുള്ളതും സുരക്ഷിതവുമാണ്.

    ബന്ധപ്പെടാനുള്ള വിവരങ്ങൾ:

    EMAIL: unicreditfastloan@gmail.com

    ടെലിഫോൺ: +17815611941

    WHATSAPP: +2348146606842

    വായ്പ ഇടപാടു നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയും.

    ReplyDelete
  125. i am so excited today. I have seen comments from people who had already gotten a loan from LAPO M-F so I decided to apply based on popular recommendations and only a few hours ago I confirmed a total amount of 10,500 euro in my account. This is really great news and I advise anyone who needs a real loan to apply through their email: lapofunding960@gmail.com
    Whatsapp +447883183014

    ReplyDelete
  126. നിങ്ങൾ ഒരു ബിസിനസുകാരനോ സ്ത്രീയോ? നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ നിങ്ങൾക്ക് ഫണ്ട് ആവശ്യമുണ്ടോ? കടങ്ങൾ അടയ്ക്കാനോ ബില്ലുകൾ അടയ്ക്കാനോ ഒരു നല്ല ബിസിനസ്സ് ആരംഭിക്കാനോ നിങ്ങൾക്ക് വായ്പ ആവശ്യമുണ്ടോ? നിങ്ങളുടെ പ്രോജക്റ്റിന് സാമ്പത്തിക സഹായം ആവശ്യമുണ്ടോ? പരമാവധി 2% പലിശ നിരക്കിൽ (വ്യക്തികൾ, കമ്പനികൾ, റിയൽ എസ്റ്റേറ്റ് ഏജൻസികൾ, നിയമപരമായ സ്ഥാപനങ്ങൾ) ഞങ്ങൾ ഏത് തുകയിലും ലോകത്തെവിടെയും ഗ്യാരണ്ടീഡ് ക്രെഡിറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും, ഇനിപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് പ്രതികരണങ്ങൾ അയയ്ക്കുക: (crifcreditmanagement23@gmail.com)whatsapp +31684296041

    ReplyDelete
  127. ഏയ്ഡഡ് സ്കൂളിലെ പ്യൂണിന്‍റെ ജോലികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ? ജോലികള്‍ ഏത് ഉത്തരവിലാണ്/നിയമത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?

    ReplyDelete

ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് കോപ്പിയെടുത്ത് ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്ത ശേഷം കമന്റ് ബോക്സില്‍ തിരിച്ചെത്തി പേസ്റ്റു ചെയ്യാം.




Publish Your Comment എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം 10 സെക്കന്റോളം കാത്തിരിക്കുക. കമന്റ് പബ്ളിഷ് ആയില്ല എന്നു കരുതി ഇതേ ബട്ടണില്‍ വീണ്ടും ക്ലിക്ക് ചെയ്താല്‍ ഒരേ കമന്റ് 2 പ്രാവശ്യം പ്രസിദ്ധീകരിക്കപ്പെടും. ശ്രദ്ധിക്കുമല്ലോ.